'അളിയാ ..നീ വിഷമിക്കണ്ട ...എല്ലാം ശരിയാകും ...ഞാൻ ശരിയാക്കും'; നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ആ ശക്തിയുണ്ടാവും; ജഗതിയെക്കാണാൻ ബാലചന്ദ്ര മേനോൻ എത്തിയപ്പോൾ
മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ അഭാവങ്ങളിലൊന്നാണ് ജഗതി ശ്രീകുമാർ എന്ന പകരക്കാരനില്ലാത്ത നടന്റെ അസാന്നിധ്യം. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുന്ന ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് വിശേഷങ്ങൾ വീഡിയോയിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവയ്ക്കുകയാണ് അടുത്ത കൂട്ടുകാരൻ കൂടിയായ ബാലചന്ദ്രമേനോൻ.
ജഗതി ശ്രീകുമാർ സിനിമയിൽ പാടി അഭിനയിച്ച ഗാനവും ജഗതിയുടെ സമീപത്തിരുന്ന് ബാലചന്ദ്രമേനോൻ പാടി. വെല്ലൂരിൽ ചികിത്സയിലായിരുന്ന സമയേത്താക്കാൾ ആരോഗ്യപരമായി നല്ല മാറ്റങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് വന്നതായി ബാലചന്ദ്രമേനോൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചപ്പോൾ ജഗതിയെക്കുറിച്ച് പഴയൊരു ഓർമക്കുറിപ്പും അദ്ദേഹം എഴുതി...
ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
ജഗതി ശ്രീകുമാറിനെപ്പറ്റി പറയുമ്പോൾ രസകരമായ ഒരു കാര്യമുണ്ട് .
അങ്ങോട്ടും ഇങ്ങോട്ടും 'എടാ'എന്നും 'അളിയാ ' എന്നും വിളിക്കുന്ന ഒരു ബന്ധമാണു ഞങ്ങൾക്കിടയിലുള്ളത് . അത് തുടങ്ങുന്നത് ഞങ്ങളുടെ കോളേജ് ജീവിതത്തിലാണ്. ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയി വിലസുമ്പോൾ ശ്രീകുമാർ ( അന്ന് എനിക്കും അടുത്ത പലർക്കും അവൻ അമ്ബിളി ആയിരുന്നു ) മാർ ഇവാനിയോസ് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു .നഗരത്തിലെ കോളേജുകളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു 'സ്റുഡന്റ്റ്സ് ആർട്സ് സൊസൈറ്റി' എന്നൊരു സംഘടന രൂപീകരിക്കാനാൻ ഞാൻ പാളയത്തെ സ്റ്റുഡന്റസ് സെന്ററിൽ വിളിച്ചുകൂട്ടിയ മഹാസമ്മേളനത്തിൽ ആകെ പങ്കെടുത്തത് ജഗതി ശ്രീകുമാറും പിന്നെ ഈയുള്ളവനുമായിരുന്നു.
ഞങ്ങൾ രണ്ടുപേർക്കും ഒരു ചളിപ്പുമുണ്ടായില്ല. കൃത്യസമയത്തു തന്നെ യോഗനടപടികൾ ആരംഭിച്ചു. ഒഴിഞ്ഞ കസേരകളെ അഭിസംബോധനം ചെയ്തുള്ള ഒരു മോണോ ആക്ട് അവൻ അവതരിപ്പിച്ചു. അതിന്റെ അന്ത്യകൂദാശയായ് ഞാൻ ' നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത വികാരമുണ്ടോ ' എന്ന് നദിയിൽ വയലാർ വയലാർ-ദേവരാജൻ -യേശുദാസ് കൂട്ടുകെട്ടിന്റെ സംഗമം എന്ന പാട്ടു തൊണ്ടകീറിപ്പാടി. മെലിഞ്ഞ എന്റെ കഴുത്തിലെ ഞെരമ്പുകൾ വല്ലാതെ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് അവൻ പറഞ്ഞു:
'വിഷമിക്കണ്ട അളിയാ ....നമ്മൾ വീണ്ടും കാണും ...എല്ലാം ശരിയാകും.. നമ്മൾ ശരിയാക്കും 'പിന്നെ ഞങ്ങൾ വീണ്ടും കാണുന്നത് അന്നത്തെ മദിരാശിയിൽ വച്ചാണ്.പത്ര പ്രതിനിധിയായി ഞാൻ എത്തും മുൻപേ സിനിമയിൽ അവസരങ്ങൾ തേടി അവൻ കോടമ്പാക്കത്തു തമ്പടിച്ചു കഴിഞ്ഞിരുന്നു പിന്നെയും ഒരുപാട് സായാഹ്നങ്ങൾ ഞങൾ ഒരുമിച്ചു കൂടി. അടൂർ ഭാസിയുടെ ഹാസ്യസാമ്രാജ്യത്തിൽ കടന്നുകൂടാനുള്ള പങ്കപ്പാടുകൾ ഞങ്ങൾ ഒരുപാട് പങ്കു വച്ചു .സംവിധായകനാകാനാണ് എന്റെ ഗൂഢമായ മനസ്സിലിരിപ്പ് എന്ന് പറഞ്ഞപ്പോൾ അവൻ പതിവുപോലെ തോളിൽ തട്ടി കൈ പിടിച്ചു കുലുക്കി പറഞ്ഞു .
' വിഷമിക്കണ്ട അളിയാ ...എല്ലാം ശരിയാകും ...നമ്മൾ ശരിയാക്കും ...'
പിന്നെ ഞങ്ങൾ കാണുമ്പൊൾ രണ്ടുപേരും അവരവരുടേതായ രീതിയിൽ കാര്യങ്ങൾ ശരിയാക്കി കഴിഞ്ഞിരുന്നു .ജഗതിയുണ്ടെങ്കിൽ ഒരു പുതിയ സംവിധായകനു ഏതു നിർമ്മാതാവും പടം കൊടുക്കുന്ന അവസ്ഥയിലെത്തി. ആയിടക്ക് ഒരിക്കൽ ഞങൾ രണ്ടുപേരും മദ്രാസ് എയർപോർട്ടിൽ എത്തുമ്പോൾ ജഗതിയെ സ്വീകരിച്ചു കൊണ്ടുപോകാൻ ആറു പ്രൊഡക്ഷൻ കാറുകൾ വരിവരിയായി കാത്തുനിന്നു മത്സരിക്കുന്നു .ആ രാത്രി കൊണ്ട് താന്താങ്ങളുടെ ചിത്രത്തിലെ ഡബ്ബിങ് തീർക്കുക എന്നതാണ് കാര്യം. തമ്മിലടിക്കുന്ന അവരെ നോക്കി അവൻ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ മനസ്സിലുണ്ട് ..
' നിങ്ങൾ ഒരു തീരുമാനമെടുക്കാൻ കാര്യമായ താമസമുണ്ടാകുമെങ്കിൽ ഞാൻ അടുത്ത ഒരു ആശുപത്രിയിൽ പോയി മാസങ്ങളായി എന്നെ ബുദ്ധിമുട്ടിക്കുന്ന മൂലക്കുരു ഒന്ന് ആപ്പറേറ്റു ചെയ്തിട്ട് വരാം'
അണിയാത്ത വളകൾ ,ഇഷ്ട്ടമാണുപക്ഷെ ,കാര്യം നിസ്സാരം ,അമ്മയാണെ സത്യം, ഏപ്രിൽ 19 തുടങ്ങിയ ചിത്രങ്ങളിൽ ജഗതി ശ്രീകുമാർ എന്ന നടന്റെ കഴിവുകളെ ഒരു സംവിധായകൻ എന്ന നിലയിൽ നന്നായിപ്രയോജനപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. മറ്റുള്ളവരുടെ ചിത്രങ്ങളിൽ ഞങ്ങൾ നടന്മാരായി സഹകരിച്ചിട്ടുമുണ്ട്. .മുള്ളാൻ നേരമില്ലാതെ ഓടിനടന്നു അഭിനയിച്ചു ഡേറ്റുകൾ കുഴപ്പിക്കുന്നു എന്ന ചീത്തപ്പേരുണ്ടാക്കിയ കാലത്തും എന്റെ എല്ലാ ചിത്രങ്ങളിലും സമയത്തു തന്നെ വന്നു സഹകരിച്ചിട്ടുള്ളത് ഞാൻ പ്രത്യേകം ഓർക്കുന്നു .
'നീ ഭയങ്കര മുങ്ങൽ വിദഗ്ധനാണെന്നു ഒരു പറച്ചിൽ പൊതുവേ ഉണ്ട് ..കേട്ടോ ?' ഒരിക്കൽ ഞാൻ പറഞ്ഞു' എടാ അളിയാ ,,,ചിലയിടങ്ങളിൽ മുങ്ങേണ്ടി വരും ....നിന്റെ സെറ്റിൽനിന്നു ഞാൻ മുങ്ങിയിട്ടില്ലല്ലോ പിന്നെ മിണ്ടാണ്ടിരി --'ജഗതി ശ്രീകുമാറിന്റെ കാര്യത്തിൽ ആർക്കും അധികമറിയാത്ത എന്നാൽ അഭിമാനകരമായ ഒരു റിക്കാർഡ് എന്റെ വകയായി ഉണ്ട് .ജഗതി ശ്രീകുമാറിന്റെ അച്ഛൻ നാടകകൃത്തും നടനുമായ ശ്രീ ജഗതി എൻ. കെ. ആചാരി എന്റെ 'ഞങ്ങളുടെ കൊച്ചു ഡോക്റ്റർ ' എന്ന ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മകൻ രാജ് കുമാറാകട്ടെ ഏപ്രിൽ 19 എന്ന ചിത്രത്തിലും അഭിനയിച്ചു എന്ന് പറയുമ്പോൾ ആ കലാകുടുംബത്തിലെ മുന്ന് തലമുറകളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ആ സൗഭാഗ്യത്തിന് നന്ദി പറയുകയും ഇനീം തുടർന്നാൽ 'നിങ്ങൾ പൊങ്ങച്ചം തുടങ്ങി ' എന്ന് പറയുമോ എന്നുഭയന്നു അതിവിടെ നിർത്തുകയും ചെയ്യുന്നു .( മറ്റുള്ളവർ അറിഞ്ഞിട്ടില്ല എന്ന് നടിക്കുന്നതുകൊണ്ടു എന്റെ 'ഇത്തിരി നേരം ഒത്തിരികാര്യം ' എന്ന പുസ്തകത്തിൽ ഇക്കാര്യം കാര്യമായി പരാമര്ശിച്ച്ട്ടുണ്ട് )
ജഗതി ശ്രീകുമാറിന്റെ പൊടുന്നനെ ഉണ്ടായ ദുരന്തം മലയാള സിനിമക്കേറ്റ ഒരു കനത്ത പ്രഹരം തന്നെ ആയിരുന്നു. ആദ്യകാലങ്ങളിൽ ഞാൻ വെല്ലൂരിൽ പോയി കണ്ടതിനേക്കാൾ, അമേരിക്കക്കു പോകും മുൻപേ ഞാൻ വീട്ടിൽ ചെന്ന് കാണുമ്പോൾ അവന് ഒരുപാട് തിരിച്ചറിവുകൾ ഉള്ളതായി തോന്നി .മറ്റു സന്ദർശകരും മാദ്ധ്യമങ്ങളൊന്നും ഇല്ലാതെയുള്ള സ്വകാര്യതയിൽ ഞങ്ങൾ അൽപ്പ സമയം ചെലവഴിച്ചപ്പോൾ മകൻ രാജ് എന്റെ മൊബൈയിലിൽ പകർത്തിയ ഒരു വീഡിയോ ദ്ര്യശ്യം ആണ് ഞാൻ നിങ്ങൾക്കൊപ്പം ഷെയർ ചെയ്യുന്നത് .
.
പണ്ടൊരിക്കൽ ബോംബയിൽ 'അച്ചുവേട്ടന്റെ വീടി' ന്റെ ഒരു പ്രദർശനം നടന്നപ്പൊൾ ഒരു പത്രപ്രതിനിധി ഒരു കുസൃതി ചോദ്യം ചോദിച്ചു:'ഒരു നടൻ എന്ന നിലയിൽ നിങ്ങൾ മലയാളത്തിൽ ഒരുമിച്ചു അഭിനയിക്കാൻ ആഗ്രഹിക്കുന്നത് ആർക്കൊപ്പമാണ് ?'മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇതിൽ ഒരു ഉത്തരമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് എനിക്കറിയാം .എന്നാൽ ഒരു സംശയവും കൂടാതെ ഞാൻ പറഞ്ഞു: 'ആണിന്റെ കൂട്ടത്തിൽ ജഗതി ശ്രീകുമാർ..പെണ്ണാണെങ്കിൽ ....'എനിക്ക് ചുറ്റുമുള്ള കണ്ണുകൾ ആകാംഷാഭരിതങ്ങളായി. 'കൽപ്പന ..'അവരുടെ അഭാവം മലയാള സിനിമ , പ്രേക്ഷകർ അതിലേറെയും ഇന്ന് മനസ്സിലാക്കുന്നുണ്ട് ...യാത്ര പറയും മുൻപ് ഞങ്ങളുടെ കണ്ണുകൾ ശരിക്കും ഒന്നിടഞ്ഞു. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉതിർന്നു ...1974 ൽ ഞാൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ കണ്ട അതെ ചിരി . ആ ചിരി മൗനമായി എന്നോട് പറഞ്ഞു ..'അളിയാ ..നീ വിഷമിക്കണ്ട ...എല്ലാം ശരിയാകും ...ഞാൻ ശരിയാക്കും 'എന്റെ മനസ്സും പറഞ്ഞു :'അതെ അളിയാ..ശരിയാകും..നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ആ ശക്തി ഉണ്ടാവട്ടെ '
that's ALL your honour !
Stories you may Like
- കേരളീയത്തിലെ ചലച്ചിത്ര മേളയിൽ തഴഞ്ഞതിനെതിരെ ബാലചന്ദ്രമേനോൻ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- തമിഴക ജഗതി വടിവേലുവിന്റെ സിനിമയെ വെല്ലുന്ന ജീവിതം
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- ഒന്നുകിൽ എം ടി...അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്