നീണ്ട 15 വർഷത്തെ ദുരിത ജീവിതത്തിന് വിട നല്കി വിനോദ് നാട്ടിലേക്ക് തിരിച്ചു; മലയാളി യുവാവിന് ദുരിതകയത്തിൽ കൈത്താങ്ങായത് ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് തെച്ചി
റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് (ജിസിസി) കോഓർഡിനേറ്ററും ജീവകാരുണ്യപ്രവർത്തകനുമായ ലത്തീഫ് തെച്ചിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ സഹായത്താൽ ദുരിത കയത്തിൽ നിന്നും മോചനം നേടി വിനോദ് നാട്ടിലേക്ക് പറന്നു. നീണ്ട 15 വർഷത്തെ പ്രവാസ ജീവിതം തനിക്കു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമായിരുന്നു എന്ന് അദ്ദേഹം തന്നെ സഹായിക്കാൻ എത്തിയ ലത്തീഫ് തെച്ചിയോടും സംഘാങ്ങളോടും പറഞ്ഞു.
വെൽഡർ ആയി പ്രവാസ ജീവിതം തുടങ്ങിയ വിനോദ് കഴിഞ്ഞ 10 വർഷക്കാലമായി മെക്കാനിക്കൽ ഫോർമാൻ ആയി ജോലി നോക്കി വരിക ആയിരുന്നു. ഇതിനിടയിൽ റിയാദിലെ അൽ ഖർജ് അൽ ഹോത്ത കൃഷർ പ്ലാന്റിന്റെ മെഷിനിൽ വലതു കൈ കുടുങ്ങുകയും പൂർണ്ണമായും പരിക്കേൽക്കുകയും ചെയിതു. ഒന്നര മാസത്തോളം നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലും. തുടർന്ന് ശക്തമായ രക്ത പ്രവാഹത്തെ തുടർന്ന് വിനോദിന്റെ കൈ പൂർണ്ണമായും മുറിച്ചു മാറ്റപെട്ടു . ഇതോടെ വിനോദിന്റെ ഭാവി ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു.
തുടർന്ന് 2 മാസം ലീവിന് നാട്ടിൽ പോകുകയും ചികിത്സയും വിശ്രവുമായി ആശുപതിയിലും വീട്ടിലുമായി കഴിയുകയും ചെയ്തു. തുടർന്ന് ഒരു വർഷവും നാല് മാസവും ജോലിയിൽ തുടർന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങളും രോഗങ്ങളും വിനോദിനെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടാവുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയ വാൽവിൽ 3 ബ്ലോക്ക് ഉണ്ടെന്നും ഉടനെ എമെർജെൻസി ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞു. ഇതൊന്നും കമ്പനി അധികൃതർ ചെവികൊണ്ടില്ല എന്നു മാത്രമല്ല ജോലിയിൽ തുടരാൻ നിർബന്ധിക്കുകയുമുണ്ടായി. ഈ അവസ്ഥയിൽ ഫൈനൽ എക്സിറ്റ് തരാൻ ആവശ്യപ്പെട്ടത് കമ്പനി കൂട്ടാക്കിയില്ല. തുടർന്ന് ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി, എംബസ്സി നേരെ ലേബർ കോർട്ടിൽ പരാതി കൊടുക്കാൻ ഉപദേശിച്ചു.
മറ്റൊരു മലയാളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ലേബർ കോടതിയിൽ എത്തിയ സാമൂഹിക പ്രവർത്തകൻ ലത്തീഫ് തെച്ചിയെ അവിടെ വച്ചാണ് വിനോദ് പരിജയപെടുന്നത്. തുടർന്ന്! കേസിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോവുകയും അനുകൂലവിധി കോടതിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ കോടതി വിധി നടപ്പിലാക്കാൻ കമ്പനി തയ്യാറായില്ല. ഈ സാഹചര്യത്തിൽ ലത്തീഫ് തെച്ചി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുക്കുകയും അവരുടെ സഹായത്തോടെ വിധി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്വദേശി നടത്തുന്ന കമ്പനിയിലെ വിദേശികളായ നടത്തിപ്പുകാരാണ് വിനോദിന്റെ മടക്ക യാത്രക്കും കേസിനും തടസ്സം നിന്നത് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കമ്പനി സ്പോൺസറെ നേരിട്ട് കാണുകയും അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വിനോദിന്റെ മടക്ക യാത്രക്കുള്ള അവസരങ്ങൾ ലത്തീഫ് തെച്ചി നേടി കൊടുക്കുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവാസി പ്രവർത്തകൻ കൂടിയായ ആയ ലത്തീഫ് തെച്ചിയോടൊപ്പം ബഷീർ പാണക്കാട്, സലീഷ് മാസ്റ്റർ, സുശീന്ത് കല്ലായി, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, അൻഷാദ് ആലുവ, തുടങ്ങിയ സാമൂഹിക പ്രവർത്തകരും എല്ലാവിധ സഹായ വാഗ്ദാനങ്ങളുമായി കൂടെ ഉണ്ടായിരുന്നു.
നിരന്തരം കോടതികളിൽ ബന്ധപെടുന്ന സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ മാസങ്ങളോളം നീണ്ട കേസ് നടത്തുകയും അവസാനം തങ്ങൾക്കു അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിട്ടും ഈ വിധി നടപ്പിലാക്കി നീതി ലഭ്യമാക്കാതെ പാവപെട്ട തൊഴിലാളികളെ വഞ്ചിക്കുന്ന നിരവധി പരാതികൾ സാമൂഹിക പ്രവർത്തകർക്ക് കിട്ടി കൊണ്ടിരിക്കുന്നു. ഇത്തരം കമ്പനികൾക്കെതിരെ നിയമ നടപടി സീകരിക്കണമെന്നും ഇത്തരം വിഷയങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനു ഇന്ത്യൻ എംബസ്സി വിദേശകാര്യ മന്ത്രാലയത്തോടും തൊഴിൽ മന്ത്രാലയത്തോടും രേഘാമൂലം ആവശ്യപെടണമെന്നും ലത്തീഫ് തെച്ചി പറഞ്ഞു.
തളർന്ന മനസ്സും, അപകടാവസ്തയിലായി നിൽക്കുന്ന രോഗങ്ങളും, നഷട്ടപെട്ടുപോയ തന്റെ വലതു കയ്യുമായി നാട്ടിലേക്ക് പോയ വിനോദിനെ കാത്തിരിക്കുന്നത് ബാങ്കിലെ കടങ്ങളും 3 വയസ്സ് മാത്രം പ്രായമായ മകൻ വിഗ്നെശറും ഭാര്യ ദീപ ഇവരുടെ ഭാവി ജീവിതവുമാണ്. വാടക വീട്ടിലെ കുറഞ്ഞ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് വിനോദ്. പറക്കമുറ്റാത്ത ആ കുഞ്ഞിനും ഭാര്യക്കും വേണ്ടി നാട്ടിൽ ഏതെങ്കിലും ജോലിയിൽ പ്രവേശിക്കാൻ അദ്ധേഹത്തിനു സ്വന്തം വിധി തന്നെ തടസ്സമായി നിൽക്കുന്നു. ആ കൊച്ചു കുടംബം ഒരായിരം സുമനസ്സുകളുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. ആ മനുഷ്യന്റെ നിസ്സഹാവസ്തക്ക് മുന്നിൽ മാനുഷിക പരിഗണന മുൻ നിർത്തി നമുക്ക് ഒത്തൊരുമിക്കെണ്ടതുണ്ട്.
1999 ഏപ്രിൽ 10നു മറ്റെല്ലാവരെയും പോലെ ഗൾഫ് സ്വപ്നം കണ്ട് സൗദി അറേബ്യയിൽ വിമാനം ഇറങ്ങിയ കായംകുളം പുല്ലുകുളങ്ങര തെക്കേമഠത്തിൽ മഹാദേവന്റെ മകനാണ് വിനോദ് (39). എയർപ്പോർട്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് കഴിഞ്ഞ ഒരു വർഷമായി തനിക്കു താങ്ങുംതണലുമായി നിന്ന പ്രവാസി സംസാരികവേദി മെംബറും സാമൂഹിക പ്രവർത്തകനുമായ ലത്തീഫ് തെച്ചോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞത് 'എനിക്ക് വാക്കുകളില്ല' എന്നു മാത്രമായിരുന്നു.
നീണ്ട ഒന്നര പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ചിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു കൊച്ചു കൂരയോ ഉണ്ടാക്കാൻ സാധിക്കാതെ രോഗാതുരമായ മനസ്സും നിറകണ്ണുകളോടെയും കാലിയായ കീശയും ബാങ്കിൽ കടം വന്ന 3 ലക്ഷം രൂപയുടെ ബാധ്യതയും തന്റെ പൂർണ്ണമായും മുറിച്ചു മാറ്റപെട്ട വലതു കയ്യുമായിട്ടാണ് വിനോദ് കടന്നുപോയത്. ഒരു വർഷവും രണ്ട് മാസവുമായി നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽ വിനോദിന് വിമോചനം ലഭിച്ചത്.
കരിഞ്ഞുപോയ ഒട്ടേറെ ജീവിതങ്ങൾക്ക് നിറപ്പകിട്ടു ചാർത്തി അവരുടെ സപ്ങ്ങൾ സാക്ഷാത്ക്കരിക്കാൻ ഒപ്പം നിന്ന പ്രവാസികളും, നാട്ടിലെ പാവങ്ങൾക്ക് എന്നും കൂട്ടായി നിൽക്കുന്ന സുമനസ്സുകളായ എല്ലാ മനുഷ്യ സ്നേഹികളും വിനോദിനെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് ലത്തീഫ് തെച്ചി അഭ്യർത്ഥിച്ചു.
വിനോദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ചെയർമാനായി ലത്തീഫ് തെച്ചിയും , കൺവീനർ ആയി സലീഷ് മാസ്റ്റർ ( പ്രവാസി സാംസ്കാരിക വേദി ) ട്രഷറർ ആയി ഷമീം ബക്കർ എക്സിക്യൂട്ടീവ് മെംബർമാരായി, ഷാജി ലാൽ കുഞ്ഞുമോൻ (പ്ലീസ് ഇന്ത്യ ), കബീർ കണിയാപുരം (ടെക്സ ), സിദ്ദീക്ക് കല്ലുപറമ്പൻ (PMF), ഫൈസൽ കൊണ്ടോട്ടി , അഷറഫ് മയിലായിൽ , നൗഷാദ് പൂക്കാട്ടുപടി , ഹിദായത്ത് നിലമ്പൂർ , സക്കീർ മണ്ണാർമല, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, എന്നിവരെ തിരഞ്ഞെടുത്തു .
വിശദ വിവരങ്ങൾക്ക് ബന്ധപെടുക : ലത്തീഫ് തെച്ചി 0534292407
മാത്യു മൂലേച്ചേരിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍