നീ ഉടമസ്തനല്ല, കാര്യസ്ഥൻ മാത്രം
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഈശോ ഒരു കഥ പറയുകയാണ് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ കഥ. അവൻ കഥ പറയുന്നത് യൂദാമതനേതാക്കളോടാണ് (21: 45) എന്തിനാണ് ഈശോ ഈ കഥ പറയുന്നത്? പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനോടു ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്. പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു. ''എന്ത് അധികാരിത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നൽകിയത് ആരാണ്'' (21: 23). ഈ ചോദ്യത്തിന് ആദ്യം മറുചോദ്യം ചോദിക്കുകയും തുടർന്ന് ഉത്തരം പറയില്ലെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഈശോ അവസാനം രണ്ട് ഉപമകളിലൂടെ അവരുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ്. അതിൽ രണ്ടാമത്തെ ഉപായമാണിത്.
ഈശോയുടെ അധികാരത്തെയാണ് മതനേതാക്കൾ ചോദ്യം ചെയ്യുന്നത്. എന്തിനുള്ള അധികാരമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്? തൊട്ടു മുമ്പുള്ള സുവിശേഷ സംഭവമാണ് ഈ ചോദ്യം ചെയ്യപ്പെടലിന്റെ വിഷയം.
''യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. അവൻ അവരോടു പറഞ്ഞു. എന്റെ ഭവനം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവർച്ചക്കാരുടെ ഗുഹയായിരിക്കുന്നു'' (മത്താ 21: 12 - 13). ജറുസലേം ദേവാലയത്തിലെ ക്രയവിക്രയം നിർത്തലാക്കുകയും അതിനെ പ്രാർത്ഥനാലയമായി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനെയുമാണ് മതനേതാക്കൾ ചോദ്യം ചെയ്യുന്നത്.
ചുരുക്കത്തിൽ ജറുസലേം ദേവാലയത്തിലെ ഈശോയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന മതനേതാക്കൾക്കുള്ള മറുപടിയാണിത്. ജറുസലേം ദേവാലയത്തിന്റെയും മതമേഖലയുടെയും അധികാരികൾ തങ്ങളാണ് എന്ന് കരുതിയിരുന്നവർക്കുള്ള മറുപടിയാണീ ഉപമ.
ഈ ഉപമ മനസ്സിലാകണമെങ്കിൽ അന്നത്തെ പാലസ്ഥീനായിലെ കാർഷികമേഖലയിൽ നിലനിന്നിരുന്ന രീതി മനസ്സിലാക്കണം. എളുപ്പത്തിനായി കുട്ടനാട്ടിൽ നിലവിലിരുന്ന സമാനമായൊരു കാർഷിക രീതി ശ്രദ്ധിക്കാം.
കൃഷിനിലങ്ങളുടെ ഉടമ സാധാരണരീതിയിൽ വൻജന്മിയായിരിക്കും. അയാൾ പലപ്പോഴും തന്റെ കായൽനിലങ്ങളിൽ സ്വന്തമായി കൃഷിയിറക്കാറില്ല. അതിനുപകരം, അയാൾ തന്റെ നിലം പാട്ടത്തിന് കൊടുക്കും. അങ്ങനെ നിലം പാട്ടത്തിനെടുക്കുന്ന പാട്ടകൃഷിക്കാരാണ് സാധാരണ കൃഷിയിറിക്കുക.
പിന്നീട് വിളവെടുപ്പിന്റെ സമത്ത് പാട്ടകൃഷിക്കാർ, ഉടമസ്ഥനുള്ള വിഹിതം കൊടുക്കാൻ ബാധ്യസ്ഥനായിരുന്നു. ഇതായിരുന്നു കുട്ടനാട്ടിലെ കൃഷിരീതി. അൽപ്പസ്വൽപ്പം വ്യത്യാസങ്ങളോടെ കുട്ടനാട്ടിലെ കൃഷിരീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇതിന് സമാനമായൊരു കാർഷിക സംവിധാനമാണ് പാലസ്ഥിനായിലും ഉണ്ടായിരിക്കുന്നത്. ഉടമസ്ഥൻ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച് സുരക്ഷിതമാക്കിയിട്ട് പാട്ടക്കാരെ ഏൽപ്പിച്ച് പോയി. അവരാണ് ഉപമയിലെ കൃഷിക്കാർ. വിളവെടുപ്പിന്റെ സമയമായപ്പോൾ ഉടമസ്ഥൻ തന്റെ വിഹിതം ശേഖരിക്കാനാണ് ആദ്യം ഭൃത്യരെയും പിന്നീട് സ്വന്തം പുത്രനെയും അയക്കുന്നത്. അവരെയാണ് പാട്ടകൃഷിക്കാർ ഉപദ്രവിക്കുന്നത്. അവസാനം മുന്തിരിത്തോട്ടത്തിന്റെ അവകാശം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ അവർ പുത്രനെ കൊല്ലുകയും ചെയ്യുന്നു.
ജറുശലേം ദേവാലയത്തിലെ ഈശോയുടെ അധികാരം ചോദ്യം ചെയ്യുന്ന മതനേതാക്കളോട് ഈശോ ഉപമയിലൂടെ പറയുന്നത് ഇതാണ് - അവർ അവകാശികളല്ല, മറിച്ച് വെറും പാട്ടകൃഷിക്കാരാണ്. പ്രധാനപുരോഹിതരും ഫരിസേയരും ജറുശലേം ദേവാലയത്തിന്റെയും മതമേഖലയുടെയും ഉടമസ്ഥരല്ല, മറിച്ച് വെറും സൂക്ഷിപ്പുകാരും കാര്യസ്ഥന്മാരുമാണെന്നാണ്. മതമേഖലയുടെ യഥാർത്ഥ അവകാശി കൊല്ലപ്പെടാൻ പോകുന്ന പുത്രനായ താൻ തന്നെയാണെന്ന് ഈശോ അവകാശപ്പെടുന്നു.
ആത്മീയ നേതാക്കൾക്ക് അന്ന് പറ്റിയ വലിയ അബദ്ധം തെറ്റായ താദാത്മ്യപ്പെടലിന്റെയായിരുന്നു. ജറുശലേം ദേവാലയത്തിന്റെയും മതനേതാക്കളുടെയൊക്കെ ഉടമസ്ഥരായി യൂദമതനേതാക്കൾ സ്വയം കണക്കാക്കി. അതിനാലാണ് ദേവാലയത്തിനുള്ളിലെ ക്രയവിക്രയം തടഞ്ഞ ഈശോ, അവരുടെ അവകാശത്തിൽ കൈകടത്തിയതായി അവർക്ക് തോന്നിയത്. അതിനാലാണ് അവർ ഈശോയെ ചോദ്യം ചെയ്തത്.
ഇന്നും മതമേഖലയ്ക്കും ആത്മീയ നേതാക്കൾക്കും പറ്റാവുന്ന അബദ്ധം ഇതു തന്നെയാണ് - മതമേഖലയുടെയും ആത്മീയതയുടെയും ഉടമസ്ഥരായി സ്വയം കരുതുക. ആത്മീയമേഖലയെ സ്വകാര്യ സ്വത്തായി കാണാനുള്ള പ്രലോഭനം ആത്മീയ നേതാക്കളുട വലിയ പ്രലോഭനമാണ്. പള്ളിയും പരിസരവും തങ്ങളുടെ സ്വന്തമാണെന്ന ചിന്തു, കുർബാനയും കൂദാശകളും തങ്ങളുടെ അവകാശമാണെന്ന ചിന്ത, ആത്മീയത തങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത.
ഈ പ്രലോഭനത്തെയാണ് ഈശോ തിരുത്തുന്നത്. മതമേഖലയിലും ആത്മീയ മേഖലയിലും ശുശ്രൂഷ ചെയ്യുന്നവരോടും നേതാക്കളോടും ഈശോ അസന്നിഗ്ദ്മായി പ്രഖ്യാപിക്കുന്നു - മതമേഖലയുടെ ഉടമസ്ഥർ നിങ്ങളല്ല. അതിന്റെ ഉടമസ്ഥൻ ദൈവം തമ്പുരാനാണ്. നിങ്ങളൊക്കെ വെറും സൂക്ഷിപ്പുകാരും സേവകരും കാര്യസ്ഥരും മാത്രമാണ്.
ഉടമസ്ഥന്റെ ഓഹരി വാങ്ങിക്കാൻ ഉടമസ്ഥനായ തമ്പുരാൻ നേരിട്ടു വരാറില്ല. മറിച്ച്, സ്വന്തം ദൂതരെ അയക്കുകയാണ് ചെയ്യുന്നത്. അവസാനം യഥാർത്ഥ അവകാശിയായ സ്വന്തം പുത്രനെയും. അതിനാൽ കൂദാശകൾക്കും ആത്മീയ ശുശൃഷയ്കും മുമ്പിൽ വരുന്നവരൊക്കെ ഒന്നുകിൽ യഥാർത്ഥ അവകാശിയായ പുത്രരോ, അല്ലെങ്കിൽ ഉടമസ്ഥൻ അയക്കുന്ന ദൂതരോ ആണ്. മുമ്പിൽ വരുന്ന ദൂതർക്കും അവകാശികൾക്കും ഉദാരമായി കൊടുക്കുക എന്നതാണ് കാര്യസ്ഥരുടെ ചുമതല.
ചുരുക്കത്തിൽ ആത്മീയ നേതാക്കൾ - അവർ വൈദികരാണെങ്കിലും സമർപ്പിതരാണെങ്കിലും ധ്യാനഗുരുക്കന്മാരാണെങ്കിലും - മറക്കാതിരിക്കേണ്ട സത്യം, അവൻ ഉടനസ്ഥരല്ലെന്നതാണ്. അതോടൊപ്പം, അവരുടെ മുമ്പിൽ വച്ച് ഓച്ഛാനിച്ചു നിൽക്കുന്നവരാണ് മതമേഖലയുടെ യഥാർത്ഥ അവകാശികൾ. അതിനാൽ കാര്യസ്ഥർ അവകാശികളായ പുത്രരുടെ മേൽ കുതിര കയറരുത്. മറിച്ച് അവകാശി പുത്രരെ ബഹുമാനത്തോടെ ശുശ്രൂഷിക്കുകയാണ് ചെയ്യേണ്ടത്.
തെറ്റായ ആത്മബോധമാണ് ആത്മീയ നേതാക്കൾക്ക് പിണയാവുന്ന ഏറ്റവും വലിയ അബദ്ധം. വെറും സൂക്ഷിപ്പുകാരായവർക്ക് ഉടമസ്ഥരാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുന്നതാണിത്. ഉടമസ്ഥരാണെന്ന് തെറ്റിദ്ധരിക്കുന്നതിന്റെ പരിണിതഫലം എന്താണ്? മുമ്പിൽ വന്നു നിൽക്കുന്ന യഥാർത്ഥ അവകാശികൾക്ക് അവരുടെ വിഹിതം കൊടുക്കാൻ അവർ മടകാണിക്കും. പോരാ, യഥാർത്ഥ അവകാശികളെ കല്ലെറിയുകയും അടിക്കുകയും കൊല്ലുകയും ചെയ്യും (21:35). യഥാർത്ഥ അവകാശികളെ ശുശ്രൂഷിക്കുന്നതിനു പകരം പീഡിപ്പിക്കുകയും ഭാരപ്പെടുത്തുകയും ചെയ്യുന്ന ആത്മീയ കാര്യസ്ഥന്മാർക്ക് നേരെയാണ് ഈശോ വിരൽ ചൂണ്ടുന്നത്.
കാൻസറിന്റെ വിദഗ്ദ്ധ ഡോക്ടർ വി. പി,. ഗംഗാദരൻ പറഞ്ഞ ഒരു സംഭവമുണ്ട്. ഒരിക്കൽ ഒരു മുക്കുവൻ കാൻസർ ബാധിച്ച് അദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്ക്ക് വന്നു. ചികിത്സ തുടങ്ങി. മുമ്പോട്ടു പോയി. എന്നും വരുമ്പോൾ അയാൾ പോകാൻ ധൃതികൂട്ടും. കാരണം, ചെന്നിട്ട് കൂട്ടരുടെ കൂടെ മീൻപിടിക്കാൻ പോകണം.
വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഗംഗാധരൻ ഡോക്ടർ അവരുടെ മീൻപിടുത്ത രീതിയെക്കുറിച്ച് ചോദിച്ചു. ഒരു സംഘമായിട്ടാണ് പോകുക. ഒരു വള്ളത്തിൽ കുറേപ്പേർ കാണും. കടലിൽ മത്സ്യകൂട്ടത്തെ കണ്ടാൽ അവർ ഉടനെ മറ്റു വള്ളക്കാരെയും വിളിച്ചു വരുത്തും.
കണ്ട മീനെല്ലാം തന്നത്താൻ പിടിക്കാതെ എന്തിനാണ് മറ്റുള്ള വരെ കൂടി വിലിച്ചു കൂട്ടന്നതെന്ന് ഡോക്ടർ ചോദിച്ചു.
അപ്പോൾ അയാൾ പറഞ്ഞു ''മീനെല്ലാം കടലമ്മയുടെയല്ലേ'' നമ്മുടെ സ്വന്തമല്ലല്ലോ. പിന്നെ എപ്പോഴാണ് മീനും നമ്മുടെ ജീവൻ പോലും പുറംകടലിൽ അവസാനിക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ?
ഇത്തവണ ഡോക്ടർ മറ്റൊരു സംശയം ഉന്നയിച്ചു. ''എങ്കിൽ കരക്കെത്തിയാൽ ഇതേ പോലെ തന്നെ കിട്ടിയ മീനെല്ലാം മറ്റുള്ളവരുമായി പങ്കു വയ്ക്കുമോ''
അതില്ലെന്ന് അയാൾ പറഞ്ഞു. കാരണം കരക്കെത്തിയാൽ നമ്മുടെ ജീവനും സ്വത്തിനും ഒരു ഉറപ്പായല്ലോ എന്നായിരുന്നു അയാളുടെ മറുപടി.
ആരാണ് യഥാർത്ഥ ഉടമസ്ഥൻ എന്നതാണ് പ്രധാന ചോദ്യം. മരണ ചിന്ത നിലനിൽക്കുമ്പോൾ മാത്രമേ ഇതിന് ശരിയായി മറുപടി പറയാനാവൂ. എന്റെ ശരീരമെന്നാണ് സാധാരണ ഞാൻ പറയാണ്. എന്റെ വീട്, എന്റെ സമ്പത്ത്, എന്റെ സ്ഥാനമാനങ്ങൾ. മരണ ചിന്തയെ മുമ്പിൽ വച്ച് ഇതിനെയൊക്കെ ഒരു വിലയിരുത്തിക്കേ.
മരിക്കുമ്പോൾ എന്റെ പറമ്പും സമ്പത്തും എന്റേതാണോ? മരിക്കുമ്പോൾ എന്റെ ശരീരം എന്റേതാണോ? മരിക്കുമ്പോൾ എന്റെ ബുദ്ധി എന്റേതാണോ? എന്റേതാണെന്ന് കരുതിയതെല്ലാം മരണ സമയത്ത് എന്റെ കൈയിൽ നിന്നു വഴുതി പോകുന്നു എന്നതാണ് സത്യം. എങ്കിൽ ഞാൻ ഇതിന്റെയൊന്നും ഉടമസ്ഥനല്ല. മറിച്ച് താൽക്കാലികമായ സൂക്ഷിപ്പുകാരൻ മാത്രം. എന്റെ സമ്പത്തിനും എന്റെ ശരീരത്തിനും എന്റെ മനസ്സിനും പുറകിൽ നിൽക്കുന്ന അതിനൊക്കെ ആധാരമായ എന്നിലെ ജീവനെ സമ്ബുഷ്ടമാക്കുക എന്നതാണ് പ്രധാനം.
അപ്പോൾ തെറ്റായ താരതമ്യപ്പെടലാണ് മൗലികമായ അബദ്ധം എന്നു വരുന്നു. എന്റേതല്ലാത്ത പലതിനെയും ഞാൻ എന്റെ സ്വന്തമായി കരുതി ഇറുക്കി പിടിക്കുന്നു. പോരാ, ഞാൻ അതിനോട് പലതിനോടും പലപ്പോഴും താരതമ്യപ്പെടുന്നു. എന്റെ ശരീരവുമായി താരതമ്യപ്പെട്ട് ഞാൻ എന്നെത്തന്നെ എന്റെ ശരീരമായി കരുതുന്നു. ഞാൻ എന്നെത്തന്നെ എന്റെ മനസ്സും ബുദ്ധി ശക്തിയുമായി കരുതുന്നു.
ഇവയിൽ നിന്നൊക്കെ ഒരകലം പാലിക്കാൻ പറ്റുന്നിടത്താണ് നമ്മൾ യഥാർത്ഥ ആത്മബോധത്തിലേക്ക് വളരുന്നത്. എന്റെ ഭൗതിക സമ്പത്തിന്റെയൊക്കെ താൽകാകാലിക സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അതിൽ നിന്നൊക്കെ ഒരകലം പാലിക്കുക. എന്റെ ശരീരത്തിന്റെയും ശാരീരിക നന്മകളുടെയും താൽക്കാലിക സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അവയിൽ നിന്നും ഒരകലം പാലിക്കുക. എന്റെ മനസ്സിന്റെയും അതിന്റെ കഴിവുകളുടെയും താൽക്കാലിക സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അവയിൽ നിന്നും ഒരകലം പാലിക്കുക. എന്റെ സാമൂഹ്യ സ്ഥാനമാനങ്ങളൊക്കെ എനിക്കുള്ള താൽക്കാലിക സമ്പത്തുകളാണ്. അതിനാൽ അവയിൽ നിന്നും ഒരകലം പാലിക്കുക. ഇവയൊന്നുമായി താരതമ്യപ്പെടാതിയ്കുക. നീ ഇതിന്റെയൊന്നും ഉടമസ്ഥനല്ല, വെറും കാര്യസ്ഥൻ മാത്രം.
നമ്മുടെ സ്വന്തമെന്ന് കരുതുന്നവയിൽ നിന്നൊക്കെ ഒരകലം പാലിച്ചാൽ ലഭിക്കുന്നത് ഒരുതരം ആത്മസ്വാതന്ത്ര്യം ആയിരിക്കും. ഒരു ഉദാഹരണം പറയാം. ട്രാഫിക്ക ജാമിൽ പെട്ട് റോഡിൽ കിടക്കാത്ത ആരും തന്നെ കേരളത്തിൽ കാണില്ല. ചിലപ്പോൾ റോഡിലൂടെ ജാഥയോ, പ്രദക്ഷിണമോ പോകുന്നതുകൊണ്ടാകാം. അല്ലെങ്കിൽ റോഡുപണി നടക്കുന്നതിനാലാകാം. ട്രോഫിക് ജാമിൽ അകപ്പെട്ടു കിടക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന പിരിമുറുക്കവും അസ്വസ്ഥതയും എത്രമാത്രമായിരിക്കും.
എന്നാൽ നെടുമ്പാശ്ശേരിയിലേക്ക് പറന്നിറങ്ങുന്ന ഒരു വിമാനത്തിലിരുന്നു കൊണ്ട് കാലടിപ്പാലത്തിലെ ട്രാഫിക് ജാമം നോക്കിക്കാണുന്ന വിമാന യാത്രക്കാരന്റെ മനോഗദം എന്തായിരിയ്കും? എത്ര മനോഹരമായ കാഴ്ചയാണ് വണ്ടികൾ ഒന്നിനു പുറകെ മറ്റൊന്നായി നിരനിരയായി കിടക്കുന്ന കാഴ്ച. അത് അയാൾ നന്നായി ആസ്വദിക്കുകയും ചെയ്യും.
അകലം പാലിച്ചാലുണ്ടാകുന്ന ഗുണമാണിത്. ഏതു പ്രതികൂല സാഹചര്യത്തെയും ആസ്വദിക്കാനാവുന്നത് അതിൽ നിന്നും അകലം പാലിക്കുമ്പോഴാണ്. നമ്മൾ സ്വന്തമെന്നു കരുതുന്നവരൊക്കെയുമായി താദാത്മ്യപ്പെടുമ്പോഴാണ് ചെറിയൊരു പ്രശ്നം പോലും വലിയ അസ്വസ്ഥത ഉളവാക്കുന്നത്.
അതിനാൽ ഈശോ പറയുന്നത് അകലം പാലിക്കാനാണ് നിന്റെ സ്വന്തമെന്ന് കരുതുന്നവയെന്നുമായി നീ താരതമ്യപ്പെടരുത്. കാരണം അവയൊന്നും സ്ഥായിയായി നിന്റെ സ്വന്തമല്ല. നീ അവയുടെയൊക്കെ വെറും കാവൽക്കാരൻ മാത്രം. ഇത്തരമൊരു അകലം പാലിച്ചാൽ നിനക്ക് കൊടുക്കാൻ പറ്റും. ഉദാരമായി കൊടുക്കാൻ പറ്റും. മുമ്പിൽ വരുന്നവനെ അവകാശിയാണെന്ന് തിരിച്ചരിഞ്ഞ് കൊടുക്കാൻ പറ്റും. അതിനാൽ നീ നിന്റെ സ്വത്വം തിരിച്ചറിയുക - നീ ഒന്നിന്റെയും അവകാശിയല്ല, മറിച്ച് വെറും കാവൽക്കാരൻ മാത്രം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്