നാൽപ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാമെന്ന് പറഞ്ഞാലും ഞങ്ങൾ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാൻ പരലരും തയാറാകില്ല; ശമ്പളം ഇല്ലാതെ സേവിക്കാൻ തയ്യാറാണ്, എന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ട ചുമതല നിങ്ങൾ ഏറ്റെടുക്കണം; പട്ടാളക്കാരുടെ രാജ്യസ്നേഹം ചോദ്യചെയ്തവർക്ക് മലയാളി ജവാന്റെ മറുപടി
തിരുവനന്തപുരം: പട്ടാളത്തിൽ പോകുന്നത് നാൽപ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞവർക്ക് മറുപടി നൽകി മലയാളിയായ ജവന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ് പട്ടാളക്കാരനായ സജിത് വാസുദേവൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായത് .
നാൽപ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങൾ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാൻ പരലരും തയാറാകില്ലെന്ന് സജിത് പറയുന്നു. ഒരു രാത്രി കിടക്ക പങ്കിട്ടാൽ നാൽപ്പതിനായിരത്തിൽ കൂടുതൽ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളൂ... നിങ്ങളുടെ അഭിപ്രായത്തിൽ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കിൽ ശമ്പളം ഇല്ലാതെ ഞങ്ങൾ സേവിക്കാൻ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്.. അവരേ നോക്കേണ്ട ചുമതല നിങ്ങൾ ഏറ്റെടുക്കണം.സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താൻ നടക്കുന്നവരെ.... പറയാൻ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തിൽ കുറച്ചു രാജ്യസ്നേഹവും. സജിത് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണമായി താഴെ വായിക്കാം:
'ഞാൻ ഈ വെള്ളം കുടിക്കില്ല....ഇതിന് ബ്ലീച്ചിങ് പൗഡറിന്റെ ചുവയുണ്ട്..
സർ ഞാൻ ഒന്ന് പുറത്തു പൊയ്ക്കോട്ടെ എനിക്ക് ഒരു മിനറൽ വാട്ടർ വാങ്ങണം... എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല....' അയാൾ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാൻ പറഞ്ഞു..
എന്റെ ആദ്യ റിക്രൂട്ട്മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാർത്ഥമായ ഇഷ്ടവും കൂടി ആയപ്പോൾ പട്ടാളക്കാരനാകാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആർമി സിനിമകൾ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തിൽ ആ സിനിമയിലെ ഹീറോയെ പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്...
ആദ്യ റിക്രൂട്ട്മെന്റിൽ തന്നേ ആ ആഗ്രഹം പൂർത്തീകരിച്ചു.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ വീട് വിട്ടത്...പത്തൊൻപത് വയസ്സാണ് അന്നെനിക്ക്...ഒരുപാട് സന്തോഷത്തോടെയാണ് പോയത്..
വീട്ടിൽ അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങൾക്ക് രുചി പിടിക്കാത്തവരാണ് നമ്മളിൽ പലരും ..അങ്ങനെയുള്ള ഒരാൾക്ക് ഒരിക്കലും പട്ടാളക്യാമ്പിലെ ഭക്ഷണം പിടിക്കില്ല.. ദാൽ ഫ്രൈ ആണ് എന്നും.. അമ്മ രണ്ടു ദിവസം സാമ്പാർ വച്ചാൽ പറയുമായിരുന്നു 'എന്നും ഈ സാമ്പാർ മാത്രമേ ഉള്ളു..വേറൊന്നും വയ്ക്കില്ലേ.. എനിക്ക് ഇന്ന് ചോറ് വേണ്ട...എന്നൊക്കെ.. 'അന്ന് പിന്നേ ഭക്ഷണം കഴിക്കില്ല... അത് നമ്മളുടെ ഒരു വാശി ആണ്..
ആദ്യമൊക്കെ ക്യാമ്പിലെ ഭക്ഷണം കഴിക്കാതെ തള്ളി നീക്കി.. കുറേ നാളെടുത്തു ശരിയാകാൻ... ട്രൈയിനിങ് ജമ്മു കാശ്മീരിൽ ആയിരുന്നു.... ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ ടൈഫോയ്ഡ് പിടിച്ചു.. ആറ് ദിവസമേ ഹോസ്പിറ്റൽ ചികിത്സയിൽ കഴിഞ്ഞുള്ളു... അതിൽ കൂടുതൽ ആയാൽ ട്രെയിനിങ് ചെയ്യാൻ കഴിയില്ല.. അങ്ങനെ ഏഴാം ദിവസം മുതൽ ഞാനും പോയി ട്രെയിനിങ് ഗ്രൗണ്ടിൽ... അത്യാവശ്യം നല്ല ഫിസിക്കൽ ഉണ്ടായിരുന്നെങ്കിലും എനിക്ക് 5 km റണ്ണിങ് ഒക്കെ ബാലികേറാമല ആയി..ഒരു വശത്തു ട്രെയിനിങ് ബുദ്ധിമുട്ടുകൾ.. കൂടെ ചേച്ചിയുടെ കല്യാണം..
കല്യാണം ഒരു ഞായറാഴ്ച്ചയായിരുന്നു.. വീട്ടിൽ പോകാൻ കഴിയില്ല.. തലേ ദിവസം വിളിച്ചപ്പോൾ അമ്മ കരയുന്നത് കേട്ടതാണ്.....വീട്ടിൽ വിളിക്കണമെന്ന് പലവട്ടം തോന്നിയെങ്കിലും.. വിളിച്ചില്ല... ഒരു നല്ല ദിവസമായി കരയിക്കേണ്ടല്ലോ... ഉച്ചക്ക് ഉണ്ണാൻ ചോറ് എടുത്തെങ്കിലും കഴിക്കാൻ കഴിഞ്ഞില്ല... അന്ന് വൈകുന്നേരം വീട്ടിൽ വിളിച്ചു.. സംസാരം കരച്ചിലിന്റെ വക്കിൽ എത്തും എന്ന് കണ്ടപ്പോൾ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു...
അങ്ങനെ ട്രെയിനിങ് കഴിഞ്ഞു ... ആദ്യ പോസ്റ്റിങ് ചത്തീസ്ഗഡിലെ ബിജാപ്പൂർ എന്ന ജില്ലയിൽ.. പോസ്റ്റിങ് ആയി പോകുമ്പോൾ അവിടെ ഉള്ളവർ എല്ലാം ഞങ്ങളെ ഇനി കാണുമോ ആവോ എന്ന രീതിയിൽ ആണ് നോക്കിയത്.. ഇടയ്ക്കിടക്ക് ബിജാപുരിൽ നടക്കുന്ന ഏറ്റുമുട്ടലുകളിൽ മരിച്ചുവീഴുന്ന ജവാന്മാരുടെ ശവശരീരങ്ങൾ അവിടെയാണ് വരുക.. നാട്ടിൽ ഒരു നെറ്റ് വർക്ക് പ്രോവൈടർ ശരിയല്ലെങ്കിൽ അന്ന് തന്നെ വേറേ പ്രോവൈടറിലേക്ക് മാറുന്ന നമുക്ക് അറിയുമോ ബി എസ് എൻ എൽ ഒഴികേ ഒരു നെറ്റ് വർക്കും കിട്ടാത്ത സ്ഥലങ്ങളെക്കുറിച്ച്.. ഒരു ജില്ലയുടെ മൂന്ന് കിലോ മീറ്റർ വിസ്തീര്ണത്തിൽ മാത്രമേ അതും ലഭിക്കുള്ളുവെങ്കിലോ.... രണ്ടാഴ്ച കൂടുമ്പോൾ മൂന്നും നാലും ദിവസം നെറ്റ് വർക്ക് കാണില്ല.. ഒരു കേരളീയൻ ആയ എനിക്ക് ഇതെല്ലാം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..
ബിജാപ്പുർ ജില്ലയിൽ നിന്നും മൂന്നു കിലോ മീറ്റർ മുതൽ നെറ്റ് വർക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു.. എങ്കിലും അറുപത് എഴുപത് കിലോ മീറ്റർ വരേ ഓരോ ബെറ്റാലിയന്റെയും കമ്പനികൾ ഉണ്ട്.. . ഒരു കമ്പനിയിൽ ആകെ ഉള്ളത് ഒരു ഉടആഠ(അതിന്റെ നെറ്റ് വർക്കും പോകാറുണ്ട്) ഫോണാണ് അതിൽ തന്നെ ഓഫീസ് ആവശ്യങ്ങളും നടക്കണം.. നൂറ്റിമുപ്പത്തഞ്ചു പേരടങ്ങുന്ന ഒരു കമ്പനിയിൽ ലീവിനുപോയവരെയും പുറത്തു ഡ്യൂട്ടിക്ക് പോയവരേയും ഒഴിച്ചാൽ എൺപത് പേര് കാണും കുറഞ്ഞത്.... ഫോൺ വിളിക്കാൻ ക്യുവിൽ നിന്നാൽ തന്നെ നമ്പർ ആകുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്ക് പോകേണ്ട സമയമാകും... ആഴ്ച്ചയിൽ ഒരിക്കൽ വീട്ടിൽ വിളിച്ചു വിശേഷം അറിയാൻ കഴിഞ്ഞാൽ ഭാഗ്യം.. ഇനി വീട്ടിൽ എന്തെങ്കിലും അത്യാവശ്യമായി ലീവിന് പോകണമെങ്കിലോ... അറിഞ്ഞ ഉടനേ അറുപത് കിലോമീറ്റർ ചാടി കയറി വരാൻ കഴിയില്ല.. റോഡിൽ എവിടെയാണ് മൈൻ ഉള്ളതെന്ന് അറിയില്ല.. ഈ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മൈൻ പൊട്ടിയാണ് മരിക്കാറുള്ളത്.. അതുകൊണ്ട് തന്നേ ഈ പറഞ്ഞ അറുപത് കിലോമീറ്റർ വരെ ആളുകളെ വിന്യസിപ്പിച്ചു(ROP) മാത്രമേ ഒരു മൂവ്മെന്റ് ഉണ്ടാകുള്ളൂ...
കാലത്തു പുറപ്പെട്ട് ബിജാപ്പൂർ എത്തിയാലും ഉച്ച കഴിഞ്ഞാൽ അവിടെ നിന്നും ലീവിനു വിടുകയുമില്ല.. പത്തുപേർ അടങ്ങുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ മാത്രമേ വിടുള്ളു.. ഒരാളെ ഒറ്റക്ക് വിടില്ല.. എത്ര അത്യാവശ്യം ആയാലും മൂന്നോ നാലോ ദിവസം എടുക്കും വീട്ടിൽ എത്താൻ..
ഇനി ഡ്യൂട്ടി.. ഇരുപത് മുപ്പത് നാല്പത് എൺപത്.... അല്ല നൂറ്റെൺപത് കിലോ മീറ്റർ വരെ നടന്നിട്ടുണ്ട്.. ഒന്നും രണ്ടും മൂന്നും അല്ല ..ഏഴു ദിവസം വരേ കാട്ടിൽ കഴിഞ്ഞിട്ടുണ്ട്.. ഈ നടക്കുന്നത് കയ്യും വീശിയല്ല റൈഫിളും ഭക്ഷണവും വെള്ളവും എല്ലാം ചുമന്നാണ് ... വെള്ളവും ഭക്ഷണവും കുറയ്ക്കാം പക്ഷേ റൈഫിളും അതിന്റെ അമിനേഷനും കുറയ്ക്കാൻ കഴിയില്ല.. കട്ടിലിൽ കിടക്കാതെ.. പുതപ്പില്ലാതെ ...ഉറങ്ങാത്ത എനിക്ക് മണ്ണിൽ പോളിത്തീൻ ഷീറ്റ് വിരിച്ചു ഉറങ്ങിയാലും നല്ല ഉറക്കം വന്നു തുടങ്ങി... തണുപ്പ് കൂടിയാൽ ചുരുണ്ടുകൂടി എട്ട് പോലെ കിടക്കും.. കുറച്ചൊരാശ്വാസം കിട്ടുമല്ലോ.. റിക്രൂട്ട്മെന്റിന് പോയപ്പോൾ മിനറൽ വാട്ടറില്ലാതെ വെള്ളം കുടിക്കില്ല എന്ന് പറഞ്ഞ എനിക്ക് നെല്ല് വിളയുന്ന പാടത്തു കെട്ടിക്കിടക്കുന്ന വെള്ളവും ഇഷ്ടമാകാൻ തുടങ്ങി(ഇതിന്റെ കൂടെ ചേർത്തിട്ടുള്ള ഫോട്ടോ നോക്കിയാൽ മതി)... രണ്ടു മൂന്നു ദിവസം പഴകിയ റൊട്ടിക്ക് ചിക്കൻ ചില്ലിയും പൊറാട്ടയും കഴിക്കുമ്പോൾ കിട്ടുന്ന രുചിയേക്കാളും കൂടുതൽ രുചി തോന്നാൻ തുടങ്ങി.. വെടിയൊച്ചകളും രക്തത്തിന്റെ മണവും പരിചിതമായി... ഇന്നലെ കണ്ടവരെ ഇന്ന് കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്... മുന്നിൽ വെറും കൈയകലത്തിൽ മരണം വന്നു നിന്നിട്ടുണ്ട്.. ഒന്നല്ല പല തവണ... തോറ്റു കൊടുക്കാൻ മനസ്സിലായിരുന്നു.. അത് ഒരു വാശിയാണ്.. ധൈര്യമാണ്..നാട്ടിൽ അടിയും പിടിയും നടത്തുന്ന ഒരുത്തനോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി കുത്താനും കൊല്ലാനും പോകുന്നവനോ കിട്ടുന്ന ധൈര്യമല്ല.. സ്വന്തം രാജ്യത്തിനു വേണ്ടിയാണ് പൊരുതുന്നതെന്ന ധൈര്യം... എന്നും എന്റെ പുഞ്ചിരിക്കുന്ന മുഖം കാണാനും എന്നെ കാത്തിരിക്കാനും വീട്ടിൽ ഒത്തിരി പേരും കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ട്..ചലനമറ്റ എന്റെ ശരീരത്തിൽ നോക്കി വാവിട്ടുകരയേണ്ട അവസ്ഥയിൽ അവരെ എത്തിക്കരുത് എന്ന ബോധം തരുന്ന ധൈര്യം ...
ഈ ബുദ്ധിമുട്ടുകൾ ഒന്നും പോരാതെ അഞ്ചു വർഷത്തിൽ നാല് തവണ മലേറിയ വന്നു... ഒരു തവണ മലേറിയ വന്നാൽ എല്ലാം കൂടി പന്ത്രണ്ട് ഇഞ്ചക്ഷൻ ശരീത്തിൽ കയറും.. ആറ് ദിവസം റെസ്റ്റും.. അത് കഴിഞ്ഞാൽ പിന്നെയും ഡ്യൂട്ടി തന്നെയാണ്... മാസത്തിൽ ചിലപ്പോൾ ഇരുപത് ദിവസം വരെ കാട്ടിലാകും..ഡ്യൂട്ടി കഴിഞ്ഞു വന്നാൽ കാലിൽ ലേശം പോലും തോലി കാണില്ല ..നനഞ്ഞ ഷൂവിലേക്ക് മണൽത്തരികൾ കയറി ഉരഞ്ഞു തൊലി എല്ലാം അഴുകി പോയിട്ടുണ്ടാകും...
ആദ്യം എല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു പിന്നീട് അതൊക്കെ ശീലമായി.. എന്റെ നെഞ്ചോട് ചേർന്നുകിടക്കുന്ന മെഡലുകൾ ആരും വെറുതെ തന്നതല്ല ..കഷ്ടപ്പാടിന്റെ... അധ്വാനത്തിന്റെ ഫലമാണ്.. ഞാൻ അതിൽ അഭിമാനിക്കുന്നു..
ഒരുപാട് ഇന്നേവരെ ഒരാളോടും പരാതി പറഞ്ഞിട്ടില്ല.. ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല... സുഖമാണ് എന്ന് മാത്രമേ ആരോടും പറഞ്ഞിട്ടുള്ളൂ.. ഒരു പനി വന്നാൽ പോലും വീട്ടിൽ അറിയിക്കാറില്ല.. നമ്മൾ കാരണം അവർ വിഷമിക്കരുത് എന്ന് കരുതി.. സ്വന്തം ജീവിതം എഴുതാൻ പറഞ്ഞു.. പലരും... എഴുതിയിട്ടില്ല ഇതുവരെ.. ആദ്യമായാണ് ഈ തുറന്നെഴുത്ത്.. ഇത് എന്റെ മാത്രം കഥ അല്ല.. പല പട്ടാളക്കാരുടെയും കഥയാണ്..(ഇതിനോട് കൂടെ ചേർത്തിരിക്കുന്ന ഫൊട്ടോയിൽ ഉള്ളത് ഞാൻ ആണ്, തിരിച്ചറിയാൻ ബുദ്ധിമുട്ട് കാണും കണ്ണ് കുഴിഞ്ഞു കവിളോട്ടി..ഒരു ഡ്യൂട്ടിക്കിടയിൽ എടുത്തതാണ്)
പട്ടാളത്തിൽ പോകുന്നത് നാൽപ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞു പല കമന്റുകളും കാണാൻ ഇടയായി.. സേവനമല്ല ജോലിയാണിതെന്നും കേട്ടു.. നാൽപ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങൾ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാൻ തയ്യാറാകില്ല പലരും...
ഒരു രാത്രി കിടക്ക പങ്കിട്ടാൽ നാൽപ്പതിനായിരത്തിൽ കൂടുതൽ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളു... നിങ്ങളുടെ അഭിപ്രായത്തിൽ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കിൽ ശമ്പളം ഇല്ലാതെ ഞങ്ങൾ സേവിക്കാൻ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്..അവരേ നോക്കേണ്ട ചുമതല നിങ്ങൾ ഏറ്റെടുക്കണം..
സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താൻ നടക്കുന്നവരെ.... പറയാൻ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തിൽ കുറച്ചു രാജ്യസ്നേഹവും...
ജയ് ഹിന്ദ്
Sajith_Vasudevan(ഉണ്ണി....)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്