ബ്യൂട്ടി പാർലർ നടത്തുമ്പോൾ എന്റെ കാമുകനാന്നും പറഞ്ഞിട്ട് ഒരുത്തനുണ്ടായിരുന്നു; അങ്ങേര് തേച്ച്.. എന്നെ ഇട്ടേച്ചു പോയി.. ഞാൻ കണ്ടവന്റെ കൂടെ കെടന്നു ജീവിക്കണോ? എനിക്ക് അച്ഛനും അമ്മയുമില്ല: പൊട്ടിക്കരഞ്ഞാണെങ്കിലും സൈബർ ആക്രമണങ്ങളോട് ധീരമായി പ്രതികരിച്ച് ദയ അശ്വതി; ഉമ്മൻ ചാണ്ടിയെ ന്യായീകരിച്ച് വീഡിയോ നൽകിയതിന് ആക്രമിക്കുന്നവർ കാണാൻ ലൈവ് വീഡിയോ നൽകി സിനിആർട്ടിസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഎഡിഫ് നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച സരിത എസ് നായരെ നിശിതമായി വിമർശിച്ചും കളിയാക്കിയും ഉമ്മൻ ചാണ്ടിയെയുൾപ്പെടെ അനുകൂലിച്ചും വീഡിയോ പോസ്റ്റിട്ട പെൺകുട്ടികൾക്കെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത്. പെൺകുട്ടികളിൽ ചലച്ചിത്ര നടി കൂടിയായ കൊച്ചി സ്വദേശിനി ദയയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയും മറ്റുമാണ് വളരെ മോശമായ രീതിയിൽ ഇവരെ ചിത്രീകരിച്ചുകൊണ്ട് പ്രചരണം സജീവമാക്കിയിട്ടുള്ളത്. പെൺകുട്ടികൾ മോശം സ്വഭാവക്കാരാണെന്നും മറ്റും ചിത്രീകരിച്ചാണ് പ്രചരണം കൊഴുക്കുന്നത്. ഇതോടെ ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്നലെ പോസ്റ്റിട്ട പെൺകുട്ടികളിൽ ഒരാളായ ദയ.
കഴിഞ്ഞ ദിവസമാണ് ദയ അശ്വതിയും കൂട്ടുകാരിയും ചേർന്ന് സരിതയ്ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചും കളിയാക്കിയും വീഡിയോ പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നതെന്നും ഈ പീഡനം..പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും മറ്റും പറഞ്ഞ് സരിത.എസ്.നായരെയും ചാനൽ ചർച്ചകളെയും പൊളിച്ചടുക്കി ഇരുവരും നൽകിയ വീഡിയോ വൈറലായി. എന്നെ പീഡിപ്പിച്ചു..പീഡിപ്പിച്ചുവെന്ന് പറയുന്നത് കേട്ടാൽ തോന്നുമല്ലോ, നിങ്ങൾക്ക് പതിനാറ് വയസേ ആയുള്ളുവെന്ന് എന്നെല്ലാം ചോദിച്ചുള്ള വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും വലിയ ചർച്ചയാവുകയും ചെയ്തു. വീഡിയോയിലെ പരാമർശങ്ങളെ സ്വാഗതം ചെയ്തും എതിർത്തും ആയിരത്തിലേറെ കമന്റുകളും വന്നു. ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്ന പോസ്റ്റായതുകൊണ്ട് തന്നെ കോൺഗ്രസുകാരികൾക്ക് പൊള്ളി എന്ന മട്ടിലുള്ള കമന്റുകളും അന്നേരം തന്നെ ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് വ്യാജ പ്രൊഫൈലിലൂടെ പെൺകുട്ടികളെ അപമാനിക്കാനും നീക്കമുണ്ടായത്. സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് ഉയരുന്നത്.
എന്നാൽ, തനിക്കെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങിയവരെ ഭയക്കുന്നില്ലെന്നും ഇവർക്കെതിരെ ശക്തമായി നീങ്ങുമെന്നും വ്യക്തമാക്കി ദയ അശ്വതി ഫേസ്ബുക്ക് ലൈവ് നൽകിയിരിക്കുകയാണ് ഇപ്പോൾ. എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതിയാണ് സരിതയ്ക്കെതിരെ പ്രതികരണം നൽകിയതെന്ന് ദയ പറയുന്നു. എന്നാൽ എതിർ പ്രചരണം ഉണ്ടായതിൽ മനംനൊന്ത് പെൺകുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
എന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരിക്കലേ വിളിച്ചിട്ടുള്ളൂ. എന്റെ പാസ്പോർട്ട് തരാൻ വേണ്ടി മാത്രം. ഞാൻ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വർക്കു ചെയ്യുന്ന ആളാണ്. രാവിലെ ഏഴുമണിക്ക് കോ-ഓർഡിനേറ്റർ വിളിച്ചുകഴിഞ്ഞ് സെറ്റിലെത്തിയാൽ അവർ പറയുന്നതുപോലെ നിക്കണോ.. ഓടണോ ചാടണോ എന്നൊക്കെ ഡയറക്ടർമാർ പറയുന്നതുപോലെ ജോലി ചെയ്ത് ജീവിക്കുന്നയാളാണ്. ഉമ്മൻ ചാണ്ടിയെ പോലുള്ള ഒരാളെ ഇങ്ങനെ അപമാനിച്ചപ്പോൾ അതിനെതിരെ സത്യമായി പ്രതികരിക്കുക മാത്രമേ ചെയ്തുള്ളു. സരിതയുടെ നുണപറച്ചിലും മറ്റും കേട്ടപ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
എന്നാൽ ഇപ്പോൾ ഓരോരുത്തർ കാട്ടുന്നത് മനസ്സിലെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് ദയ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. എനിക്ക് വീട്ടിൽ അമ്മയും അച്ഛനുമില്ല. എന്നാൽ എനിക്ക് അമ്മയുടെ അനുജത്തിമാരും മറ്റെല്ലാവരും ഉണ്ട്. ജനങ്ങളായ നിങ്ങൾ എനിക്കെതിരെ ഇപ്പോഴുണ്ടാകുന്ന കുപ്രചരണം കാണുന്നുണ്ടെങ്കിൽ എനിക്കെതിരെ ഉള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് ഇറങ്ങണം. ദയ അശ്വതി എന്നല്ലാതെ എനിക്ക് വേറെ അക്കൗണ്ടില്ല. ഇതിൽ എന്തെങ്കിലും വൃത്തികെട്ട എഴുത്തുമായി വന്നാൽ നേരിടും.
ഞാൻ ഭാര്യ അത്ര പോരാ എന്നു പറഞ്ഞ് സിനിമയുടെ ലൊക്കേഷനിൽ ആലുവയ്ക്കടുത്ത് അബാദ് പ്ളാസയിൽ ഷൂട്ടിങ് സമയത്ത് ചെയ്ത വേഷം ഉൾപ്പെടെ പ്രചരിപ്പിച്ചാണ് എന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നത്. ഓരോ സിനിമയിലും വേഷങ്ങൾ തരുന്നത് ഡയറക്ടർമാരാണ് അതിനനുസരിച്ച് അഭിനയിക്കുന്നു ജീവിക്കാനായി എന്നേയുള്ളൂ. അല്ലാതെ എനിക്ക് ഒരു തട്ടിപ്പും അറിയില്ല. ഞാനൊരു തട്ടിപ്പുകാരിയും അല്ല. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ജീവിക്കുന്നത്. തുച്ഛമായ പൈസ കിട്ടുന്ന.. അന്നന്നത്തെ ആവശ്യത്തിനുള്ള പ്രതിഫലം കിട്ടുന്ന ആളാണ് ഞാൻ. ഞാൻ പറഞ്ഞത് നല്ലതാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ വ്യാജ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ സഹായിക്കണം.
ഞാനൊരു ബ്യൂട്ടിഷ്യനാണ്. വൈറ്റിലയിൽ ഒരു ബ്യൂട്ടി പാർലർ നടത്തിയിട്ടുണ്ടായിരുന്നു. 18,500 രൂപ വാടകയാണ്. അവിടെ ആൾക്കാർ അധികം വരുന്നില്ല. താങ്ങാൻ കഴിയുന്നില്ലെങ്കിലും ഒന്നൊന്നര കൊല്ലം കൊണ്ടുനടന്നു. എന്റെ കൂടെ ഒരുത്തനും ഉണ്ടായിരുന്നു. കാമുകനാന്നും പറഞ്ഞിട്ട്. അങ്ങേര് തേച്ച്.. എന്നെ ഇട്ടേച്ചു പോയി.. ഞാനെന്തു ചെയ്യണം. ഈ വാടകകൊടുക്കാൻ ഞാൻ കണ്ടവന്റെ കൂടെ കെടന്നു ജീവിക്കണോ?.. ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനേ. ഇന്ന് ഞാൻ വട്ടപ്പൂജ്യത്തിൽ നിൽക്കുന്നത് ഞാൻ അങ്ങനെയൊന്നും ചെയ്യാത്ത ഒരു പെൺകുട്ടിയായതുകൊണ്ടാണ് - തന്നെ ക്രൂശിക്കുന്നവരുടെ കണ്ണുതുറക്കാനായി കരഞ്ഞുകൊണ്ട് ദയ പറയുന്നു.
ദയ ഇന്ന് നൽകിയ പോസ്റ്റ്
ഇതൊന്നും കേട്ടിട്ട് ഞാൻ ചാവാനൊന്നും നിൽക്കില്ല. എന്നാൽ ഇത് കേട്ടാൽ എനിക്ക് സങ്കടം വരും.. ഞാൻ പ്രതികരിക്കും.. എന്റെ തൊലി കണ്ടാമൃഗത്തിന്റെ തോലുപോലെയല്ല.. എന്തു വന്നാലും ഞാൻ ശക്തമായി പ്രതികരിക്കുമെന്നും ദയ പറയുന്നു.
താൻ എറണാകുളത്ത് വന്നിട്ട് ആറുവർഷമായെന്നും ദയ പറയുന്നു. എന്റെ വീട്ടിൽ എന്റെ കാരണവന്മാർ പണിയെടുക്കുന്ന കാലത്ത് നല്ലോണം കഷ്ടപ്പെട്ട്, മുണ്ടുമുറുക്കിയുടുത്ത് അധ്വാനിച്ച് ഉണ്ടാക്കിയിട്ടുണ്ട് എനിക്കുവേണ്ടി. അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തിയല്ല. അതുകൊണ്ട് അശ്വനി ദയ എന്നു പറയുന്ന അക്കൗണ്ട് തന്റെയല്ലെന്നും ആ അക്കൗണ്ട് ഇല്ലാതാക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും ധൈര്യം ചോർന്നുകൊണ്ടതല്ല സങ്കടപ്പെട്ടതെന്നും ദയ പറയുന്നു.
അതേസമയം ദയയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും അശ്ലീലപരാമർശങ്ങളുടെയും കുത്തൊഴുക്കാണ് സി.പി.എം അനുകൂല പേജുകളിൽ നിറയുന്നത്. ഉമ്മൻ ചാണ്ടി സരിതയെ പീഡിപ്പിച്ചിട്ടില്ല എന്ന് വീഡിയോയുടെ ഒരു ഭാഗത്തിൽ പെൺകുട്ടി പറയുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതരായാണ് ഒരുകൂട്ടം ആളുകൾ ഈ പെൺകുട്ടികൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയിൽ വന്ന ഒരു പോസ്റ്റിൽ വളരെ മോശമായാണ് ഈ പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതിൽ പിന്നെ വധഭീഷണി ദയയ്ക്കു നേരേയുണ്ടായി. തന്റെ ഫോട്ടോ വച്ച് പല തവണയായും ഫെയ്ബുക്കിൽ പ്രചരണം നടത്തുന്നുവെന്ന് ദയ പറയുന്നുണ്ട്. എന്റെ പേര് ദീപ എന്നാണ് വീട്ടിൽ വിളിക്കുന്നത് ദയ എന്നും അതിനാലാണ് ദയ അശ്വതി എന്ന പേര് ഫേസ്ബുക്കിൽ സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
സരിതയെ വിമർശിച്ചുകൊണ്ട് ദയയും കൂട്ടുകാരിയും നൽകിയ വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്