കാൻസറിന് മുൻപുള്ള അഷിത ഒരു കവിയായിരുന്നു; ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന പോരാളിയും; ചെസുകളിയിൽ ആനയേയും കുതിരയേയും പണയപ്പെടുത്തുന്നതുപോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുന്നു; പികെ അഷിതയുടെ പോസ്റ്റ് വൈറലാകുമ്പോൾ
കൊച്ചി: കാൻസറിന് മുൻപുള്ള അഷിത ഒരു കവിയായിരുന്നു. എന്നാൽ, ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന ഒരു പോരാളിയും. ഓരോന്ന് പണയപ്പെടുത്തിയും ഒഴിഞ്ഞുമാറിയും അവസരം നോക്കി വെട്ടിയും ജ്വലിച്ചു നിൽക്കുന്ന പോരാളി-ക്യാൻസർ രോഗത്തെക്കുറിച്ച് എഴുത്തുകാരി അഷിത എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
തനിക്ക് ക്യാൻസർ കൊണ്ട് മരിക്കേണ്ടെന്നും ഈ രോഗം കൊണ്ട് മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തന്നോടും മറ്റുള്ളവരോടും പല തവണ പറഞ്ഞതായും അഷിത പറയുന്നു. ദേഹവും താനും തമ്മിൽ ചെസ് കളിയിലേർപ്പെട്ടിരിക്കുകയാണെന്നാണ് കുറിക്കുന്നത്. ആനയേയും കുതിരയേയും പണയപ്പെടുത്തുന്നതുപോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുകയാണ് എന്നും അവരെഴുതിയിരിക്കുന്നു.
അഷിതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആനന്ദ നടനം ആടിനാർ
പാപ് സ്മിയർ ടെസ്റ്റിന് വിധേയയാകുമ്പോൾ അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ചിത്ര- ''ഈ ടെസ്റ്റ് ക്ലിയർ ചെയ്താൽ ഇരുപത് വർഷത്തെക്കെങ്കിലും പേടിക്കണ്ട '. ''ഇരുപത് വർഷമോ?'' -ഞാൻ ചോദിച്ചു. ''ഇരുപതു വർഷം കൊണ്ടെന്താവാനാണ് ഡോക്ടർ! ഒരു മുപ്പത് മുപ്പത്തഞ്ചോക്കെ കിടക്കട്ടെ.'' ഞാൻ പറഞ്ഞു. ഡോക്ടർ ചിത്ര പൊട്ടിച്ചിരിച്ചു. എന്തൊരു ഓമനത്തമുള്ള ചിരിയായിരുന്നു അത്! ജീവിതത്തിന്റെ സമസ്ത ഭംഗിയും ആവാഹിച്ച ഒരു ചിരി. മരണത്തെ മുഖാമുഖം നോക്കി നിൽക്കുന്ന ഒരാൾക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭംഗി. ഞാൻ പറഞ്ഞു -''എനിക്ക് കാൻസർ കൊണ്ട് മരിക്കണ്ട.'' ജീവിതവും മരണവും അനായാസമായി പോകണമെന്ന് ആഗ്രഹിക്കുന്നവളാണ് ഞാൻ. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 'കാൻസർ കൊണ്ട് ഞാൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നു എന്നോടും മറ്റുള്ളവരോടും എത്ര തവണ പറഞ്ഞുവെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.
കാൻസർ, റോഡിൽ കണ്ട്, കുശലപ്രശനം നടത്തി പിരിഞ്ഞു പോകുന്ന ഒരു സുഹൃത്തല്ല. അല്ല, നിശ്ചയമായും അല്ല. ക്യാൻസറിനെ അതിജീവിക്കുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ആഗ്രഹിക്കുക വിശ്വാസത്തിന്റെയോ ഭക്തിയുടെയോ, പ്രാർത്ഥനകളുടെയോ അതിശയ രോഗശാന്തിയുടെയോ ഒക്കെ കഥകൾ കേൾക്കുവാനാണ്. എത്ര ധീരയും ചങ്കുറപ്പുമുള്ള ഒരു സ്ത്രീയാണ് അവർ എന്ന് പറയാനാണ് നിങ്ങൾ വട്ടം കൂട്ടുക. പക്ഷെ അങ്ങിനെ ഒന്നുമല്ല. ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്. മറ്റനേകം സ്ത്രീകളെ പോലെ കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമെങ്കിലും പാത്രം കഴുകി, നിലം തുടച്ച്, തുണി നനച്ച്, ഭക്ഷണം ഒരുക്കി, മുറ്റത്തെ ഉറുമ്പിന് മുതൽ മരത്തിലെ പക്ഷിക്കു വരെ ഭക്ഷണം കൊടുക്കാതെ ഉണ്ണാത്ത ശരാശരി വീട്ടമ്മ. എന്റെ സന്തോഷങ്ങൾ വളരെ ചെറുതായിരുന്നു. സങ്കടങ്ങൾക്കു നല്ല പൊലിപ്പും നിറപ്പകിട്ടും. ചിലതൊന്നും പറയുക എളുപ്പമല്ല, കേൾക്കുക അതിലുമധികം വിഷമകരവും. കാൻസർ ഒരു സങ്കടമായി എണ്ണാമോ എന്തോ...
എന്റെ കൂടെ കീമോ ചെയ്തവരിൽ കുറെ പേർ മരിച്ചു പോയി. കുറച്ച് പേർക്ക് ഇൻഫിനിറ്റ് ലൂപ്പിൽ എന്ന പോലെ ആശുപത്രി വാസം തുടരുന്നു. ആരോഗ്യം നോക്കാഞ്ഞിട്ടാണ് കാൻസർ വരുന്നത് എന്ന് പറയാറുണ്ട്. 56 വയസ്സ് വരെ ഏറ്റവും ആരോഗ്യമുള്ള സ്ത്രീകളിൽ ഒരാളായിരുന്നു ഞാൻ. വെളുപ്പിന് നാല് മണിക്ക് പക്ഷികളോടൊത്ത് ഉണരൽ, ധ്യാനം, അഞ്ചു മണിക്ക് ടെറസിൽ ദൈവത്തിന്റെ നിശ്ശബ്ദതയിലൂടെ ഒരു നടത്തം, ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രി മന്ത്ര ജപം, കേൾക്കാൻ ഒന്നോ രണ്ടോ കീർത്തനങ്ങൾ, ലഘുവായ ഭക്ഷണം, എഴുത്ത്, വായന, സംഗീതം എന്നിവയൊക്കെ ഉൾക്കൊണ്ട ലളിതമായ ദിനചര്യ. ഇതിലേക്കാണ് ഒരു ഉരുൾപൊട്ടൽ പോലെ കാൻസർ വന്നു പതിച്ചത്. നല്ല ആരോഗ്യമുള്ളവർക്കും കാൻസർ വരുന്നുണ്ട്. എന്തൊക്കെ ശ്രമിച്ചാലും, എങ്ങിനെ ഒക്കെ ശ്രമിച്ചാലും, അവരിൽ പലരും മരിച്ചു പോകുന്നുമുണ്ട്. എന്തുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. ജൂനിയർ ഓൺകോളജിസ്റ്റ് എന്നോട് ചോദിച്ചു,'' അമ്മ How do you remain so peaceful?'. ഞാൻ പറഞ്ഞു: ''വി ഓൾ ഡൈ. ഇഫ് നോട്ട് വിത്ത് കാൻസർ, വിത്ത് സംതിങ് എൽസ്'' . അതെ, മനുഷ്യർ മരിക്കും. അതാണ് പരമമായ സത്യം. അത് സ്വീകരിച്ചാൽ പിന്നെ മനഃക്ലേശമില്ല.
അമൃത ഹോസ്പിറ്റലിലെ എന്റെ ഓൺകോളജിസ്റ്റ് ആയ ഡോക്ടർ പവിത്രൻ എന്നിലെ കാൻസറുമായി തീരാത്ത യുദ്ധം നയിക്കുന്ന പോരാളിയാണ്. എന്റെ ദേഹവും കാൻസറും തമ്മിലുള്ള ചെസ്സ് കളി അതിരുവിടുമ്പോൾ ഒക്കെ അദ്ദേഹം ഇടപെടും. ആ ചതുരംഗം കണ്ടുനിൽക്കുന്നത് തന്നെ എനിക്കൊരു രസമുണ്ട്. ആനയെയും കുതിരയെയും പണയപ്പെടുത്തുന്നത് പോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുന്നത് ഞാൻ അത്യധികമായ സഹാനുഭൂതിയോടെ കണ്ട് ഇരിക്കുകയാണ്. ഇത് ഒരു തമാശയല്ല. വാസ്തവത്തിൽ എനിക്ക് തോന്നും, രണ്ടു അഷിതമാരുണ്ട്. കാൻസറിന് മുൻപുള്ള ഒരു അഷിതയും, അതിനു ശേഷമുള്ള അഷിതയും. കാൻസറിന് മുൻപുള്ളവൾ ഒരു കവി ആയിരുന്നു എന്ന് എനിക്കിപ്പോ തോന്നുന്നുണ്ട്. അവൾ മരിച്ചു പോയി. ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റു രക്തം വാർന്നൊലിക്കുന്ന ഒരു പോരാളിയാണ്. ഓരോന്ന് പണയപ്പെടുത്തിയും ഒഴിഞ്ഞുമാറിയും അവസരം നോക്കി വെട്ടിയും ജ്വലിച്ചു നിൽക്കുന്ന ഒരു പോരാളി.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാൻസർ തന്നെയാണ്. യാതനയും വേദനയും സ്നേഹവും പരമോന്നത ബോധവും അതാണ് എനിക്ക് നൽകിയത്. അതെ , മനുഷ്യർ മരിക്കും. പക്ഷെ മനുഷ്യർ അതി ജീവിക്കുകയും ചെയ്യുന്നുണ്ട്. കാൻസറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാൻസർ വാർഡിൽ നിങ്ങൾക്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കൺപ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങൾ, കുട്ടികൾ, ഹതാശമായ നോട്ടങ്ങൾ, അടക്കിയ കണ്ണുനീർ... കാൻസർ വന്നവരേക്കാൾ അവരെ സ്നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതൽ ഉലക്കുക.
ഏതു അസുഖവും ആദ്യം മനസ്സിലുണ്ടായിട്ടത്രേ ദേഹത്തിൽ പ്രത്യക്ഷപ്പെടുക. ശരിയായിരിക്കും. പരമേശ്വരന്റെ സങ്കല്പം ആണത്രേ പ്രപഞ്ചമായി ദൃശ്യമായത്. രാഗദ്വേഷങ്ങളെ, പ്രപഞ്ച യാതനകളെ, വ്യഥകളെ എല്ലാം ചവുട്ടി മെതിച്ച് അവയെ മറ്റുള്ളവർക്ക് ശീതളിമ ഏകുന്ന ചന്ദ്രക്കലയായി പരിണമിപ്പിച്ചിട്ടാണ് യഥാർത്ഥമായ ആനന്ദ നടനം തുടങ്ങുന്നത്.
നമ്മുടെ സങ്കല്പങ്ങളെ ശുദ്ധമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാൻസറിനേ സംബന്ധിച്ച ഏറ്റവും നല്ല കാര്യം അത് നമ്മളെ ദാക്ഷിണ്യലേശമില്ലാതെ നമ്മുടെയൊക്കെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് നോക്കാനും സത്യസന്ധമായി വിലയിരുത്താനും പ്രേരിപ്പിക്കുന്നു എന്നതാണ്. എന്റെ ഓൺകോളജിസ്റ്റ് അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പവിത്രൻ എനിക്ക് ഒരു മെസ്സേജ് അയക്കുകയുണ്ടായി 'I tell people all the time, I never wish cancer on anyone, but there is an emotional and spiritual awakening that happens when you get a cancer diagnosis and your back is up against a wall - Scott Hamilton' .
Stories you may Like
- അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം: പി.കെ. ബിജു
- കാറിടിച്ച് ചികിത്സയിൽ ഇരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു
- ശോഭാ സുരേന്ദ്രന് ധാർമിക പിന്തുണ നൽകുന്നത് കൃഷ്ണദാസ്; ബിജെപിയിൽ ആഭ്യന്തര പ്രശ്നം രൂക്ഷം
- വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; പികെ ശ്രീമതി ടീച്ചർ
- സ്പെയിനും ഇറ്റലിയും ഫ്രാൻസും കാണാൻ പികെ ശശി; കെടിഡിസിയുടെ 'ടൂറിസം' യാത്ര ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍