മാ ലഖ് അ ഛന്ദ ബീബി; രാഷ്ട്ര തന്ത്രജ്ഞയും യോദ്ധാവും ഹൈദരാബാദ് നൈസാമിനെ യുദ്ധത്തിൽ സഹായിച്ച വനിതയുടെ കഥ
ആസ്റ്റർ മെഡിസിറ്റിയുടെ പരസ്യങ്ങൾക്കു ഞാൻ അടിമപ്പെട്ടിരിക്കുന്നു .ആരാണ് അതിനു പിന്നിലെന്നറിയില്ല
.'അൽപ്പം നടന്നാൽ ബ്ലോക് ഒഴിവാക്കാം '.
'കളി കാര്യമായാലും ഓർത്തോ'
'ജോലി ഇരുന്നാണെങ്കിൽ ഓർത്തോ'
'ഡ്രിങ്ക് ഡെയ്ലി '
'ഇന്ന് വെള്ളം കുടിച്ചാൽ നാളെ വെള്ളത്തിലാവില്ല'
തുടങ്ങി കുഞ്ഞു കുഞ്ഞു കഥകൾ വരെ പരസ്യത്തിനുപയോഗിക്കുന്ന ആ മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
ഇന്നലെ കണ്ടത് നിങ്ങളുടെ മകൾക്കു 201 പവനല്ല,പകരം അവൾക്കു ആത്മവിശ്വാസം നൽകൂ എന്നർത്ഥമുള്ള ഒരു പരസ്യമാണ്
കൃത്യം വാക്കുകൾ ഓർമ്മയിലില്ല,വയസ്സായി വരികയല്ലേ ?
മകളുടെ ഹോസ്റ്റലിൽ അഡ്മിഷൻ എടുക്കാനായുള്ള ചട്ടവട്ടങ്ങൾ അനന്തം അജ്ഞാതം ആയി നീണ്ടുപോവുമ്പോഴാണ് ഞാൻ ചുമരിലെ വലിയ ചിത്രവും അതിന്റെ താഴെയുള്ള ലിഖിതവും ശ്രദ്ധിച്ചത് .
.ഒറ്റനോട്ടത്തിൽ സർവ്വാഭരണവിഭൂഷിതയായ ഒരു രാജകുമാരിയുടെ പെയിന്റിങ് ആണെന്ന് തോന്നിച്ച ആ ചിത്രത്തിന് മുകളിൽ ആ പേരുണ്ടായിരുന്നു .
മാ ലഖാ ബായ് ചന്ദ .
അടുത്തയിടെ വൈസ് ചാൻസ്ലർ പ്രൊഫ് സുനൈന സിങ് അനാച്ഛാദന കർമം നിർവഹിച്ച ചിത്രം .
അവരെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പും ആ ഫലകത്തിൽ ഉണ്ട്
.
പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നൈസാം ആയിരുന്ന മിർ നിസാം അലി ഖാന്റെ രാജസദസ്സിലെ അംഗമായിരുന്നുഅവർ .കോർട്ടിസാൻ എന്നപദമാണ് ഉപയോഗിച്ചിരുന്നത് .
എനിക്കറിയാത്ത അർഥം കാണുമോ എന്ന് ഒന്ന് ഗൂഗിളിനോട് തിരക്കി .അർഥം പഴയതുതന്നെ .-കൊട്ടാരം ഗണിക .
കൂടാതെ അടുത്തവരിയിൽ എഴുതിയിട്ടുമുണ്ട് അവർ വശീകരണ കലയിൽ അദ്വിതീയ ആയിരുന്നു എന്നും .
എന്റെ ഉള്ളിലെ മലയാളി മങ്കി ഒരു നിമിഷം ഒന്ന് തല ചൊറിഞ്ഞു, തല കുടഞ്ഞു .
അടുത്തവരികളിൽ അവരെക്കുറിച്ചു കൂടുതൽ കാര്യങ്ങളുണ്ട് .
ഗായിക ,നർത്തകി ,കവയിത്രി , കറകളഞ്ഞ ഒരു മനുഷ്യസ്നേഹി .
കൂടുതൽ കാര്യങ്ങൾ ഗൂഗിളമ്മായി യാണ് പറഞ്ഞു തന്നത് .
അവരുടെ ആദ്യ നാമം ചന്ദ ബീബി എന്നായിരുന്നു .കൊട്ടാരം ഗണിക യുടെ മകൾ ആയിരുന്നു ചന്ദ ബീബി
18 -)0 നൂറ്റാണ്ടിൽ നൈസാമിന്റെ രാജസദസ്സിലെ അംഗമായിരുന്നു അവർ.ഗായികയും നർത്തകിയും എല്ലാമായി ആണ് അവർ അവിടേക്കു കടന്നു വന്നതെങ്കിലും ,പിൽക്കാലത്തു പല ഉന്നതരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും രാജസദസ്സിലെഉന്നതമായ പദവിയിൽ എത്തുകയും ചെയ്തു .ഛാമൃമവ എന്ന പദവി നിസാം അവർക്കു നൽകി .
രാജസദസ്സിലെ തന്നെ ഏറ്റവും കുലീനയായ വ്യക്തിയായാണ് സമൂഹം അവരെ കണക്കാക്കിയിരുന്നത്
അവരുടെ യാത്രകളിൽ 500 ഭടന്മാർ സൈനികവേഷത്തിൽ പരിവാരമായി അവരെ അനുഗമിച്ചിരുന്നു.
അവരുടെ സ്വാധീനം ഹൈദരാബാദിൽ അങ്ങോളമിങ്ങോളമുള്ള കൊട്ടാരം നർത്തകികൾക്കു ഉയർന്ന പദവിയും ആനുകൂല്യങ്ങളും ലഭിക്കാൻ നിമിത്തമായി .
1803 ൽ നൈസാം ചന്ദ ബീബിക്കു ചന്ദ്രമുഖി എന്നു അർഥം വരുന്ന
മാ ലഖ് അ എന്ന ബഹുമതിനൽകി
നല്ലൊരു യോദ്ധാവെന്നതിനു പുറമെ ,കൗശലമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞ കൂടിയായിരുന്നു മാ ലഖ്അ. രാജ്യഭരണത്തിൽ അവരുടെ അഭിപ്രായം നിർണായകമായിരുന്നു. ജാവലിൻ ത്രോ ,ആർച്ചെറി തുടങ്ങിയ കായികവിനോദങ്ങളിലും അവർ സമർത്ഥയായിരുന്നു .പുരുഷവേഷമണിഞ്ഞു നൈസാമിനൊപ്പം അവർ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്
എന്നാൽ ഇതൊന്നുമായിരിക്കില്ല ആ ഭാഷ പഠനകേന്ദ്രത്തിന്റെ വനിതാ ഹോസ്റ്റലിൽ അവരുടെ ചിത്രം വരാൻ നിദാനം എന്നെനിക്കു തോന്നുന്നു .
കാരണം അവർ മികച്ച ഒരു ഉറുദു കവയിത്രിയും ഗസൽ ഗായികയുമായിരുന്നു ഉറുദു .അറബിക്.പേർഷ്യൻ.ഭോജ്പുരി എന്നീ ഭാഷകളിൽ കളിൽ അവർ പ്രവീണയായിരുന്നു
.ഗസലുകളുടെ സമാഹാരം- ദിവാൻ - ആദ്യമായി രചിച്ച കവയിത്രി അവർ ആയിരുന്നു .ഏൗഹ്വമൃലങമവഹമൂമ എന്ന ദിവാൻ അവരുടെ മരണശേഷമാണ് പുറത്തിറക്കിയത്.
അനാഥരായ പെൺകുട്ടികളുടെ പഠനത്തിൽ അവർ ശ്രദ്ധ പതിപ്പിച്ചിരുന്നു .300 പെൺകുട്ടികൾക്ക് താമസിച്ചു വിദ്യ അഭ്യസിക്കാനായി ഒരു കൾച്ചറൽ സെന്ററും ലൈബ്രറിയും അവർ ഒരുക്കി .
മരണാനന്തരം അവരുടെ ആഗ്രഹപ്രകാരംതന്റെ കണക്കില്ലാത്ത സ്വത്തും സ്വർണവും ,ഭൂമിയുമെല്ലാം വീടില്ലാത്ത സ്ത്രീകൾക്കായി നൽകി .
അവരുടെ ഭവനം ഇന്നൊരു വനിത കോളേജ് ആണ്
ഈ ഡെക്കാൻ ക്ലിയോപാട്രയുടെ കഥയാണ് മിർസ ഹാദി റുസ്വയുടെ പ്രഖ്യാതമായ ഉംറാവ് ജാൻ എന്ന കൃതിക്ക് അവലംബം .
മാ ലഖ് അ യുടെ ഖബർ യു എസ് ഗവൺമെന്റിന്റെ ധനസഹായത്തോടെ ഒരു സ്മാരകമാക്കിയിട്ടുണ്ട് .
ഒരാളെ വിലയിരുത്തേണ്ടത് അവരുടെ അറിവ് ,ധൈര്യം ,ദീനാനുകമ്പ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകണം .
മൂന്നു നൂറ്റാണ്ടിനു മുൻപ് ജീവിച്ച ചാന്ദ് ബീബിയെ ഇന്നും ലോകംബഹുമാനിക്കുന്നതിനു കാരണം ഇതുതന്നെയാണ്
എല്ലാ പെൺകുട്ടികൾക്കും ആത്മവിശ്വാസം നൽകൂ.
അറിവ് ,ധൈര്യം ,ദീനാനുകമ്പഎന്നിവയാകട്ടെ അവരുടെ ഗുണങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍