കുഞ്ഞുപെങ്ങളെ പോലും കാമക്കണ്ണുകൊണ്ട് കാണുന്നവർക്ക് മാപ്പില്ല; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികൾക്കും അവർക്ക് ഓശാനപാടുന്ന ആവിഷ്കാര സ്വാതന്ത്ര്യക്കാർക്കും അവസാന മുന്നറിയിപ്പുമായി സൈബർ വാരിയേഴ്സ്; കൂടുതൽപേരെ പിടികൂടുമെന്ന് പ്രഖ്യാപിച്ച് ബ്ളൂ ആർമി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾക്ക് അവസാന മുന്നറിയിപ്പുമായി കേരളസൈബർ വാരിയേഴ്സിന്റെ ഓപ്പറേഷൻ ബ്ളൂ ആർമി. അമ്മയെയും പെങ്ങളെയും വരെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നവരെ ആരെയും വെറുതെ വിടില്ലെന്നും അവർക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഓശാനപാടുന്നവരും കരുതിയിരുന്നോളൂ എന്നും മുന്നറിയിപ്പ് നൽകുകയാണ് സൈബർ പോരാളികൾ.
സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും ചാറ്റുമെല്ലാം പ്രചരിപ്പിക്കുകയും അശ്ളീലസന്ദേശങ്ങൾ അയക്കുകയും ഇത്തരം പേജുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് എട്ടിന്റെ പണി കൊടുത്തുവരികയാണ് ഇപ്പോൾ ബ്ളൂ ആർമിക്കാർ ചെയ്യുന്നത്.
ജനോപകാരപ്രദമായ ശിക്ഷാവിധികൾ ചുമത്തി ഇവരെ നല്ലനടപ്പിന് വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവരുടെ പേരുവിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. എന്നാൽ ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകതന്നെ ചെയ്യുമെന്ന് സൈബർ വാരിയേഴ്സ് വ്യക്തമാക്കുന്നുണ്ട്.
സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെക്സ് ചാറ്റ് ഗ്രൂപ്പുകൾ, പേജുകൾ, പ്രൊഫൈലുകൾ എന്നിവയ്ക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർക്കും കുഞ്ഞു പെങ്ങളെ കാമക്കണ്ണ് കൊണ്ട് ചിത്രം വരയ്ക്കുന്നവർക്കും മാപ്പില്ല എന്ന് വ്യക്തമാക്കിയാണ് സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിങ്ങളുടെ ഞരമ്പ് രോഗത്തിന് ലോകത്ത് എവിടെയാണോ അവിടെ പോയി ചികിത്സ നേടണമെന്നും ഞങ്ങളെ കയ്യിൽ നിന്നും യാതൊരു ദയയും പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീയൊക്കെ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ഇന്ന് ആണും പെണ്ണും കെട്ട ഒരു കൂട്ടം ഉണ്ടെന്ന് അറിയാം, ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് അവർ ഞങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും. എന്നാൽ ഞങ്ങളുടെ പിന്നിൽ നീതിയുടെ വെളിച്ചം തേടി നടക്കുന്ന ഒരു ജനതയുണ്ട്. നേരിനൊപ്പം നിൽക്കുന്ന പച്ചയായ മനുഷ്യർ ഉണ്ട്. അത് ഉള്ളടത്തോളം കാലം അവർക്കു വേണ്ടി ഞങ്ങൾ ചെയ്യും. സൈബർ വാരിയേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ഇരുന്ന് പാക്കിസ്ഥാന് വേണ്ടി പ്രവർത്തുക്കുന്ന ദേശവിരുദ്ധന്മാർക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബർ സോൾജിയേഴ്സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബർ വാരിയേഴ്സും ഇത്തരത്തിൽ യുദ്ധം പ്രഖ്യാപിച്ചു. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു സൈബർ വാരിയേഴ്സ് ഓപ്പറേഷൻ ബ്ളൂ ആർമി രൂപീകരിച്ച് രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ ഇവരുടെ സൈബർ ആക്രമണത്തിൽ കുടുങ്ങുകയും ചെയ്തു.
സഹപ്രവർത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്തതോടെ കേരള സൈബർ വാരിയേഴ്സിന് അഭിനന്ദന പ്രവാഹവുമാണ് സോഷ്യൽ മീഡിയയിൽ.യുവാവിന് നല്ലനടപ്പിന് ശിക്ഷിച്ച വിവരം സൈബർ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് ബ്ലൂ ആർമി നല്ലനടപ്പിന് വിധിച്ചത്. ശിക്ഷ ഏറ്റുവാങ്ങിയ യുവാവ് 20 സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവർത്തകൻ കൂടിയായ യുവാവിൽ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബർ വാരിയേഴ്സിനെ സമീപിച്ചത്. യുവാവിൽനിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറാവുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ ബ്ളൂ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട നുറുകണക്കിന് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
OP_INDIAN_ONLINE_PROSTITUTION, OP_INDIAN_SEX_CHATTING, എന്നീ മിഷന്റെ ഭാഗമായാണ് വാരിയേഴ്സ് ഇപ്പോൾ നടപടി ശക്തമാക്കുന്നത്. ''പല ഞരമ്പന്മാരും പിടിക്കപെട്ടത് അറിഞ്ഞാൽ ഇനി ഒരിക്കലും ചെയ്യില്ല എന്നുള്ള വാക്കാണ് ഞങ്ങളോട് പറയാറുള്ളത്. ഒറിജിനൽ വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ വൻ തുകകളാണ് പലരും കേരളാ സൈബർ വാരിയേഴ്സിനു ഓഫർ ചെയ്യാറുള്ളത് . എന്നാൽ ഞങ്ങൾ ഇത് നിരസിക്കുകയും പകരം ഞങ്ങൾ അവർക്കു മുന്നിൽ ഒരു നിർദ്ദേശം വെക്കുകയും ചെയ്തു.
പാവപെട്ട അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം, പാവപെട്ട കുട്ടികൾക്ക് ഡ്രസ്സ് പഠനോപകരണങ്ങൾ, അന്നദാനം തുടങ്ങിയവ ആയിരുന്നു അത്. ഇതിനും കഴിയാത്തവർക്ക് 10 മരങ്ങൾ വച്ചുപിടിപ്പിച്ച് എല്ലാ മാസവും മുടങ്ങാതെ അതിന്റെ പിക്ചർ അയച്ചുതരാനുള്ള നിർദേശവും വച്ചു.' - ഇതായിരുന്നു സൈബർവാരിയേഴ്സ് മുന്നോട്ടുവച്ച പദ്ധതി. ഇത് ഇതുവരെ പിടിയിലായവരെല്ലാം പാലിച്ചതായും സൈബർ വാരിയേഴ്സ് വ്യക്തമാക്കുന്നുണ്ട്.
ഞരമ്പുരോഗികൾക്ക് പിന്നാലെ തന്നെ തങ്ങളുണ്ടെന്നും സെക്സ് പേജ് ഗ്രൂപ്പ് പ്രൊഫൈൽ തുടങ്ങിയവ ചെയ്തു പോയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്ന സൈബവർ വൈരിയേഴ്സ് ഉദ്ദേശിക്കുന്നത് ഫേസ്ബുക്കിലെ ഇത്തരം തട്ടിപ്പുകൾ പൂർണമായും ഒഴിവാക്കാൻ തന്നെയാണ്.
ഇനിയും ഇത്തരം പരിപാടികൾ ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ സൈബർ വാരിയേഴ്സിനെ ഏതു സമയത്തും പ്രതീക്ഷിച്ചിരിക്കുക എന്നും അവർ പറയുന്നു. ഇത് ഞരമ്പന്മാരോടുള്ള അപേക്ഷയല്ലെന്നും മറിച്ച് ഞങ്ങളുടെ ഭീഷണി തന്നെയാണെന്നും വ്യക്തമാക്കുന്ന സൈബർവ വാരിയേഴ്സ് ഇക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍