ടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ട്രായിയുടെ നിലപാടിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ഇരമ്പുന്നു; വാട്സ് ആപ്പും സ്കൈപ്പും ഉപയോഗിക്കാൻ അധികചാർജ്ജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കാമ്പയിൽ ശക്തം; നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഇന്ന് തന്നെ വോട്ട് ചെയ്യൂ..
ആവണി ഗോപാൽ
ന്യൂഡൽഹി: മാർക്കറ്റിൽ പോയി കാശുകൊടുത്ത് ഒരു ചാക്ക് അരി വാങ്ങിയാൽ അതിൽ ഒരുഭാഗം കല്യാണ സദ്യക്ക് ഉപയോഗിക്കുമ്പോഴും വീട്ടിൽ പാചകം ചെയ്യുമ്പോഴും രണ്ട് തരത്തിൽ പണം കൊടുക്കണം എന്ന് നിയമം വന്നാൽ ആരെങ്കിലും അംഗീകരിക്കുമോ? കല്യാണ സദ്യക്കാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് അധിക പണം നൽകണമെന്ന ഘട്ടം വന്നാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന് ചോദിക്കുമെന്ന കാര്യം ഉറപ്പാണ്. അതുപോലെയാണ് അടുത്തകാലത്തായി വൻകിട മുതലാളിമാരെ സഹായിക്കാനായി ടെലക്കോം അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്ക്കരണം. നിങ്ങളുടെ മൊബൈലിലോ വീട്ടിലോ ഇന്റർനെറ്റ് കണക്ഷൻ എടുത്താൽ ഉപയോഗിക്കുന്ന സൈറ്റുകൾക്ക് അനുസരിച്ച് പ്രത്യേകം ചാർജ്ജ് ഏർപ്പെടുത്താനാണ് ട്രായ് നീക്കം. ഇക്കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാട്സ്ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ചാർജ്ജ് ചെയ്ത പണം കൂടാതെ അധിക ചാർജ്ജ് നൽകണമെന്ന വിധത്തിലാണ് ട്രായിയുടെ പരിഷ്ക്കരണങ്ങൾ. ഇതിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ഇരമ്പുകയാണ്. #savetheinternet , #NetNeturaltiyInIndia എന്നീ ഹാഷ് ടാഗുകളിലാണ് ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള കാമ്പയിൻ ശക്തമായത്. savetheinternet.in എന്ന സൈറ്റിലൂടെയാണ് ട്രായ് നീക്കത്തിനെതിരെ അതിശക്തമായ പ്രചരണമാണ് നടക്കുന്നത്. ട്രായ് നീക്കം ഇന്റർനെഖറ്റ് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശിച്ചാണ് പ്രചരണം. പതിനായിരക്കണക്കിന് ഇ മെയ്ലുകളാണ് ട്രായ് നീക്കത്തെ എതിർത്തുകൊണ്ട് അയക്കുന്നത്.
നിലവിൽ ഡാറ്റ ഉപയോഗത്തിന് നൽകുന്ന പൊതുചാർജ്ജ് ഉപയോഗിച്ച് ഇന്റർനെറ്റിലെ ഏതു സൈറ്റും കാണാനാകും. ഇതിനായി 2ജി, 3ജി പാക്കേജുകൾ പ്രത്യേകം റീചാർജ്ജ് ചെയ്താണ് നാം ഇൻർനെറ്റ് ചെയ്യുന്നത്. ഈ ഇന്റർനെറ്റ് ഉപയോഗിച്ച് ഏത് സേവനവും ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സാധാരണ ഉപയോഗത്തിന് പുറമേ, വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിനും സ്കൈപ്പ് ഉപയോഗിക്കുന്നതിനും യൂട്യൂബിൽ വീഡിയോ കാണുന്നതിനും അധിക പണം നൽകുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമാകുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ് ഇത്.
എയർടെൽ റിലയൻസ് പോലുള്ള കമ്പനികൾ ഇത്തരം പ്രത്യേക നിരക്കുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. നഗ്നമായ ഈ പകൽകൊള്ളക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. 'ഇന്ത്യാ വാൻഡ്സ് നെറ്റ് ന്യൂട്രാലിറ്റി' എന്ന ഹാഷ് ടാഗലൂടെ പ്രതിഷേധം ഉയരുമ്പോഴും പിന്തിരിയുമെന്ന സൂചന ട്രായി ഇനിയും നൽകിയിട്ടില്ല.
പ്രത്യകം ചാർജ്ജ് നൽകാതെ തുല്യതയോടെ ഇന്റർനെറ്റുപയോഗിക്കുന്നതിനാണ് നെറ്റ് ന്യൂട്രാലിറ്റി എന്ന് പറയുന്നത്. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഇന്റർനെറ്റ്് തുല്യതയെ സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കുന്ന നിയമങ്ങൾ ഇന്ത്യയിലില്ലാത്തത് സെബർ സ്വാതന്ത്ര്യത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. അതിനെതിരെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി സെയ്വ് ഇന്റർനെറ്റ് ക്യാംപെയ്ൻ ശക്തമാകുന്നത്. ടുജി സ്പെക്ട്രം ഇടപാടിൽ കോടികൾ കോഴ വാങ്ങിയത് പോലെ ഇന്ത്യയിലെ മൊബൈൽ കമ്പനികളെ സഹായിക്കാനാണ് മോദി സർക്കാറിന്റെ ആസൂത്രിത നീക്കമെന്ന ആരോപണം ഇപ്പോൾ തന്നെ ശക്തമാണ്.
വാട്സ്ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് സർവീസുകൾ വന്നതോടെ തിരിച്ചടിയായത് മൊബൈൽ കമ്പനികൾക്കാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് സ്പെക്ട്രം സ്വന്തമാക്കുന്ന കമ്പനികൾക്ക് ഇത്തരം ആപ്ലിക്കേഷനുകൾ കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രായിയുടെ പുതിയ നീക്കം. വാട്സ്ആപ്പും സ്കൈപ്പും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾ മെസേജുകളും ഫോൺവിളിയും സൗജന്യമായി സാധ്യമാക്കിയതാണ് ടെലകോം കമ്പനികൾക്ക് നഷ്ടക്കണക്കുകൾ നിരത്തി രംഗത്തെത്തിയത്.
എന്നാൽ, ഈ വാദം പൊള്ളയാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. വാട്സ്ആപ്പായാലും സ്കൈപ്പായാലും പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമാണ്. അതിപ്പോഴും നൽകുന്നത് ടെലിക്കോം കമ്പനികൾ തന്നെയാണ്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഉപയോഗം വർധിച്ചതോടെ, അതിന്റെ വരുമാനം യഥാർഥത്തിൽ ചെന്നുചേരുന്നത് ടെലിക്കോം കമ്പനികളിലാണെന്നതാണ് പരമാർഥം. ഇതിനു പുറമെ കൊള്ളലാഭമുണ്ടാക്കുകയെന്ന തന്ത്രമാണ് ട്രായിയിലൂടെ നടപ്പാക്കാൻ ഒരുങ്ങുന്നത്.
ട്രായ് നീക്കം തടയാൻ വേണ്ടത് ഒരു സൈബർ വിപ്ലവമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ട്രായി ജനങ്ങളിൽനിന്ന് ചില അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്. ട്രായി കൺസൽട്ടേഷൻ വെബ്സൈറ്റിൽ 113 മുതൽ 116 വരെയുള്ള പേജുകളിലാണ് അഭിപ്രായമാരാഞ്ഞിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ഈമാസം 24ന് മുൻപ് അയച്ചു കൊടുക്കുകയാണ് വേണ്ടത്.
ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷൻ ഒപ്പിടാൻ ആഹ്വാനം ചെയ്തുള്ള വീഡിയോകൾ ട്വിറ്റർവഴിയും ഫേസ്ബുക്ക് വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാഷ് ടാഗോടെ ഏവരും ഈ പ്രചരണത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. അതിനിടെ എഐബി തയ്യാറാക്കിയ പ്രത്യേക വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്യപ്പെട്ടതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ലിങ്ക് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതിന് പിന്നിലെ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍