ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ജമാ അത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നതിൽ പ്രതിഷേധിച്ച് പുറത്താക്കൽ ഭീഷണി നേരിടുന്ന ജീവനക്കാരൻ മാനേജ്മെന്റിന് എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചാനലിലെ വിഷ്വൽ എഡിറ്ററായ അഫ്സലാണ് ഇപ്പോൾ പരസ്യമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പതിനൊന്ന് വർഷത്തോളം മറ്റൊരു ചാനലിൽ ജോലി ചെയ്ത ശേഷമാണ് വിഷ്വൽ എഡിറ്ററായി അഫ്സൽ കഴിഞ്ഞ വർഷം മീഡിയാ വണിൽ ജോലിയിൽ പ്രവേശിച്ചത്.
ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചതെന്ന് വിശദീകരിക്കുന്ന അഫ്സൽ ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയർത്തുന്നത്. ജീവനക്കാരുടെ ആകുലതകൾ തന്നെയാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്.
അഫ്സലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
മീഡിയാവൺ മാനേജ്മെന്റിനോട് പുറത്താക്കൽ ഭീഷണി നേരിടുന്ന ഒരു ജീവനക്കാരൻ
പതിനൊന്ന് വർഷം കൈരളി / പീപ്പിൾ ചാനലിൽ വിഷ്വൽ എഡിറ്ററായി ജോലി ചെയ്തതിന് ശേഷം 2015 ജൂലായിലാണ് മീഡിയാ വണിൽ ഞാൻ ജോയിൻ ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന പൂർണ ബോധ്യത്തോടെത്തന്നെയാണ് ഇവിടെ ജോലി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. മതപരമായ വിലക്കുകളെക്കുറിച്ചും സ്ഥാപനത്തിനകത്തെ ജനാധിപത്യത്തെക്കുറിച്ചും ഉള്ള സംശയങ്ങൾ സുഹൃത്തുക്കളിൽ പലരും പ്രകടിപ്പിച്ചിരുന്നുവെങ്കിലും രണ്ട് കാരണങ്ങളാണ് മീഡിയാ വൺ എന്ന തീരുമാനമെടുക്കാൻ കാരണമായത്.
തീർച്ചയായും അതിലൊന്ന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് മാദ്ധ്യമം എന്ന സ്ഥാപനം എടുത്തിട്ടുള്ള ആർജ്ജവമുള്ള നിലപാടുകൾ തന്നെയായിരുന്നു. മാദ്ധ്യമം ആഴ്ചപ്പതിപ്പും മാദ്ധ്യമം പത്രവും അരികുവത്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതിന്റെ ചരിത്രം എല്ലാ കേരളീയരേയും പോലെ എനിക്കും അറിയാവുന്നതാണ്. ജനകീയ മനുഷ്യാവകാശപ്പോരാട്ടങ്ങളിൽ ജമാ അത്തെ ഇസ്ലാമിയും യുവജന സംഘടനകളും മാദ്ധ്യമവും അമ്പരപ്പിക്കുന്ന, ഒരു പക്ഷേ മറ്റ് മുഖ്യധാരാ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കഴിയാത്ത വിധം നിലപാടെടുത്തിട്ടുണ്ട് എന്നറിയാം. നേര് , നന്മ എന്ന ടാഗ് ലൈനോട് കൂടി തുടങ്ങിയ മീഡിയ വൺ ചാനലിന് വ്യത്യസ്തമായ ഒരു നിലപാടെടുക്കുക സാധ്യമല്ലല്ലോ?( എന്നായിരുന്നു പ്രതീക്ഷ )
രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തേക്കാൾ മികച്ച പ്രതിഫലം തന്നെയാണ് കഴിഞ്ഞ പതിനാല് മാസവും എനിക്ക് ലഭിച്ചത്. ജോലി ചെയ്തിരുന്ന കൈരളി ചാനലിലേതുപോലെത്തന്നെ സ്വതന്ത്രമായ വർക്കിങ്ങ് അറ്റമോസ്ഫിയറാണ് മീഡിയാ വണ്ണിലേതെന്ന് സുഹൃത്തുക്കൾ വഴി എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു.
മീഡിയാവൺ ഒരു സ്വകാര്യ സ്ഥാപനമാണ് എന്നറിയാം. കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്ന തൊഴിലാളികളെ ഏത് സമയത്തും ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ട് എന്നും അറിയാം. ഈ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ തന്നെയാണ് എന്റെ കൈവശമുള്ളത്. എങ്കിലും ചില കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യുകയാണ്.
നാൽപതോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിക്കുമ്പോൾ അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് മാനേജ്മെന്റ് കാണിക്കാത്തത്?
ഡിസംബർ മാസം വരെ സ്ഥാപനത്തിൽ തുടരാമെന്നും അതിനുള്ളിൽ മറ്റു ജോലികൾ കണ്ടെത്തിക്കൊള്ളണമെന്നും അതാണ് ഞങ്ങൾക്കുള്ള നഷ്ടപരിഹാരമെന്നുമാണ് പിരിച്ചുവിടലിനെക്കുറിച്ച് അന്വേഷിച്ച സഹപ്രവർത്തകരോട് എച്ച്. ആർ. ഡിപ്പാർട്ട്മെന്റിലുള്ളവർ പറഞ്ഞത്. പിരിച്ചു വിടലിനും ഇല്ലേ സാർ മനുഷ്യത്വപരമായ രീതികൾ?
മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഞങ്ങളിൽ പലരും മീഡിയാവണ്ണിൽ എത്തിയത് മാനേജ്മെന്റ് വിളിച്ചിട്ടാണ് എന്ന് ഓർമയുണ്ടാവും എന്നു കരുതുന്നു. അത്രയ്ക്കൊന്നും ഊഷ്മളമായിട്ടല്ലെങ്കിലും ഇപ്പോൾ നിങ്ങളെ സ്ഥാപനത്തിന് ആവശ്യമില്ല എന്ന് ഒരു മീറ്റിങ്ങെങ്കിലും വിളിച്ച് പറയാമായിരുന്നില്ലേ?
ന്യൂസ് ചാനൽ ലൈസൻസിൽ, ന്യൂസ് ചാനൽ തന്നെയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ എങ്ങനെയാണ് പെട്ടെന്ന് ജീവനക്കാർക്കിടയിൽ ന്യൂസ് / പ്രോഗ്രാം എന്ന വേർതിരിവ് കൊണ്ടുവരാൻ കഴിഞ്ഞത്? മീഡിയാവൺ ഗൾഫ് എന്ന ചാനൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം എങ്ങനെയാണ് ന്യൂസ് ചാനൽ ജീവനക്കാരായ ഞങ്ങൾ നാൽപ്പത് പേരുടെ പിരിച്ചുവിടലിനുള്ള കാരണമാവുന്നത്?
കറണ്ട് അഫയേഴ്സ് പ്രൊഡ്യൂസർമാർ / ജേണലിസ്റ്റുകൾ ന്യൂസ് ചാനലിന്റെ ഭാഗമായിത്തന്നെ ഇപ്പോഴും ഒരു ഭീഷണിയുമില്ലാതെ സേഫ് സോണിൽ തുടരുമ്പോൾ അവരുടെ പ്രോഗ്രാമുകളിൽ പ്രവർത്തിച്ചിരുന്ന ടെക്നിക്കൽ ജീവനക്കാർ ( വിഷ്വൽ എഡിറ്റർമാരും ക്യാമറാമാന്മാരും) മാത്രം ഡേഞ്ചർ സോണിലാവുന്ന റിയാലിറ്റി ഷോ നിങ്ങളെങ്ങനെയാണ് സംവിധാനം ചെയ്തത്?
മനുഷ്യാവകാശങ്ങളെയും അവകാശലംഘനങ്ങളേയും കുറിച്ച് എത്രയോ വാർത്തകളും പ്രോഗ്രാമുകളും ഞങ്ങൾ ഷൂട്ട് ചെയ്യുകയും എഡിറ്റുചെയ്യുകയും ചെയ്തിരിക്കുന്നു! മനുഷ്യനന്മയെക്കുറിച്ചും ധാർമികതയെക്കുറിച്ചും എത്രയെത്ര പരിപാടികൾ ചെയ്തിരിക്കുന്നു! ചിലതിനൊക്കെ അവാർഡുകളും കിട്ടിയിട്ടുണ്ടല്ലോ! ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്ക്രീനിൽ കാണിക്കാൻ മാനേജ്മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണ്?
ആറു മാസം മുൻപു തന്നെ സമ്പൂർണ്ണ ന്യൂസ് ചാനലായി മീഡിയാവൺ മാറുകയാണെന്ന് പരസ്യം കൊടുത്തിരുന്നല്ലോ? ന്യൂസ് ചാനലാവുന്നതിന്റെ ഭാഗമായി ന്യൂസ് പ്രോഗ്രാമുകൾ അല്ലാത്ത ഭൂരിഭാഗം പ്രോഗ്രാമുകളും ഒഴിവാക്കുകയും ചെയ്തു, ശരിയാണ്. അതിനും ശേഷം വെറും നാല് മാസം മുൻപാണല്ലോ വേതന വർധനയും പ്രമോഷനും സ്ഥാപനം ജീവനക്കാർക്ക് നൽകിയത്. അതിൽ ഇപ്പോൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരും ഉണ്ടെന്ന് അറിയാമല്ലോ? അതിൽത്തന്നെ സ്ഥിര നിയമനം ലഭിച്ചവരും ഉണ്ട്. പിന്നെ എന്തിനാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടവരെല്ലാം കരാർ തൊഴിലാളികളാണെന്നും അവരുടെ കോൺട്രാക്ട് ഡിസംബറിൽ അവസാനിക്കുമെന്നും പ്രോഗ്രാമുകൾ നിർത്തിയതുകൊണ്ട് ,ചെയ്യാൻ ജോലി ഇല്ലാതായവരെയാണ് പിരിച്ചുവിടാൻ തീരുമാനിക്കുന്നത് എന്നൊക്കെയുള്ള കള്ളങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്?
മാദ്ധ്യമ പ്രവർത്തകരെല്ലാം ഇന്ന് കടുത്ത തൊഴിൽ ചൂഷണത്തെ നേരിടുന്ന അവസ്ഥയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് , കഴിഞ്ഞ ദിവസം മാദ്ധ്യമം സംഘടിപ്പിച്ച മാദ്ധ്യമ സെമിനാറിൽ ആയിരുന്നല്ലോ എന്ന് അത്ഭുതത്തോടെ ഈ അവസരത്തിൽ ഓർക്കുകയാണ്. സത്യമാണല്ലോ!
പല തരം കള്ളങ്ങളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പിരിച്ചുവിടലിനെ ന്യായീകരിക്കാനായി ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകർ ഓൺലൈൻ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനാലാണ് ഫേസ് ബുക്ക് വഴി ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. പ്രിന്റിലും ഓൺലൈനിലും ഓൺ എയറിലും ധാരാളം മാദ്ധ്യമങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഇവിടങ്ങളിലൊക്കെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം പേരുടേയും ജീവിതാവസ്ഥയും തൊഴിൽ സുരക്ഷയില്ലായ്മയും അതീവ ദയനീയവുമാണ്. ആത്മകഥകളെ വാർത്തയാക്കാനുള്ള ധൈര്യമൊന്നും കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്ക് ഇനിയും കിട്ടിയിട്ടില്ല. 'പരലോകത്തെ' സ്വർഗ്ഗീയ സുഖങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുമ്പോൾ ഭൂമിയിൽ ചാനൽ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും എന്ന് എല്ലാവരും ഓർക്കുമല്ലോ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്