ഏഴംകുളം കുംഭഭരണി മഹോത്സവം 'ഇത് ഞങ്ങൾ കരക്കാരുടെ ഉത്സവം'
റമിസ് മുഹമ്മദ്
തൃശൂർ പൂരം മുതൽ നാഗത്താൻ തറയിലെ പാലൂട്ട് വരെ മനസിലെ കലണ്ടറിലേ അക്കങ്ങളിൽ സന്തോഷത്തിൽ ചാലിച്ച ചുമന്ന അടയാളങ്ങൾ രേഖപ്പെടുത്തി വെയ്ക്കുന്ന ഒരു ജനത ഉണ്ടെങ്കിൽ അത് നാം മലയാളികൾ അല്ലാതെ ഈ ഭൂമുഖത്തു വേറെ ഏതു ജനതയുണ്ട് ?വർഷത്തിൽ ഇത്രത്തോളം ദിനങ്ങൾ ഉത്സവങ്ങളും ആഘോഷങ്ങളുമായ് കൊണ്ടാടുന്ന ഈ വിശാലമായ ഭൂപരപ്പിൽ നാം മാത്രമേ ഉള്ളു എന്ന് നമ്മൾ മലയാളികൾക്ക് ഒരുത്തർക്കും നെഞ്ചിൽ കൈവച്ചു പറയാം..
ഉത്സവങ്ങൾ വലിയ ആഘോഷങ്ങൾ എന്നതിലുപരി വ്യത്യസ്തകളിലാണ് നമ്മുടെ ഉത്സവങ്ങളുടെ ആത്മാവ്. പ്രാദേശികമായ വ്യത്യസ്തകളിലേക്കു ആ നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ രീതിയിലായിരിക്കും. ഓരോ ഇടങ്ങളിലെയും ഐതീഹങ്ങളിലും ആ മണ്ണിന്റെ പഴമയേയും പഴമക്കാരെയും ആ ദേശത്തെ ജനതയുടെ ആത്മാവിലേക്കു എന്നും ചേർത്ത് നിർത്തപ്പെടുന്നതുകൊണ്ടാവാം കാവിലെ ചെറു ഉത്സവങ്ങൾ പോലും ഇത്ര ഗംഭീരമായ കൊണ്ടാടുവാൻ നമ്മെ ഇന്നും പ്രേരിപ്പിക്കുന്നത്..
ഒരു ദേശത്തെ ജനതയുടെ ആത്മാവിലേക്കു എന്നും ചേർത്ത് നിർത്തപ്പെടുന്നതുകൊണ്ടാവാം ഞങ്ങൾ ഏഴംകുളത്തുകാർക്കു ഒരു വലിയ പൂരത്തേക്കാളും ഉയരത്തിലും ആഴത്തിലും ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇവിടുത്തെ മണ്ണിലും ഇവിടുത്തെ ജനതയുടെ മനസ്സിലും ഇത്ര ആഴത്തിൽ പതിഞ്ഞത്... 22 ഓളം വരുന്ന കരക്കാരുടെ ഒരുവർഷത്തെ കാത്തിരിപ്പിന്റെ,കരുതിവയ്പിന്റെ ഉത്സവമാണ് ഇവിടുത്തകാർക്കു കുംഭ ഭരണി....
ജാതി മത ഭേദമന്യേ അതതു ദേശത്തെ കേട്ട് കാഴ്ചക്ക് ചുറ്റും ആർപ്പുവിളികളോടെ ഒരു മത്സരാവേശം പോലെ രണ്ടു കൈകളാൽ ഒത്തൊരുമിച്ചു എടുത്തുയർത്തുന്ന കെട്ടുകാഴച്ചകൾ അത് ഉയർത്തുന്നവരിലും അത് കണ്ടുനിൽകുന്ന സ്ത്രീ പുരുഷാരാവും ഒരേ ആവേശത്തിലാവും അപ്പോൾ മാത്രമാണ് ഇത് ഞങൾ കരക്കാരുടെ കൂടിച്ചേരലിന്റെ ഒരു വൻ ഉത്സവമായി മാറുന്നത്, 22 ഓളം വരുന്ന കരക്കാരുടെ ഒരാണ്ടത്തെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമാണ് ഞങൾ ഓരോ കരക്കാർക്കും വേണ്ടി തയ്യാറാക്കപ്പെടുന്ന കെട്ടുകാഴച്ചകളുമായ് അവരവരുടെ കരയുടെ ഭാഗം ചേർന്ന് എല്ലാ ആവേശങ്ങളിലും പങ്കു ചേരുന്നത്
മലയാള മാസം കുംഭം 18 മുതൽ 21 വരെ നടന്നു വരുന്ന നടത്തപെടുന്ന ഞങൾ ഏഴംകുളത്തുകാരുടെ ഉത്സവം..ദുഃഖത്തോടുകൂടി പറയട്ടെ ഇന്ന് നമ്മളിൽ എത്രപേർക്ക് മലയാള മാസങ്ങൾ അറിയാം...നമ്മളിൽ മലയാള മാസങ്ങൾ അറിയുന്നവർ ?ദിനം ദിനം നമ്മളെ വിട്ടു പിരിഞ്ഞുകൊണ്ടിരിക്കുന്നവരിൽ. അവരുടെ എണ്ണവും നിലക്കും. അപ്പോൾ ഒരു നാൾ ചെന്ന് നിൽക്കും നമ്മളിൽ എത്ര പേര് ഇനി അവശേഷിക്കുന്നു മലയാള മാസങ്ങൾ അറിയാവുന്നവർ എന്ന്..ആ ദിനങ്ങൾ ഇനി വിദൂരമല്ല.....ഇങ്ങനെ ഉള്ള ഉത്സവങ്ങൾ മാത്രമാകും ഇനി മലയാള മാസങ്ങൾ നമ്മൾ അറിയുവാനുള്ള ദിനങ്ങൾ..
സ്വദേശത്തും വിദേശത്തും ജോലിയിലുള്ളവർ, അന്യ ദേശങ്ങളിൽ മാറി താമസിക്ക പെട്ടവർ, കല്യാണം കഴിച്ചു കൊടുത്തയക്കപെട്ടവർ,കുട്ടികാലത്തെ ഉറ്റ കൂട്ടുകാരനെയോ,കൂട്ടുകാരിയെയോ ഇനിയും കാണാൻ വെമ്പൽ കൊള്ളുന്നവർ....ഏവരുടെയും മനസ്സിലെ ഒരു ഉത്തരമാണ് ഈ ഭരണിക്ക് കാണാം നമുക്ക്...
പണ്ട് നാം അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു നടന്ന ആ വലിയ ആൽത്തറയെയും നമ്മുട കുഞ്ഞു പാദങ്ങളെ നുള്ളി നോവിച്ച അമ്പല മുറ്റത്തെ മണൽ തരികളെയും....സന്ധ്യ സമയത്തു 'എണ്ണയിൽ മുങ്ങി എരിയുന്ന തിരിയും, കത്തിപ്പടരുന്ന ആ കർപ്പൂര ഗന്ധവും'....നമുക്ക് വീണ്ടും ആത്മാവിൽ മുട്ടുവോളം ആഴത്തിൽ ശ്വസിച്ചു ചുറ്റമ്പലം ഒന്നൂടെ വലം വെയ്ക്കണം....ചുറ്റുമുള്ള ആൾ കൂട്ടത്തിനൊപ്പം നമുക്കു ഒന്നുകൂടെ കൈ പിടിച്ചു നടക്കണം അമ്പല കുളത്തിലെ പടിയോടു ഒട്ടി കിടക്കുന്ന വെള്ളം കൈ കുമ്പിളിൽ കോരി എടുത്തു മനം തണുത്തപോലെ മുഖവും നനക്കണം...
കുട്ടിയായിരുന്നപ്പോളും കൗമാരത്തിലിരുന്നപ്പോളും നല്ല ആഴത്തിൽ മനസിൽ പതിഞ്ഞ ഉത്സവ ഓർമ്മകൾ ഉള്ളവരുടെ മനസ്സിൽ മാത്രമേ എത്ര മുതിർന്നാലും എനിക്ക് വീണ്ടും ആ പഴയ കുട്ടിയോ കൗമാരക്കാരനോ.ആയി ആ അമ്പല മുറ്റം വീണ്ടും നടന്നു തീർക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടാവുകയുള്ളു...
70 -80 കാലഘട്ടങ്ങളിൽ പ്രശസ്ത നാടക സംഘങ്ങളുടെ നാടകങ്ങളും 80- 90 കാലഘട്ടങ്ങളിൽ ഗാന മേളകളും കൂടാതെ പുലർച്ചെയുള്ള ബാലെയും ആയിരുന്നു കുംഭഭരണി രാവുകളെ കാലാ സാന്ദ്രമാക്കിയിരുന്നത്.... 90 കളുടെ മധ്യത്തിൽ കേരളക്കരയിലെ ഒരുപറ്റം മികച്ച കലാകാരന്മാരെയും അവർ പാടി അനശ്വരമാക്കിയ പാട്ടുകൾ അത്തായുടെ {അച്ഛൻ} കൈയ് പിടിച്ചു അവരിലൂടെ തന്നെ കേൾക്കുവാനുംഈ ഉള്ളവനും സാധിച്ചു കെപിഎസി സുലോചന ആലപിച്ച ഗാനവും സിഎ ആന്റോ ആലപിച്ച മധുരിക്കും ഓർമകളെ...മലർ മഞ്ചൽ കൊണ്ടുവരൂ... ഇന്നും അവർ മുന്നിൽ നിന്നു പാടും പോലെ വെറും ഓർമ്മകൾ മാത്രമായ് ഒതുങ്ങുന്നില്ല..
സമീപ പ്രദേശങ്ങളിൽ രണ്ടു ക്രിസ്ത്യൻ പള്ളികൾ, ഒരു മുസ്ലിം പള്ളി തൊട്ടടുത്തായി ഒരു മഹാദേവർ ക്ഷേത്രം എല്ലാമുണ്ടായിട്ടും മതിൽ കെട്ടുകൾ ഇല്ലാതെ ഈ അമ്പല മുറ്റത്തേക്കു ആ മണൽ പരപ്പിലേക്കു നമ്മെ വീണ്ടും വീണ്ടും പോകാൻ മാടി വിളിക്കുന്നത് ഇവിടുത്തെ ആൽത്തറയോടും മണൽ പരപ്പിനോടും ഓരോരുത്തർക്കും ഉള്ള ആ ആത്മബന്ധമാവാം...
വർഷങ്ങളോളം അമ്പലത്തിന്റെ കിഴക്കേ വാതിലിലൂടെ കൂട്ടമായി നടന്നു ആൽത്തറ വലംവച്ചു അമ്പലമുറ്റമിറങ്ങി മണൽ കണ്ടത്തിലെ വരമ്പുകളിലൂടെ നടന്നു കനാലിലെ പാലത്തിൽ നിന്ന് ധൃതിപെട്ട് പടഞ്ഞാറോട്ടുഴുകുന്ന കുത്തൊഴുക്കുള്ള വെള്ളത്തെ നോക്കി പറക്കോട് സ്കൂള്‍ ലക്ഷ്യമാക്കി 10 മണി ബെല്ല് കാതു കൂർപ്പിച്ചു സ്കൂളിനോട് ഓടിയടുക്കുന്ന കൂട്ടത്തിലെ ഒരംഗം ആയിരുന്നു ഈയുള്ളവനും..
അങ്ങനെ ഓരോ കരക്കാരനും വ്യത്യസ്തമായ ആത്മാവിൽ തൊട്ട ഓർമകളും ഓർമപെടുത്തലുകളും ഉള്ള ഇടം. കുറി തൊട്ടവന്റെയും കുരിശിട്ടവന്റെയും കൈയ് പിടിച്ചു ഓടി നടന്ന ഇടം, വള വിൽക്കുന്നവന്റെ വള കൂട്ടത്തിനിടയിലൂടെ സ്വന്തം പ്രണയിനിയേയും പ്രണയിക്കപ്പെടുവാൻ പോകുന്നവവളെയും മിന്നായം പോലെ ഒന്ന് കണ്ടു ആത്മ സംതൃപ്തി അടഞ്ഞ ഇടം....
ഉത്സവം കൊടി ഇറങ്ങി കൂട്ടുകാരോട് നാളെ കാണാം എന്ന് സങ്കടത്തോടെ വിട ചൊല്ലി അച്ഛന്റെയും അമ്മയുടെയും കയ്യ് പിടിച്ചു ഇരുട്ടിന്റെ മറവിലൂടെ ഇടവഴികളും കനാൽ റോഡുകളും നടന്നു തീർക്കുമ്പോൾ ദൂരെ എങ്ങോ ഊതി വീർപ്പിച്ച അമ്പിളി അമ്മാവന്റെ ബലൂണിൽ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന അവസാന ശബ്ദം പോലെ നമ്മുടെ മനസ്സും ഒന്ന് തേങ്ങും കാറ്റു തീരാറായ അമ്പിളി അമ്മാവന്റെ കുഴലിൽ നിന്നും വരുന്ന അതെ ശക്തി കുറഞ്ഞ നൊമ്പരപ്പെടുത്തുന്ന ഒരു തേങ്ങൽ...അച്ഛനും അമ്മയും കേൾക്കാതെ ഉള്ളിൽ ഒളിപ്പിക്കും...വീണ്ടും അടുത്ത ഭരണിക്ക് കാണാം എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ചു......
കുംഭ ഭരണി തുടങ്ങിയ ആവേശത്തോടുകൂടിയാണ് എഴുതി തുടങ്ങിയത്.....എന്നാൽ അവസാന വരിയും എഴുതി തീർന്നപ്പോൾ... അമ്പിളി അമ്മാവന്റെ ബലൂണിൽ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന അവസാന ശബ്ദം പോലെ ഈ യുള്ളവന്റെ മനസ്സും ഒന്നു പിടഞ്ഞു..... ഭരണി കൂടി ഇട്ടു വർഷം 8 കഴിഞ്ഞു....വരുന്ന കുംഭ ഭരണി എങ്കിലും കൂടണം...എന്ന പ്രതീക്ഷയോടെ ആ അമ്പല മുറ്റത്തേക്ക് നടന്നടുക്കുവാൻ കാലുകൾ ആവേശത്തോടെ വച്ചെടുക്കുവാൻ..വെമ്പൽകൊള്ളുന്നു
ഏഴംകുളം നിവാസികളായ എന്റെ എല്ലാ സഹോദരി,സഹോദരന്മാർക്കും വർഷങ്ങളായി കുംഭ ഭരണി കൂടുവാൻ പറ്റാത്തവർക്കും ഈ വട്ടത്തെ കുംഭ ഭരണി അതി ഗംഭീരമായി കൊണ്ടാടുവാൻ പോകുന്നവർക്കും..ഈ ഉള്ളവന്റെ ഹൃദയത്തിൽ നിന്നും..... ഒരായിരം കുംഭ ഭരണി ആശംസകൾ...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍