ഗണപതിയാണ് ഇപ്പോൾ ഇന്ത്യയിൽ സൂപ്പർ സ്റ്റാർ! ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് ഗണപതി വിഗ്രഹങ്ങൾ; വിഘ്നേശ്വരന് ലോകം മുഴുവൻ ജനപ്രീതി
മറുനാടൻ മലയാളി ബ്യൂറോ
കച്ചവടത്തിലെ വിഘ്നമകറ്റാനാണ് വിഘ്നേശ്വരനെ കടയിൽ സൂക്ഷിച്ച് തുടങ്ങിയത്. എന്നാലിന്ന് അങ്ങനെയല്ല. വിഘ്നേശ്വരനെ കണ്ടാൽ കടയിലെത്തുന്നവർ അപ്പോൾ വിലപറയും. അത് വാങ്ങിയേ പോകൂ. അങ്ങനെ ആരാധാനാമൂർത്തിയെന്നതിൽ അപ്പുറം കച്ചവട മൂല്യമുള്ള വിപണി വസ്തുവായി ഹൈന്ദവ ആരാധനാ ബിംബമായ ഗണപതി മാറി..
വിഘ്നമകറ്റാണ് വിഘ്നേശ്വരൻ. എന്തിനും ഏതിനും തടസ്സം. അതു തന്നെയാണ് ഗണേശ പ്രസക്തി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തിയതും പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയുടെ ഗണപതി ഭക്തിയുമെല്ലാം വിഘ്നേശ്വരനെ ഹിറ്റാക്കി. ഇന്ന് ഇന്ത്യയിൽ നിന്നും ഏറ്റവും കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ ഒന്ന് ഗണപതി വിഗ്രഹമാണ്. രൂപഭംഗിയിലൂടെ ആളുകളെ അടുപ്പിച്ച് ചെറുതും വലുതുമായ വിഘ്നേശ്വര രൂപം വിപണി പിടിച്ചെടുക്കുകയാണ്. കാഴ്ചയിലെ പ്രത്യേകതയ്ക്കപ്പുറം വിഘ്നമകറ്റാനുള്ള അപൂർവ്വ സിദ്ധയും ഗണപതി ഭഗവാനെ വിപണയിലെ താരമാക്കി.
വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തുന്ന വിദേശികളും ആദ്യം നോട്ടമിട്ട് കൈയിലെടുക്കുന്നത് ഗണപതി വിഗ്രഹമാണ്. കാഴ്ചയിലെ ചന്തമാണ് വിനോദസഞ്ചാരികളെ വിഘ്നേശ്വരനോട് അടുപ്പിക്കുന്നത്. ഗണപതിയോടുള്ള ഇവരുടെ സ്നേഹം തുടങ്ങിയിട്ട് കാലമേറെയായി. അതിനിയും കൂടുമെന്നാണ് വിലയിരുത്തൽ. കാരണം ക്രിസ്മസ് പാപ്പയുടെ കൈയിലുമുണ്ട് ആനച്ചന്തമുള്ള കൊച്ചു വിഗ്രഹമിന്ന്. അതിനാൽ വിദേശികളുടെ പ്രിയ ഇന്ത്യൻ വിപണി വസ്തുക്കളിലൊന്നായി ഗണപതി രൂപം മാറുമെന്ന് വ്യവസായ ലോകവും പ്രതിക്ഷിക്കുന്നു.
ആനത്തലയോട് കൂടിയ ഗണേശ വിഗ്രഹം പലരൂപത്തിൽ ലഭ്യമാണ്. ബാലഗണപതിയും തരുണ ഗണപതിയും ഭക്തി ഗണപതിയും വീരണപതിയും ക്ഷിപ്ര ഗണപതിയും ഉണ്ട്. ഏതാണ്ട് 32 ഭാവങ്ങൾ. വലതും ചെറുതുമായി പലതരത്തിൽ ഈ രൂപങ്ങൾ ഉണ്ട്. കാഴ്ചയിലും രൂപത്തിലും വ്യത്യസ്തനായ ഗണപതിയെ കുറഞ്ഞ ചെലവിൽ വാങ്ങുകയും ചെയ്യാം. 30 രൂപ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗണപതി രൂപങ്ങൾ വിപണിയിലുണ്ട്. ഇതും ഷോക്കേസിലേക്ക് ഗണപതിയെ കൂടുതലായി എത്തിക്കുന്നു. അതിനൊപ്പമാണ് പ്രസിഡന്റ് പ്രണാബ്കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗണപതിയെന്ന ഈശ്വര ഭാവത്തിന് നൽകുന്ന പ്രസക്തി.
അധ്യാത്മിക വഴിയിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതി അനുഗ്രഹത്തിലൂടെ അകറ്റാമെന്നാണ് വിശ്വാസം. ആഗോള വൽക്കരണ കാലത്ത് ലോക ഗതിയെ നിർണ്ണയിക്കുന്നത് വ്യവഹാരങ്ങളാണ്. തടസ്സമില്ലാത്ത വ്യവഹാരങ്ങൾക്കായി ഗണപതിതന്നെയാണ് ശരണം. അങ്ങനെ ഭാഷാ ദേശ കാലത്തിനപ്പുറം ഗണേശ ഭഗവാന്റെ പ്രസക്തി കൂടുകയാണ്. എവിടേയും ഇന്ന് ചെറുതും വലുതുമായ ഗണപതി വിഗ്രഹങ്ങളും ചിത്രങ്ങളും കാണാം. ഷോകേസിലെ അലങ്കാരത്തിന് മാത്രമല്ല. ആരാധാനാ മൂർത്തി കൂടിയാണ് ഗണപതി ഭഗവാൻ.
ഹൈന്ദവ ഈശ്വര രൂപങ്ങളിൽ വേറിട്ട ഭാവമാണ് ഗണപതിക്ക്. ആകർഷണീയതുള്ള രൂപം. ആനത്തലയും പാതിമുറിഞ്ഞ കൊമ്പും കുടവയറുമെല്ലാം ആരേയും ആകർഷിക്കും. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിക്കുന്നത്. അതോടൊപ്പമാണ് ഐതീഹ്യപെരുമ. ശിവ-പാർവ്വതി ശക്തി സമന്വയത്തിന്റെ ഈശ്വര ഭാവമാണ് ഗണപതി. ശിവ ഭഗവാന്റേയും പാർവ്വതി ദേവിയുടേയും പുത്രൻ. ബുദ്ധിയിലും അതി ശക്തൻ. പ്രവചന ശാസ്ത്രമായ ജ്യോതിഷമെഴുതിയ സഹോദരൻ സുബ്രഹ്മണ്യനെ പോലും ബുദ്ധിശക്തിയാൽ കീഴ്പ്പെടുത്തിയ ഗണപതി. ശിവശക്തി സമന്വയമായ ഗണപതിയെ ഓംകാര സ്വരൂപമായും വിശേഷിപ്പിക്കുന്നു.
ഈ ഗണപതി ഭഗവാൻ ഇന്ന് ക്രിസ്മസ് അപ്പൂപ്പന്റേയും കൈയിലുണ്ട്. ഫിൻലണ്ടിലെത്തി ക്രിസ്മസ് അപ്പൂപ്പനെ പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജി കണ്ടു. ഈ ചരിത്ര മുഹൂർത്തത്തിന് പ്രസിഡന്റും കരുതിയത് ഗണേശനെ. സാന്റാ ക്ലോസിന് ഉപഹാരമായി വിഘ്നേശ്വരനെ നൽകി. കൗതുകത്തോടെ സാന്റയും ഗണപതിയെ നോക്കി. ചിത്രം വൈറലുമായി.പ്രധാനപ്പെട്ട രാഷ്ട്രതലവൻാർക്കെല്ലാം ഉപഹാരിമായി രാഷ്ട്രപതി ഭവൻ നൽകുന്നത് ഗണപതി വിഗ്രഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഘ്നേശ്വര ഭക്തിയും പ്രശസ്തം. സാന്റയും ഗണപതിയെ സ്വന്തമാക്കിയതോടെ വിനായകൻ ആഗോള ഹിറ്റുമായി.
ലോകത്തെങ്ങും വിറ്റഴിക്കപ്പെടുന്ന ഈശ്വര ചിഹ്നങ്ങളിൽ ഒന്നാമൻ ഗണപതിയാണെന്നാണ് വിലയിരുത്തൽ. മുമ്പ് മുബൈയുടെ പ്രധാന ആരാധാനാമൂർത്തിയായിരുന്നു ഗണപതി ഭഗവാൻ. വിനായക ചതുർത്ഥിയെ ആർപ്പുവിളിയും പാട്ടും നൃത്തച്ചുവടുകളുമായി മൂബൈ നഗരം കൊണ്ടാടി. വിനായക പ്രസിദ്ധി പതുകെ ഉത്തരേന്ത്യയ്ക്ക് അപ്പുറം തെക്കൻ ഭാഗത്തുമെത്തി. വ്യത്യസ്തമായ ഗണേശ വിഗ്രഹങ്ങൾ ഒരുക്കി സമുദ്രത്തിൽ നിമജ്ഞനം ചെയ്ത് ഈശ്വര പ്രീതി നേടുന്ന ആഘോഷാചാരം തിരുവനന്തപുരത്തും സ്ഥിരമായി. ഇതിനെല്ലാം വളരെ മുമ്പ് തന്നെ കടലും കടന്ന് ഗണേശ പെരുമ അന്യ രാജ്യങ്ങളിലുമെത്തി.
പത്താം നൂറ്റാണ്ട് മുതൽ പുതിയ വ്യാപാര ശൃംഖലകളുടെ ഉദയത്തോടെ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള പണത്തിന്റെ ഒഴുക്ക് തുടങ്ങി. ഈ സമയത്ത് വ്യാപാരികൾക്കിടയിലെ മുഖ്യ ദൈവമായി ഗണപതി മാറി. തടസ്സങ്ങൾ അകറ്റാനുള്ള ആരാധനയായിരുന്നു അത്. അന്ന് ന്ത്യയുമായി കൂടുതൽ വ്യാപാരമുണ്ടായിരുന്ന ഇന്ത്യോനേഷ്യയിലെ ജാവ, ബാലി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹൈന്ദവ കലകളിൽ ഗണപതി രൂപത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
സംസ്കാര മിശ്രണത്തിന്റെ തെളിവായി ഇതിന് ചൂണ്ടിക്കാട്ടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഹിന്ദുസംസ്കാരത്തിന്റെ വ്യാപനം മൂലം ബർമ്മ, തായ്ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൾ നവീനതരത്തിലുള്ള ഗണപതി രൂപങ്ങൾ കാണുന്നു. ഇന്റോ-ചൈന പ്രദേശങ്ങളിൽ ഹിന്ദുമതവും ബുദ്ധമതവും അനുഷ്ടിച്ചതിനാൽ പരസ്പരമുള്ള സ്വാധീനം ഇവിടങ്ങളിലെ മതാനുഷ്ഠാനങ്ങളിൽ കാണാം.
വിഘ്നേശ്വര ഐതീഹ്യങ്ങൾ
ശനി ഗ്രഹത്തെ പാർവതി കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചുകൊടുത്തുവെന്നുമാണ് ഹൈന്ദവ പുരാണങ്ങൾ പകർന്ന് നൽകുന്ന ഒരു വിശ്വാസം. ആദി പരാശക്തിയായ പാർവ്വതീ ദേവി ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു. ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ബാലാജിയെന്നാണ് പേര് നൽകിയത്.
ഒരിക്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി പുത്രനെ നിർത്തി. ഈ സമയത്തു നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിക്കാൻ ശിവൻ ശ്രമിച്ചു . പക്ഷെ ആരെയും പാർവ്വതിക്ക് അടുത്ത ചെല്ലാൻ ബാലാജി അനുവദിച്ചില്ല. ക്രുദ്ധനായ ശിവൻ യുദ്ധത്തിനൊടുവിൽ ബാലാജിയുടെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു ഭൂതഗണത്തെ തടഞ്ഞത് ആരെന്ന് പോലും ശിവന് മനസ്സിലായത്.
ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട് നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ൻ ഒരു ഐതിഹ്യ കഥ. ഇതോടെ ബാലാജി ഗണപതിയായി. ശിവ-പാർവ്വതീ മകനെന്ന് അറിയപ്പെട്ടു.
ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഐതീഹ്യമുണ്ട്.
ഹൈന്ദവക്രമത്തിൽ ശൈവരും വൈഷ്ണവരും ഉണ്ടായിരുന്നുവെന്നതാണ് ചരിത്രം. ഇന്നീ വിഭാഗീയത ജാതി ചിന്തകളിലേക്ക് മാറിയിരിക്കുന്നു. ശൈവ-വൈഷ്ണവ ചിന്ത ശക്തമായിരുന്നപ്പോഴും രണ്ട് കൂട്ടരും ഗണപതിയെ ആരാധിച്ചിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നാണേ്രത വിളിച്ചിരുന്നത്. തെക്കൻ ഏഷ്യയിൽ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഗണപതി ആരാധന ഉണ്ടായിരുന്നതെന്നാണ് ചരിത്രം. തെക്കനേഷ്യ മുഴുവൻ ഇപ്പോഴും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം. ഗണപതി ആരാധന ബുദ്ധജൈനത മതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നും ചരിത്ര രേഖകളിൽ കാണാം.
പതിനേഴാം നൂറ്റാണ്ടിൽ തന്നെ ഗണപതി തെക്ക് കിഴക്കൻ ഏഷ്യയിൽ താരമായിരുന്നു. വ്യാപാര സാധ്യതകൾ തേടി യാത്ര പോയ ഇന്ത്യാക്കാർ വിഘ്നമകറ്റാൻ ഗണേശനേയും ഒപ്പം കരുതി. പതൊൻപതാം നൂറ്റാണ്ടിൽ ലോക സബ്ദവ്യവസ്ഥയെ നിയന്ത്രിക്കാൻ പോലും കഴിയുന്ന വ്യാവസായിക കരുത്ത് ഇന്ത്യ നേടി. ഈ ബിസിനസ് സമൂഹവും ഗണപതി ഭഗവാനെയാണ് പ്രധാനമായും ആരാധന നടത്തിയത്. അങ്ങനെ ലോകമെങ്ങും ഗണപതി ക്ഷേത്രങ്ങളായി. രൂപത്തിലെ വ്യത്യസ്ത വീടുകളിലെ ഷോകേസുകളിലെ പ്രധാന ആരാധനാമൂർത്തിയാക്കി മാറ്റി. ഇതോടെ വിപണി മൂല്യവും കൂടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്