ഉൽപാദന ക്ഷമത ദേശീയ ശരാശരിയിലേക്ക് എങ്കിലും ഉയർത്തുക; ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുക; മാനേജ്മെന്റ് അടിമുടി മാറ്റി വിദഗ്ധരെ നിയമിക്കുക; സുശീൽഖന്ന പറഞ്ഞ ഇത്രയും കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ ബാക്കി സർക്കാർ നോക്കാം: കെഎസ്ആർടിസി രക്ഷപ്പെടാൻ നാലിന പാക്കേജുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: എത്ര തല്ലിയിട്ടും നന്നാവാത്ത കുട്ടിയെപ്പോലെ കെഎസ്ആർടിസി. അതിനെ നന്നാക്കാൻ ആരുവിചാരിച്ചാലും നടക്കില്ലെന്ന് ഒരുപക്ഷം. എന്നാൽ കെടുകാര്യസ്ഥത മാത്രമാണ് കുഴപ്പമെന്നും മാറിവരുന്ന സർക്കാരുകൾ വെള്ളാനയെപ്പോലെ കാണുന്നതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും ആക്ഷേപവുമായി മറുപക്ഷവും.
ഈ സർക്കാരിന്റെ കാലത്തുതന്നെ രണ്ട് മന്ത്രിമാർ കുറഞ്ഞകാലംകൊണ്ട് മാറിമാറി പരിഷ്കാരങ്ങൾ വരുത്തുകയും രാജമാണിക്യം ഉൾപ്പെടെയുള്ളവർ നടത്തിയ മാറ്റങ്ങൾക്ക് പലരും വിലക്കിട്ടതുമെല്ലാം ചർച്ചയായി. മന്ത്രി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലാണ് കെഎസ്ആർടിസിയുടെ പ്രവർത്തനം.
കെഎസ്ആർടിസിയിൽ പെൻഷൻ വിതരണംപോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും സർക്കാർ സ്ഥാപനത്തെ രക്ഷിക്കാൻ ഇടപെടുന്നില്ലെന്നും ഉള്ള ആക്ഷേപവും എല്ലാ കാലത്തേയും പോലെ ഇപ്പോഴും ഉയരുന്നു.
എന്നാൽ സ്ഥാപനം മെച്ചപ്പെടാൻ മൂന്നുകാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന നിർദ്ദേശവുമായി മന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിലാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ. സുശീൽഖന്ന റിപ്പോർട്ടിൽ പറഞ്ഞ മൂന്നുകാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ കോർപ്പറേഷന് കഴിയുമെങ്കിൽ ബാക്കി സർക്കാർ നോക്കാമെന്ന് മന്ത്രി പറയുന്നു.
മന്ത്രിയുടെ പോസ്റ്റ് ഇപ്രകാരം:
KSRTC പെൻഷനെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചിട്ടും പ്രതികരിക്കാത്തതിനെ പറ്റി ഇന്ന് ഒരു സുഹൃത്ത് എന്റെ FB പേജിൽ അതി ശക്തമായ വിമർശനം ഉന്നയിയിച്ചിട്ടുണ്ട്. പൂർണ്ണ പെൻഷൻ ലഭിക്കാതെ ഇപ്പോൾ ഏതാണ്ട് 5 മാസത്തെ കുടിശികയായിട്ടുണ്ട്.ഇത് പെൻഷൻ ആശ്രയിച്ചു ജീവിക്കുന്നവർക്കുണ്ടാക്കുന്ന പ്രയാസം പൂർണമായും മനസ്സിലാക്കുന്നു. ഇപ്പോൾ പെൻഷൻ മാത്രമല്ല KSRTC യുടെ ശമ്പളവും സർക്കാർ നൽകണമെന്നതാണ് ആവശ്യം. കഴിഞ്ഞ ഒരു കൊല്ലമായി ശമ്പളത്തിനും പെൻഷനും വേണ്ട പണം ഒന്നുങ്കിൽ സർക്കാർ നൽകുന്നു. അല്ലെങ്കിൽ സർക്കാർ ഗാരണ്ടിയിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കുന്നു. ഈ രീതി അധിക കാലം മുന്നോട്ടു പോകില്ല. ഇത് അനിവാര്യമായ പതനത്തിലേക്കു ആ സ്ഥാപനത്തെ എത്തിക്കും.
KSRTCയ്ക്ക് സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളവും പെൻഷനും നൽകാനുള്ള പ്രാപ്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ് വെല്ലുവിളി. ഇതിനു സഹായിക്കുന്ന ഒരു പരിപാടി സുശീൽഖന്ന റിപ്പോർട്ടിൽ ഉണ്ട്.
1. ശരാശരി ഒരു ബസ് പ്രതിദിനം ഓടുന്ന ദൂരം, ഒരു ബസ്സിന്റെ പ്രതി ദിനവരുമാനം, ഡീസൽ മൈലേജ് ,ബ്രേക്ക്ഡൗൺനിരക്ക്, ടേൺ എറൗണ്ട് നിരക്ക്, അപകട നിരക്ക് തുടങ്ങി ഉൽപ്പാദന ക്ഷമതയുടെ ഏത് അളവുകോൽ എടുത്താലും KSRTC ദേശീയ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. ഇത് ദേശീയ ശരാശരിയിലേക്കെങ്കിലും ഉയർത്തണം. ഒറ്റയടിക്ക് ഉയർത്തണമെന്നല്ല. രണ്ടു കൊല്ലം കൊണ്ടെങ്കിലും അവിടെ എത്താൻ പദ്ധതിയിടണo. ഡ്യൂട്ടി സമയ ക്രമീകരണം,പ്രവർത്തി മാനദണ്ടങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയേ KSRTCയെ കര കയറ്റാനാകൂ. ഇതിനെല്ലാം തൊഴിലാളികളുടെ കൂട്ടായ സഹകരണം കൂടിയേ തീരൂ.
2. ഉയർന്ന പലിശയുള്ള ഹ്രസ്വ കാല വായ്പ്പകളായി 3500 കോടി രൂപ KSRTC കടം എടുത്തിട്ടുണ്ട്. ഇത് ചുരുങ്ങിയ പലിശ നിരക്കുള്ള ദീർഘ കാല വായ്പ്പകളാക്കി മാറ്റാൻ ബാങ്കുകൾ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ബാങ്കുകളുമായുള്ള ഇതിനുള്ള ചർച്ച പൂർത്തീകരിച്ച് വായ്പ്പ എടുക്കണം. ഇതൊന്നു കൊണ്ട് മാത്രം ശമ്പളം കൊടുക്കാൻ കടം മേടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും.
3. മാനേജുമെന്റ് അടി മുടി മാറണം. വിദഗ്ദ്ധന്മാരെ നിയമിക്കണം. കമ്പ്യൂട്ടർ വൽക്കരണം അടിയന്തിരമായി നടപ്പിലാക്കണം. ഇത്തരത്തിലുള്ള ഒരു ആധുനിക മാനേജ്മെന്ടിനു മാത്രമേ നേരത്തെ പറഞ്ഞ പരിപാടി നടപ്പിലാക്കാൻ കഴിയൂ.
4. ഇത്രയും ആയാൽ ബാക്കി സർക്കാർ ചെയ്യണം. പുതിയ ബസ്സുകൾ വേണം.3000 പുതിയ ബസ്സുകൾ വേണമെന്നതാണ് പറയുന്നത്. അത് 5000 ആക്കുന്നതിനും തടസ്സമില്ല. ഒരു വര്‍ഷം മുൻപ് പ്രഖ്യാപിച്ച ബസ്സുകൾ വാങ്ങാനുള്ള പ്രൊപ്പോസൽ മാനേജുമെന്റ് സമർപ്പിച്ചത് ഇപ്പോൾ മാത്രമാണ്. KSRTC നൽകുന്ന സൗജന്യ സേവങ്ങളുടെ നഷ്ട പരിഹാരം സർക്കാർ നൽകണം. പ്രതി വർഷം 200 കോടി രൂപ വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും ചെയ്തു കഴിഞ്ഞാലും KSRTCയിൽ വരവും ചെലവും തമ്മിൽ വിടവുണ്ടാകും. കാരണം ആദ്യം പറഞ്ഞ പരിഷ്ക്കാരങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാൻ കഴിയില്ല. അത് പൂർത്തിയാകാൻ രണ്ടു കൊല്ലമെടുക്കുമല്ലോ? ഈ കാലത്തെ വിടവ് സർക്കാർ നികത്തി കൊടുക്കും.
ഇതൊരു പാക്കേജാണ്. ഇതാണ് ശമ്പളവും പെൻഷനും മുടക്കമില്ലാതെ കിട്ടാനുള്ള മാർഗം. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ശഠിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. അല്ലാതെ ശമ്പളവും പെൻഷനും സർക്കാർ നൽകി KSRTCയെ നില നിർത്തണം എന്ന് പറഞ്ഞാൽ അതിന് അധിക കാലം നില നിൽപ്പുണ്ടാകില്ല. അങ്ങനെ നൽകണം എന്ന് ഞാൻ ആഗ്രഹിച്ചാലും സാധിക്കുന്ന ധന സ്ഥിതിയല്ല നമ്മുടെ സംസ്ഥാനത്തിനുള്ളത്.
കേരളം വികസനത്തിന് നൂതനമായൊരു ധന കാര്യ തന്ത്രം ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയാണ്. KIIFB വഴി 50000 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുവാദം നൽകി കഴിഞ്ഞു. അവ നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.ഇതിനാവശ്യമായ വിഭവ സമാഹരണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ ധനക്കമ്മി 3 ശതമാനത്തിൽ അധീകരിക്കാൻ കഴിയില്ല. അതുകൊണ്ട് പണ്ട് ചെയ്തിരുന്നത് പോലെ ട്രഷറി സേവിങ്ങ്സ് ബാങ്ക് വഴി ഉപായത്തിൽ വായ്പ്പയെടുത്ത് ചെലവു നടത്തുന്ന സമ്പ്രദായം ഇനി അനുവർത്തിക്കാൻ കഴിയില്ല. അതിനു കേന്ദ്ര സർക്കാർ സമ്മതിക്കുകയുമില്ല.
അതുപോലെ തന്നെ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ആവർത്തന ചെലവുകൾ സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനത്തിൽ ഒതുങ്ങണം. വായ്പ്പ എടുക്കുന്ന പണം ഇവയ്ക്കു വേണ്ടി ചെലവാക്കാൻ ആവില്ല. സംസ്ഥാന സർക്കാരിന്റെ റവന്യൂ കമ്മി കൂടിക്കൊണ്ടിരുന്നാൽ KIIFB വഴി വായ്പ്പ എടുക്കാനാവില്ല. KIIFB സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണല്ലോ? മാത്രമല്ല നിയുക്ത ധനകാര്യ കമ്മീഷൻ ചെയർമാൻ റവന്യൂ കമ്മിയുടെ കാര്യത്തിൽ കർക്കശക്കാരൻ ആണെന്നത് പ്രസിദ്ധമാണ്. അതുകൊണ്ട് അടുത്ത നാലു വര്‍ഷം കൊണ്ടെങ്കിലും റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനുള്ള ഒരു സമയ ക്രമം ധന കാര്യ വകുപ്പ് തയാറാക്കി കൊണ്ടിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് പുതിയ റവന്യൂ ബാധ്യതകൾ ഏറ്റെടുക്കാനാവില്ല. ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണ്. അത്തരത്തിൽ പരാതിപ്പെടുന്നത് മനസ്സിലാക്കാനും കഴിയും.പക്ഷെ ധന വകുപ്പിന് മൊത്തം ചിത്രം വിസ്മരിച്ചു കൊണ്ട് ഓരോന്നിലും തീരുമാനം എടുക്കാൻ ആവില്ലലോ?
അതുകൊണ്ട് KSRTCയിലെ യൂണിയനുകളും പെൻഷൻ സംഘടനകളും സുശീൽ ഖന്ന റിപ്പോർട്ട് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിനു വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കണം എന്നാണെന്റെ അഭ്യർത്ഥന. അത് മാത്രമേയുള്ളൂ പരിഹാരം.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍