തളരരുത് സുഹൃത്തുക്കളെ തളരരുത്; വിനു തളർന്നു തുടങ്ങി; നമുക്ക് നഷ്ടപ്പെടാൻ കുറച്ച് എംബി മാത്രം; ഉളുപ്പോടെ, ഉൾഭയത്തോടെ, ഊച്ചാളി ഏഷ്യനെറ്റ്... സോഷ്യൽ മീഡിയ ആശയങ്ങളുമായി ന്യൂസ് അവറിനിറങ്ങിയ ചാനലിനു മാത്രമല്ല, സർവചാനലുകൾക്കും ഫേസ്ബുക്കിൽ പൊങ്കാല പ്രളയം
മറുനാടൻ മലയാളി ബ്യൂറോ
സോഷ്യൽ മീഡിയയുടെ കാലമാണിത്. ഇവിടെ ഒന്നും രഹസ്യമല്ല. ഒരു നുണ പറഞ്ഞും ആർക്കും പിടിച്ചു നിൽക്കാനാവില്ല. --- ഗീർവാണം അടിക്കന്നവരും പ്രാഞ്ചിയേട്ടന്മാരും നിമിഷ നേരം കൊണ്ടു എട്ടിന്റെ പണി വാങ്ങും. കള്ളത്തരങ്ങൾ പൊളിച്ചടുക്കി പ്രാഞ്ചിയേട്ടന്മാരെയും ഗീർവാണക്കാരെയും ഒരു പരുവത്തിലാക്കാൻ പ്രത്യേക സംഘം തന്നെ സോഷ്യൽ മീഡിയയിലുണ്ട്.
സോഷ്യൽ മീഡിയയുടെ വ്യാപ്തി അറിയാതെ സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ശ്രമിക്കുവരും ദയനീയമായി പൊളിഞ്ഞടുങ്ങി വീഴാറുണ്ട്. ആ വാരിക്കുഴിയിൽ ഏറ്റവും ഒടുവിൽ വീണത് ഏഷ്യാനെറ്റ് ആണെന്നു കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിച്ചർച്ച പ്ലാൻ ചെയ്തത് സോഷ്യൽ മീഡിയ അടിച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഏകകണ്ഠമായി ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെ കുറിച്ച് അന്തിച്ചർച്ച വേണമെന്നു ആവശ്യപ്പെട്ടപ്പോൾ സാമൂഹിക പ്രസക്തി നോക്കി എസ്ബിഐ ലയനം തെരഞ്ഞെടുത്ത വിനു വി ജോണിനെയാണ് സോഷ്യൽ മീഡിയ ഒരു പരുവമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും ബോബി ചെമ്മണ്ണൂരിനെ വിട്ടുപിടിക്കാൻ പ്രേക്ഷകന് തയ്യാറാവാതെ വന്നതോടെ പുതിയ പരീക്ഷണം ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിനു വി ജോൺ എന്നാണ് സൂചന.
ഇന്നു രാവിലെ മുതൽ ഏഷ്യാനെറ്റ് മാത്രം അക്രമിക്കുന്ന രീതി നിർത്തി സോഷ്യൽ മീഡിയ സംഘടിതമായി സർവ്വ ചാനലുകളെയും ആക്രമിക്കുകയാണ്. ബോബി ചെമ്മണ്ണൂർ വാർത്ത മുക്കിയതിനെ കുറിച്ചു കൂട്ടത്തോടെ കമന്റുകൾ ഇട്ടു സ്വര്യം കെടുത്തുകയാാണ് എല്ലാവരും. നിമിഷ നേരം കൊണ്ടാണ് ഓരോ വാർത്തയ്ക്കും കീഴിൽ നൂറ് കണക്കിന് ഒരേ കമന്റുകൾ വന്നു വീഴുന്നത്. മനോരമയും, മാതൃഭൂമിയും ഒക്കെ മത്സരിച്ച് കമന്റുകൾ ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്്. ആദ്യമൊക്കെ ഡിലീറ്റ് ചെയ്ത് ഏഷ്യാനെറ്റും കൈരളിയും സഹികെട്ടു കമന്റുകൾ അവിടെ തന്നെ ഇട്ടിരിക്കുയാണ്. ഒന്നിനു മേൽ ഒന്നായി ഒരു പോസ്റ്റിനു കീഴിൽ ഒരേതരം കമന്റുകൾ വായനക്കാർ മത്സരിച്ച് പോസ്റ്റ് ചെയ്തു വെള്ളം കുടിപ്പിക്കുകയാണ് ഇപ്പോൾ.
സോഷ്യൽ മീഡിയാ കാലത്ത് കൂടുതൽ സോഷ്യലാകുകയാണ് നല്ലതെന്ന തിരിച്ചറിവിൽ അത്തരത്തിലൊരു മുഖം മിനുക്കലിലാണ് ചാനൽ നടത്തിയത്. രാഷ്ട്രീയക്കാർക്കും വിദഗ്ദ്ധർക്കുമൊപ്പം പ്രേക്ഷകർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന വിധത്തിലുള്ള പരിഷ്ക്കാരം എന്ന നിലയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിച്ചത്.
ചാനലിലെ പ്രൈംട്രൈം ടോക്ക് ഷോയായ ന്യൂസ് അവറിൽ എന്തു ചർച്ച ചെയ്യും എന്ന് ഏഷ്യാനെറ്റ് ചോദിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ വിഷയം ചർച്ച ചെയ്യുമോ എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. ഈ ആവശ്യത്തെ ഭൂരിപക്ഷവും പിന്തുണച്ചു. എന്നിട്ടും ഈ വിഷയത്തെ തഴഞ്ഞ് ചാനൽ ചർച്ച ചെയ്തതാകട്ടെ മറ്റൊരു വിഷയവും. ഇതോടെ പ്രേക്ഷക പരിഗണന മാറ്റിവച്ച് ചാനൽ മറ്റു താൽപ്പര്യം സംരക്ഷിച്ചു എന്ന വിധത്തിലായി സോഷ്യൽ മീഡിയയിൽ സംസാരം. പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നാണ്.
എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ആ സാഹസത്തിന് തയ്യാറാകാതെ വന്നത് ആ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കളാണ്. ഇന്ന് രാവിലെ മുതൽ മലയാളത്തിലെ പ്രമുഖ ചാനലുകളുടെ എല്ലാം ഫേസ്ബുക് പേജിൽ ചുണക്കുട്ടന്മാരുടെ കമന്റ്സ് പൊങ്കാലകളുടെ പ്രവാഹം തന്നെയായിരുന്നു. ഒന്നോ രണ്ടോ ന്യൂസുകളിൽ ഒതുക്കാൻ സോഷ്യൽ മീഡിയയിലെ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല. രാവിലെ മുതൽ തുടരുന്ന കമന്റ്സ് പൊങ്കാല ഇപ്പോഴും തുടരുകയാണ്.
ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചര്‍ച്ച ചെയ്യണമെന്ന് 90% പ്രേക്ഷകരുടെ ആവശ്യം. ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവര്‍. സോഷ്യലാകാന് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനോ..? ഞങ്ങളില്ലേ...-ഏ ഷ്യാനെറ്റ് ന്യൂസ് 90 % ജനങ്ങളുടെ കമന്റ് കാണുക. ഒരു ബന്ധവും ഇല്ലാത്ത ന്യൂസ് വീൗൃ ചർച്ച ചെയ്തു ഏഷ്യാനെറ്റ് ന്യൂസ് =======പ്രേക്ഷകർ =' ചെമ്മണ്ണൂര്‍ എറിഞ്ഞു തരുന്ന എല്ലിന് കഷ്ണങ്ങള്‍ കടിച്ചുപിടിച്ച്, കണ്ണടച്ച് ഇരുട്ടാക്കുമ്പോള് നിങ്ങള്‍ അറിയണം സോഷ്യല്‍ മീഡിയയുടെ ശക്തി... ഈ വാക്കുകൾ ഒരു പ്രതിഷേധത്തിന്റെ മുദ്രാവാക്യമായി ഏറ്റെടുത്തു കൊണ്ടാണ് സോഷ്യൽ മീഡിയയൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നത്.
വമ്പൻ ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ മടിക്കുന്ന ചാനലുകളേ, നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്നൊരാൾ ചോദിക്കുമ്പോൾ ഉളുപ്പില്ല, പകരം രസകരമായ........... മറുപടി കമന്റ് ബോക്സുകളിൽ നിറയുന്നു.
'ഉളുപ്പോടെ, ഉൾഭയത്തോടെ, ഉച്ചാളി ഏഷ്യനെറ്റ്' നേരൊടെ നിർഭയം നിരന്തരം, നമ്മുടെ ക്ഷമ പരീക്ഷിക്കാൻ ഏഷ്യാനെറ്റ് ഇടയ്ക്കിടെ പോസ്റ്റ് ഇടുന്നു. അവരുടെ ദാർഷ്ട്യം കുറയുന്നവരെയോ അല്ലെങ്കിൽ അവരുടെ പേജ് പൂട്ടുന്ന വരെയോ പോരാട്ടം തുടരുക. തളരരുത് സുഹൃത്തുക്കളെ തളരരുത്. വിനു തളർന്നു തുടങ്ങി. നമുക്ക് നഷ്ടപെടാൻ കുറച്ചു എംബി മാത്രം. അവർക്കോ? ഒരാൾ ഇങ്ങനെ ചോദിക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ മറുപടി ഇങ്ങനെയാണ്
സുഹൃത്തുക്കളേ ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വെറുതേ ഇവിടെവന്ന് പൊങ്കാലയിട്ടതുകൊണ്ടു ഒരു കാര്യവുമില്ല അതു അവരുടെ റീച്ചിനുവേണ്ടി ഉപകാരപ്പെടുകയാണ് ചെയ്യുന്നത് അതുകൊണ്ടു നമ്മളെ ഉണ്ണാക്കന്മാരാക്കിയ ഇവർക്ക് കൊടുക്കേണ്ട 8 ന്റെ പണി ഇവരുടെ പേജ് ൗിഹശസല ചെയ്യുക എന്നതാണു പ്ലീസ് എല്ലാവരും ൗിഹശസല ചെയ്യൂ. ചാനലിന്റെ ഫേസ്ബുക് പേജ് അൺലൈക് ചെയ്യാനാണ് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്നത്.
കൈരളി ചാനലിനു നേരെ പ്രത്യക്ഷത്തിൽ മുദ്രാവാക്യങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഡയലോഗുകൾ കൈരളി ചാനലിന്റെ ഫേസ്ബുക് പേജിലെ ന്യൂസ് കമന്റ് ബോക്സിലും കാണാവുന്നതാണ്.
സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയ രസകരമായ മുദ്രാവാക്യങ്ങൾ കാണാം...
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- എം വി ഗോവിന്ദൻ യുകെ സന്ദർശനത്തിന്
- ഏഷ്യാനെറ്റ് ന്യുസ് തന്നെ മുന്നിൽ, റിപ്പോർട്ടർ ടിവി ഏറ്റവും പിന്നിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍