ഇന്ത്യാ ടുഡെ കോൺക്ളേവിലെ ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലയാളത്തിൽ സംസാരിച്ചതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ? മാതൃഭാഷയിൽ മറുപടി പറയുന്നത് അത്രവലിയ കുറ്റമാണോ? മന്ത്രിയെ മോശക്കാരനാക്കാൻ പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് വീഡിയോ പ്രചരണം; പത്രക്കാർപോലും മോശം കമന്റുകളുമായി എത്തുന്നത് വിവരമില്ലായ്മായണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്റർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ അതിൽ മലയാളിയായ മന്ത്രി ഇംഗ്ളീഷ് പറയാതിരുന്നത് അത്ര വലിയ കുറ്റമാണോ? പ്രത്യേകിച്ചും തമിഴ്നാട്ടുകാരായ മന്ത്രിമാർ മറ്റൊരു ഭാഷയിലും പൊതുവേദികളിൽ സംസാരിക്കാതിരിക്കുകയും അന്താരാഷ്ട്ര യോഗങ്ങളിൽ ഉൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഉൾപ്പെടെയുള്ളവർ ഹിന്ദിയിൽ സംസാരിക്കുന്നത് കയ്യടി നേടുകയും ചെയ്യുമ്പോൾ കേരളത്തിലെ ഒരു മന്ത്രി മലയാളത്തിൽ അഭിപ്രായംപറയുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നത് കളിയാക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്? പ്രത്യേകിച്ചും സദസ്സ് കളിയാക്കി എന്ന് വരുത്തിത്തീർക്കാൻ ആ ചടങ്ങിന്റെ വീഡിയോയിൽ പൊട്ടിച്ചിരിയും കൂക്കിവിളികളും എഡിറ്റ്ചെയ്ത് വ്യാജ വീഡിയോ മന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുക കൂടി ചെയ്യുമ്പോൾ അത് ക്രിമിനൽ കുറ്റംതന്നെ അല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യാ ടുഡെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ 2017 ജനുവരി ഒമ്പതുമുതൽ 11 വരെ നടന്ന സൗത്ത് കോൺക്ളേവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രി മലയാളത്തിൽ മോഡറേറ്ററുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ കളിയാക്കൽ കൊഴുക്കുന്നത്. ചർച്ചയിൽ വ്യക്തമായും വസ്തുനിഷ്ഠമായും മന്ത്രി മറുപടി നൽകി.
എന്നാൽ മന്ത്രിയെ കളിയാക്കാനും അപകീർത്തിപ്പെടുത്താനുമായി വീഡിയോ എഡിറ്റ് ചെയ്ത് കൂവലും പൊട്ടിച്ചിരിയും ചേർത്ത് പ്രചരിപ്പിക്കുകയാണിപ്പോൾ. ഇതോടെ വീഡിയോ വ്യാജമാണെന്നും പത്രലേഖകർ ഉൾപ്പെടെ ഇത്തരത്തിൽ വ്യാജ പ്രചരണത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത് അപഹാസ്യമാണെന്നും ഇന്ത്യാ ടുഡെ അസോസിയേറ്റ് എഡിറ്ററായ ജീമോൻ ജേക്കബ് പ്രതികരിക്കുന്നു.
തികച്ചും അടിസ്ഥാനമില്ലാത്ത പ്രചരണമാണ് മന്ത്രിക്കെതിരെ നടത്തുന്നതെന്നും ഇത് മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും വ്യക്തമാക്കിയാണ് ജീമോൻ ജേക്കബിന്റെ പ്രതികരണം. അന്ന് ആ ചടങ്ങിൽ മന്ത്രിയുടെ പ്രതികരണം മൊഴിമാറ്റി അവതരിപ്പിച്ചത് ജീമോൻ ആയിരുന്നു. ചടങ്ങിൽ മന്ത്രിയുടെ പ്രതികരണങ്ങൾ മികച്ചതായതോടെ പലപ്പോഴും കയ്യടിയാണ് സദസ്സിൽ നിന്ന് ഉണ്ടായതെന്നും എന്നാൽ വീഡിയോയിൽ കയ്യടിക്കുപകരം പലയിടത്തും പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കുകയാണ് ജീമോൻ. സോഷ്യൽ മീഡിയയിൽ പത്രക്കാർ ഉൾപ്പെടെ പലരും മോശം കമന്റുകളുമായി എത്തുന്നത് നിരാശാജനകമാണെന്നും കാര്യമറിയാതെയാണ് ഈ പ്രകടനമെന്നും ജീമോൻ പറയുന്നു.
ടൂറിസം-ദേവസ്വം മന്ത്രിയെന്ന നിലയിലാണ് കടകംപള്ളി സുരേന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. മുൻകൂട്ടി അറിയിച്ചത് പ്രകാരം എഴുതി തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം എത്തി. എന്നാൽ പരിപാടിയിൽ മാറ്റം വന്നു. ചർച്ച എന്ന നിലയിലേക്ക് പരിപാടി മാറ്റി. ഇതോടെയാണ് മോഡറേറ്റർ മന്ത്രിയോട് ഇംഗ്ളീഷിൽ ചോദ്യം ഉന്നയിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതിനെ പറ്റിയായിരുന്നു ചോദ്യം.
എന്നാൽ ഇംഗ്ളീഷിൽ താൻ അത്ര വിദഗ്ധനല്ലെന്നും മലയാളത്തിൽ മറുപടി നൽകാമെന്നും ജീമോൻ അത് തർജമ ചെയ്യുമെന്നും ആണ് മന്ത്രി മറുപടി നൽകുന്നതും. ഇതിന് ശേഷം മന്ത്രി കാര്യങ്ങൾ സ്പഷടമായി വിവരിക്കുകയും അത് ജീമോൻ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഈ ഘട്ടത്തിലെല്ലാം മന്ത്രി ഇംഗ്ളീഷ് അറിയില്ലെന്ന് പറഞ്ഞതിനെ കളിയാക്കി പൊട്ടിച്ചിരികൾ സദസ്സിൽ നിന്ന് ഉയരുന്നുവെന്ന മട്ടിൽ ഓഡിയോ എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്തത്. ഇംഗ്ളീഷ് അറിയില്ലെന്ന് പറയുന്നത് ഒരു കുറ്റമാണോ എന്ന് ചോദിച്ചാണ് ജീമോൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്്.
മാത്രമല്ല, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രിയുടെ മറുപടികളെ കയ്യടിയോടെയാണ് പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ വീഡിയോ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പത്രക്കാരുടെ ഗ്രൂപ്പിലും സജീവമായി എത്തുകയും കഴിഞ്ഞദിവസം മന്ത്രിയെ മോശക്കാരനെന്ന് കാട്ടി പലരും കമന്റുകൾ നൽകുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമാക്കി ജീമോൻ പ്രതികരിക്കുന്നത്.
മന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് ജീമോൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സ്ഥാപിത താൽപര്യത്തോടെ നടക്കുന്ന കുപ്രചരണങ്ങളിൽ നിന്ന് പത്രക്കാരെങ്കിലും വിട്ടുനിൽക്കണമെന്നും കാര്യങ്ങൾ വസ്തുനിഷ്ഠമായി അറിഞ്ഞുവേണം വിമർശനമെന്നും ജീമോൻ ജേക്കബ് പറയുന്നു. സോഷ്യൽ മീഡിയയുടെ ചുമരുകളെ ടോയ്ലറ്റ് പേപ്പറിനോട് ഉപമിച്ച കവിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ജീമോൻ പ്രതികരിക്കുന്നത്. പ്രവർത്തന മികവിന്റെ മാനദണ്ഡം ഇംഗ്ളീഷ് അറിയുക എന്നതാണോ എന്ന ചോദ്യം ഉയർത്തിയാണ് ജീമോന്റെ മറുപടി.
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- തുറന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; തലസ്ഥാനം ശ്വാസം മുട്ടുന്നുവെന്ന് സിപിഎം നേതാവ്
- കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി
- സന്ദർശകർ ഒഴിയാതെ ആഞ്ഞിലിമൂട്ടിൽ കടകംപള്ളിൽ വീട്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍