മലപ്പുറത്ത് എസ്ഡിപിഐ വിജയിച്ച അഞ്ചിടത്തും സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല; `സഖാപ്പികൾ` മത്സരിച്ച സ്ഥലത്ത് പേരിന് സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ കിട്ടിയത് രണ്ടക്ക വോട്ടും; ലീഗിനെ തോൽപ്പിക്കാൻ വോട്ടുമറിക്കലും വ്യാപകം; മലപ്പുറത്തെ സിപിഎം-എസ്ഡിപിഐ ബാന്ധവം തുറന്ന് കാണിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐയുമായി സഖ്യമില്ലെന്ന സിപിഎം വാദം പൊള്ളയോ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ പങ്ക് ആദ്യം തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും പല ഇടത് നേതാക്കളും കൊല നടത്തിയ സംഘടനയുടെ പേര് പറയാതെയാണ് വിമർശിച്ചിരുന്നത്. എസ്ഡിപിഐയുടെ പേര് പറയാൻ ഭയമാണോ എന്നും അതോ രഹസ്യ ധാരണ പലയിടത്തും നിലനിൽക്കുന്നത്കൊണ്ടാണോ എന്നും ചോദ്യവും ഉയർന്നിരുന്നു. ഇടത് പ്രസ്ഥാനങ്ങൾ നടത്തുന്ന ചുവരെഴുത്ത് സമരം പോലും പ്രഹസനമാണെന്ന് പല കോണിൽ നിന്നും അബിപ്രായവും ഉയർന്നിരുന്നുസിപിഎം - എസ് ഡി പി ഐ സഖ്യത്തിൽ ഒരു പഞ്ചായത്തും ഭരിക്കുന്നില്ലെന്ന് സൈബർ സഖാക്കളും ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളും വാദിക്കുമ്പോൾ സിപിഎമ്മിന്റെ എസ് ഡി പി ഐ ബന്ധം എണ്ണമിട്ടു നിരത്തി ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.
അഭിമന്യു വധത്തിൽ എസ് ഡി പി ഐയുടെ പങ്ക് വ്യക്തമായതോടെ പല ഭാഗങ്ങളിൽ നിന്നും എസ് ഡി പി ഐയുമായി ഭരണം പങ്കിടുന്ന സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്,എന്നാൽ പ്രതിഷേധങ്ങളെ സോഷ്യൽമീഡിയകളിലും ചാനൽ ചർച്ചകളിലും സിപിഎം പ്രവർത്തകരും നേതാക്കളും പ്രതിരോധിച്ചത് അങ്ങനെ ഒരു സഖ്യവും ഇല്ലെന്ന വാദത്തിലൂടെയാണ്.ന്യായീകരണം നടക്കുമ്പോഴും എളമരം കരീം അടക്കമുള്ള നേതാക്കൾ സഖ്യം അവസാനിപ്പിക്കും പ്രസ്താവന ഇറക്കിയിരുന്നു,എസ് ഡി പി ഐയുമായി ബന്ധമില്ല എന്ന ന്യായങ്ങളെ പൊളിച്ചടക്കി അൽ ആമീൻ മുഹമ്മദ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പൊ ചർച്ചാ വിഷയം,മലപ്പുറം ജില്ലയിൽ മാത്രം എസ് ഡി പി ഐ സിപിഎം പിന്തുണയോടെ അഞ്ച് സീറ്റുകളിൽ വിജയിച്ചത് ഇലക്ഷൻ കമ്മീഷൻ വിവരങ്ങളടങ്ങിയ തെളിവുകളോട് കൂടിയാണ് അൽ ആമീൻ മുഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്,
മലപ്പുറത്ത് മാത്രമല്ല, കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും സിപിഎം എസ് ഡി പി ഐ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്,എസ് ഡി പി ഐ മത്സരിച്ചു വിജയിച്ച നാലു സീറ്റുകളിൽ രണ്ടു സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയില്ല,കൂടാതെ മൂന്നാമതൊരു സീറ്റിൽ ഇടതു സ്വതന്ത്രൻ നേടിയത് കേവലം 77 വോട്ടുകൾ മാത്രമാണ്.കണ്ണൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ സിപിഎം സ്വതന്ത്രയും എസ് ഡി പി ഐ സ്ഥാനാർത്തിയും ഒരാൾ എന്നതും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
മലപ്പുറത്ത് മാത്രം പല സ്ഥലങ്ങളിലും എസ്ഡിപിഐ സ്ഥാനാർത്ഥികൾ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്തപ്പോൾ അവിടെ സിപിഎമ്മിന് സ്ഥാനാർത്ഥി പോലുമില്ലായിരുന്നുവെന്നും പോസ്റ്റിൽ അമീൻ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മലപ്പുറം ജില്ലയിൽ ആകെയുള്ളത് 1778 ഗ്രാമപഞ്ചായത്ത് സീറ്റുകൾ, 223 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ, 32 ജില്ലാ പഞ്ചായത്ത് സീറ്റുകൾ, 479 മുനിസിപ്പൽ സീറ്റുകൾ. ആകെ 2512 തദ്ദേശ സ്വയംഭരണ സീറ്റുകൾ. എസ് ഡി പി ഐ അവകാശപ്പെടുന്നത് മലപ്പുറം ജില്ലയിൽ അഞ്ചു സീറ്റിൽ ജയിച്ചു എന്നാണ്. ഓർക്കുക 2512 സീറ്റുകളിൽ അഞ്ചെണ്ണം. അതും നാല് ഗ്രാമപഞ്ചായത് സീറ്റുകളും ഒരു മുനിസിപ്പൽ സീറ്റും. ജയിച്ച സീറ്റുകൾ ഇവയാണ്.
1. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14.
2. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.
3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10.
4. പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18.
5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8.
ഇനി അതൊക്കെ എങ്ങനെ ലഭിച്ചു എന്നുകൂടി അറിയണ്ടേ? ഓരോന്നായി പരിശോധിക്കാം.
1. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14:
ആകെ മത്സരിച്ചത് രണ്ടു സ്ഥാനാർത്ഥികൾ. ലഭിച്ച വോട്ടുകൾ
എസ് ഡി പി ഐ: 496
മുസ്ലിം ലീഗ്: 468
വേറെ സ്ഥാനര്തികൾ ഇല്ല, അതായത് സി പി എമ്മിനോ എൽ ഡി എഫിനോ അവിടെ സ്ഥാനാര്തിയില്ല.
2. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13:
ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത് രണ്ടു സ്ഥാനാർത്ഥികൾ. ലഭിച്ച വോട്ടുകൾ ഇപ്രകാരം
എസ് ഡി പി ഐ: 591
മുസ്ലിം ലീഗ്: 344
പറപ്പൂർ പഞ്ചായത്തിലെ ഈ വാർഡിലും സി പി എമ്മിനും എൽ ഡി എഫിനും സ്ഥാനാര്തിയില്ല. ആ പഞ്ചായത്താണ് ഇരുവരും ചേർന്ന് ഭരിക്കുന്നത് എന്നുകൂടി ചേർത്ത് വായിക്കുക. ഇതുവരെയും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല എന്നുകൂടി അറിയുക.
3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10:
മത്സര രംഗത്ത് ഉണ്ടായിരുന്നത് 4 പേർ. വോട്ടുനില
എസ് ഡി പി ഐ: 498
മുസ്ലിം ലീഗ്: 388
സി പി എം: 25
സ്വതന്ത്രൻ: 22
സി പി എം സ്ഥാനര്തിക്ക് ലഭിച്ച വോട്ടിന്റെ എണ്ണം നല്ലതുപോലെ നോക്കുക വെറും 25.
4. പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18:
മത്സര രംഗത്ത് ഉണ്ടായിരുന്നവർ 4. വോട്ടുനില ഇപ്രകാരം
എസ് ഡി പി ഐ: 394
മുസ്ലിം ലീഗ്: 308
സി പി എം: 23
ബിജെപി: 22
സി പി എമ്മിന്റെ വോട്ടു ഇവിടെയും ശ്രദ്ധിക്കുക, വെറും 23.
5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8.
മത്സര രംഗത്ത് ഉണ്ടായിരുന്നത് നാലു പേർ. കിട്ടിയ വോട്ടുകൾ ഇപ്രകാരം.
എസ് ഡി പി ഐ: 303
മുസ്ലിം ലീഗ്: 248
സ്വത: 213
സ്വത: 20
എൽ ഡി എഫിനോ സി പി എമ്മിനോ സ്ഥാനാർത്ഥി ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.
ഇങ്ങനെയൊക്കെയാണ് എസ് ഡി പി ഐ ജയിച്ചത്. ഇവർ രണ്ടാം സ്ഥാനത്തും മുസ്ലിം ലീഗ് ഒന്നാം സ്ഥാനത്തും വന്ന എത്രയോ സീറ്റുകൾ വേറെയുമുണ്ട്. ജയിച്ച സ്ഥലങ്ങളിലെ മാത്രം കണക്കാണ് ഇത്. വ്യക്തമാണ്, പലയിടത്തും എസ് ഡി പി ഐ ക്കും സി പി എമ്മിനും ഒരൊറ്റ സ്ഥാനാർത്ഥി മാത്രമായിരുന്നു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ പേരിനു നിർത്തി വോട്ടുകൾ എസ് ഡി പി ഐ ക്ക് മറിച്ച് നൽകി എന്ന് കണക്കുകളിൽ വ്യക്തം. (ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും ശേഖരിച്ച കണക്കുകൾ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്)
ലീഗിനെ തോൽപ്പിക്കാൻ എസ് ഡി പി ഐ യുമായി കൂട്ടുകൂടിയത് ആരാണെന്നു ഇനിയും വ്യകതമാകാത്തവർ ഉണ്ടോ? ഇത് മലപ്പുറം ജില്ലയിലെ മാത്രം കണക്കാണ്. എസ് ഡി പി ഐ വിജയിച്ച ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സി പി എമ്മിന് ഒന്നുകിൽ സ്ഥാനാര്തിയില്ല, അല്ലെങ്കിൽ വോട്ടു മറിച്ച്നൽകി എന്നതാണ് അവസ്ഥ.
അപ്പൊ ശരി, മുദ്രാവാക്യം നടക്കട്ടെ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍