Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്താണീ കേംബ്രിഡ്ജ് അനലിറ്റിക്ക? ഇവരും ഫേസ്‌ബുക്കും തമ്മിലെന്ത്? ഫേസ്‌ബുക്കിന്റെ ഭാവി വെള്ളത്തിലായോ? നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ സുരക്ഷിതമാണോ? ഇപ്പോഴത്തെ വിവാദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

എന്താണീ കേംബ്രിഡ്ജ് അനലിറ്റിക്ക? ഇവരും ഫേസ്‌ബുക്കും തമ്മിലെന്ത്? ഫേസ്‌ബുക്കിന്റെ ഭാവി വെള്ളത്തിലായോ? നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ സുരക്ഷിതമാണോ? ഇപ്പോഴത്തെ വിവാദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം ഉപയോഗിച്ചുവെന്ന വിവാദമാണ് ഇപ്പോൾ കത്തിനിൽക്കുന്നത്. ഫേസ്‌ബുക്കിന്റെ 14 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമാണിത്. ഇതേത്തുടർന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് പരസ്യമായി മാപ്പുചോദിക്കേണ്ടിവരികയും ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാനായില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഫേസ്‌ബുക്കിനെ ബ്രിട്ടൻ താക്കീത് ചെയ്യുകയും ചെയ്തു.

ബ്രിട്ടൻ ആസ്ഥാനമായുള്ള ഡേറ്റ-മൈനിങ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അഞ്ചുകോടിയാളുകളുടെ വ്യക്തിഗതവിവരങ്ങൾ ഇവർ ചോർത്തിയെടുത്തുവെന്നും അത് 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നുമാണ് വിവാദം. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുൻജീവനക്കാരനായ ക്രിസ്റ്റഫർ വെയ്‌ലി ഇക്കാര്യങ്ങൾ പറയുമ്പോഴാണ് പുറംലോകം ഇതേക്കുറിച്ചറിയുന്നത്.

ഇതോടെ, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഫേസ്‌ബുക്കിന്റെ ശേഷി തന്നെ ചോദ്യം ചെയ്യപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. തിരരഞ്ഞെടുപ്പുപോലുള്ള ഘട്ടങ്ങളിൽ അഭിപ്രായ രൂപവത്കരണതിന് സാമൂഹിക മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ സാധ്യതകളും അപകടങ്ങളും ഇതോടെ ചർച്ചയായി. ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുമെതിരേ അമേരിക്കയും ബ്രിട്ടനും അന്വേഷണം തുടങ്ങി.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ തയ്യാറാക്കി വോട്ടർമാരുടെ വാളിൽ കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്. .ഇതോടെ, വോട്ടടുപ്പിൽ എന്ത് നിലപാടെടുക്കണമെന്ന ആശയക്കുഴപ്പത്തിൽനിന്നവരെ സ്വാധീനിക്കാനും അത് ട്രംപിന് അനുകൂലമാക്കി മാറ്റാനുമായതായി വിലയിരുത്തപ്പെടുന്നു. പേഴ്‌സാലിറ്റി ടെസ്റ്റെന്ന രീതിയിൽ തയ്യാറാക്കിയ ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ഫേസ്‌ബുക്ക് ആപ്പിലൂടെയാണ് വ്യകതിഗത വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചത്.

അലക്‌സാണ്ടർ കോഗൻ എന്ന വിദഗധനാണ് ഇതിന് കേംബ്രിഡ്ജ് അനലിറ്റിക്കയെ സഹായിച്ചത്. എന്നാൽ, ഇങ്ങനെ ലഭിച്ച വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തുവെന്നും ഈ വിവരങ്ങൾ രാഷ്ട്രീയ താത്പര്യത്തിനായി അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക പറയുന്നു. താൻ ബലിയാടാവുകയായിരുന്നുവെന്നാണ് കോഗന്റെ പ്രതികരണം. ട്രംപിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചതിന് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് 60 ലക്ഷം ഡോളർ പ്രതിഫലം ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കണക്കുകളിൽ കാണുന്നത്.

വിവാദമുണ്ടായി അഞ്ചുദിവസത്തിനുശേഷമാണ് ഫേസ്‌ബുക്ക് ഇതേക്കുറിച്ച് പ്രതികരിച്ചത്. വിവാദത്തിൽ കുടുങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ സുക്കർബർഗ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന പുതിയ നിർദേശങ്ങളും പദ്ധതികളും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പുറമേനിന്നുള്ള ആപ്പുകൾ ഫേസ്‌ബുക്കിൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP