ഇന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി: നാം ശരീരമല്ല അറിവാകുന്നു എന്ന് പഠിപ്പിച്ച ഗുരു ജീവന്മുക്തനായിട്ട് 90 വർഷം
നാം ശരീരമല്ല അറിവാകുന്നു' എന്ന അവബോധനത്തോടെ ജഗതോദ്ധാരണം ചെയ്യുന്ന മഹാത്മാവിനെയാണ് ജീവന്മുക്തൻ എന്നു പറയുന്നത്. അപ്രകാരമുള്ള മഹർഷിയായ ശ്രീനാരായണ ഗുരുദേവന്റെ 90-ാം വിദേഹമുക്തി ദിനമാണ് ലോകമെങ്ങും ഇന്ന് ആചരിക്കുന്നത്. സെപ്റ്റംബർ 21 (കന്നി 5) ലോകത്തെമ്പാടുമുള്ള ഗുരുഭക്തർക്ക് ദുഃഖത്തോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഒരു ദിനമാണ്. പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ വികലമായ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും രാഷ്ട്രീയ തലങ്ങളിലും അവരവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഗുരുവിനെ വിലയിരുത്താൻ ശ്രമിക്കുന്നു. കടലിൽ പോയി അവനവന്റെ കൈയിലെ പാത്രത്തിലെ ജലം ശേഖരിക്കുന്ന മാതിരിയേ ഇതിനെ വിദ്വാന്മാർ കാണുന്നുള്ളൂ. കടലിന്റെ ആഴവും പരപ്പും അതിനകത്തെ നിധിയും മനസിലാക്കണമെങ്കിൽ അതിൽ ആഴണം വാഴണം. അതിന് വേണ്ടത് മുൻവിധിയില്ലാതെ നിഷ്പക്ഷമായി ഗുരുദർശനത്തെ കാണാൻ ശ്രമിക്കുക എന്നതാണ്.
ഇന്നത്തെ സമൂഹത്തിൽ മഹാസമാധി, സമാധി എന്നീ പദങ്ങൾ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് സമാധി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. യോഗദർശനത്തിൽ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നീ അഷ്ടാംഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിൽ ഏറ്റവും അവസാനത്തേതാണ് സമാധി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആദ്ധ്യാത്മികമായ പൂർണതയിലെത്താൻ ശ്രമിക്കുന്ന അഥവാ സാക്ഷാത്കാരം നേടാൻ വെമ്പുന്ന ഒരു സാധകൻ കടന്നുപോകേണ്ട എട്ട് തലങ്ങളിൽ എട്ടാമത്തേതാണ് സമാധി. മനസിന്റെ നിയന്ത്രണമാണ് യമും, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നത് നിയമം, എങ്ങനെ സ്ഥിരമായി സുഖമായി ഒരേ സ്ഥിതിതിയിൽ ഇരിക്കാം എന്നുള്ളത് ആസനം. സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസിനെയും പ്രാണൻ പ്രയോഗിച്ച് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതിന്റെ പരിശീലനമാണ് പ്രാണായാമം. ഇതിലൂടെ സിദ്ധികൾ കൈവരാൻ തുടങ്ങും. മനസും ഇന്ദ്രിയങ്ങളും എപ്പോഴും പുറത്തേക്കാണ് സഞ്ചരിക്കുന്നത്. അതിനെ അതിന്റെ ദോഷങ്ങളെ പറഞ്ഞ് മനസിലാക്കി തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയാണ് പ്രത്യാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവിടെ മനസിന്റെയും ഇന്ദ്രിയങ്ങളുടെയും അടിച്ചമർത്തൽ അല്ല മറിച്ച് അവബോധം ഉണ്ടാക്കുകയാണ്. ഈ അവബോധം ഇല്ലായ്മയാണ് മാനസിക പ്രശ്നങ്ങളുടെ അടിത്തറ. മനസിനെ ഒരു പ്രത്യേക വസ്തുവിലോ രൂപത്തിലോ ഏകാഗ്രപ്പെടുത്തുന്ന പ്രക്രിയയാണ് ധാരണ എന്നു പറയുന്നത്. ഏകാഗ്രപ്പെട്ടു കഴിഞ്ഞാൽ യാതൊരു ബലവും കൊടുക്കാതെ മനസ് ഒരേ രൂപത്തിൽ ലയിച്ചിരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് സങ്കർഷങ്ങളില്ലാതെ മനസ് തീർത്തും ശാന്തമാകുന്ന അവസ്ഥ. പക്ഷേ ഇവിടെ ഒരു രൂപമുണ്ടാകും. ഇതിന് ശേഷം ഈ രൂപത്തെയും വിട്ട് കേവലം സത് മാത്രമായി ഇരിക്കുന്ന അവസ്ഥയാണ് സമാധി. സവികൽപ്പ സമാധിയെന്നും നിർവികൽപ്പ സമാധിയെന്നും വിവക്ഷിക്കാറുണ്ട്. നിർവകല്പസമാധിയാണ് യഥാർത്ഥ സമാധി. എത്ര സമയം വേണമെങ്കിലും ആ വ്യക്തിക്ക് അതിൽ തുടരാം. വീണ്ടും വ്യവഹാരത്തിലേക്ക് വരുമ്പോൾ ആ അലൗകികമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് അനുഭവിയാതറിവീല' എന്ന് ഗുരു മൊഴിഞ്ഞത്.
ശരീരം ഉള്ളിടത്തോളം കാലം ഈ അവസ്ഥ വന്നും പോയും ഇരിക്കും. യോഗദർശപ്രകാരമാണ് വന്നും പോയും ഇരിക്കുന്ന സമാധിയിൽ, പോക്കും വരവും ഉള്ളത്. എന്നാൽ ശുദ്ധമായ അദ്വൈതസിദ്ധാന്തത്തിൽ വരവും പോക്കും ഇല്ലാത്ത ആ പൊരുളിന്റെ സാക്ഷാത്കാരം സംഭവിച്ചുകഴിഞ്ഞാൽ ആ വ്യക്തി ജീവൻ മുക്തനാണ്. അതായത് നിരന്തരമായ സാധനയിലൂടെ ഒന്നൊന്നായി എണ്ണി എണ്ണി പൊരുളൊടുക്കി താൻ ശരീരമോ, മനസോ, ഇന്ദ്രിയങ്ങളോ, ജീവനോ, ദുഃഖിയോ, പാപിയോ, ജാതിയോ, മതമോ, വർഗമോ, വർണമോ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് സംഭവിച്ചതിനുശേഷമുള്ള സർവതന്ത്ര സ്വതന്ത്രമായ അവസ്ഥ. ഈ അവസ്ഥയിലായിരുന്നു ഗുരു. കൂടാതെ നമ്മെയും ഗുരു ഓർമ്മപ്പെടുത്തി സാക്ഷാൽ അനുഭവശാലികളാം ഓർക്കിൽ ആരും എന്ന്. ഓർക്കിൽ എന്ന പദത്തിൽ ഗുരു എല്ലാം ഒതുക്കിവച്ചു. ആലോചിച്ചു നോക്കുക ചിന്തിച്ച് നോക്കുക.
എത്ര ലളിതമായാണ് ഗുരു നമ്മെ ഉണർത്താൻ ശ്രമിച്ചത്. ഇങ്ങനെ പരിപൂർണനായ ജീവൻ മുക്തനായ ഗുരുവിനെയാണ് എല്ലാവരും ചേർന്ന് വികലമാക്കാൻ ശ്രമിക്കുന്നത്. ഇത് കാണുമ്പോൾ എങ്ങനെ ദുഃഖിക്കാതിരിക്കും. ഇന്നത്തെ മനുഷ്യമനസിന്റെ സങ്കുചിതമായ അധമമായ ചിന്തകൾ എത്ര ഭീകരമാണ്. ഗുരുവിനെപ്പോലെ പരിപൂർണ വ്യക്തിത്വവും ജീവിതത്തിന്റെ സമസ്ത മേഖലയ്ക്കും തികച്ചും ശാസ്ത്രീയമായി വെളിച്ചം വീശുന്ന ദർശനം കാഴ്ചവച്ച പരമകാരുണികനായ ഗുരുവിനെ ഇനിയെങ്കിലും ആക്ഷേപിക്കാതിരുന്നുകൂടെ. നമ്മുടെ വികലമായ നീചമായ നികൃഷ്ടമായ ചിന്തകളാണ് പ്രശ്നങ്ങൾക്ക് ആധാരമെന്ന് എന്തുകൊണ്ട് സമ്മതിച്ചുകൂടാ.
ഇത്തരുണത്തിൽ ഗുരുവിനെ ശിഷ്യനാക്കാൻ വെങ്കുന്ന ഒരു കൂട്ടം പണ്ഡിതം മന്യന്മാരെയും നമുക്ക് കാണാം. അവരൊന്നോർക്കണം ഗുരുവിന്റെ 64 ഓളം കൃതികൾ മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ പരന്ന് കിടക്കുന്നു. ഭാഷാപ്രയോഗം പോലും എന്നും പുതുമ നിലനിൽക്കുന്ന ഒന്നാണ്. വ്യാസന് ശേഷം തനതായി ബ്രഹ്മസൂത്രത്തിന് കിടപിടിക്കുന്ന ഏതെങ്കിലും കൃതി ശങ്കരാചാര്യർ ഉൾപ്പെടെ ആരെങ്കിലും ഭാരതത്തിൽ രചിച്ചിട്ടുണ്ടോ? 555 സൂത്രങ്ങളിലാണ് വ്യാസൻ ബ്രഹ്മസൂത്രം രചിച്ചതെങ്കിൽ ആധുനിക വ്യാസനായ ശ്രീനാരായണഗുരു 21 സൂത്രങ്ങളിൽ അതിനെ ചുരുക്കി വേദാന്ത സൂത്രമാക്കി ലോകത്തിന് നൽകി. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കന്മാരാക്കാൻ വെമ്പൽകൊള്ളുന്ന പണ്ഡിത ശിരോമണികൾ ചിന്തിക്കേണ്ടത് സർവലോകാനുരൂപനായ ശ്രീനാരായണ ഗുരുദേവൻ ലോകത്തിൽ ഉള്ള എല്ലാവർക്കും സ്വീകാര്യനായി മാറിയപ്പോൾ മാത്രമാണ് ഗുരുവിനെ ശിഷ്യനാക്കാൻ വേണ്ടി അനുയായികൾ ഉണ്ടായത്. ഇത് എത്ര നിസാരവും ബാലിശവും കുടിലവും ആയ ചിന്താഗതിയാണ്.
പൊതുവേ ഗുരുക്കന്മാരുടെ അനുയായികൾക്കും ഭക്തന്മാർക്കും ഗുരുക്കന്മാർ പറഞ്ഞതിനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും പറയത്തക്ക അറിവൊന്നും ഉണ്ടാകാറില്ല. ഇവരാണ് പിന്നീട് ഗുരുക്കന്മാരുടെ ആധികാരിക വക്താക്കളായി മാറുന്നത്. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാറ്റേണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സൂചിപ്പിച്ചത് മറ്റൊരു പ്രധാന കാര്യം പറയാൻ വേണ്ടിയാണ്. ശ്രീനാരായണ ഗുരുദേവന്റെ സമാധിയെക്കുറിച്ച് വളരെ തരംതാണ ഒരു പ്രചരണം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്താണ് സമാധിയെന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാധാരണ മനുഷ്യന്റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോകുന്നതിനെ മരണം എന്നു പറയുന്നു. എന്നാൽ സന്യാസിമാർ ശരീരം വിടുമ്പോൾ സമാധി എന്നു പറയുന്നു. എന്നാൽ സന്യാസിമാരും ബോധപൂർവം ശരീരത്തെ ഉപേക്ഷിക്കാൻ പ്രാപ്തരല്ല. ഇവിടെ ജീവന് ശരീരം ഉപേക്ഷിക്കേണ്ടിവരുമ്പോൾ ബോധപൂർവം പഞ്ചപ്രാണങ്ങളെയും ഉപപ്രാണങ്ങളേയും പിൻവലിക്കാൻ പ്രാപ്തി യോഗിക്ക് മാത്രമേ ഉള്ളൂ.
ശ്രീനാരായണ ഗുരുദേവൻ ഉത്തമനായ യോഗിയും കൂടിയായിരുന്നു. യോഗസ്ഥാനായ് നിലയിൽ നിന്നിളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങുയോഗി എന്ന് ഗുരു എഴുതിയത് അനുഭവത്തിന്റെ തലത്തിലായിരുന്നു. അങ്ങനെയുള്ള യോഗിയായ, ജ്ഞാനിയായ ഗുരു സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ശരീരം ഉപേക്ഷിക്കേണ്ട സമയമായപ്പോൾ പ്രധാന പ്രാണനെയും പഞ്ചപ്രാണങ്ങളെയും, ഉപപ്രാണങ്ങളെയും സാവധാനം പിൻവലിച്ച് കന്നി അഞ്ചിന് ഉച്ച കഴിഞ്ഞ് 3.33.33ന് ശരീരം ഉപേക്ഷിക്കുകയും ചെയ്തു. യഥാർത്ഥമായ പരിപൂർണമായ സമാധിയായിരുന്നു ഗുരുവിന്റേത്. ജീവന്മുക്തനായ ഗുരുവിന്റെ സമാധി പരിപൂർണാവസ്ഥയിൽ ആയതുകൊണ്ടാണ് മഹാസമാധി എന്നു പറയുന്നത്. നാം ശരീരമല്ല അറിവാകുന്നു എന്ന് ഗുരു ശരീരം വിട്ടതിന്റെ പിറ്റേദിവസം അരുവിപ്പുറത്ത് ഭൈരവൻശാന്തിക്ക് കൊടുത്ത അശരീരിയിലൂടെ നമുക്ക് തെളിവായി നിൽക്കുന്നു. ഗുരു ശരീരം വിട്ടതറിഞ്ഞ് അസ്വസ്ഥനും ദുഃഖിതനും ഇനി എന്തിന് ജീവിക്കണം എന്ന് വിചാരിച്ചുകൊണ്ടിരുന്ന ഭൈരവൻ ശാന്തിയോട് ഗുരു പറയുകയാണ് നാം ഇവിടെതന്നെയുണ്ടല്ലോ നാം എങ്ങും പോയിട്ടില്ലല്ലോ' എന്ന്. അതിനുശേഷമാണ് അദ്ദേഹം ശാന്തനായി ശിവഗിരിയിൽ വരികയും ഗുരു ഏല്പിച്ചിരുന്ന നാഗമാണിക്യം സമാധിപീഠത്തിൽ സർമപ്പിക്കുന്നതും.
ലോകരക്ഷയ്ക്കുവേണ്ടി ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോഴാണ് എല്ലാം തികഞ്ഞ ഋഷിമാർ ലോകോദ്ധരമാർത്ഥം ഈ ധരണിയിൽ അവതരിക്കുന്നത്. അങ്ങനെ ലോകത്തിന് ലഭിച്ച അപൂർവമുത്താണ് ശ്രീനാരായണ ഗുരുദേവൻ. ഇനിയെങ്കിലും വിഭാഗീയതകൾ വെടിഞ്ഞ് മുൻവിധികളില്ലാതെ സ്വതന്ത്രരായി ഗുരുവിന്റെ ദർശനത്തെ എല്ലാവർക്കുംവേണ്ടി പ്രയോജനപ്പെടുത്താൻ 90-ാം സമാധിദിനത്തിലെങ്കിലും നമുക്ക് പ്രാർത്ഥിക്കാം. എന്നും എപ്പോഴും പ്രകാശഗോപുരമായി വർത്തിക്കുന്ന അത്ഭുതപ്രതിഭാസത്തിന് മുൻപിൽ ശതകോടി പ്രണാമങ്ങൾ അർപ്പിച്ച് ധന്യരാകാം നമ്മൾക്ക്.
കടപ്പാട്: കേരള കൗമുദി
Stories you may Like
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- സവർണ്ണ മേൽക്കോയ്മക്കും ജാതീയതക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു
- ഇത് ശ്രീനാരായണഗുരു ആണോ? കിഫ്ബി ഫണ്ടിലെ സമുച്ചയത്തിൽ പ്രതിമയ്ക്ക് പറ്റിയത് എന്ത്?
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്