അറുപതുകളിൽ ഉപേക്ഷിക്കപ്പെട്ട ദ്രാവിഡനാടിന് കശാപ്പുനിരോധന ഉത്തരവോടെ പുതു ജീവൻ; ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളുടെ സ്വയംഭരണത്തിനായി ട്വിറ്ററിൽ ഹാഷ്ടാഗ് രൂപീകരിച്ച് കുറിപ്പുകളിടുന്നത് കോമ്രേഡ് നമ്പ്യാർ; എതിർപ്പുമായി ശശി തരൂർ അടക്കം രംഗത്ത്
ചെന്നൈ: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം എന്തു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള പൗരന്റെ മൗലീകാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞ് രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങൾ നടക്കുന്നു. ഇതിനിടെ ഒരിക്കൽക്കൂടി ദ്രാവിഡ നാടിനായുള്ള ആവശ്യം ശക്തമാകുകയാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് സ്വയംഭരണാധികാരമുള്ള ദ്രാവിഡ നാട് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തമിഴ് രാഷ്ട്രീയത്തിലെ അതികായകനായ ഇ.വി. രാമസ്വാമി നായ്കർ എന്ന പെരിയോർ ആയിരുന്നു.
അറുപതുകളിൽ കെട്ടടങ്ങിയ ദ്രാവിഡ നാട് വികാരം ഇപ്പോൾ വീണ്ടും പുനർജനിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെയാണു പ്രചരണം. കോമ്രേഡ് നമ്പ്യാർ എന്നയാളാണ് #Dravidanadu-\v എന്ന ഹാഷ്ടാഗിലൂടെ ദ്രാവിഡ നാടിനായി പ്രചരണം നടത്തുന്നത്. മെയ് 25ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതോടെയാണ് കോമ്രേഡ് നമ്പ്യാരുടെ പേരിലുള്ള ട്വീറ്റുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഒരു മാക്സിസ്റ്റാണെന്ന് സ്വയം വിലയിരുത്തുന്ന ഇയാൾ മലയാളിയാണെന്നും ദുബൈയിൽ നിന്നാണ് ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്.
മെയ് 19നാണ് കോമ്രേഡ് നമ്പ്യാരുടെ ആദ്യ ട്വീറ്റ് ഈ ഹാഷ്ടാഗിൽ പ്രത്യക്ഷപ്പെട്ടത്. 'കേരളം ഒരു മതേതരത്വ സമത്വ സംസ്ഥാനമാണ്. ഇന്ത്യ അതല്ല. ഈ ആചാരങ്ങൾ ഉപേക്ഷിക്കൂ, ഞങ്ങൾ ദ്രാവിഡനാടിന് വേണ്ടി കലാപം ചെയ്യും. ലാൽസലാം'. എന്നാണ് ഹാഷ്ടാഗിനൊപ്പം കൊടുത്തിരിക്കുന്ന സന്ദേശം.
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ ആരംഭിച്ച വാദമാണ് ദ്രാവിഡനാട് എന്ന ആവശ്യം. നോർത്ത് ഇന്ത്യയിലെ ആര്യവിഭാഗക്കാരിൽ നിന്നും വേറിട്ട് മറ്റൊരു രാജ്യം എന്ന ആവശ്യത്തിൽ ഊന്നിയാണ് ഇത്. തമിഴ്നാട്ടിൽ പെരിയോർ എന്നറിയപ്പെടുന്ന ഇവി രാമസ്വാമി നായ്ക്കരാണ് ദ്രാവിഡനാട് എന്ന ആശയത്തിന് പിന്നിൽ. സിഎൻ അണ്ണാദുരൈ സ്ഥാപകനായ ദ്രാവിഡ മുന്നേറ്റ കഴകവും പെരിയോർ നേതാവായിരുന്ന ജസ്റ്റിസ് പാർട്ടിയും ചേർന്നാണ് ദ്രാവിഡനാട് എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്.
ദ്രാവിഡ ഭാഷ സംസാരിക്കുന്നവരുടെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം എന്നായിരുന്നു ദ്രാവിഡനാട് എന്ന ആശയംകൊണ്ട് അവർ ഉദ്ദേശിച്ചത്. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ആശയം മുന്നോട്ട് വച്ചതെങ്കിലും ആന്ധ്രപ്രദേശ്, കേരളം, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ ആവശ്യത്തിനൊപ്പം ചേർന്നു. ശ്രീലങ്ക, ഒഡീഷ, മഹാരാഷ്ട എന്നിവിടങ്ങളിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും പരിഗണിക്കപ്പെട്ടു.
1940 മുതൽ 60 വരെ ദ്രാവിഡ നാടിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. എന്നാൽ തമിഴ് ആധിപത്യം വരുമെന്ന ഭയത്താൽ തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങൾ ഈ ആവശ്യത്തിൽ നിന്നും പിന്മാറി. 1960ൽ ഡിഎകെയും ഈ ആശയം ഉപേക്ഷിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ കന്നുകാലി നിയമം ദ്രാവിഡനാടെന്ന ആശയത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ട്വിറ്ററിൽ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ സജീവമാണെങ്കിലും ഈ ഹാഷ്ടാഗ് വൈറലായിരിക്കുകയാണ്.
മാർക്സിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന കോമ്രേഡ് നമ്പ്യാർ എന്ന പ്രൊഫൈലിൽ നിന്നുമാണ് ഈ ഹാഷ്ടാഗ് പ്രചരിച്ചിരിക്കുന്നത്. അതേസമയം കോമ്രേഡ് നമ്പ്യാരുടെ പോസ്റ്റുകളെ കേരളത്തിലെ ഇടതുപക്ഷം പിന്തുണയ്ക്കില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം ഏതു തരത്തിലുള്ള വിഭജനത്തെയും എതിർക്കുകയെന്നതാണ് സി.പി.എം പാരമ്പര്യം. ശ്രീലങ്കയിലെ തമിഴ് വിഭജന മുന്നേറ്റത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടി ശക്തമായി എതിർത്തിരുന്നു. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായിരുന്ന 2006-2009 കാലഘട്ടത്തിലും സി.പി.എം ഈ നിലപാടിൽ ഉറച്ചുനിന്നു. ജമ്മു കാശ്മീരിലെ സ്വതന്ത്ര വാദത്തെയും സി.പി.എം എതിർക്കുകയാണ് ചെയ്തത്. തിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിലും ചൈനയ്ക്കൊപ്പം നിന്ന അവർ തിബറ്റിലെ കലാപം ചൈനയെ അസ്ഥിരപ്പെടുത്താൻ പടിഞ്ഞാറൻ രാജ്യങ്ങൾ രൂപംനൽകിയതാണെന്നും വാദിക്കുകയാണുണ്ടായത്.
കോമ്രേഡ് നമ്പ്യാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ചില ട്വീറ്റർ ഉപയോക്താക്കളും വിഭജന വികാരം വളർത്താനാണ് ശ്രമിക്കുന്നതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. അതേസമയം തമിഴ്നാട്ടിൽ നിന്നും ഈ ട്വീറ്റുകൾക്ക് വ്യാപകമായി പിന്തുണ ലഭിക്കുന്നുമുണ്ട്. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇതിനെ എതിർക്കുന്ന പ്രമുഖരിലൊരാൾ.
സിന്ധൻ ആർഎ എന്നയാളുടെ ട്വീറ്റിന് മറുപടിയായാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ട്വീപ്പിളിലെ ദ്രാവിഡനാട് ട്രെൻഡ് മോദിക്കുള്ള ലളിതവും ശക്തവുമായ സന്ദേശമാണ്. നിങ്ങളുടെ മോശം ഭരണത്തിനും രാഷ്ട്രീയത്തിനുമുള്ള സന്ദേശം' എന്നായിരുന്നു സിന്ധന്റെ ട്വീറ്റ്. ഇതിന് മറുപടിയായി തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു 'അത് സത്യമാണെങ്കിലും എന്റെ ദക്ഷിണേന്ത്യക്കാരായ സുഹൃത്തുക്കളോട് ദ്രാവിഡനാട് പോലുള്ള ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ഇന്ത്യയെ മെച്ചപ്പെടുത്താം'.
ഈ പുതിയ ഹാഷ്ടാഗ് ഉയർത്തുന്ന അലയൊലികൾ അത്രവേഗം അടങ്ങുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ദ്രാവിഡ സ്വത്വമുന്നേറ്റങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഭക്ഷണകാര്യത്തിലുൾപ്പെടെ തങ്ങൾ പിന്തുടരുന്ന സംസ്കാരവും രാഷ്ട്രീയവും സംരക്ഷിക്കാൻ ഈ വിഷയത്തിൽ ഒന്നിച്ചുനിൽക്കുമോയെന്നത് സംശയമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍