അവഗണിക്കപ്പെട്ടവരുടെ ആഹ്ലാദപ്പൂത്തിരിയായി ക്രിസ്തുമസ് മാറട്ടെ
ലോകം മുഴുവനും ക്രിസ്മസ്സ് ആഘോഷങ്ങളുടെ വർണ്ണപൊലിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ അല്പം ക്രിസ്മസ്സ് ചിന്തകൾ പങ്കു വയ്ക്കുന്നത് ഉചിതമായിരിക്കുമല്ലോ.ഇന്ന് എല്ലാ ഉത്സവങ്ങളും കച്ചവടതാല്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ്. അതിൽത്തന്നെ ക്രിസ്മസ്സ് ആണ് കച്ചവടതാല്പര്യം ഏറ്റവും അധികം പ്രകടമാക്കുന്നത്. ഇന്നുപണത്തിന്റെയും ധൂർത്തിന്റെയും പര്യായപദമായി ക്രിസ്മസ്സ് മാറിയിരിക്കുന്നു.
ക്രിസ്മസ്സ് ആഘോഷങ്ങളിൽ എന്നും മുമ്പിൽ നിൽക്കുന്നത് സമ്പന്നവർഗ്ഗമാണല്ലോ, എന്നാൽ ക്രിസ്മസ്സ് നൽകുന്ന സന്ദേശത്തിൽ സമ്പന്നർക്ക് വലിയ സ്ഥാനം ഒന്നും ലഭിക്കുന്നില്ല. തന്നെയുമല്ല,അത് അവഗണിക്കപ്പെട്ടവർക്ക് പരിഗണന നൽകുന്നുമുണ്ട്.
അവഗണിക്കപ്പെടുന്നവർക്ക് ആശ്വാസം നൽകുവാൻ കൂടിയാണ് ദൈവം മനുഷ്യനായി പിറന്നത്. ലോകത്തിന്റെ പാപം മോചിക്കുവാൻ ദൈവം ഭൂവിൽ ജാതം ചെയ്തപ്പോൾ, മാനവരാശിയുടെ സമൂലവിടുതലാണ് ആ രക്ഷാപദ്ധതിയിൽ പ്രകടമാകുന്നത്. ആയതിനാൽ അവഗണിക്കപ്പെട്ട വർഗ്ഗത്തിനു ക്രിസ്തുവിന്റെ ജനനത്തിൽ മുൻഗണന ലഭിച്ചു. ക്രിസ്സ്മസ്സിന്റെ ആകമാന സംഭവവികാസങ്ങളിൽ അവഗണിക്കപ്പെട്ട വർഗ്ഗത്തിനു അംഗീകാരം ലഭിക്കുമ്പോൾ, എങ്ങും തന്നെ സുഭിക്ഷതയുടെ വ്യക്താക്കൾക്കു യാതൊരുവിധ അംഗീകാരവും ലഭിക്കുന്നില്ല.
സ്ത്രീയിൽ നിന്നു ജനിക്കുന്ന ദൈവപുത്രൻ
അവഗണനയുടെ പര്യയായമായ സ്ത്രീയിൽ നിന്നാണ് തിരുജനനത്തിന്റെ തുടക്കം കുറിക്കുന്നത്.മറിയത്തിന്റെ ബന്ധുവും മച്ചിയുമായിരുന്ന എലിസബത്തിന്റെ ഗർഭധാരണത്തോടെ ആണ് ക്രിസ്മസ്സിനു ചരിത്രത്തിൽ ആരംഭം കുറിക്കുന്നത്.
യഹുദസംസ്കാരത്തിൽ സ്ത്രീക്ക് യാതൊരു പ്രാധാന്യവുമില്ല. യഹുദാ പുരുഷന്മാർ തങ്ങളെ 'പട്ടിയായും സ്ത്രീയായും സൃഷ്ടിക്കാഞ്ഞതിനാൽ സ്തുതിക്കുന്നു'വെന്നു ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ആ ഒരു വാചകത്തിൽ നിന്നും സ്ത്രീയെ എത്രമാത്രം ആ സമൂഹം അവഗണിച്ചിരുന്നുവെന്നു വ്യക്തമാണല്ലോ. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ അനപത്യയായ (മച്ചിയായ) സ്ത്രീയുടെ അവസ്ഥയാണ് ഏറെ പരിതാപകരം.
അവഗണിക്കപ്പെട്ട ആ സാഹചര്യത്തിൽ ദൈവം പ്രവർത്തനമാരംഭിച്ചു; മച്ചിയായ എലിസബത്ത് ഗർഭിണിയായി. പിന്നീടാണ് യഥാർത്ഥ അത്ഭുതം സംഭവിച്ചത്. അവിവാഹിതയായ ഒരു സാധുസ്ത്രീയിൽ; കന്യകമറിയയിൽ, ദൈവാത്മാവ് പ്രവർത്തിച്ചു. കന്യക ഗർഭിണിയായി. അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തിനു മൊത്തം ആദരവു ലഭിക്കുവാൻ തക്കവണ്ണം ദൈവമാതാവ് എന്ന അസുലഭപദവി പ്രാപിക്കുവാൻ അതിലൂടെ ആ സ്ത്രീരത്നത്തിനു സാധിച്ചു.ഇവിടെ ക്രിസ്മസ്സ് അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തിന്റെ ആനന്ദമായി മാറി.
തച്ചന്റെ മകനായ യേശു
അവഗണിക്കപ്പെട്ടവരുടെ പ്രതിനിധിയാണല്ലോ തച്ചനും. ദൈവപുത്രൻ ഭൂമിയിൽ വന്നു പിറന്നപ്പോൾ പിതാവായി ലഭിക്കുന്നത് ജോസഫ് എന്ന തടിപ്പണിക്കാരനെയാണ്. മരപ്പണിക്കാരൻ സമൂഹത്തിലെ ഉന്നതൻ അല്ലെന്നു മാത്രമല്ല, താണവൻ ആണെന്നതും വാസ്തവമാണു. സമൂഹത്തിൽ മുഖ്യധാരയിൽ നിന്നും അകന്നവർക്കാണ് ദൈവീകരക്ഷാപദ്ധതിയിൽ സ്ഥാനമെന്ന് വീണ്ടും വെളിവാക്കപ്പെടുന്നു. അവഗണിക്കപ്പെടുന്നവൻ പരിഗണിക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം.
കാലിക്കൂട്ടിലെ മിണ്ടാപ്രാണികളോടൊത്ത് ശയിക്കുന്ന ഉണ്ണിയേശു
മനുഷ്യൻ മറ്റു ജന്തുജാലങ്ങൾക്കും പ്രകൃതിക്കും ഒരിക്കലും വേണ്ട പരിഗണന നൽകാറില്ല. എന്നാൽ ദൈവീകരക്ഷാപദ്ധതിയിൽ അവയ്ക്കും ഒരു സ്ഥാനമുണ്ട്. ദൈവപുത്രൻ ഭൂവിൽ പിറക്കാൻ ഇടം തേടിയത് മിണ്ടാപ്രാണികളുടെ തൊഴുത്തിൽ ആണല്ലോ. ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന മൃഗങ്ങളെപ്പോലും തന്റെ മനുഷ്യാവതാരത്തിൽ ഭാഗഭാക്കാക്കുന്ന വലിയ കരുണയാണിത്. കൊട്ടാരങ്ങളോ മണിമന്ദിരങ്ങളോ അപ്രാപ്യമല്ലാത്ത ദൈവം തന്റെ ഉദ്ദേശലക്ഷ്യം ഇതിലൂടെ വെളിപ്പെടുത്തുകയാണ്. മിണ്ടാപ്രാണികൾ വസിക്കുന്ന കാലിത്തൊഴുത്തിലെ സമത്വവും ശാന്തിയും ശാലീനതയും എളിമയും ഈ തിരഞ്ഞെടുപ്പിന് ശാക്തികരണം നല്കുന്നു
സ്വർഗ്ഗീയ മാലാഖമാർ ആട്ടിടയർക്കു ദൂത് നല്കുന്നു
അടുത്തതായി എടുത്ത പറയേണ്ട കൂട്ടർ ആട്ടിടയർ ആണ്.ലോകത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്നവരാണ് ആട്ടിടയർ. സ്വന്തം വീടും കൂടും വിട്ട് കുറ്റിക്കാടുകളിലും മലഞ്ചെരുവുകളിലും മിണ്ടാപ്രാണികളായ ആടുകളൊടൊത്തു കഴിയുന്ന ഏറ്റവും അവഗണിക്കപ്പെട്ട വർഗ്ഗമാണ് അജപാലകർ. അവരെക്കാൾ അന്യവല്കരിക്കപ്പെട്ട ഒരു സമൂഹം ഈ ലോകത്ത് കാണില്ല.എന്നാൽ ക്രിസ്മസ്സിന്റെ രാവിൽ ഏറ്റവും അധികം അംഗീകരിക്കപ്പെട്ടത് ഈ അജപാലകർ ആണ്.
ദൈവപുത്രന്റെ ഭൂജാതവാർത്ത ദൂതഗണം അറിയിക്കുവാൻ സ്വർഗ്ഗം കണ്ടെത്തിയത് ഈ പാവപ്പെട്ട ഇടയക്കൂട്ടരെയാണ്.അതിലൂടെ ക്രിസ്സ്മസ്സ് ആഘോഷിക്കുന്ന കാലത്തോളം ആട്ടിടയർ സ്മരിക്കപ്പെടും. അവഗണനയുടെ മദ്ധ്യേ ദൈവത്തിന്റെ അത്ഭുതകരമായ പരിഗണനയാണ് ഇവിടെ വീണ്ടും വെളിവാക്കുന്നത്.
വാനശാസ്ത്രജ്ഞന്മാർ കണ്ട താരകം
ക്രിസ്സ്മസ്സിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ വാന ശാസ്ത്രജ്ഞന്മാർ. ഇന്ന് സമൂഹത്തിൽ വളരെ അംഗീകാരം ഉള്ളവരാണല്ലോ ശാസ്ത്രജ്ഞന്മാർ, എന്നാൽ പണ്ട് അങ്ങനെയല്ലായിരുന്നു. നിലവിലുള്ള ധാരണയെ തകിടം മറിക്കുന്ന അവരെ സമൂഹം അത്ര അംഗീകരിച്ചിരുന്നില്ല. അവരോടു സമൂഹത്തിനു പലപ്പോഴും വെറുപ്പായിരുന്നു.എതിർക്കപ്പെടെണ്ടവരായി കരുതിയിരുന്നു. കാരണം അവരുടെ സത്യദർശനം നിലവിലുള്ള സ്ഥാപനകൾക്കു അനിഷ്ടം ഉളവാക്കുന്നതായിരുന്നു.സത്യം വിളിച്ചു പറയുന്നവരെ ഇന്നും സമൂഹത്തിനു ഇഷ്ടം ഇല്ലല്ലോ.
ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വളരെ നൂറ്റാണ്ടുകൾ വരെ ഈ സ്ഥിതിവിശേഷം നിലനിന്നിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വാനനിരീക്ഷകരായ നിക്കോളാസ് കോപ്പർനിക്കസ്സിനും ഗലീലിയോ ഗലീലിക്കും ഉണ്ടായ പീഡനം ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ മറിച്ച് ചിന്തിക്കാനാവില്ലല്ലോ.
അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും ആയുള്ളോരെ...... ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും
ക്രിസ്തുവിന്റെ ഇഹലോക ജീവിതം പരിശോധിച്ചാൽ എല്ലാ പ്രവർത്തികളും അവഗണിക്കപ്പെട്ടവരോട് ചേർന്നായിരുന്നു. മുക്കുവന്മാരും ചുങ്കക്കാരും ഉൾപ്പെടുന്നവരായിരുന്നുവല്ലോ ശിഷ്യഗണങ്ങൾ. അവരൊന്നും സമൂഹത്തിലെ മാന്യന്മാർ ആയിരുന്നില്ലല്ലോ.
സമൂഹം അവഗണിച്ചവരെ കൂടെ കൊണ്ട് നടന്ന, ഒറ്റപ്പെട്ടവരുടെ കൂടെ പന്തിഭോജനം ചെയ്ത, അവരുടെ കൂടെ രാപാർത്ത, ഒരു യേശുവിനെ ആണല്ലോ ലോകം കണ്ടത്.സമൂഹത്തിൽ അവഗണിക്കപ്പെട്ട കുഷ്ഠരോഗികളും, ഭൂതഗ്ര്സ്തരും,കുരുടന്മാരും ഒക്കെ ആണ് ക്രിസ്തുവിന്റെ സൗഖ്യ കരങ്ങളുടെ സാന്ത്വനം ഏറ്റു വാങ്ങിയത്.വേശ്യകളും,പാപികളും, കള്ളന്മാരുമൊക്കെ അവിടുത്തെ ദിവ്യസമാധാനം ലഭിച്ചവരാണ്.
ക്രിസ്തുവിന്റെ വചനങ്ങളിലും ആ കരുതൽ നിറഞ്ഞു നിന്നിരുന്നു. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'എന്ന വചനത്തിൽ നിറഞ്ഞു നില്ക്കുന്ന ആശ്വാസത്തിന്റെ കരുതൽ, അവഗണിക്കപ്പെട്ടവർക്കു വേണ്ടിയുള്ളതാണ്.ചുരുക്കത്തിൽ യേശുവിന്റെ ജനനം മുതൽ മരണം വരെ അവൻ നില കൊണ്ടത് അന്യവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാണ്.
സഭയുടെയും ക്രിസ്ത്യാനികളുടെയും ദൗത്യം
യേശുവിന്റെ ഈ കരുതലാണ് ക്രിസ്തീയസഭകളും ക്രിസ്തീയവിശ്വാസികളും ഈ ലോകത്തിൽ പ്രകടമാക്കേണ്ടത്. ആരൊക്കെ അവഗണിക്കപ്പെടുന്നുണ്ടോ അവരൊക്കെ പരിഗണിക്കപ്പെടണം. അവഗണിക്കപ്പെട്ടവരെ വിസ്മരിച്ചുള്ള പ്രവർത്തനം ക്രിസ്തീയമല്ല.അങ്ങനെയാണോ ആകമാനസഭ ഇന്ന് പ്രവർത്തിക്കുന്നത്? സഭയും ക്രിസ്ത്യാനികളും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ഇന്നത്തെ സഭയുടെ കരുതൽ പാവപ്പെട്ടവനോടോ പണക്കാരനോടോ? തീർച്ചയായും അത് പാവപ്പെട്ടവന്റെ പക്ഷത്തല്ല എന്ന് വേദനയോടെ പറയേണ്ടി വരുന്നു. എന്നാൽ ക്രിസ്തു എന്നും മറിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ സഭയും ക്രിസ്ത്യാനികളും ക്രിസ്തുവിൽ നിന്നും കാതങ്ങൾ അകന്നിരിക്കുന്നു.
നാം ക്രിസ്സ്മസ്സ് ആഘോഷിക്കുമ്പോൾ അത് ധൂർത്തിന്റെ ആഘോഷമായാൽ നാം ക്രിസ്തുവിന്റെ ജനനം അല്ല ആഘോഷിക്കുന്നത്. ക്രിസ്തു എന്നും പാവപ്പെട്ടവരുടെ പ്രതിനിധി ആയിരുന്നു. കുരുടർ, ചെകിടർ, കുഷ്ഠരോഗികൾ ഒക്കെ ആയിരുന്നു ക്രിസ്തുവിന്റെ സഹയാത്രികർ.
ചുങ്കക്കാരും,പാപികളും,വേശ്യകളും ക്രിസ്തുവിന്റെ സ്നേഹിതർ ആയിരുന്നു. ഒരു ധനവനെപ്പോലും അവൻ പിന്താങ്ങിയിരുന്നില്ല. 'ധനവാൻ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലുടെ കടക്കുന്നതാണ്' എന്നതായിരുന്നു അവന്റെ പണക്കാരനെപറ്റിയുള്ള നിലപാട്.
ക്രിസ്സ്മസ്സ് കാലഘട്ടത്തിൽ അവഗണിക്കപ്പെട്ടവരോടുള്ള കരുതൽ ആണ് ഉണ്ടാകേണ്ടിയത്. നമ്മുടെ ചുറ്റുപാടും അനേകർ കഷ്ടം അനുഭവിക്കുന്നുണ്ട്. അനാഥർ, പട്ടിണിപ്പാവങ്ങൾ, ആരുമില്ലാത്ത രോഗികൾ, കിടക്കാൻ ഇടമില്ലത്തവർ, അങ്ങനെ അനവധി ആലംബഹീനർ നമ്മുടെ മുമ്പിൽ ഉണ്ട്, അവരുടെ ആഹ്ലാദം ആകണം ക്രിസ്മസ്സ്.
അവരോടുള്ള കരുതൽ ക്രിസ്സ്മസ്സ് ദിനങ്ങളിൽ പ്രത്യേകിച്ചു ഉണ്ടായിരിക്കണം. നാം ആഘോഷിക്കാനായി ചിലവഴിക്കുമ്പോൾ അതിലൊരു പങ്കു പ്രസ്തുത ആലംബഹീനർക്കായി നൽകണം. ഓർക്കുക, ക്രിസ്സ്മസ്സ് അവരുടേതാണ്. ക്രിസ്സ്മസ്സ് അവഗണിക്കപ്പെട്ടവരുടെ ആഹ്ലാദപ്പൂത്തിരിയായി മാറ്റുവാൻ നമുക്ക് കഴിയട്ടെയെന്നു ആശംസിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്