ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം
മനുഷ്യജീവിതത്തിന്റെ അർത്ഥാവിഷ്കാരങ്ങൾ തേടുന്നതിനായി ഒരിക്കൽ കൂടി ഇതാ റമദാൻ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓർത്തെ ടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്റെ ആരംഭം റമദാനിൽ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൗതികമായി സമീപിച്ച്, വിജയപരാജയങ്ങൾ കണക്ക് തിരിച്ചുവെച്ച ശേഷം സ്വത്വത്തിലേക്ക് തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടേണ്ട മാസം റമദാൻ.
പിശാചിനെ കെട്ടിയിട്ട്, നരകം കൊട്ടിയടച്ച്, സ്വർഗ്ഗ വാതിലുകൾ മനുഷ്യനായി തുറന്നു വെച്ച് അല്ലാഹു കാത്തിരിക്കുന്ന മാസം. കാരുണ്യത്തിന്റെ മാലാഖകൾ ചിറകു വിടർത്തിപ്പറന്ന് വിരുന്നു വരുന്ന വസന്തമാസം. ബദറിലൂടെ, ഇസ്ലാം അജയ്യമാണെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തിയ മാസം. സർഗനാഥന്റെറ ആലയമായ കഅ്ബ, പിശാചിന്റെ പ്രതിഷ്ടാകേന്ദ്രമാവരുതെന്ന് കാണിച്ചുതന്ന മക്കാവിജയത്തിന്റെ മാസം. ഒരേയൊരു രാത്രിയുടെ കർമ്മത്തെ ആയിരം മാസങ്ങൾക്ക് സമാനപ്പെടുത്തിയ മാസം.
നോമ്പിന്റെ പരമമായ ലക്ഷ്യം ദൈവസാമീപ്യമാണെന്ന് ഖുർആൻ പറയുന്നു. എന്നാൽ മനുഷ്യനാകട്ടെ, വ്യഥകളും വേദനകളും അവനെ തളർത്തുകയും ആത്മീയജീവിതത്തെ പറ്റി അവനെ അലസനാക്കുകയുമാണ് ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്റെ് ഓജസ്സിൽനിന്ന് ഭൗതികമായ അന്വേഷണങ്ങൾക്ക് വെളിച്ചം നല്കേുണ്ടതിന് പകരം, ഭൗതികമായ പരാജയത്തിന്റെന കാറ്റുകൾ മനസ്സിന്റെ വിളക്കുകൾ കെടുത്തിവെച്ചിരിക്കുന്നു. അങ്ങനെ, ആരാധനകൾ പോലും പതിവു ചടങ്ങുകൾ മാത്രമായി ഒതുങ്ങിപ്പോവുമ്പോൾ, വിശ്വാസാനന്ദത്തിന്റെ, വെളിച്ചം ജീവിതത്തിലേക്ക് പ്രസരിപ്പിക്കാൻ റമദാൻ ശ്രമിക്കുന്നു. റമദാൻ കടന്നുവരുമ്പോൾ സന്തോഷിക്കുന്ന മനസ്സിനുടമ സ്വർഗപ്രവേശനത്തിന് അർഹനനാണെന്ന് നബി (സ) പറയുന്നു.
മനുഷ്യന്റെ സൽകർമ്മങ്ങളുടെ പ്രതിഫലം പതിന്മടങ്ങാക്കുകയാണ് റമദാൻ. ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയുള്ള പാപങ്ങളുടെ പരിഹാരമാണ് റമദാൻ. റമദാനിലെ ഒരു ഉംറാകർമ്മം പ്രവാചകനോടൊപ്പമുള്ള ഹജ്ജിനോളം പവിത്രം.
മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണെന്ന് ഇസ്ലാം വിശ്വസിക്കുന്നു. സാഹചര്യങ്ങളാണ് അവനെ മലിനപ്പെടുത്തുന്നത്. മനുഷ്യന്റെ മഹത്വത്തിൽ വിശ്വസിക്കുമ്പോൾ തന്നെ പാപങ്ങൾ ആന്തരികമായ കളങ്കപ്പാടുകൾ തീർക്കു ന്നതായി നബി (സ) പറയുന്നു. ആദ്യത്തെ പാപം മനസ്സിന്റെറ ഒരു കറുത്തപുള്ളിയായി, പിന്നെ പിന്നെ കറുത്തുകരുവാളിച്ച മനസ്സുള്ള ഈ മനുഷ്യൻ, ശുദ്ധമായ മനസ്സോടെ വേണം നാളെ അല്ലാഹുവിനെ സമീപിക്കാൻ. അങ്ങനെ സമീപിക്കുന്നവർക്കേ രക്ഷയുള്ളൂ എന്ന് ഖുർആൻ പറയുന്നു. റമാദൻ ആകട്ടെ, ഭാഷാർത്ഥങ്ങളിൽത്തന്നെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് താനും. കാരണം, വ്രതം പുണ്യങ്ങളുടെ കാര്യത്തിൽ നിസ്തുലവും ബാഹ്യചേഷ്ടകളില്ലാത്തതും ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയുമാകുന്നു. അത് ശരീരത്തിന്റെന സംയമനവും മനസ്സിന്റെ സമർപ്പമണവുമാണ്.
വ്രതം മോഹസംഹാരിയാണ്, പവിത്രമായ വൈകാരികതയെ പാതകമാക്കുന്നതിന് പരിഹാരമാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട ആരാധനയാണ്. സ്വർഗ്ഗത്തിന്റെ വാതായനങ്ങളിലൊന്ന് നോമ്പുകാരനു മാത്രമായി തുറന്നു വെച്ചിരിക്കുന്നു അവൻ. റമദാൻ കാരുണ്യത്തിൽ തുടങ്ങി, പാപമോചനത്തിലൂടെ, നരകമോചനത്തിൽ പര്യവസാനിക്കുന്നു. അത്രയുമാകുമ്പോഴേക്ക് മാനസാന്തരപ്പെടാത്തവൻ തീരാനഷ്ടമെന്ന് നബി (സ) താക്കീത് നൽകുന്നു.
ശരിയാണ്, നോമ്പ് ആത്മീയമായ ഒരു പരിഷ്കാരവും നൽകാത്തവൻ, ഖുർആൻ ഒരു തവണപോലും നിവർത്തി വായിക്കാത്തവൻ, നിശായാമങ്ങളിലെ സൗകുമാര്യവചസ്സുകളുടെ ശ്രവണമാധുരി ഒരു ദിവസമെങ്കിലും അനുഭവിക്കാത്തവൻ, ബദറിലെ മണൽത്തരികളുടെ സ്പന്ദിക്കുന്ന ഓർമ്മകൾ അയവിറക്കാത്തവൻ, വിജയങ്ങൾ മനുഷ്യനെ എത്രമേൽ വിനയാന്വിതനാക്കണമെന്ന മക്കാഫത്ഹിന്റെ സമൃതികൾ ഓർമ്മിക്കാത്തവൻ... അവന് ഇനി ഏത് അവസരമാണ് ജീവിതത്തിൽ കൈവരാനുള്ളത്.
മതചടങ്ങുകൾ പൊതുവെ, മനുഷ്യനെ ദൈവവുമായി അന്വയിപ്പിക്കാൻ മാത്രമുള്ളതാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രകടനങ്ങൾ മാത്രമായിരിക്കും അത്. എന്നാൽ, മിക്കപ്പോഴും ഇസ്ലാമിക കർങ്ങൾക്ക്ക്ക് വിശേഷിച്ചും വ്രതത്തിന്, മാനവികമായൊരു വശം കൂടിയുണ്ട്. ആയുരാരോഗ്യപ്രശ്നങ്ങളാൽ വ്രതമനുഷ്ഠിക്കാൻ കഴിയാത്തവർക്കായുള്ള പ്രതിവിധി സാധുജനങ്ങൾക്ക് ആഹാരം നല്‍കുന്നതാണ്. നോമ്പിന്റെ അപാകതകൾക്കുള്ള കർമ്മശാസ്ത്രപരിഹാരവും അത് തന്നെ. വ്രതം ആഹാരത്തിന്റെയും വിശപ്പിന്റെയും വില മനസ്സിലാക്കിത്തരുന്നതോടൊപ്പംതന്നെ, നബിയുടെ നോമ്പുകാലത്തെ പ്രമാണങ്ങൾ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, നബി ധർമ്മിഷ്ഠനായിരുന്നു, അവിടുന്ന് ഏറ്റവും ധർമ്മിഷ്ഠനായിരുന്നത് റമദാനിലായിരുന്നു. ഈ റമദാൻ ധർമ്മഠനിഷ്ഠക്ക്, കാറ്റടിച്ച് വീശുമ്പോലെ എന്ന് ഉപമാലങ്കാരം ചാർത്തിയിരിക്കുന്നു ഹദീസ് സാഹിത്യം. കാറ്റ് പ്രകൃതിയുടെ ദാനമാണ്. അതിന് യാതൊരു വിവേചനവുമില്ല തന്നെ. അപ്പോൾ ജീവവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിശ്വാസപരവും മതപരവുമായ വിവേചനങ്ങളില്ലെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. അതാണ് ഖുർആന്റെ ദർശനവും.
കർമ്മമത്തിന്റെള മഹത്വം കൊണ്ടല്ല, അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണ് ഒരാൾ സ്വർഗ്ഗത്തിലെത്തുന്നതെന്ന് നബി പറയുന്നു. ഈ ഔദാര്യം തന്നെയാണ് നോമ്പിന്റെ ആദ്യത്തെ പത്തുദിനങ്ങളിൽ നാം ആവർത്തിച്ച് ഇരന്നു കൊണ്ടിരിക്കുന്നതും. മനുഷ്യന്റെ ദൈവികമായ അഭിവാഞ്ചയെ സ്രഷ്ടാവായ അല്ലാഹു കാരുണ്യം കൊണ്ട് പ്രതിനിധീകരിക്കുന്നതിനാലാണ് റമദാന് പുണ്യമേറുന്നത്. മനുഷ്യനോടുള്ള കാരുണ്യം റമദാനിൽ അല്ലാഹു ഉദാത്തീകരിക്കുന്നതിനെപറ്റി നബി(സ) വിസ്തരിക്കുന്നു.
അല്ലാഹുവിന്റെ കരുണാകടാക്ഷം ഇഹപര മോക്ഷത്തിനു തീർത്തും അനുപേക്ഷണീയമത്രെ. അതില്ലെങ്കിൽ പരമമായ വിജയം അസാധ്യം തന്നെ; പൂർണ്ണ ഭക്തരായ സജ്ജനങ്ങളാണെങ്കിൽ പോലും. തിരുനബി (സ) പറഞ്ഞു: ''അറിയുക, നിങ്ങളിൽ ആരും തന്റെ ആരാധനകൊണ്ട് മാത്രം രക്ഷ പ്രാപിക്കുകയില്ല'' ഇത് കേട്ടപ്പോൾ അനുചരന്മാർ ആശ്ചര്യപ്പെട്ടു ''അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങും?''. തിരുനബി (സ) പ്രതിവചിച്ചു: ''ഇല്ല. അല്ലാഹു അവന്റെ ദയാവായ്പ്പുകളാലെന്നെ പൊതിഞ്ഞില്ലെങ്കിൽ എനിക്കും രക്ഷയില്ല'' (മുസ്ലിം). ഇതിനു കാരണം, നന്നേ ചെറുതെന്ന് തോന്നുന്നൊരു ദിവ്യാനുഗ്രഹത്തിനോട് പോലും കിടപിടിക്കാൻ മനുഷ്യൻ ചെയ്യുന്ന സുകൃതങ്ങൾക്കാവില്ല. എന്നാൽ അവൻ ചൊരിഞ്ഞു തരുന്ന അമൂല്യങ്ങളായ ഔദാര്യങ്ങൾക്കോ കയ്യും കണക്കുമില്ല. വിശുദ്ധ ഖുർആൻ പറയുന്നു: ''അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല'' (സൂറ: അന്നഹ്ല്). എന്നിട്ടാണോ മനുഷ്യനവന്റെ പരിമിതമായ ആരാധനകൾ കൊണ്ട് സ്വർഗ്ഗം പുൽകാൻ പോകുന്നത്! പ്രവാചക ശ്രേഷ്ടനടക്കം ദീനിന്റെ വിധിവിലക്കുകൾ പൂർണ്ണമായും പാലിച്ചു ജീവിച്ച സല്വെൃത്ത ദാസന്മാർക്കും അല്ലാഹുവിന്റെ കനിവ് കൂടാതെ കടമ്പ കടക്കനാവില്ല എന്നാണെങ്കിൽ, ധർമ്മ വിചാരമില്ലാതെ മൃഗതുല്യമായ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്റെ ദുരിതഗതി പിന്നെ പറയേണ്ടതില്ല.
ഇവ്വിധം സ്നേഹമസൃണനായ അല്ലാഹുവിന്റെ കാരുണ്യവൃഷ്ടിയാണ് റമദാനിന്റെ ആദ്യ പത്തു പകലിരവുകളുടെ പ്രത്യേകത. അവന്റെ തിരുനോട്ടത്തിനു പാത്രീഭവിക്കണേ എന്ന ആത്മാർത്ഥമായൊരു ഉൾത്തേകവും പരിശ്രമങ്ങളും വിശ്വാസികൾക്കുണ്ടെങ്കിൽ, ആ മന്ദമാരുതൻ തലോടാതിരിക്കില്ല, തീർച്ച. അല്ലാഹുവേ, ഞങ്ങളിൽ നീ കരുണ ചൊരിയേണമേ... ഏറ്റവും വലിയ കാരുണ്യവാനാണല്ലോ നീ...
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍