റംസാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയും ഭക്തിയും ഉറപ്പിക്കുന്നു: മറുനാടൻ വായനക്കാർക്കായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ റംസാൻ സന്ദേശം
വിശുദ്ധ റമളാൻ ആഗതമായി. മുസ്ലിംകൾ ഏറ്റവും പവിത്രതയോടെ കാണുന്ന മാസം. സ്രഷ്ടാവായ അല്ലാഹുവുമായി അടുക്കാൻ ഉത്തമമായ സന്ദർഭം. കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ ഈ മാസത്തെ വരവേൽക്കാൻ. കഴിഞ്ഞ രണ്ടുമാസവും പ്രാർത്ഥനകളിൽ നിത്യമായി തേടുകയായിരുന്നു, റമളാനിന്റെ ദിനരാത്രങ്ങളിലേക്ക് അടുപ്പിക്കാനും, വ്രതവും നിസ്കാരവും രാത്രിയുള്ള പ്രത്യേക പ്രാർത്ഥനകളും ഖുർആൻ പാരായണവുമെല്ലാം നടത്തി ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാനും.
ആലോചിച്ചു നോക്കൂ. എത്ര ഭാഗ്യവാന്മാരാണ് നമ്മൾ. റമളാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാർത്ഥനകൾ , ധാരാളം റമളാനിനെ ജീവിതത്തിൽ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമളാനുകൾ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പിൽ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേർത്തുവെക്കാനുള്ള എത്രയോ അവസരങ്ങൾ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകൾ. അതുകൊണ്ടു റമളാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനിൽ മനസ്സും ശരീരവും സമർപ്പിക്കണം.
മുസ്ലിംകളുടെ ജീവിതത്തിന്റെ അടിസ്ഥാനമായ ലക്ഷ്യം പാരത്രിക ലോകത്തെ വിജയമാണ്. ഈ ലോകത്തെ ജീവിതം കേവലവും അപരിമിതവും നിത്യമായ ലോകം വരാനുള്ളത് മരണാന്തരവുമാണ് എന്നാണു അഖണ്ഡിതമായ ഇസ്ലാമിക വിശ്വാസം. പരമവും കാലാതീതവുമായ ആ പരലോക ജീവിതം വിജയകരമാക്കണമെങ്കിൽ കൂടുതൽ അല്ലാഹുവും റസൂലുമായും അടുക്കണം. നാഥൻ കൽപ്പിച്ചത് പ്രവർത്തിക്കാനും നിരോധിച്ചത് ഉപേക്ഷിക്കാനും കഴിയണം.
റമളാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയുടേയും ഭക്തിയുടെയും സാന്നിധ്യം ഉറപ്പിച്ചു നിറുത്തുന്ന മാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റമളാൻ കാലത്ത് പോവാൻ കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളിൽ മുഴുവൻ സവിശേഷമായ മാറ്റം അവിടെങ്ങളിലെല്ലാം പ്രകടമാണ്. എല്ലാ സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിലും റമളാനിന്റെ സുകൃതങ്ങൾ കൊയ്തെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികൾ. ഈ ലോകത്തെ കേവല ജീവിത്തിനപ്പുറം കാര്യങ്ങളെ കാണുന്നവർക്ക് പരലോകം തന്നെയാണല്ലോ പ്രധാനം.
സ്വർഗ പ്രവേശമാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്ന് പറയാം.നരകത്തിൽ നിന്നുള്ള ഏല്ലാ അർത്ഥത്തിലുലുമുള്ള വിമോചനത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ, മനുഷ്യനെ വഴി പിഴപ്പിക്കാൻ സദാ ശ്രമിക്കുന്നു പിശാച്.തിരുനബി(സ)യുടെ പ്രശസ്തമായ ഒരു ഹദീസ് ഇമാം മുസ്ലിം നിവേദനം ചെയ്തത് ഇങ്ങനെയാണ് : റമളാൻ കടന്നുവന്നാൽ കരുണയുടെ കവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾക്ക് താഴിടപ്പെടുകയും ചെയ്യും. പിശാചിനെ ബന്ധനത്തിലാക്കും.വിശ്വാസികൾ ആരാധനകളിലും സൽകർമ്മങ്ങളിലുമായി റമളാനെ സജീവമാക്കണം എന്നതിലേക്കുള്ള കൃത്യമായ സൂചകങ്ങൾ ഉണ്ട് ഈ വചനത്തിൽ.
കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമല്ല റമളാനിന്റെ താൽപര്യം. അടിസ്ഥാനപരമായി മനുഷ്യരെ ഭക്തിയുള്ളവർ ആക്കിത്തീർക്കുകയാണ് ഈ മാസം.അല്ലാഹു ഖുർആനിൽ പഠിപ്പിച്ചതും അതാണല്ലോ. വിശ്വാസികളെ സംബോധന ചെയ്ത് 'നിങ്ങൾക്കും മുൻഗാമികൾക്കും വ്രതമനുഷ്ഠാനം നിർബന്ധമാക്കിയത് , നിങ്ങൾ ഭക്തിയുള്ളവരായിതീരാൻ വേണ്ടിയാണ്' എന്ന സൂക്തം റമളാനിന്റെ ആത്മസത്തയെ പ്രകാശിപ്പിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ആസക്തികളിൽ നിന്നകലുക എന്നതാണ് മനുഷ്യൻ തഖ്വയുള്ളവർ ആയിത്തീരാൻ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമുള്ള വിമോചനം എന്നും പറയാം.ശരീരത്തെ നിയന്ത്രണങ്ങൾക്കപ്പുറം സഞ്ചരിപ്പിക്കുന്നതിൽ വലിയ പങ്കു ഭക്ഷണത്തിനുണ്ട്. വയറു നിറഞ്ഞിരിക്കുമ്പോൾ അലസനുമാവും മനുഷ്യൻ. എന്നാൽ റമളാനിലെ വ്രതമനുഷ്ഠാനങ്ങളിലൂടെ അത്തരം ആലസ്യങ്ങളിൽ നിന്നും വൈകാരിക പ്രവണതകളിൽ നിന്നുമെല്ലാം ചിന്തകൾ മാറ്റി അല്ലാഹുവിലേക്ക് അടുക്കാൻ കഴിയണം വിശ്വാസികൾക്ക്. അപ്പോഴേ, നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.
റമളാനിന്റെ രാത്രികളിലും സജീവമാവണം വിശ്വാസികൾ.തറാവീഹ് ഇരുപത് റകഅത്ത് നിസ്കാരവും വിത്റും തഹജ്ജുദും എല്ലാം അനുഷ്ഠിച്ചു പ്രാർത്ഥനാനിരതമാവണം. റമളാനിലെ റസൂൽ(സ)-യുടെ ജീവിതം അപ്രകാരമായിരുന്നു. അവിടുത്തെ അനുചരരും പിൽക്കാലത്തു വന്ന ഇമാമുകളുമെല്ലാം കാണിച്ചുതന്ന മാതൃകയും അതാണ്.
അല്ലാഹുവുമായി അടുക്കാനുള്ള എല്ലാ വഴികളിലും ആത്മാർത്ഥമായി ഇടപഴകണം ഈ മാസത്തിൽ വിശ്വാസികൾ. വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യണം. പഠിക്കാൻ സമയം കണ്ടെത്തണം.ദാനധർമങ്ങളിൽ സജീവമാകണം. ഇപ്പോഴും, ദാരിദ്രരായ അനേകം പേരുണ്ട് നമ്മുടെയൊക്കെ നാടുകളിൽ. അയൽ സംസ്ഥാനങ്ങളിൽ ആവട്ടെ, മുസ്ലിംകളുടെ അവസ്ഥ പരമദയനീയമാണ്. അല്ലാഹു നൽകിയതിൽ നിന്ന് ദാനം ചെയ്യുമ്പോഴാണ് സമ്പത്തിൽ ബറകത് ഉണ്ടാവുക
ലോകത്തിന്റെ പല ഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി, കിടപ്പാടം തേടി അലയുകയാണ് നമ്മുടെ സഹോദരന്മാർ. അഭയാർത്ഥികളെന്ന ലേബലുകളിൽ പലർക്കും ഒരു നാട്ടിലും തങ്ങാനുള്ള പൗരത്വം പോലുമില്ല. എന്നിട്ടും പലരും പ്രതീക്ഷയിലാണ്. കഷ്ടപ്പാടുകളുടെ മധ്യത്തിലും റമളാനെ വരവേൽക്കുന്നു അവർ. പ്രയാസങ്ങളിൽ ക്ഷമിക്കുമ്പോൾ, പലരും ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ തുണയാണ്.
ഈ ലോകത്തിലെ സഹനങ്ങൾക്കു പാരത്രികജീവിതത്തിൽ പ്രതിഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം. ഈ ശുഭപ്രതീക്ഷയാണ് മുസ്ലിംകളുടെ ജീവിതത്തെ ചലനാത്മകമാക്കുന്നത്. ഹൃദയത്തെ നിത്യവസന്തത്തിന്റെ മൂർദ്ധന്യതയിൽ നിറുത്തുന്നത്.റമളാൻ നൽകുന്നതും അവശേഷിപ്പിക്കുന്നതും അത്തരം ഒരു കരുത്താവണം. വിശ്വാസത്തിന്റെ ബലം. അല്ലാഹു റമളാനെ ഹൃദയപൂർവം സ്വീകരിച്ച, അല്ലാഹു നിർദ്ദേശിച്ച പോലെ വിനിയോഗിച്ച വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്