സിഇടി വിദ്യാർത്ഥിനിയുടെ അപകട മരണം: ഒന്നാം പ്രതിയുടെ ജാതി പറഞ്ഞുള്ള അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജ് കാമ്പസിലെ ഓണാഘോഷത്തിനിടെ വാഹനം തട്ടി മരിച്ച തസ്‌നി ബഷീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ധ്യാപകൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ. പ്രതിയുടെ ജാതി പുറഞ്ഞുകൊണ്ട് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിലായത്. അദ്ധ്യാപകനായ സജീവ് മോഹനാണ് ഒന്നാം പ്രതി ബൈജുവിന്റ ജാതി പറഞ്ഞുകൊണ്ട് അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞദിവസം തസ്‌നിയുടെ മറണത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സജീവ് മോഹൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളെ തുടർന്നാണ് വീണ്ടും പോസ്റ്റിട്ടത്.
അപകടത്തിൽ പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തിൽ അഡ്‌മിഷൻ നേടിയ, നിലവിൽ മുപ്പതോളം ബാക്ക്‌പേപ്പറുകൾ ഉള്ള വിദ്യാർത്ഥിയാണ് എന്നതും അറിയണമെന്ന് പറഞ്ഞാണ് സജീവ് മോഹന്റെ പോസ്റ്റ്. ദളിത വിഭാഗക്കാരായവരാണ് പ്രശ്‌നക്കാരെന്നും പറഞ്ഞുകൊണ്ടുമാണ് സജീവ് മോഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
സഞ്ജീവ് മോഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
തസ്‌നി ബഷീറിനൊടും കുടുംബത്തോടും മാപ്പ് ചോദിച്ചു കൊണ്ട് ആ കുട്ടിയുടെ മരണത്തിൽ ആ കുട്ടി പഠിച്ച കോളേജിലെ ഒരദ്ധ്യാപകൻ എന്ന നിലയിൽ ഉള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാനിട്ട പോസ്റ്റിന്റെ പ്രതികരണങ്ങൾ കണ്ടു.
പലരുടെയും ധാർമ്മിക രോഷം എനിക്ക് മനസിലാക്കാൻ കഴിയും. പക്ഷെ, ധാർമ്മിക രോഷം കൊണ്ടതു കൊണ്ടോ, 'അധികൃതരുടെ അനാസ്ഥ' എന്ന ഒറ്റ വാചകത്തിൽ കാര്യങ്ങൾ ഒതുക്കിയതു കൊണ്ടോ ഒരു കാര്യവുമില്ല എന്നതാണ് സത്യം. ഈ പറയുന്ന അനാസ്ഥ എങ്ങനെ ഉണ്ടാകുന്നുവെന്നു കൂടി ഓരോരുത്തരും മനസിലാക്കണം. കാരണം നമ്മുടെ നാട്ടിലെ മിക്ക കലാലയങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. അവിടെയൊന്നും ഇതു പോലൊരു ആക്‌സിഡന്റ് നടക്കാത്തത് അവരുടെ ഭാഗ്യം. മറ്റു കലാലയങ്ങളിൽ ഒന്നും ഇത്രയധിയകം കുട്ടികൾ പഠിക്കുന്നുമില്ല.
എന്തു കൊണ്ട് ഇത്തരം പവർ ഷോകൾ നടക്കുന്നു?
രണ്ടുകാരണങ്ങൾ. ഒന്ന് , ആദ്യവർഷവിദ്യാർത്ഥികളെ കയ്യിലെടുക്കാനാണ് എന്നതാണ്. ഇതിനു വേണ്ടി എല്ലാ വിദ്യാർത്ഥി സംഘടനകളും എല്ലാ കോളേജുകളിലും ഇതു പോലൊക്കെ ചെയ്യുന്നുണ്ട്. ഇവിടെ ഒരു ആക്‌സിഡന്റ് ഉണ്ടായതുകൊണ്ട് മാത്രം ഇത് ചർച്ച ചെയ്യപ്പെട്ടു. മറ്റൊന്ന് കുട്ടികളുടെ പ്രായം. ഈ പ്രായത്തിൽ അവർ വളരെ പെട്ടെന്ന് ഇത്തരം ഃഈറോയിസം കലർന്ന കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.
എന്തു കൊണ്ട് ആദ്യവർഷ വിദ്യാർത്ഥികളെ കയ്യിലെടുക്കണം?
കാരണം, കോളേജ് യൂണിയൻ ഇലക്ഷനെ വളരെയധികം സ്വാധീനിക്കുന്നത് രാഷ്ട്രീയമായോ, കോളേജിൽ നില നിൽക്കുന്ന അന്തരീക്ഷത്തെ പറ്റിയോ യാതൊരവബോധവുമില്ലാത്ത ഒന്നാം വർഷക്കാരാണ്. ആഖോഷപരതയിൽ അഭിരമിക്കുന്ന പുതുതലമുറയെ കയ്യിലെടുക്കാൻ സഹായകമാകുന്നത് ഇത്തരം ആന മയിലൊട്ടകം കാർണിവലുകൾ ആണ്. സാധാരണഗതിയിൽ ഇതു ചോദ്യം ചെയ്യാൻ ചെന്നാൽ ഒരു കൂട്ടരും അംഗീകരിച്ചു തരില്ല.
ഇതെങ്ങിനെ ഒഴിവാക്കാം?
സുപ്രീം കോടതി അംഗീകരിച്ച ഒരു ലിങ്‌ദോ കമ്മിഷൻ റിപ്പോർട്ട് ഉണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് കലാലയ വർഷം തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ കോളേജുകളിൽ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു കോളേജ് യൂണിയൻ/ സ്റ്റുഡന്റ്‌സ് കൗൺസിൽ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്തേണ്ട തെരെഞ്ഞെടുപ്പുമല്ല.
എന്നാൽ ഇവിടെ നടക്കുന്നതോ? വിദ്യാർത്ഥി സംഘടനകൾക്ക് ചൂട്ടുപിടിച്ച്, യൂണിവേഴ്‌സിറ്റികൾ സുപ്രീം കോടതിയുടെ ഉത്തരവ് പോലും അട്ടിമറിച്ച് ഒന്നാം വർഷ അഡ്‌മിഷൻ പൂർത്തിയായ ശേഷം നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടത്തും . അതുവരെ ക്യാമ്പസുകളിൽ തുടരുന്നത് അരാജകത്വം. പുതിയ കുട്ടികളെ സ്വാധീനിക്കാനുള്ള കാശുപൊടിച്ചുള്ള കളികൾ. എതിരാളിയെ ഒതുക്കാനുള്ള കുതന്ത്രങ്ങളും കയ്യാങ്കളികളും!
ഒടുവിൽ ഇലക്ഷൻ നടന്നാലോ? ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം എന്നു പറഞ്ഞിടുള്ള ഇലക്ഷന്റെ നോട്ടിഫിക്കേഷൻ എന്നു വരും എന്നത് യൂണിവേഴ്‌സിറ്റികൾ ഒരു മാസം മുമ്പ് പരസ്യമാക്കും. രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്തരുത് എന്നു സുപ്രീം കോടതി പറഞ്ഞിട്ടുള്ള കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്.എഫ്. ഐ എത്ര സീറ്റ് നേടി, കെ.എസ്.യു എത്ര നേടി എന്നതൊക്കെ കൃത്യമായി പത്രത്തിലും വരും..! മിക്കാവാറും ഇലക്ഷനോടനുബന്ധിച്ച് തല്ലും നടക്കും..!
ഇനി വഴി പിഴച്ചു പോകുന്ന വിദ്യാർത്ഥികളുടെ കാര്യം!
ഈ വിഭാഗത്തിൽ ഭൂരിഭാഗത്തിന്റെയും വഴി തെറ്റൽ റിസൾട്ടിലും പ്രതിഫലിക്കും. അവരെ അപ്പോൾ തന്നെ ക്യാമ്പസിനു പുറത്താക്കിയാൽ പ്രശ്‌നം 50 ശതമാനത്തിലധികവും തീരും.ഇന്തയിൽ തന്നെ മിക്ക സംസ്ഥാനങ്ങളിലും ഒന്നാം വർഷത്തെ പരീക്ഷകൾ പാസാകാതെ മൂന്നാം വർഷത്തെ രജിസ്‌ട്രേഷൻ നടത്താൻ കഴിയില്ല. അവർക്ക് കാമ്പസിനു പുറത്തു പോക്കേണ്ടി വരും. ഹോസ്റ്റലിൽ നിന്നും..!
ഇവിടെയോ?
ഒരു പേപ്പർ പോലും പാസാകാതെ 4 വർഷം ക്യാംപസിൽ വിലസാം. ഇവരാണ് രാഷ്ട്രീയ പിൻബലത്തോടെക്യാമ്പസുകളിൽ അഴിഞ്ഞാടുന്നത്. എന്തെങ്കിലും പ്രശ്‌നത്തിന് ഇവർക്കെതിരെ നടപടിയെടുത്താൽ ആദ്യം വരുന്നത് പലപ്പോഴും എംഎൽഎമാർ പോലുമാണ്. ഇവരുടെ അച്ഛനമ്മമാരെ നിർബന്ധിച്ചു വരുത്തിയാൽ തന്നെ ഒരു കാര്യവുമില്ല. 'ഞങ്ങൾ എന്തു ചെയ്യാനാ? ഒത്തിരി ഉപദേശിച്ചതാ സാർ. ഞങ്ങൾ പറഞ്ഞാലൊന്നും കേൾക്കില്ല. എന്നാലും മോനായിപ്പോയില്ലേ? കൊന്നു കളയാൻ കളയാൻ പറ്റുമോ?' ഇതൊക്കെയാവും മറുപടി. അവരുടെ നിസഹായതയിൽ പരിതപിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവും അദ്ധ്യാപകർക്ക്?
ഇനി മറ്റു ചില അനുഭവ സാക്ഷ്യങ്ങൾ
ഞാൻ ഈ ക്യാമ്പസിൽ വന്നിട്ട് ആറു വർഷമായി. എന്റെ അനുഭവത്തിൽ, 4 വർഷം മുമ്പ് സി.ഇ.ടിയുടെ പ്രിൻസിപ്പൾ ആയി ചാർജെടുത്ത ഗോപകുമാർ സാർ ആണ് ഈ കോളേജിൽ അച്ചടക്കം സ്ഥാപിക്കാൻ ഏറ്റവുമധികം ശ്രമിച്ച പ്രിൻസിപ്പൽ.
ഹോസ്റ്റലിലെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ ബാക്ക് പേപ്പർ ഇല്ലാത്ത കുട്ടികളെ മാത്രമേ നിർത്തൂ എന്ന തീരുമാനം അദ്ദേഹം എടുക്കുകയും വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, ഇങ്ങനെ പുറത്താക്കപ്പെട്ട കുട്ടികളിൽ ഒട്ടേറെപ്പേർ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപെട്ടവരായിരുന്നു. പ്രധാനവില്ലനമാരിൽ പലരും ഇക്കൂട്ടത്തിൽ പെടും! അവർ സാറിനെതിരെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എസ്.സി/ എസ്.റ്റി കമ്മിഷനു പരാതി കൊടുത്തു. സാറിന്റെ നടപടികൾക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച് കമ്മിഷൻ ഗവൺമെന്റിനു റിപ്പോർട്ട് നൽകുകയും ഗവൺമെന്റ് നിർദ്ദേശപ്രകാരം അവരെ തിരിച്ചെടുക്കേണ്ടതായും വന്നു. തിരിച്ചു കേറിയവർ ഹീറോകളായി. പിന്നീട്, പല രാഷ്ട്രീയ പ്രശ്‌നങ്ങളിലും ഇക്കൂട്ടർ സാറിനോട് വളരെ മോശമായി പെരുമാറി. ഇറങ്ങിപ്പോടാ എന്നതിനപ്പുറം ഒന്നും പറയാൻ സാറിനുകഴിഞ്ഞില്ല. മറ്റെന്തെങ്കിലും ചെയ്താൽ പ്രതികാര നടപടിയായി വ്യാഖ്യാനിച്ച് സാറിനെതിരെ അടുത്ത കേസെടുത്തേനെ..!
അപകടത്തിൽ പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തിൽ അഡ്‌മിഷൻ നേടിയ, നിലവിൽ മുപ്പതോളം ബാക്ക്‌പേപ്പറുകൾ ഉള്ള വിദ്യാർത്ഥിയാണ് എന്നതും അറിയുക.
2013 മാർച്ചിൽ നടന്ന വിദ്യാർത്ഥി സംഘട്ടനത്തിൽ കോളേജിന്റെ വസ്തു വകകൾ തകർത്തതിന്റെ പേരിൽ കുറെപ്പേർക്കെതിരെ പ്രോപ്പർട്ടി ഡിസ്ട്രക്ഷൻ ആക്റ്റ് അനുസരിച്ച് പൊലീസ് കേസെടുത്തു. തല്ലു കൂടിയ രണ്ട് വിഭാഗത്തിലെയും കുട്ടികൾ ഇവരിൽപ്പെടും. ഇതോടെ രണ്ടു കൂട്ടരും ഒന്നിച്ചു. സാറിനെ വിമർശിക്കാൻ മെട്രോ മനോരമയും കൂടി. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സാറിന് ഇടുക്കിയിലേക്ക് ട്രാൻസ്ഫർ.! കോളേജിൽ NBA യുടെ അക്രഡിറ്റേഷൻ പരിശോധനകൾ നടക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത് ! അന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പാണ് ഇപ്പോൾ അപകടമുണ്ടാക്കിയത്.
ഈ ജീപ് തിരികെ നൽകിയത് അദ്ധ്യാപകരാണോ? ഇതിനൊക്കെ എതിരെ ആരു പ്രതികരിച്ചു?
തുടർന്നു വന്നവർ അൽപ്പം നിസംഗത പുലർത്തിയെങ്കിൽ അവരെ കുറ്റം പറയാനാകുമോ? കഴിഞ്ഞ വർഷം തന്നെ ഒരു യൃലമസ വേല രൗൃളലം സമരവുമായി പ്രിൻസിപ്പൽ ആയിരുന്ന ഷീല ടീച്ചറെ മുൾമുനയിൽ നിർത്തുകയായിരുന്നു ഇവിടുത്തെ പെൺകുട്ടികളും പത്രക്കാരും..!
ഇനി അച്ചടക്ക നടപടികൾ എടുക്കുന്നതിലുമുണ്ട് ബുദ്ധിമുട്ടുകൾ. കൃത്യമായ ക്രിമിനൽ പ്ലാനിങ് ഉണ്ട് പലകാര്യങ്ങളിലും. ഒരു തല്ലു കേസ് വന്നാൽ പലപ്പോഴും തല്ലിയവർ ആകും ആദ്യം ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആവുന്നതും പൊലീസിൽ പരാതി കൊടുക്കുന്നതും..! ദൃക്ൾസാക്ഷികൾ ആരും ഉണ്ടാവുകയുമില്ല. തല്ലു കൊണ്ടവൻ പ്രിൻസിപ്പളിനു പരാതി നൽകുമ്പോഴേക്കും അവനെ തിരക്കി പൊലീസ് അവിടെ എത്തും. നിവർത്തിയില്ലാതെ തല്ലുകൊണ്ടവൻ ഒത്തു തീർപ്പിനു വഴങ്ങും. രണ്ടു കൂട്ടരും പരാതിയും പിൻവലിക്കും.
മുമ്പ് ജോലിചെയ്തിരുന്ന കോളേജിൽ, ഒരിക്കൽ, ഒരു കുട്ടി നേതാവിന്റെ മോശം പെരുമാറ്റത്തിൽ നിയന്ത്രണം വിട്ട ഒരദ്ധ്യാപകൻ അയാളെ പിടിച്ചു തള്ളി ലാബിനു പുറത്താക്കി. പിറ്റേ ദിവസം അദ്ധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ സമരം. ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചു എന്നതിന് കേസ്. തുടർന്ന് അവൻ ലാബിൽ തോറ്റപ്പോൾ അതിന്റെ പേരിലും പ്രതികാരനടപടിയെന്ന പേരിൽ കേസ്!
കാസർഗോഡ് വച്ച് മുൻരാഷ്ട്രപതി കെ. ആർ. നാരായണൻ മരിച്ച ദിവസം കുറെ പരീക്ഷാ പേപ്പർ നോക്കാൻ കോളേജിലെത്തിയ ഞാനും രണ്ട് സഹപ്രവർത്തകരും ചേർന്ന് അവിടെ മോഷണശ്രമം നടത്തിയ ഒരു താൽക്കാലിക ജീവനക്കാരനെ കയ്യോടെ പിടികൂടി . പിറ്റേ ദിവസം പത്രത്തിൽ വാർത്തവന്നത് അവധി ദിനത്തിൽ കോളേജിൽ വന്ന് മദ്യപിക്കുകയായിരുന്ന അദ്ധ്യാപരുടെ പ്രവർത്തി ചോദ്യം ചെയ്ത താല്ക്കാലിക ജീവനക്കാരനെ മോഷണക്കുറ്റം ആരോപിച്ച് പുറത്താക്കാൻ ശ്രമം എന്നാൺ
മദ്യപാനികളും, അഴിഞ്ഞാട്ടക്കാരും കുറെയെങ്കിലുമുള്ള ഈ ക്യാമ്പസിൽ പെൺകുട്ടികളെ ആറരമണിക്കു ശേഷം പുറത്തു വിടുന്നതിനെ പരസ്യമായി എതിർത്തതിന്റെ പേരിൽ എന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്നവരാണ് ഇവിടുത്തെ ഒട്ടേറെ പെൺകുട്ടികൾ..!
ഇതൊക്കെയാണ് ഞങ്ങൾ അദ്ധ്യാപരുടെ അവസ്ഥ..! ഞങ്ങളും മനുഷ്യരാണ്...! വെറും സാധാരണ മനുഷ്യർ..!
ഇനി തസ്‌നി ബഷീറിന്റെ കേസിൽ സംഭവിക്കാൻ പോകുന്ന കാര്യവും ഞാൻ പറയാം..!
എന്റെ അറിവിൽ കേസിൽ ദൃക്ൾസാക്ഷി ആവാൻ ഒരു കുട്ടിയും തയാറായിട്ടില്ല. ഒളിവിൽ പോയവരെ പൊലീസ് ഇനി കണ്ടെത്തിയാലും 48 മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ സംഭവ സമയത്ത് മദ്യപിച്ചിരുന്നാലും മദ്യപിച്ചു എന്നു തെളിയിക്കാനാവില്ല. തസ്‌നിയെ ഇടിച്ചു വീഴ്‌ത്തുന്നത് സി.സി. ടി.വിയിൽ പതിഞ്ഞിട്ടില്ല. ഇനിയാരെങ്കിലും സാക്ഷി പറയാൻ തയാറായി എന്നു കരുതുക. നമ്മുടെ നടപ്പ് രീതി വച്ച് ഇതൊക്കെ അന്വേഷണം കഴിഞ്ഞ് കോടതിയിൽ എത്തുമ്പോഴേക്കും ഇപ്പോൾ ഈ ക്യാമ്പസിലുള്ളവരൊക്കെ ജോലി കിട്ടി കല്യാണവും കഴിച്ച് മക്കളുമൊക്കെ ആയിട്ടുണ്ടാവും. കോടതിയിൽ മൊഴി നൽകാൻ പോലും ആരും എത്തില്ല..!
അടുത്ത ഒരു ദുരന്തം വരുമ്പോ ഇതൊക്കെ വീണ്ടും ചർച്ചയാകും. ആവേശം മൂത്ത് കുറെ പ്രതികരണങ്ങൾ ഇടും എല്ലാം അതിലൊതുങ്ങും. കാതലായ പ്രശ്‌നങ്ങൾ ആരും ചർച്ച ചെയ്യില്ല. ഇതൊക്കെ ഒഴിവാക്കാൻ നടപടികളും ഉണ്ടാവില്ല.
സത്യം പറയാമല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഗവേണൻസ് എന്നത് ഉള്ളി തൊലിക്കുമ്പോലെയാണ്. തൊലിച്ച് തൊലിച്ചങ്ങനെ പോകും. ഒടുവിൽ ശുദ്ധ ശൂന്യതയിൽ ചെന്നെത്തും..! അത്ര തന്നെ..!
എന്നാൽ പ്രതിയുടെ ജാതി പറഞ്ഞും പട്ടികജാതിയിൽപ്പെട്ടവർ മോശപ്പെട്ടവരാണെന്നുമുള്ള തരത്തിലുള്ള അദ്ധ്യാപകന്റെ പ്രസ്താവനയെ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിച്ചില്ല. അദ്ധ്യാപകനെ രൂക്ഷമായി വിമർശിച്ചാണ് ഫേസ്‌ബുക്കിലെ ചില പോസ്റ്റുകൾ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍