കാർ പാർക്കിംഗിന് 20 രൂപ; ടിക്കറ്റിന് മൂന്നുരൂപകൂടി അധിക സെസ്സ്; രണ്ട് ആണുങ്ങളും ഒരു പെണ്ണും നിന്ന് എയർപോർട്ട് സെക്യൂരിറ്റിയെ പോലും നാണിപ്പിക്കുന്ന ചെക്കിങ്; ചായക്ക് 25 രൂപയും പോപ്കോണിന് നൂറുരൂപയും വാങ്ങും; ദിലീപിന്റെ ഡി സിനിമാസിൽ നടക്കുന്നത് തീവെട്ടികൊള്ളയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്ററിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്നും ജനങ്ങളെ പലതരത്തിൽ പിഴിഞ്ഞാണ് ജനപ്രിയനായകൻ പണമുണ്ടാക്കുന്നതെന്നും ആക്ഷേപവുമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിയേറ്ററുടമകൾക്ക് വിഹിതം കൂട്ടി നൽകണമെന്ന ആവശ്യത്തിൽ അടുത്തിടെ നടന്ന സമരം ദിലീപിന്റെ നേതൃത്വത്തിൽ അടുത്തിടെ പൊളിച്ചിരുന്നു.
ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ നടന്ന സമരം പൊളിച്ച് ദിലീപിന്റെ നേതൃത്വത്തിൽ തിയേറ്ററുടമകളുടെ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിന്റെ തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവരെ കൊള്ളയടിക്കുന്നതായി കാണിച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്.
മൾട്ടിപ്ലക്സ് തീയറ്ററുകളേക്കാൾ ഉയർന്ന നിരക്കാണ് ഡി സിനിമാസിൽ ഈടാക്കുന്നതെന്നാണ് പ്രധാന ആരോപണം. പാർക്കിങ് ചാർജ് ഈടാക്കരുതെന്ന മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ പോലും ഡി സിനിമാസിൽ പാലിക്കുന്നില്ലെന്നും ഡി സിനിമാസ് കൊള്ളസങ്കേതം ആണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.
നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം പുറത്ത് വന്നത്. ഇപ്പോൾ നിരവധി പേർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്. മുനിസിപ്പാലിറ്റി പണം ഈടാക്കരുതെന്ന് പറഞ്ഞിട്ടും ഡി സിനിമാസിൽ പാർക്കിംഗിന് 20 രൂപയാണ് വാങ്ങുന്നത്. ടിക്കറ്റിന് മൂന്ന് രൂപ അധികം സെസ് കൂടി നൽകണം. മറ്റ് തീയറ്ററുകളിൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട എന്നാൽ ഡി സിനിമാസിൽ മൂന്ന് വയസുള്ള കുട്ടികൾക്ക് പോലും ടിക്കറ്റ് ചോദിക്കുന്നു. ഇങ്ങനെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
കുടിവെള്ളം പോലും അകത്ത് കടത്താൻ സമ്മതിക്കില്ല. ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ തീയറ്ററുകാരുടെ വക ഐസ്ക്രീം, കൂൾ ഡ്രിങ്ക്സ്, പോപ്പ് കോൺ മുതലായ സാധനങ്ങൾ വരും. എന്നാൽ ഇതിനെല്ലാം പുറത്തുകൊടുക്കുന്നതിന്റെ ഇരട്ടി പണം നൽകണം. ചായക്ക് 25 രൂപയും ഐസ്ക്രീമിന് 50 രൂപയുമാണ് നൽകേണ്ടത്. പോപ്പ്കോണിന്റെ വില നൂറ് രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.
തിയേറ്ററുടമകൾക്ക് വിഹിതം അധികം നൽകില്ലെന്ന് പ്രഖ്യാപിച്ച് പുതിയ തിയേറ്റർ സംഘടന രൂപീകരിച്ച ദിലീപ് സ്വന്തം തിയേറ്ററിൽ കൊള്ള നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. അതേസമയം, ലിബർട്ടി ബഷീറിന്റെ കുത്തക തകർത്ത് തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കിയതിലെ ദേഷ്യം തീർക്കാനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്ന വാദവുമായി ദിലീപ് അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ഡി ' സിനിമാസ് ' എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം :
കേരളത്തിൽ ഷോപ്പിങ് മാളുകളിലെ മൾട്ടി പ്ലക്സ് കളിലോ, കേരളത്തിലെ തന്നെ തീയേറ്ററുകളിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ബി . ഉണ്ണികൃഷ്ണന്റെ തിരുവനന്തപുരത്തുള്ള ഏരീസ് പ്ലസ് തീയേറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകൽ കൊള്ളയാണ് ചാലക്കുടിയിലെ ഡി ' സിനിമാസ്സിൽ നടക്കുന്നത് . ലിബർട്ടി ബഷീറിനെ മലർത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയിൽ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത് ,
കാർപാർക്കിൽ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള , മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ' സിനിമാസ്സിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ കൊടുക്കണം . അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാൻ ചെന്നാൽ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും , അതും കഴിഞ്ഞു ഉള്ളിൽ കയറാൻ പോകുമ്പോൾ സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാർക്കു ടിക്കറ്റ് ചോദിക്കാറില്ല ,
ഇവിടെ ചെന്നാൽ മൂന്നു വയസ്സ് കാർക്കും കൊടുക്കണം ഫുൾ ടിക്കറ്റ് ചാർജ് . ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോൾ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയർ പോർട്ടിൽ സെക്ക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയിൽ അമ്മമാരുടെ കൈയിലെ ഹാൻഡ് ബാഗ് മുതൽ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കൽ , അതിൽ കാണുന്ന കുട്ടികൾക്ക് കൊടുക്കാനുള്ള ബിസ്ക്കറ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു , കുടി വെള്ളം പോലും അകത്തു കടത്താൻ അനുവദിക്കില്ല .
അത് കഴിഞ്ഞു ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ അവരുടെ വക ഐസ് ക്രീം , കൂൾ ഡ്രിങ്ക്സ് , പോപ്പ്കോൺ , മറ്റു സാധനങ്ങൾ . ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാൾ ഇരട്ടി കൊടുക്കണം . ഉദാ: ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്കോൺ 100 രൂപ . ജനപ്രിയ നായകന്റെ തിയേറ്ററിൽ നടക്കുന്ന ഈ പകൽ കൊള്ള അധികൃതരുടെ മുന്നിൽ പരാതി പെടും എന്ന പറഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ . വെറും 500 മീറ്റർ അപ്പുറത്തു ഈ ജനപ്രിയ നായകന്റെ തന്നെ 'ഐ വിഷൻ ' എന്ന കണ്ണാസ്പത്രി ഉണ്ട് . പറയുമ്പോൾ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോൾ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത്.....
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍