നിന്റെ ഹൃദയത്തിന്റെ താല്പര്യങ്ങൾ തിരിച്ചറിയുക
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
നല്ല ഇടയന്റെ ഉപമയാണ് ഇന്ന് ഈശോ പറയുന്നത്? ആടുവളർത്തലിന്റെ കാര്യമെടുത്താൽ ഇടയനും കൂലിക്കാരനും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ വ്യത്യാമില്ലെന്നതാണ് സത്യം. നേരം വെളുക്കുമ്പോൾ ആടുകളെ ആലയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുക, പുൽമേടുകളിലേക്ക് അവയെ നയിക്കുക, വയറു നിറയുമ്പോൾ അവയെ അരുവിയിലേക്ക് നയിക്കുക, അവസാനം നേരമിരുളുമ്പോൾ തിരിച്ചു വീണ്ടും ആലയിലേക്ക് തിരികെ കൊണ്ടു വരിക, ഇതെല്ലാം ഇടയനും കൂലിക്കാരനും ചെയ്യുന്ന ജോലികളാണ്. അപ്പോൾ ചെയ്യുന്ന പ്രവർത്തികൾ വച്ചു നോക്കിയോൽ ഒരുവൻ ഇടയനാണോ, അതോ കൂലിക്കാരനാണോ എന്ന് തിരിച്ചറിയാൻ നമുക്കാകില്ല.
എന്നാൽ എപ്പോഴാണ് ഇടയനെ കൂലിക്കാരനിൽ നിന്നും തിരിച്ചറിയാനാവുന്നത്? അത് ചെന്നായ് വരുന്ന സമയത്താണ്. ഈശോ പറയുന്നു: ''ചെന്നായ് വരുന്നത് കാണുമ്പോൾ കൂലിക്കാരൻ ആടുകളെ ഉപേക്ഷിച്ചു ഓടിക്കളയുന്നു'' (യോഹ. 10:12).
മറിച്ച്, അതേ പ്രതിസന്ധിയിൽ ഇടയനായിരുന്നെങ്കിൽ അയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ''നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു'' (യോഹ. 10:11). ആടുകളെ പിടിക്കാനായി ചെന്നായ് വരുമ്പോൾ ഒരാൾ ആടുകളെ അപകടത്തിൽ ഉപേക്ഷിച്ച് സ്വന്തം ജീവരക്ഷക്കായി ഓടിപോകുന്നു. എന്നാൽ, മറ്റേയാൾ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആടുകളെ രക്ഷിക്കാനായി ചെന്നായെ നേരിടുന്നു.
അപ്പോൾ ഇടയനും കൂലിക്കാരനും തമ്മിലുള്ള വ്യത്യാസം ഹൃദയബന്ധത്തിന്റെ വ്യത്യാസമാണ്, ഹൃദയസമർപ്പണത്തിന്റെ വ്യത്യാസമാണ്. അപകടത്തിലാകുന്ന ആടുകളെ ഉപേക്ഷിച്ചു പോകാൻ പറ്റാത്തവിധം അവയുമായ ഹൃദയബന്ധത്തിലാകുന്നവനാണ് ഇടയൻ. അപ്പോൾ ഇടയനെ കൂലിക്കാരനിൽ നിന്നും വേർതിരിക്കുന്ന ഘടകം, ഇടയന്റെ ഹൃദയബന്ധവും ആത്മാർപ്പണവുമാണെന്നു വരുന്നു.
ഇതു തന്നെയാണ് ഈശോ പറയുന്നത്: ''അവൻ ഓടിപ്പോകുന്നത് കൂലിക്കാരനായതു കൊണ്ടും ആടുകളെപ്പറ്റി അവന് താൽപ്പര്യമില്ലാത്തതുകൊണ്ടുമാണ്'' (യോഹ 10:13). നേരെ തിരിച്ചു പറഞ്ഞാൽ ഇടയൻ ഓടിപ്പോകാത്തതിന്റെ കാരണം, അവന് ആടുകളെക്കുറിച്ച് താൽപ്പര്യമുള്ളതുകൊണ്ടാണെന്ന് വരുന്നു. അങ്ങനെയെങ്കിൽ ഇടയനായി രൂപാന്തരപ്പെടാനുള്ള ആദ്യപടി നിന്റെ ഹൃദയത്തിന്റെ താൽപ്പര്യത്തെ തിരിച്ചറിയുക എന്നതാണ്.
ഓരോരുത്തരുടെയും ഹൃദയത്തിൽ ദൈവം ഒരു അടിസ്ഥാന താൽപ്പര്യം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതിനെ വേണമെങ്കിൽ ജീവിത നിയോഗമെന്ന് നമുക്ക് വിളിക്കാം. ആ ജീവിതനിയോഗത്തെ തിരിച്ചറിയുക എന്നതാണ് ജീവിതവിജയത്തിന്റെ ഒന്നാമത്തെ പടി.
ഉള്ളിന്റെ ഉള്ളിലുള്ള ഹൃദയതാൽപ്പര്യത്തെ പലർക്കും തിരിച്ചറിയാനാവുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. എപ്പോഴെങ്കിലും നിന്റെ ഉള്ളിന്റെ ഉള്ളിൽ എന്തിനോടെങ്കിലും ഉത്ക്കടമായൊരു ദാഹമുണ്ടായാൽ അതാണ് നിന്റെ ജീവിത നിയോഗമെന്ന് ഉറപ്പിക്കാം. അതിനാൽ, നിന്റെ ഹൃദയ താൽപ്പര്യത്തിൽ ഒളിഞ്ഞിരിക്കുന്ന നിന്റെ ജീവിതനിയോഗത്തെ കണ്ടെത്തുകയാണ് ആദ്യപടി.
മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞില്ലേ, ''നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരക്കും നിന്റെ ഹൃദയവും'' (മത്താ 6:21). തിരിച്ചുപറഞ്ഞാലും അത് സത്യമായിരിക്കും, "നിന്റെ ഹൃദയം എവിടെയാണോ അവിടെയായിരിക്കും നിക്ഷേപവും." അതിനാൽ, നിന്റെ ഹൃദയത്തിന്റെ താൽപ്പര്യത്തെ കണ്ടെത്തുകയാണ് പ്രധാനം.
പോൾ കലാനിധയെന്ന ന്യൂറോ സർജന്റെ ജീവിത കഥ "വെൻ ബ്രെത് ബിക്കംസ് എയർ" (When Breath Becomes Air) എന്ന പുസ്തകം. 2015 മാർച്ചിൽ ക്യാൻസർ പിടിപെട്ട് യൗവനത്തിൽ മരിച്ച പോൾ, മരണത്തിന്റെ മുൻപിലും തന്റെ ഹൃദയസ്വപ്നങ്ങളെ പുന്തുടർന്ന കഥ (ഓഡിയോ കേൾക്കുക).
ഒരിക്കൽ ജീവിതനിയോഗം കണ്ടെത്തിയവർ പലരും, എന്നാൽ പിന്നീട് അതിനെ പിൻചെല്ലണമെന്നില്ല. ഒരിക്കൽ ഹൃദയത്തിന്റെ തീവ്രമായ ആഗ്രഹം തിരിച്ചറിഞ്ഞാൽ അതിനെ നിരന്തരം പിൻചെല്ലുക എന്നതാണ് പ്രധാനം.
പൗലോ കൊയ്ലോയുടെ 'ആൽകെമിസ്റ്റ്' എന്ന നോവലിൽ മൽക്കിസദേക്കെന്ന വയോധികനായ രാജാവ് സന്തിയാഗോയെന്ന ഇടയച്ചെറുക്കനോട് പറയുന്ന ഒരു കഥയുണ്ട്. ഒരു കച്ചവടക്കാരൻ സന്തോഷത്തിന്റെ രഹസ്യമെന്താണെന്നറിഞ്ഞുവരാൻ സ്വന്തം മകനെ അവിടുത്തെ ഏറ്റവും പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേക്കയച്ചു. അനേകനാൾ മരുഭൂമിയിലൂടെ നടന്ന് അവൻ ജ്ഞാനിയുടെ കൊട്ടാരത്തിലെത്തി.
കൊട്ടാരത്തിന്റെ ആഡംബരവും സൗന്ദര്യവും കണ്ട് അവൻ അത്ഭുതപ്പെട്ടു. മണിക്കൂറുകൾ കാക്കേണ്ടിവന്ന അവന് ജ്ഞാനിയെ ഒരു നോക്കു കാണാൻ തന്നെ. സന്തോഷത്തിന്റെ രഹസ്യമറിയാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ, തനിക്ക് തിരക്കുള്ളതിനാൽ കൊട്ടാരം മുഴുവൻ ഒന്ന് ചുറ്റി നടന്ന് കണ്ടിട്ട്, രണ്ട് മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു.
അവൻ പോകാൻ നേരത്ത് രണ്ടു തുള്ളി എണ്ണയൊഴിച്ച ഒരു സ്പൂൺ കൊടുത്തിട്ട്, ഇതു കൂടെ കൈയിലിരിക്കട്ടെ എന്ന് പറഞ്ഞു. നടക്കുമ്പോൾ എണ്ണ തുളുമ്പിപോകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികൾ കയറിയും ഇറങ്ങിയും അവൻ രണ്ടുമണിക്കൂർ കഴിച്ചു കൂട്ടി. പക്ഷേ അവന്റെ മനസ്സ് മുഴുവൻ ആ സ്പൂണിലായിരുന്നു. കാരണം, എണ്ണ തുളുമ്പി പോകരുതല്ലോ.
അവൻ തിരിച്ചു ജ്ഞാനിയുടെ അടുത്തെത്തിയപ്പോൾ, ജ്ഞാനി ഊട്ടുമുറിയിൽ അവൻ കണ്ട തിരശ്ശീലകളെക്കുറിച്ചും, ഉദ്യാനത്തിലെ ചെടികളെക്കുറിച്ചും, ഗ്രന്ഥശാലയിലെ തുകൽഗ്രന്ഥങ്ങളെക്കുറിച്ചും ആരാഞ്ഞു. എന്നാൽ അവയെക്കുറിച്ചൊന്നും അവന് പറയാനായില്ല. അവയൊന്നും അവന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാരണം അവന്റെ മനസ്സ് മുഴുവൻ സ്പൂണിലെ എണ്ണയിലായിരുന്നു.
വാസ്തവം തുറന്നു പറഞ്ഞപ്പോൾ ജ്ഞാനി അവനെ രണ്ടാമതും പറഞ്ഞയച്ചു, കൊട്ടാരത്തിന്റെ സൗന്ദര്യവും മുഴുവൻ വിസ്തരിച്ചു കാണാൻ. അപ്പോഴും എണ്ണ നിറച്ച സ്പൂൺ അവന്റെ കൈയിലുണ്ടായിരുന്നു. ഇത്തവണ അവന്റെ കൊട്ടാരത്തിലെ ഉദ്യാനവും പരവതാനിയും ഗ്രന്ഥശേഖരവുമൊക്കെ വിസ്തരിച്ചു കണ്ടു. തിരിച്ചെത്തി കണ്ട കാഴ്ചകളെല്ലാം അവൻ ജ്ഞാനിയെ വിശദമായി പറഞ്ഞു കേൾപ്പിച്ചു.
അപ്പോൾ, അദ്ദേഹം അവന്റെ കൈയിലേല്പിച്ച രണ്ടു തുള്ളി എണ്ണയുടെ കാര്യം ചോദിച്ചു. അപ്പോഴാണവൻ കൈയിൽ പിടിച്ചിരുന്ന സ്പൂണിലേക്ക് നോക്കിയത്. അത് തികച്ചും ശൂന്യം!
ജ്ഞാനി പറഞ്ഞു ''ലേകത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും ആസ്വദിച്ചു കൊള്ളു. പക്ഷേ മനസ്സ് എപ്പോഴും നിന്റെ സ്പൂണിലെ എണ്ണയിലുണ്ടായിരിക്കണം. അതാണ് സന്തോഷത്തിന്റെ രഹസ്യം."
തിരിച്ചറിഞ്ഞ നിന്റെ ജീവിതനിയോഗത്തിൽ നിന്നും നിന്റെ ഹൃദയവും ശ്രദ്ധയും പതറിപ്പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ തിരിച്ചറിഞ്ഞ ജീവിതനിയോഗത്തെ നിരന്തരം പിന്തുടർന്നിടത്താണ് നീ ഇടയനായി രൂപാന്തരപ്പെടുന്നത്.
ഹൃദയത്തിന്റെ താൽപ്പര്യം തിരിച്ചറിയുകയും അതിനെ ജീവിതനിയോഗവുമായി കണ്ടെത്തി പിന്തുടരുകയും ചെയ്താൽ സംഭവിക്കുന്നത് എന്താണന്ന് ഈശോ പറയുന്നുണ്ട്: ''പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്ന പോലെ, ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നേയും അറിയുന്നു'' (യോഹ 10:15).
പരസ്പരം അറിയുന്ന അവസ്ഥയാണിത്. ആടുകൾ സ്വന്തമാണെന്ന അനുഭവത്തിന്റെ തലമാണിത്. (കൂലിക്കാരൻ ഓടിപ്പോകുന്നതിന്റെ കാരണം ആടുകൾ അവന്റെ സ്വന്തമല്ലാത്തതിനാലാണ് - യോഹ 10: 12). സ്നേഹത്തിന്റെ തലമാണിത് . സ്നേഹിക്കുന്നു അഥവാ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടാണ്ടായാൽ, പിന്നെ ചെയ്യാൻ വയ്യാത്തതായി ഒന്നുമില്ലെന്നു വരുന്നു.
സ്നേഹിക്കുന്നു എന്ന ബോധമുണ്ടായാൽ, അപ്പുറത്ത് എന്ത് സംഭവിച്ചാലും അത് എന്നെയും സ്പർശിക്കും. അപ്പോൾ രണ്ട് എന്നില്ല, ഒന്നേ ഒന്നു മാത്രം. അതിനാലാണ് ചെന്നായ് വരുമ്പോൾ ആടുകൾക്ക് അപായം വരാൻ ഇടയൻ അനുവദിക്കാത്തത്. സ്വന്തം ജീവൻ പോലും അയാൾ ആടുകളുടെ സുരക്ഷക്കായി അപകടപ്പെടുന്നതിന്റെ കാരണം ഈ തന്മയീഭാവമാണ്. ആടും ഇടയനും രണ്ടല്ല, ഒന്നാണ് എന്ന ബോധം. ഈ അവബോധത്തിലെത്താത്ത കൂലിക്കാരൻ ചെന്നായ് വരുമ്പോൾ ആടുകളെ അപകടത്തിൽ ഉപേക്ഷിച്ച്, ആത്മരക്ഷയ്ക്കായി ഓടിപ്പോകും.
കണ്ടെത്തിയ ഹൃദയതാല്പര്യത്തെ ജീവിത നിയോഗമായി തിരിച്ചറിഞ്ഞ്, അതിനെ പിന്തുടർന്ന് അതിനായ് ജീവിതം അപകടപ്പെടുത്തിയാൽ അതൊരു നഷ്ടപ്പെടുത്തലല്ല, മറിച്ച് അതൊരു പരിണാമാണ്. ''ഗോതമ്പു മണി നിലത്തു വീണ് അഴിയുമ്പോൾ, അത് അനേക മടങ്ങ് ഫലം പുറപ്പെടുവിക്കും'' (യോഹ 12:24).
ആളുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്ന ഇടയന്റെ ജീവൻ നിത്യതയിലേക്കാണ് പരിണമിക്കുന്നത്. "തിരിച്ചെടുക്കുന്നതിനു വേണ്ടി ജീവൻ സമർപ്പിക്കുകയാണെന്ന്" (യോഹ 10:17) ഈശോ പറയുന്നത് ഇതു തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്