വിശ്വാസത്തിന്റെ വെളിച്ചത്തിൽ സ്വയമർപ്പിച്ച മദർ മേരി ഷന്താൾ ദൈവദാസി പദവിയിലേക്ക്; പ്രഖ്യാപനം ഓഗസ്റ്റ് നാലിന് അതിരമ്പുഴ ആരാധനാമഠത്തിൽ; നാമകരണ നടപടികൾക്ക് ഒരുക്കം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ ദൈവദാസി പദവിയിലേക്ക്. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ഓഗസ്റ്റ് നാലിനു രണ്ടു മണിക്കു മദർ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തിൽ നടക്കും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അർപ്പിക്കുന്ന കുർബാനയുടെ മധ്യേ നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും.
പോസ്റ്റുലേറ്ററായി റവ.ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണക്കോടതിയുടെ പ്രവർത്തനങ്ങളും അന്ന് ആരംഭിക്കും. ധന്യമായ ജീവിതം നയിച്ചവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന കത്തോലിക്കാ സഭയിലെ നാമകരണ നടപടികൾക്കു രൂപതാതലത്തിൽ നേതൃത്വം നൽകുന്നയാളാണു പോസ്റ്റുലേറ്റർ. ബന്ധപ്പെട്ട രൂപതാ ബിഷപ്പാണു പോസ്റ്റുലേറ്ററെ നിയമിക്കുന്നത്. നാമകരണ നടപടികൾക്ക് ഉപകരിക്കുന്ന വിവരങ്ങൾ അറിയാവുന്നവർ പോസ്റ്റുലേറ്ററെ അറിയിക്കണമെന്നു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭ്യർത്ഥിച്ചു.
ജീവിത വഴി
ആലപ്പുഴ ചമ്പക്കുളം വല്ലയിൽ കൊച്ചുമാത്തൂച്ചന്റെയും മറിയാമ്മയുടെയും അഞ്ചാമത്തെ മകളായി 1880 ഡിസംബർ 23നു ജനനം. ഫിലോമിന പ്ലമെന എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു. വളരെ ചെറുപ്പത്തിൽതന്നെ സന്യാസജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനുവഴങ്ങി ചങ്ങനാശേരി പൂവത്ത് പുത്തൻപുരയിൽ തോമസിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു. നാലുവർഷം നീണ്ടുനിന്ന കുടുംബജീവിതത്തിനിടയിൽ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ജനിച്ചു. ആൺകുട്ടി ശൈശവത്തിൽതന്നെ മൃതിയടഞ്ഞു. ഭർത്താവിന്റെ മരണശേഷം ഫിലോമിനയും മകളും ചമ്പക്കുളത്ത് സ്വന്തം വീട്ടിൽ മാതാവിനോടും സഹോദരങ്ങളോടുമൊപ്പം താമസമാക്കിയ കാലഘട്ടത്തിലാണ് (1901) കുര്യാളശേരി തോമസ് അച്ചനുമായി പരിചയപ്പെടുന്നതും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സമൂഹ സ്ഥാപനത്തിലേർപ്പെടുന്നതും.
ഫാ. തോമസ് കുര്യാളശേരിയുടെ നിർദ്ദേശപ്രകാരം, ബാലാരിഷ്ടതകൾ പിന്നിടാത്ത പുത്രിയെ ദൈവപരിപാലനയ്ക്കു ഭാരമേൽപിച്ചും സ്വന്തം അമ്മയുടെ കണ്ണീരിനെ അവഗണിച്ചും സഹോദരങ്ങളുടെ എതിർപ്പിനെ അതിജീവിച്ചും ഫിലോമിന സന്യാസജീവിത പരിശീലനത്തിനും പഠനത്തിനുമായി ചങ്ങനാശേരി ക്ലാരമഠത്തിലേക്കു പുറപ്പെട്ടു. സന്യാസിനി ആകുക എന്ന ലക്ഷ്യസാധ്യത്തിനായി 22-ാമത്തെ വയസിൽ ചങ്ങനാശേരി കർമലീത്ത മഠംവക സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. ചന്പക്കുളത്തുനിന്നു ചങ്ങനാശേരി ക്ലാരമഠത്തിലേക്കു തുടങ്ങിവച്ച പുറപ്പാടനുഭവത്തിന്റെ തുടർച്ചയായിരുന്നു തന്റെ സഹയാത്രികരുമായി മുത്തോലി കർമലീത്ത മഠത്തിലേക്കും എടത്വായിലെ കാലിത്തൊഴുത്തിലേക്കും വള്ളപ്പുരയിലേക്കും തുടർന്നു ചന്പക്കുളത്തെ താത്കാലിക കൂടാരത്തിലേക്കുമുള്ള സാഹസികയാത്രകൾ.
കാനൻദേശത്തേക്കു പുറപ്പെടുന്ന അബ്രാഹത്തെപ്പോലെയും വാഗ്ദാനഭൂമിയിലേക്കു ദൈവജനത്തെ നയിച്ച മോശയെപ്പോലെയും വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരു സഭാരൂപീകരണത്തിനുള്ള വിളിയാണു തന്റേതെന്ന ഉറച്ച ബോധ്യം അവർക്കുണ്ടായിരുന്നു. ഏഴുവർഷത്തെ നിരന്തര പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം 1908 ഡിസംബർ എട്ടിന് എടത്വ സെന്റ് ജോർജ് ദേവാലയത്തിൽവച്ച് മറ്റ് അഞ്ച് അർഥിനികൾക്കൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ച് മേരി ഫ്രാൻസിസ്ക ദ് ഷന്താൾ ആയി മാറി. 1911 ഡിസംബർ പത്തിന് ചന്പക്കുളം ഓർശ്ലെം ദേവാലയത്തിൽവച്ച് സ്ഥാപകപിതാവിന്റെ കരങ്ങളിൽനിന്ന് സഭാവസ്ത്രം സ്വീകരിച്ച ഷന്താളമ്മ 1916 ഓഗസ്റ്റ് 21-ന് ചങ്ങനാശേരി അരമന ചാപ്പലിൽവച്ച് നിത്യവ്രത വാഗ്ദാനം നടത്തി.
കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദർശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോൾ ആശാൻ പള്ളിക്കൂടങ്ങൾ പലതും പ്രൈമറി സ്കൂളുകളായി മാറി.
പിതാവിന്റെ കൽപന പ്രകാരം 1912 മുതൽ നാലു വർഷക്കാലം ചങ്ങനാശേരി ക്ലാരമഠത്തിലെ ഒരംഗത്തെപ്പോലെ അവിടെ താമസിച്ച് ചങ്ങനാശേരിയിൽ ആരാധനമഠത്തിന്റെ ശാഖകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. ക്ലാരസഭയുടെ മേൽനോട്ടത്തിൽ ചങ്ങനാശേരി (1913), കായൽപ്പുറം (1913), മണിയംകുന്ന് (1917) എന്നിവിടങ്ങളിൽ ആരംഭിച്ച പെൺപള്ളിക്കൂടങ്ങളുടെ നടത്തിപ്പിനും ഗവൺമെന്റ് അംഗീകാരം ലഭിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിനായി സ്കൂളുകളുടെ കറസ്പോണ്ടന്റായി ഷന്താളമ്മയെ പിതാവ് നിയോഗിച്ചു. 1916-ൽ തുരുത്തിയിലും വാഴപ്പള്ളിയിലും 1917-ൽ മല്ലപ്പള്ളിയിലും 1922-ൽ മാമ്മൂട്ടിലും സ്ഥാപിതമായ സ്കൂളുകൾക്ക് ഷന്താളമ്മയുടെ കഠിനാധ്വാനത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും ധാരാളം കഥകൾ പറയാനുണ്ട്.
സ്കൂൾ കെട്ടിടങ്ങളുടെയും സ്കൂൾ സാമഗ്രികളുടെയും നിർമ്മാണം, അദ്ധ്യാപകരെ കണ്ടെത്തൽ, ഗവൺമെന്റിൽ നിന്നുള്ള അംഗീകാരം നേടൽ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടി ഇറങ്ങിത്തരിച്ച ഷന്താളമ്മയുടെ ആത്മധൈര്യവും ധിഷണാപാടവവും കർമശേഷിയും മനസിലാക്കിയ സാധാരണ ജനങ്ങളും ഉദ്യോഗപ്രഭൃതികളും ധീരവനിത, വലിയ മദർ എന്നീ അപദാനങ്ങൾ നൽകി അമ്മയെ ആദരിച്ചു. പൊതുവേദിയിൽ എന്നല്ല, വീടിനു വെളിയിൽപോലും സ്ത്രീകളെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ, പരിമിതമായ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം മാത്രം കൈമുതലാക്കിക്കൊണ്ട് വിദ്യാലയങ്ങളുടെയും മഠങ്ങളുടെയും സ്ഥാപനത്തിനും അംഗീകാരത്തിനുംവേണ്ടി ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി.
അമ്മയുടെ ആജ്ഞാശക്തിയും നിശ്ചയദാർഢ്യവും കണ്ടറിഞ്ഞ യൂറോപ്യൻ ഉദ്യോഗസ്ഥർ അമ്മ ആവശ്യപ്പെട്ട അനുവാദപത്രികകളിൽ വൈമനസ്യം പ്രദർശിപ്പിക്കാതെ ഒപ്പുവച്ചു. പള്ളിയോഗങ്ങളിൽ സ്ത്രീകൾ സംബന്ധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാതിരുന്ന കാലത്ത് ഷന്താളമ്മ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമൈശ്വര്യ പദ്ധതികളുമായി അവിടെ കടന്നുചെന്നു. അമ്മയുടെ പ്രവർത്തനപരതയും കർമശേഷിയും കണ്ടറിഞ്ഞ അവർ സഹായമെത്തിക്കാൻ തയാറായി.
മഠത്തിലെ പറമ്പിലുണ്ടാകുന്ന വിളവുകളുടെ ഒരു പങ്ക് അടുത്തുള്ള ദരിദ്രർക്കു നൽകിയാലേ അമ്മയ്ക്ക് തൃപ്തിവന്നിരുന്നുള്ളൂ. ഭക്ഷണത്തിന്റ ഒരോഹരി എന്നും അന്യർക്കുള്ളതായിരുന്നു. തണുത്തുവിറയ്ക്കുന്ന വ്യക്തിക്ക് സ്വന്തം ഉടുപ്പ് നൽകാനും അമ്മ മടിച്ചില്ല. ഈ ദാനശീലം അമ്മയ്ക്ക് സഹനകാരണമായിട്ടുണ്ട്. സ്വർണം അഗ്നിയാൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ വേദനകളും സഹനങ്ങളുമാകുന്ന അഗ്നിയിൽ ഷന്താളമ്മ ശുദ്ധീകരിക്കപ്പെട്ടു. എതിർപ്പുകളും തെറ്റിദ്ധാരണകളും വിമർശനങ്ങളും ഉണ്ടായപ്പോൾ അവയെല്ലാം ഈശോയോടു താദാത്മ്യപ്പെടാനുള്ള അവസരമായികണ്ടു.
ദൈവത്തെയും മനുഷ്യരെയും സ്നേഹിച്ച ഷന്താളമ്മ 1972 മെയ് 25-ന് അന്തരിച്ചു. അമ്മയുടെ മൃതദേഹം സംസ്കരിച്ചിരിക്കുന്ന അതിരമ്പുഴ ആരാധനമഠം ചാപ്പലിൽ അമ്മയുടെ മാധ്യസ്ഥ്യം തേടി അനേകർ എത്തുന്നത് അമ്മ തങ്ങൾക്കുവേണ്ടി സ്വർഗീയപിതാവിൽനിന്ന് അനുഗ്രഹങ്ങൾ നേടിത്തരുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍