തന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് തോമസ് ഐസക്കിന്റെ മറുപടി; മരം മോഷ്ടിച്ചു കടത്തിയതിന് കൃഷി ഓഫീസർ ഒത്താശ ചെയ്തതിന് തെളിവ് പുറത്തുവിട്ട് ബൽറാമും; വിവാദം ഏറ്റുപിടിച്ച് എം ബി രാജേഷും രംഗത്ത്: ഫേസ്ബുക്ക് യുദ്ധം വീണ്ടും കൊഴുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃത്താലയിലെ കൃഷി ഓഫീസർ വിപി സിന്ധുവിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് തൃത്താല എംഎൽഎ വി ടി ബൽറാമിനെതിരെ സിപിഐ(എം) നേതാവ് തോമസ് ഐസക് എംഎൽഎ ഫേസ്ബുക്കിൽ ഉന്നയിച്ച ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ കൊടുമ്പിരിക്കൊണ്ട് വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. വിഷയം എടുത്തിട്ട് ബൽറാമിനെതിരെ ആദ്യം ഐസക് പോസ്റ്റിടുകയും പിന്നീട്, ഇതിന് മറുപടിയുമായി ബൽറാം രംഗത്തെത്തുകയും ചെയ്തതോടയാണ് വിവാദത്തിൽ സൈബർ ലോകത്ത് വിവാദം കത്തിപ്പടർന്നത്. വിഷയം ഏറ്റുപിടിച്ച് സിപിഐ(എം) അണികൾ ബൽറാമിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മൂന്നാം കക്ഷിയായി എം ബി രാജേഷ് എംപിയും രംഗത്തെത്തിയതോടെ ഫേസ്ബുക്ക് യുദ്ധം വീണ്ടും കൊഴുക്കുകയാണ്.
ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ബൽറാം നൽകിയ മറുപടി ഏറെ വിമർശനങ്ങൾ വിധേയമായ സാഹചര്യത്തിൽ ഐസക്ക് പുതിയ പോസ്റ്റ് ഇട്ടു. അതിന് ബൽറാം വീണ്ടും മറുപടിയും നൽകി. ഇതോടെയാണ് ബൽറാമിന്റെ ഭാഷ മോശമാണെന്ന് പറഞ്ഞ് എം ബി രാജേഷ ്രംഗത്തെത്തിയിരിക്കുന്നത്. ഐസക്കിന് മറുപടി നൽകിയ ബൽറാം രംഗത്തെത്തിയത് രേഖകളുടെ ബലത്തിലാണ്. കാര്യങ്ങൾ കൃത്യമായ ഭാഷയിൽ ഐസക്ക് ഉന്നയിച്ചപ്പോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ബൽറാം മറുപടി നൽകുകയും ചെയ്തു. വിപി സിന്ധുവിനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനുതകന്നുതാണ് ഇതെന്നാണ് ബൽറാമിന്റെ വാദം. എന്നാൽ സ്ഥലം മാറ്റത്തിൽ എംഎൽഎയുടെ പങ്കാണ് ഐസക് വരച്ചുകാട്ടുന്നത്.
തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതേക്കുറിച്ച് തോമസ് ഐസക് പറയുന്നത് ഇങ്ങനെ: 'ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കൃഷി വകുപ്പിൽ മെയ് മാസത്തിൽ പൊതു സ്ഥലമാറ്റം നടന്നതാണ്. സിന്ധുവിന്റെ കാര്യത്തിൽ സ്ക്കൂൾ തുറന്ന് രണ്ടുമാസത്തിനു ശേഷമാണ് ഉത്തരവു നൽകിയത്. ഡിപ്പാർട്ടുമെന്റ് ചാനൽ വഴി അറിയിപ്പ് വരികയായിരുന്നില്ല, വെള്ളിയാഴ്ച ട്രാൻസ്ഫർ ഉത്തരവ് എം എൽ എ നേരിട്ട് എത്തിക്കുകയായിരുന്നു. ഉത്തരവ് അന്നുതന്നെ നടപ്പാക്കണമെന്ന് എംഎൽഎയുടെ സഹായികൾ ശാഠ്യം പിടിച്ചു. പിന്നീട് രണ്ടു ദിവസം അവധി. തിങ്കളാഴ്ച അവധിക്കപേക്ഷിച്ച സിന്ധുവിന്റെ അവധി അനുവദിക്കാതെ വിളിച്ചു വരുത്തി ഡയറക്ടറുടെ ഉത്തരവും വിടുതൽ ഉത്തരവും ഒന്നിച്ചു നൽകുകയാണ് ഉണ്ടായത്. പകരം ആളെ നിയമിക്കാതെ മറ്റൊരു കൃഷി ഓഫീസറെ വിളിച്ചു വരുത്തി ചാർജ്ജു കൈമാറി അന്നു തന്നെ വിടുതൽ ചെയ്തു.
ഇങ്ങനെ അടിയന്തിരമായി വിടുതൽ ചെയ്യുവാൻ എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായത്? തുടങ്ങി വച്ച പദ്ധതികൾ (തൃത്താല ഗ്രൂപ്പിന്റെ നെൽകൃഷി, സമൃദ്ധിയുടെ ആദ്യത്തെ ഓണച്ചന്ത) സുസ്ഥിരമാക്കാൻ കുറച്ച് സമയം കൂടി അനുവദിച്ചാൽ എന്തു സംഭവിക്കുമായിരുന്നു? ഇപ്പോഴും തൃത്താലക്ക് മുഴുവൻസമയ കൃഷി ഓഫീസറെ കണ്ടുപിടിക്കാൻ ആയിട്ടില്ല. ചാർജ്ജേ ഉള്ളൂ. കൂടുതൽ ഗൗരവകരമായ ചോദ്യം ഇതാണ്, 'അതിരാവിലെ വീട്ടിൽ നിന്നിറങ്ങി രാത്രി ഏഴോ എട്ടോ മണിക്ക് മാത്രം തിരിച്ചെത്താനാവുന്ന ഒരിടത്തേക്ക് നാടു കടത്താൻ തക്ക എന്ത് അപരാധമാണ് ഈ ഓഫിസർ ചെയ്തത്?' ബൽറാമിന്റെ മറുപടിയിൽ ഒരു ക്രൂരവൈരാഗ്യം പ്രതിഫലിക്കുന്നുണ്ട്.''
ഫേസ്ബുക്കിലൂടെ സിന്ധുവിന് എതിരെ ആക്ഷേപം ഉന്നയിച്ചത് സ്ത്രീവിരുദ്ധമായ നിലപാടാണ് എന്നു കൂടി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതോടെയാണ് തെളിവുകൾ നിരത്തി ബൽറാം രംഗത്തെത്തിയത്. ഊഹാപോഹങ്ങളുടെയും കേട്ടുകേൾവികളുടെയും അടിസ്ഥാനത്തിൽ ഐസക് സംസാരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബൽറാമിന്റെ മറുപടി തുടരുന്നത്. . ഐ.എ.എസുകാരനായ ഒറ്റപ്പാലം സബ് കളക്റ്റർ നൽകിയ ഈ റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് ബൽറാമിന്റെ മറുപടി.
കൃഷിഭവന്റെ സ്ഥലത്തു നിലനിൽക്കുന്ന മരങ്ങൾ ആരുടേയും അനുമതിയില്ലാതെ മുറിച്ചു വിറ്റതിലൂടെ ഖജനാവിന് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു എന്നതാണ് കേസ്. ഇതിനെ ക്രമപ്പെടുത്തിയെടുക്കാൻ വേണ്ടി പഞ്ചായത്ത് യോഗത്തിന്റെ മിനിട്ട്സ് തിരുത്തി വ്യാജരേഖ സൃഷ്ടിച്ച ഗുരുതരമായ കുറ്റവും ഉണ്ടെന്ന് ബൽറാം വ്യക്തമാക്കുന്നു.
തോമസ് ഐസക്കിന്റെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡണ്ടാണ് സ്വന്തം പാർട്ടിയിൽപ്പെട്ട പഞ്ചായത്ത് മെമ്പറും കൂട്ടരും രാത്രിയുടെ മറവിൽ മുറിച്ചുകടത്തിയ മരങ്ങൾ മില്ലിൽ നിന്ന് തിരിച്ച് പിടിക്കാനുള്ള ജനകീയ ഇടപെടലിന് നേതൃത്ത്വം നൽകിയതെന്ന് ഓർക്കുന്നതും കൗതുകകരമാണ്. മരംമുറി വിഷയത്തിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടെങ്കിൽ അത് ചെയ്തത് ഐസക്കിന്റെ പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തന്നെയാണ്. ത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥക്ക് വേണ്ടിയാണോ തോമസ് ഐസക്ക് സംരക്ഷണച്ചുമതലയുമായി ഇറങ്ങിയിരിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു. തനിക്കെതിരായ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയാണ് ബൽറാമിന്റെ മറുപടി.
ഇതിനിടെയാണ് വിഷയത്തിൽ ഇടപെട്ട് എം ബി രാജേഷ് എംപിയും രംഗത്തെത്തിയത്. ആദ്യം പിണറായി. ഇപ്പോൾ തോമസ്ഐസക്. ഉന്നത സിപിഐ(എം) നേതാക്കളെ കടന്നാക്രമിച്ചു കൊണ്ട് ഫേസ് ബുക്ക് പോസ്റ്റ് ഇടുമ്പോൾ കിട്ടാനിടയുള്ള മാദ്ധ്യമ ശ്രദ്ധ അദ്ദേഹത്തെ തീർച്ചയായും പ്രലോഭിപ്പിക്കുന്നുണ്ടാവുമെന്നാണ് എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കോൺഗ്രസ് നേതാക്കളായ അജയ് തറയിലും ഹൈബി ഈഡൻ എംഎൽഎ സിപിഐ(എം) ജൈവപച്ചക്കറിയിൽ ഇടുങ്ങിയ രാഷ്ട്രീയം കണ്ടില്ല. ഇരുവരും പാർട്ടിയുടെ ഈ പ്രവർത്തനങ്ങളെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ പിന്തുണച്ചവരാണ്. ഇതിനിടെയാണ് ബൽറാം വിമർശിച്ച് സ്വയം ചെറുതാവുന്നതെന്നാണ് രാജേഷിന്റെ വിമർശനം. എന്തായാലും രാജേഷിന്റെ വിമർശനത്തിന് ശേഷം രണ്ട് കൂട്ടരുടെയും ഭാഗത്തു നിന്നും പ്രത്യേകം പ്രതിഫലനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍