അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത സാന്നിധ്യം; ഇത്തരം സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപേക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിക്കരുത്; വള്ളിക്കാവിലെ ചടങ്ങിനെ വിമർശിക്കുന്നവരോട് മന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക്കിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഞായറാഴ്ചയാണ് കൊല്ലം അമൃതപുരിയിൽ അമൃതാനന്ദമയിയുടെ 63ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി സുസ്ഥിരത യാഥാർത്ഥ്യത്തിലേക്ക്നയങ്ങളിൽ നിന്ന് വിജയ മാതൃകകളിലേക്ക് എന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയാണ് തോമസ് ഉദ്ഘാടനം ചെയ്തത്. സോഷ്യൽ മീഡിയയുടെ വിമർശനത്തിന് മറുപടി നൽകുകയാണ് തോമസ് ഐസക് ഫെയ്സ് ബുക്കിലൂടെ
വികസന പദ്ധതികൾ സുസ്ഥിര പദ്ധതികളാക്കാൻ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ നയമെന്നും ഐസക് അമൃതയിലെ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ഈ പരിപാടിയുടെ വാർത്തയും ചിത്രവും ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രചരിപ്പിച്ചാണ് ഐസക്കിനെതിരെയുള്ള വിമർശനങ്ങൾ ഉയരുന്നത്. പതിമൂന്നാം നമ്പർ കാറിൽ തന്നെയല്ലേ തോമസ് ഐസക് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തിന് നിലവിളക്ക് കൊളുത്താൻ പാഞ്ഞത്. നിങ്ങൾ മരണ മാസല്ല, കൊല മാസാണ്, പ്രിയ തോമസ് ഐസക് ഇതു വേണ്ടായിരുന്നുഒരു മാതിരി പരിപാടിയായിപ്പോയി, ദേശാഭിമാനി ഡാ, സഖാവ് തോമസ് ഐസക് ഡാ, തോമസ് ഐസക് മോശപ്പായി പോയി എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് എഴുത്തുകാരും സാമൂഹ്യപ്രവർത്തകർക്കുമിടയിൽ നിന്നും ഐസക്കിനെതിരെ ഉയർന്നത്.
ഇതിന് ആശ്രമം സംബന്ധിച്ച് ആർക്ക് എന്ത് വിമർശനം ഉണ്ടായാലും അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ടെന്ന വിശദീകരണമാണ് തോമസ് ഐസക് നൽകുന്നത്.
തോമസ് ഐസകിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞാൻ ആദ്യമായിട്ടാണ് അമൃതപുരിയിൽ പോകുന്നത് . അവിടെയാണ് അമൃത വിദ്യാപീഠത്തിന്റെ മുഖ്യ ക്യാമ്പസുകളിൽ ഒന്ന് . ആശ്രമം കായലിനപ്പുറം വല്ലിക്കാവിലാണ് . സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാനായിട്ടാണ് ഞാനെത്തിയത് . ഈ സന്ദർശനവുമായി ബന്ധപ്പെട്ട് നവ മാദ്ധ്യമങ്ങളിൽ ഒട്ടേറെ പേർ പരിഹാസ വിമർശനങ്ങൾ ഉയർത്തുന്നുണ്ട് .
ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സർവ്വകലാശാലയിലെ അക്കാദമിക്ക് സെമിനാർ ആയിരുന്നു . ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചാൻസലർ വെങ്കിട്ടരാജനും നീതി ആയോഗിൽ നിന്ന് സുനിത സാങ്കിയും പങ്കെടുത്തിരുന്നു . പിന്നീട് നടന്ന പാനൽ ചർച്ചയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് നിന്നടക്കമുള്ള പണ്ഡിതരും പങ്കെടുത്തിരുന്നു . ആശ്രമം സംബന്ധിച്ച് ആർക്ക് എന്ത് വിമർശനം ഉണ്ടായാലും അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ട് . 179 കോഴ്സുകൾ , 3000 ൽ പരം അദ്ധ്യാപകർ , 16000 ൽ പരം വിദ്യാർത്ഥികൾ 79 പേറ്റന്റുകൾ ഇതാണ് വലിപ്പം . ഇത്തരം ഒരു സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപെക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിച്ച് വശായിരിക്കുകയാണ് .
നാല് പതിറ്റാണ്ടുകളിലേറെയായി ഞാൻ മതപരമായ ആരാധനകളിലും മറ്റും പങ്കാളിയാകുന്നത് അവസാനിപ്പിച്ചിട്ട്. പക്ഷെ മതവിശ്വാസത്തോട് കേവലം യുക്തിവാദപരമായ സമീപനമല്ല ഉള്ളത് . പിന്നെയാണ് ഏതെങ്കിലും മതവിശ്വാസവുമായി ബന്ധമുണ്ടെങ്കിൽ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും മറ്റും ഒഴിഞ്ഞു നിൽക്കണമെന്ന വാദം . സെമിനാറിലും മറ്റും പോകുന്നത് എന്റെ നിലപാടുകൾ വ്യക്തമാക്കാനും അതിന്റെയടിസ്ഥാനത്തിൽ സംവദിക്കുന്നതിനും ആണ് .
എന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു . ജീവിത ഗുണമേന്മ സൂചികയിൽ ഒരു പടവിന് എത്ര ഊർജം ചെലവഴിക്കേണ്ടി വരുന്നു എന്നത് സുസ്ഥിരതയുടെ ഒരു അളവുകോലായി പരിഗണിക്കണം . അങ്ങനെയെങ്കിൽ കേരളത്തിന്റെ വികസനാനുഭവം താരതമ്യേന മെച്ചപ്പെട്ട ഒരു വികസന മാതൃകയാണ് . പക്ഷെ ഇത് പാരിസ്ഥിതികമായും സാമ്പത്തീകമായും സാമൂഹികമായും ഇന്ന് വെല്ലുവിളി നേരിടുന്നു . ഈ വെല്ലുവിളികൾ നേരിടുന്നതിന് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദലാണ് ഞാൻ വിശദീകരിച്ചത് . ഒട്ടേറെ പണ്ഡിതർ സദസ്സിൽ ഉണ്ടായിരുന്നു . അവരിൽ ചിലരുമായും ചർച്ചകൾ നടത്തി . പ്രത്യേകിച്ച് ബയോ ടെക്നോളജി വിഭാഗത്തിലെ ഡോ . ബിപിൻ നായരുമായി .
വെള്ളത്തിലെ ജൈവ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിനുള്ള അന്തർദേശീയ അംഗീകാരം നേടിയ ഇവരുടെ ഒരു സാങ്കേതികവിദ്യ പരീക്ഷിച്ച് നോക്കാൻ ഉദ്ദേശമുണ്ട് . അവധി ആയിരുന്നെങ്കിലും കുട്ടികളേറെ കാമ്പസ്സിൽ ഉണ്ടായിരുന്നു . വളരെ കുറച്ച് നേരമേ അവരോടൊത്ത് ചെലവഴിക്കാൻ കഴിഞ്ഞുള്ളു . പിന്നീടൊരു ദിവസം സംസാരിക്കാൻ വരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോന്നത് .
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍