Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി പിയെ കൊന്നവർ തിരശീലക്കു പിന്നിൽ; രമക്ക് സ്വന്തം ഭർത്താവ് മരിച്ചാലും സിപിഎമ്മിന് ഒരടികൊടുക്കണം എന്ന ചാണകക്കുഴിയെക്കാൾ വൃത്തികെട്ട മനസ്! കെ കെ രമയെ ക്രൂരമായി അധിക്ഷേപിച്ച് ഇഎംഎസിന്റെ മരുമകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; രമയെ ആക്ഷേപിച്ചത് ഭാര്യ വനിതാ കമ്മീഷൻ അംഗമായിരിക്കേ തന്നെ; ഈ പുഴുത്ത മനസ്സുകാരനൊപ്പമാണോ താത്വികാചാര്യൻ മകളെ പറഞ്ഞയച്ചത് എന്നു ചോദിച്ച് സോഷ്യൽ മീഡിയ

ടി പിയെ കൊന്നവർ തിരശീലക്കു പിന്നിൽ; രമക്ക് സ്വന്തം ഭർത്താവ് മരിച്ചാലും സിപിഎമ്മിന് ഒരടികൊടുക്കണം എന്ന ചാണകക്കുഴിയെക്കാൾ വൃത്തികെട്ട മനസ്! കെ കെ രമയെ ക്രൂരമായി അധിക്ഷേപിച്ച് ഇഎംഎസിന്റെ മരുമകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; രമയെ ആക്ഷേപിച്ചത് ഭാര്യ വനിതാ കമ്മീഷൻ അംഗമായിരിക്കേ തന്നെ; ഈ പുഴുത്ത മനസ്സുകാരനൊപ്പമാണോ താത്വികാചാര്യൻ മകളെ പറഞ്ഞയച്ചത് എന്നു ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്ക്

 തിരുവനന്തപുരം: സൈബർ ലോകത്ത് എന്തിനെയും ന്യായീകരിക്കുന്നവരുടെ കൂട്ടത്തിലാണ് സിപിഎം സൈബർ വിഭാഗത്തിലുള്ളവർ എന്നാണ് ആക്ഷേപം. പലപ്പോഴും ന്യായീകരണം പരിധിവിട്ട് പോകുന്ന അവസ്ഥ ഉണ്ടാകാറുമുണ്ട്. കഴിഞ്ഞ ദിവസം ശുഹൈബ് വധത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന സൂചന പുറത്തുവന്നപ്പോൾ മുതൽ ചിലർ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന ന്യായീകരണം നിരത്തിയാണ് ഇക്കൂട്ടർ രംഗത്തുള്ളത്. ഇക്കാര്യത്തിൽ സാഹചര്യതെളിവുകൾ വിരൽ ചൂണ്ടുന്നതും പൊലീസ് കസ്റ്റഡിയിൽ എടുത്തത് സിഐടിയു പ്രവർത്തകനെ ആണെന്നും വ്യക്തമാകുമ്പോഴും സൈബർ പോരാളികൾ ന്യായീകരണം തുടരുകയാണ്.

അവർക്ക് കഴിയുന്ന വിധത്തിലാണ് ഗൂഢാലോചന തിയറി സൈബർ ലോകത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനായി അതിക്രൂരമായി സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയെ കുറിച്ച് അപവാദം പറയുകയാണ് സിപിഎം അണികൾ. എന്നാൽ, ഇക്കൂട്ടത്തിൽ ഏറ്റവും ഞെട്ടിച്ചത് സിപിഎമ്മിന്റെ താത്വികാചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മരുമകനായ സി കെ ഗുപ്തനാണ്. ഉന്നത തസ്തികയിൽ ജോലി നോക്കിയിട്ടുള്ള ഗുപ്തൻ സിപിഎമ്മിനെ ന്യായീകരിക്കാൻ വേണ്ടിയാണ് പച്ചനുണ പ്രചരിപ്പിക്കുന്നത്.

ടിപിയെ കൊലപ്പെടുത്തിയതിന് പിന്നിൽ രമയാണെന്ന് ആരോപിച്ചു കൊണ്ടാണ് ഗുപ്തൻ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. സ്വന്തം ഭർത്താവ് മരിച്ചാലും സിപിഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണെന്നും പറഞ്ഞ് ഗുപ്തൻ അധിക്ഷേപിക്കുന്നു. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണെന്നും പറഞ്ഞ് ഗുപ്തൻ രമയിലേക്കു തന്നെ സംശയം നീട്ടുകയാണ്. ശുഹൈബിനെ കൊലപ്പെടുത്തിയത് കോൺഗ്രസ്സും ആർഎംപിയും ബിജെപിയും ഒക്കെച്ചേർന്നു സിപി ഐഎമ്മിനെ ഒറ്റപ്പെടുത്താൻ നടത്തിയ പ്രവർത്തിയാണെന്നും ആരോപണം ഉയരുന്നു.

ഗുപ്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കൊല്ലപ്പെട്ട ആൾ സുധാകന്റെ സ്വന്തം ആളാണ്. കൂടെ എപ്പോഴും നടക്കുന്നയാൾ. കണ്ണൂർ ഗുണ്ടായിസം നടത്തുന്ന ആളാണ്. സുധാകരൻ പറയുന്ന കാര്യം നടത്തുന്നയാൾ. കണ്ണൂർ കൊലപാതകം നടക്കുമ്പോൾ എപ്പോഴും അതിൽ വിധേയരായ ആൾ സിപിഎം പ്രവർത്തകരാവും. ഇത് പി ആർ കുറുപ്പ് തുടങ്ങിയവതാണ്. സിപിഐഎമ്മിനെ കൊല്ലാൻ കോൺഗ്രസ്സും ബിജെപിയും ഒറ്റക്കെട്ടാണ്. പാർട്ടിയെ തകർക്കാൻ ഇവർ ഒറ്റക്കെട്ടാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണ്. ആർഎംപി തന്നെയാണോ ടി പി കൊലക്കേസിൽ എന്ന് അന്വേഷിക്കേണ്ടത്. സ്വന്തം ഭർത്താവ് മരിച്ചാലും സിപിഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണ്. ഈ കൊലപാതകം കോൺഗ്രസ്സും പ്രത്യേകിച്ചു ആർ എം പി യും ബിജെപി യും ഒക്കെച്ചേർന്നു സിപിഐ എം നെ ഒറ്റപ്പടുത്താൻ നടത്തിയ പ്രവൃത്തിയാണ് . ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കേണ്ടതാണ്.

അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഗുപ്തന്റെ ഭാര്യ രാധ സംസ്ഥാന വനിതാ കമ്മീഷന്റെ അംഗമാണ്. അങ്ങനെ ഒരു സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭർത്താവ് പരസ്യമായി ഒരു സ്ത്രീയെ അധിക്ഷേപിച്ചിരിക്കുന്നത് എന്ന കാര്യവും പലരും ചൂണ്ടിക്കാട്ടി. ഇത്രയും വൃത്തിക്കെട്ട് മനസിന്റെ ഉടമയെയാണ് പാർട്ടിയുടെ താത്വിക ആചാര്യന്റേതെന്ന ചോദ്യമാണ് ഉയരുന്നത്.

കെഎസ്ആർടിസി മുൻ എംഡി, കരകൗശല വികസന കോർപ്പറേഷൻ എംഡി, ദേവസ്വംബോർഡ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഗുപ്തൻ. ശുഹൈബിനെ ശുഹൈബിനെ കൊന്നത് കോൺഗ്രസ് -ബിജെപി -ആർഎംപി പ്രവർത്തകരാണെന്ന് വെളിപ്പെടുത്തിയ ഗുപ്തനെ പൊലീസ് ചോദ്യം ചെയ്യണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. ടി പി ചന്ദ്രശേഖരനെ ഭാര്യ രമയും ആർഎംപിക്കാരും ചേർന്ന് കൊലപ്പെടുത്തിയതായിരിക്കുമെന്ന കണ്ടെത്തലും കടുത്ത വിമർശനത്തിന് ഇടയാക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP