Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖില എങ്ങനെ ഇസ്‌ളാം മതത്തിലേക്ക് ആകൃഷ്ടയായി? എസ്ഡിപിഐക്കാർ ഏർപ്പെടുത്തിയ സൈനബയുടെ കൂടെ പോകാൻ കോടതി ഉത്തരവിട്ടത് എന്തുകൊണ്ട്? മതംമാറ്റി നടത്തിയ വിവാഹം റദ്ദാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വന്ന ഒരു പ്രതികരണം

അഖില എങ്ങനെ ഇസ്‌ളാം മതത്തിലേക്ക് ആകൃഷ്ടയായി? എസ്ഡിപിഐക്കാർ ഏർപ്പെടുത്തിയ സൈനബയുടെ കൂടെ പോകാൻ കോടതി ഉത്തരവിട്ടത് എന്തുകൊണ്ട്? മതംമാറ്റി നടത്തിയ വിവാഹം റദ്ദാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വന്ന ഒരു പ്രതികരണം

തിരുവനന്തപുരം: മതംമാറി നടത്തിയ വിവാഹം റദ്ദാക്കിക്കൊണ്ട് കഴിഞ്ഞദിവസം വന്ന ഹൈക്കോടതി വിധി വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. വിഷയത്തിൽ എതിർത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വിധിപ്പകർപ്പുകളിൽ നിന്ന് സമാഹരിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടി നസീർ കുന്നുംപുറത്ത് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പാണ് ചുവടെ:

ഹാദിയ കേസ്, വസ്തുതകൾ വളച്ചൊടിക്കുന്ന മുസ്ലിം സമിതികൾ

(കുറച്ചു വലിയ പോസ്റ്റ് ആണ്. യുക്തിവാദികൾ വ്യക്തി സ്വാതന്ത്ര്യത്തിനു എതിരായോ എന്നൊക്കെ ചോദിച്ചു കുറെ പേർ ടാഗ് ചെയ്യലും മെസ്സേജ് അയക്കലും എല്ലാമായി രണ്ടു ദിവസം വലിയ സ്വസ്ഥത തന്നിട്ടില്ല. അതിനാൽ ആണ് വിശദമായ കുറിപ്പ്. വസ്തുത പൂർണ്ണമായും അറിയണം എന്ന് ആഗ്രഹമുള്ളവർ വായിച്ചാൽ മതി. മുഴുവൻ വായിക്കും മുൻപ് ചോദ്യങ്ങൾ എറിയുന്നത് ഒഴിവാക്കാൻ വേണ്ടി പറയുന്നതാണ് 

നമ്മുടെ പ്രിയപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർ, ഫെമിനിസ്റ്റുകൾ, മഞ്ചിസ്റ്റുകൾ എല്ലാവരും ഒരുപോലെ ഹാദിയ എന്ന അഖിലയുടെ മതസ്വാതന്ത്ര്യം തടയപ്പെട്ടു എന്ന് കരുതുന്നു. ചില മുസ്ലിം സംഘടനകൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. മുസ്ലിം സംഘടനകളുടെ താടി വേഷങ്ങൾ പറയുന്നത് കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ച് പോകും. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് തനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാനുള്ള അവകാശത്തിനാണ് അവർ മാർച്ച് നടത്തുന്നത്. What a preposterous move by a bunch of organized orthodox clergy men!

അഖില, സേലത്ത് BHMS ഇന് പഠിക്കുന്ന വൈക്കം സ്വദേശിനി, ഈഴവ സമുദായത്തിൽ പെട്ട അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏക മകൾ. അശോകൻ അവിശ്വാസിയാണ് അവളുടെ മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നു.

സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാൽ അഖില പുറത്ത് മറ്റൊരു വീട്ടിൽ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതിൽ ജസീന, ഫസീന എന്ന പെരിന്തൽമണ്ണ സ്വദേശികളായ കൂട്ടുകാരികളും ആയിട്ടായിരുന്നു അഖിലക്ക് കൂടുതൽ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാർത്ഥനകൾ, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാൻ തുടങി. അതിനാൽ തന്നെ അവരോടു ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു. ഏതൊരു മുസ്ലിമിനോടും (കൃസ്ത്യാനിയോടും) മതത്തെ കുറിച്ച് ചോദിച്ചാൽ പിന്നെ നിങ്ങളെ അതങ്ങ് പഠിപ്പിച്ച ശേഷമേ അവർ ഉണ്ണാൻ പോലും പോവൂ (ആർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്)

കോളേജിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് അഖില ജസീന-ഫസീന സഹോദരിമാരുടെ വീട്ടിൽ പോവുന്നത് പതിവാക്കി. വീട്ടിൽ വച്ച് തന്റെ ഇസ്ലാം മതത്തോടുള്ള ആകർഷണം പങ്കു വച്ചതോടെ ജസീനയുടെ പിതാവ് അബൂബക്കർ അഖിലയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു.

അവസാന വർഷ BHMS വിദ്യാർത്ഥിനിയായ അഖില ഇസ്ലാമിക വിശ്വാസം മനസ്സ് കൊണ്ട് സ്വീകരിച്ചതിനാൽ തന്നെ ഒരിക്കൽ വൈക്കത്തുള്ള അവളുടെ വീട്ടിൽ വച്ച് ഇസ്ലാമിക മുറ പ്രകാരം നമസ്‌കാരം നിർവഹിച്ചിരുന്നു. അന്ന് അശോകൻ മകളെ ശകാരിക്കുകയും, ഇത് തീവ്രവാദ മതം ആണ് എന്ന് പറയുകയും ചെയ്തിരുന്നു. ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിച്ച അഖില പിന്നീട് പെരിന്തൽമണ്ണയിൽ നിന്നും സേലത്തെ കോളെജിലേക്ക് പോയപ്പോൾ ഇസ്ലാമിക രീതി പ്രകരം തല തട്ടം ഇട്ടു പൂർണ്ണമായും മറച്ചു. ഇത് കണ്ട അഖിലയുടെ ഹിന്ദുക്കൾ ആയ കൂട്ടുകാരികളിൽ ഒരാൾ അശോകനെ വിളിച്ചു വിവരം പറഞ്ഞു. അന്ന് രാത്രി അഖിലയുടെ അമ്മ അവളെ വിളിക്കുകയും അച്ഛൻ ഒരു അപകടത്തിൽ പെട്ട് ആശുപത്രിയിൽ ആണ് എന്നും, ഉടൻ വരണം എന്നും അവളോട് പറഞ്ഞു. എന്നാൽ അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന അഖില നേരെ പെരിന്തൽമണ്ണയിലെ കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്.

വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തിൽ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകൻ ജനുവരി 6, 2016 ഇൽ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടു കിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. 14 ആം തിയതി അഖിലയെ കണ്ടെത്താൻ കോടതി ഉത്തരവിടുകയും ചെയ്തു.
അഖിലയെ മതം പഠിപ്പിക്കാൻ അബൂബക്കർ തര്ബിയതുൽ ഇസ്ലാം സഭയിൽ കൊണ്ട് പോയി എങ്കിലും പെൺകുട്ടി ആയതിനാൽ അവരുടെ മാതാപിതാക്കളുടെ അനുമതി വേണം എന്ന് പറഞ്ഞു അവർ മടക്കി. തുടർന്ന് മഞ്ചേരിയിൽ സത്യസരണി എന്ന മത പഠന കേന്ദ്രത്തിൽ അഖിലയെ കൊണ്ട് ചെന്നു എങ്കിലും ആരുടെ പ്രേരണയോ, നിർബന്ധമോ ഇല്ലാതെ മതം മാറി എന്ന് തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം വേണം എന്ന് പറഞ്ഞു അവർ മടക്കി. തുടർന്ന് ഈ രേഖ സംഘടിപ്പിച്ചു അഖില സത്യസരണിയിൽ ചേർന്നു. സത്യസരണിക്കാർ അഖിലയെ സംരക്ഷിക്കാൻ സൈനബ എന്ന യുവതിയെ ഏല്പിച്ചു.

തന്നെ പൊലീസ് ഹരാസ് ചെയ്യുന്നു എന്ന് പറഞ്ഞു കോടതിയിൽ റിട്ട് ഹരജി കൊടുക്കാൻ 19.1.2016 എത്തിയപ്പോൾ ആണ് തന്നെ തേടി ഹേബിയസ് കോർപ്പസ് കോടതിയിൽ ഉണ്ട് എന്ന് അഖില അറിയുന്നത്. കേസിന്റെ ഇമ്പ്‌ലീടിങ് പെറ്റിഷനിൽ താൻ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോൾ മുസ്ലിം ആണ് എന്നും അവൾ സത്യവാങ്ങ്മൂലം നൽകി. ജനുവരി 25 ഇന് അശോകന്റെ ഹരജി ഡിസ്‌പോസ് ചെയ്തു കൊണ്ട് പ്രായപൂർത്തിയായ മകൾക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാൻ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയിൽ പോവാൻ ഉള്ള അനുമതിയും കോടതി നൽകി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദർശിക്കാൻ ഉള്ള അനുമതി കോടതി നൽകുകയുണ്ടായി.

തുടർന്നു 16.8.2017 ഇൽ അഖിലയുടെ പിതാവ് തന്റെ മകളെ വിദേശത്തേക്ക് കടത്താൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു ഒരു റിട്ട് പെറ്റീഷൻ നൽകുകയും കോടതി തത്സംന്ധമായി നിരീഷണത്തിന് ഉത്തരവിടുകയും ചെയ്തു.

22 ആം തിയതി കേസ് വിളിച്ചപ്പോൾ അന്വേഷണോദ്യോഗസ്തൻ അഖിലയെ എങ്ങോട്ടോ മാറ്റി എന്ന് കോടതിയെ ബോധിപ്പിച്ചു. കേസ് 25 ആം തിയതിയിലേക്ക് മാറ്റി വച്ചു. അന്നേ ദിവസം സൈനബയുമൊത്ത് കോടതിയിൽ വന്ന അഖിലക്ക് വേണ്ടി അഡ്വ. പി സഞ്ജയ് ആണ് ഹാജരായത്.
കോടതി എല്ലാവരോടും സംസാരിച്ച ശേഷം അഖിലയോട് മാതാപിതാക്കളുടെ കൂടെ പോകാൻ പറഞ്ഞു എങ്കിലും അവൾ തയ്യാറായില്ല. സൈനബിന്റെ കൂടെ പോകാൻ ആണ് അവൾ താല്പര്യം പ്രകടിപ്പിച്ചത്. എന്നാൽ സൈനബിന്റെ കൂടെ ഒരുമാസം മിസ്സിങ് ആയിരുന്നു എന്ന കാരണത്താൽ കോടതി അത് അനുവദിച്ചില്ല. തുടർ ഉത്തരവുകൾ വരുന്നത് വരെ പിതാവിന്റെ ചെലവിൽ അവളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ കോടതി താൽക്കാലിക ഉത്തരവിട്ടു.
29.9.2016 ഇന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കഴിഞ ഒരുമാസത്തിൽ അധികമായി താൻ കോടതിയുടെ തടവിൽ ആയിരുന്നു എന്നും മാതാപിതാക്കളുടെ കൂടെ പോകാൻ തയ്യാറല്ല എന്നും അഖില പറഞ്ഞതോടെ SDPI ക്കാർ നേരെത്തെ ഏർപ്പെടുത്തി കൊടുത്ത സൈനബയുടെ കൂടെ പോകാൻ കോടതി ഉത്തരവിട്ടു. താഴെ പറയുന്നതാണ് വിധി.

''After hearing learned counsel on h sides, we are of the opinion that in the light of the finding entered by this court in the earlier round of litigation that this Court cannot compel the petitioner's daughter to go and reside with her parents and that she is not in the illegal custody of anyone, this court cannot any longer direct that the petitioner's daughter should continue to reside at Santhinikethan Hostel, Pachalam. When we asked the petitioner's daughter as to whether she is willing to appear on another day, she submitted that she will appear on the next hearing date. Learned counsel for the detenue also submitted that the detenue will be present in person on the next hearing date. We accordingly permit the detenue to reside at a place of her choice. We also record the statement of Ms.Akhila that she proposes to reside with the seventh respondent, Smt.A.S.Sainaba, whose address is mentioned in the instant writ petition. Sri.P.K.Ibrahim, learned counsel appearing for the seventh respondent submitted that the seventh respondent will cause production of the petitioner's daughter on the next hearing date...'

തുടർന്ന് 14.11.2016 ഇന് കേസ് വീണ്ടും പരിഗണനയിൽ വന്നപ്പോൾ അഖിലക്ക് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാർ, അഖിലയുടെ ഹൗസ് സർജൻസി പഠനം പൂർത്തിയായിട്ടില്ല എന്നും അതിനാൽ തന്നെ അവളുടെ ഭാവി അവതാളത്തിലാണ് എന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. അവൾക്ക് മതിയായ വരുമാനം ഉണ്ട് എന്ന് പറഞ്ഞതോടെ സംഘടനയുടെ സഹായം ഉണ്ട് എന്ന് കോടതിക്ക് സംശയം ഉണർന്നു. തുടർന്ന് സൈനബയുടെ വരുമാനം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്നു അശോകൻ തന്റെ മകളുടെ പഠനം തുടരാൻ ആവശ്യമായ ചെലവ് വഹിക്കാം എന്ന് പറഞ്ഞതോടെ സൈനബയിൽ പ്രകടമായ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് 19.12.2017 ഇന് കോടതി അഡ്വ. എസ് ശ്രീകുമാർ ഉൾപ്പടെ കൂടെ പോയി അഖിലയെ കോളേജിൽ കൊണ്ട് ചെന്നു ചേർക്കാൻ ഉത്തരവിട്ടു. തുടർന്ന് കേസ് 21 ആം തിയതിയിലേക്ക് തുടർ വാദങ്ങൽക്കായി മാറ്റി വച്ചു.

എന്നാൽ 21.12.2016 ഇന് അഖില ഹാജരായത് വേറെ ഒരാളുടെ കൂടെയാണ്. അതാരാണ് എന്ന് ചോദിച്ചപ്പോൾ അഡ്വ. ശ്രീകുമാർ അഖിലയുടെ ഭർത്താവാണ് എന്നും പേര് ഷഫിൻ ജഹാൻ ആണ് എന്നും ബോധിപ്പിച്ചു, അഖില വിവാഹിതയായി എന്നും കോടതിയെ അറിയിച്ചു. പുത്തൂർ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നൽകിയത് എന്നും, 19.12.2016 നായിരുന്നു വിവാഹം എന്നും അഖിലയുടെ അഭിഭാഷകൻ വ്യക്തമാക്കി. അഖിലയുടെയും, ഭർത്താവ് ശഫീൻ ജനാന്റെയും ബന്ധുക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. വിവാഹം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിക്കപ്പെട്ടു. കോടതി ഇതിനെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്

This Court was seriously perturbed and concerned at the subterfuge practiced. The turn of events was contrary to all the submissions made by the learned Senior Counsel on the previous posting date. കാര്യം നേടാൻ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയിൽ കോടതി അത്ഭുതപ്പെട്ടു എന്നാണു നിരീക്ഷണം.

അഖിലയുടെ വക്കീൽ ശ്രീകുമാറിനോട് അഖിലയെ കോളേജിൽ ചേർക്കാം എന്ന ഉത്തരവ് കോടതി ചെയ്ത അതേ ദിവസം ആണ് ഈ വിവാഹം നടന്നത് എന്നതാണ് അത്ഭുതം. കോടതി കസ്റ്റഡിയിൽ ഏൽപ്പിച്ച ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് സാരം.അതായത് രേഖകൾ വഴി ഉണ്ടാക്കിയ ഒരു വിവാഹം മാത്രമാണ് ഇതെന്ന് ഒറ്റയടിക്ക് തന്ന തെളിഞ്ഞു. കാരണം അഖിലയുടെ കേസിൽ വാദം നടന്നു, ഉത്തരവ് വന്ന ദിവസം ആണ് വിവാഹം എന്നായിരുന്നു അഖിലയുടെ വാദം. കോടതി ഇതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു..

This Court noted in the said order that not even an indication of the marriage was given to us at the time of passing the order dated 19.12.2016, though the alleged marriage was also on the same day. We also expressed our dissatisfaction at the conduct of the detenue.

അത് വരെ നടത്തിയ എല്ലാ വാദങ്ങൾക്കും വിരുദ്ധമായ ഒരു പുതിയ സംഗതി ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. ഈ സംഭവങ്ങളുടെ മുൻ കാര്യങ്ങൾ അന്വേഷിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ക്ക് നിർദ്ദേശം നൽകിയ കോടതി, അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങൾ മുഖ വിലയ്ക്ക് എടുക്കാൻ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാൽ തന്നെ ഈ വിഷയത്തിൽ തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്എൻവി സദനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈൽ ഫോൺ നൽകുകയോ ചെയ്യാൻ പാടില്ല എന്നും ഉത്തരവിട്ടു.

അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏൽപ്പിച്ച സൈനബയുടെ വീട്ടിൽ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു.വൈക്കം സ്വദേശിയായ അഖില കോട്ടക്കൽ സ്വദേശിയായ സൈനബയുടെ വീട്ടിൽ താമസിച്ചു കൊല്ലം സ്വദേശിയായ ശഫീൻ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങൾക്ക് ഇങ്ങനെ ഒരു ഷിഫ്റ്റ് വരുന്നത്. ഈ ലിങ്കുകൾ മൊത്തം കോടതി പരിശോധിച്ചു. ഷഫീൻ ആരാണ് എന്നും കോടതി അന്വേഷിച്ചു. ശഫീനെ കുറിച്ച് കോടതിയുടെ നിരീഷണം ഇതാണ്.

Government Pleader that, though the marriage is alleged to have taken place on 19.12.2016, the fact remains that Sri.Shefin Jahan, who is very active on face book had not disclosed the same in his face book page. He is a person who has posted on the face book, even minor details of his everyday life.

ഫെസ്ബൂക്കിൽ വളരെ സജീവമായ ശഫീൻ പക്ഷേ തന്റെ ജീവിതത്തിലെ പ്രധാന സംഭവമായ വിവാഹത്തെ കുറിച്ച് ഒന്നും മുഖപുസ്തകത്തിൽ നൽകിയിരുന്നില്ല. ഈ വിവാഹത്തെക്കുറിച്ച് കോടതി വിധി വന്നപ്പോൾ ആണ് വിവാഹ പോസ്റ്റ് പൊടുന്നനെ പ്രത്യേക്ഷപ്പെട്ടത്.

He is an active member of the political party, Social Democratic Party of India (SDPI). However, the
Ext.R8(j). Sri.Shafin Jahan has admitted the fact that he was an active member of a party, Social Democratic Party of India, SDPI. He is also one of the administrators of whatsup group 'SDPI Kerlam' which is a whatsup group formed for the functioning of the political party. He is an accused in Crime No.2100 of 2013 registered alleging offences under Sections 143, 147, 341, 323, 294(b) read with Section 149

ക്രിമിനൽ കേസിൽ പ്രതിയായ ഷഫീൻ ജഹാൻ SDPI യുടെ ഒരു സജീവ പ്രവർത്തകൻ ആണ്. SDPI കേരളം എന്ന WhatsApp ഗ്രൂപ്പിന്റെ അഡ്‌മിനും ആണ് ഇദ്ധേഹം. നേരത്തെ ബാങ്ങലൂരിൽ നിന്നും ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പട്ട വ്യക്തി ഉൾപ്പെട്ട മറ്റൊരു ഗ്രൂപ്പിലും ശഫീൻ അംഗമാണ് എന്ന് കോടതി മറ്റൊരു സ്ഥലത്ത് നിരീക്ഷിക്കുന്നു.
കോടതിയുടെ മറ്റൊരു നിരീക്ഷണം ശഫീന് ജോലിയൊന്നും ഇല്ല എന്നാണു. (പക്ഷെ എങ്ങിനെ ഇതിനൊക്കെ പണം കിട്ടുന്നു എന്ന ചോദ്യം സംഘടനാ ബന്ധങ്ങളിലെക്ക് വിരൽ ചൂണ്ടുന്നതായി കോടതി മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്)

Senior Government Pleader, Sri.Shefin Jahan was in some Gulf country. He is jobless at present having left the Gulf on an exit visa. Though he claims that he has obtained a job at a place called Asiba, Oman, he is present in court on all the posting dates of this case after the date of alleged marriage.
Therefore, it is contended that he is still jobless.

അഖില ആദ്യം സമർപ്പിച്ച അഫിഡവിറ്റ് അനുസരിച്ച് അവളുടെ പേർ ആസ്യ എന്നായിരുന്നു, പിന്നെ വേറെ അഫിഡവിറ്റ് നൽകിയപ്പോൾ ആദിയ എന്നായി, അവസാനം അഫിഡവിറ്റ് നൽകിയ അവസരത്തിൽ ഹാദിയ എന്നായി ഉറപ്പിച്ചു. :)

In her affidavit, which is notarized, she states that she was living her life according to the Islamic ethics without anybody's compulsion and that she had chosen a Muslim name, 'Aasiya'. The CD also contains the statement of Smt.Sherin Shahana, aged 20 However, there is no explanation as to how Ms. Akhila became 'Adhiya'.
In the present writ petition, in her affidavit dated 4.9.2016 as well as in her affidavit filed on subsequent dates, she describes herself as 'Akhila Asokan @ Hadiya'. There is no explanation forthcoming as to how her name has undergone a further change. If the statement of Smt. Sherin Shahana referred to earlier is to be believed,
Ms.Akhila had chosen the name 'Aasiya' from a list of names suggested to her.

അതിനാൽ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാൾക്ക് തീരുമാനങ്ങൾ എടുക്കാൻ ഉള്ള കപ്പാസിറ്റി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു. പിതൃ തുല്യമായ ഉത്തരവാദിത്തം കോടതി സ്വയം ഏറ്റെടുത്ത് (Parens Patriae jurisdiction) കോടതി നൽകിയ വിധിയാണ് ഇത്.നേരത്തെ ചെർപ്പുളശേരിയിൽ മതം മാറിയ ആതിരയുടെ കേസിൽ ഹാജരായ അഡ്വ. പി കെ ഇബ്രാഹിം തന്നെ ഈ കേസിലും സഹായിക്ക് വേണ്ടി വാദിക്കാൻ വന്നു എന്നത് കേവലം ഒരു യാദൃശ്ചികതയായി കോടതിക്ക് തോന്നിയിട്ടില്ല. കേസിൽ വേണ്ട തരത്തിൽ അന്വേഷണം നടത്താത പെരിന്തൽമണ്ണ DySP ക്ക് എതിരെ വകുപ്പ് തല നടപടികൾക്കും കോടതി ഉത്തരവിൽ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവളുമായി സംസാരിച്ച ജട്ജിമാർക്ക് ഇവർ സാധാ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്. അറബിയിൽ കാണാതെ പഠിച്ച കുറെ ആയത്തുകൾ ഉരുവിടുന്നു എന്നാണു മനസ്സിലായത്
.
Our interaction with the detenue when she was brought before us, gives us an impression that, she is only an ordinary girl of moderate intellectual capacity. She appeared to be repeating verses and quotations in Arabic that she has apparently memorized.

രണ്ടു മതത്തിൽ പെട്ടവർ പരസപരം ഇഷ്ടപ്പെട്ടു ഒരാൾ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതല്ല ഇവിടെ നടന്നത്. ആദ്യമേ മതം മാറിയ ഒരാളുടെ arranged marriage ആണ്. പക്ഷെ അതിന്റെതായ ഒരു ലക്ഷണവും കോടതി കണ്ടില്ല.

the plea that Ms.Akhila has contracted a marriage. This is not a case of a girl falling in love with a boy of a different religion and wanting to get married to him. Such situations are common and we are familiar with them. In all such cases, this Court has been consistent in accepting choice of the girl. However, the case here is different. It is an admitted case that this is an arranged marriage.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ച കള്ളം പറഞ്ഞു കോടതിയെ പറ്റിക്കാൻ നോക്കിയതുകൊണ്ടാണ് ഈ വിധി. അഖിലയുടെ മാതാ പിതാക്കൾ വിവാഹത്തിൽ പങ്കെടുത്തു എന്ന നുണ പറഞ്ഞു, വിവാഹം ചെയ്താൽ പിന്നെ കൂടെ കൊണ്ട് പോകാം എന്ന് കരുതി കേസുള്ള സമയത്ത് ഒരു കടലാസ് കല്യാണം നടത്തി നോക്കിയതാണ്.ശഫിൻ ജഹാന്റെ SDPI ബന്ധം (SDPI ക്കാർക്ക് കല്യാണം കഴിക്കാൻ പാടില്ലേ എന്ന ചോദ്യം പ്രതീക്ഷിക്കുന്നു :

അഖിലയ്ക്ക് കിട്ടിയ സംഘടനാ പിന്തുണ.
വിവിധ അഫിഡവിറ്റുകളിൽ അഖില ഉപയോഗിച്ച വിവിധ പേരുകൾ
ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ആളും ഷഫിൻ ജഹാനും സജീവ അംഗം അയ തണൽ എന്നോ മറ്റോ പേരുള്ള ഗ്രൂപ്പ്
ശഫിന്റെ പേരിൽ ഉള്ള കേസുകൾ
ഷഫിനു ജോലി ഇല്ലെങ്കിലും കേസ് നടത്താനും കോടതിയിൽ ഹാജരാവാനും സാധിക്കുന്നു എന്ന നിരീക്ഷണം.

പിൻ കുറിപ്പ് :-
കോടതി വിധി പൂർണ്ണമായും കാണും മുൻപ് വലിയ്യിനെ നിശ്ചയിച്ച പ്രശ്‌നം ആണോ വിധിക്ക് കാരണം എന്ന് സംശയിച്ചിരുന്നു. എന്നാൽ വിധിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ തന്നെ പരിഗണിച്ചിട്ടില്ല. പച്ചക്ക് തട്ടിപ്പ് നടന്ന വിഷയത്തിൽ പിന്നെ വേറെ കാര്യങ്ങൾ ഒന്നും നോക്കേണ്ട കാര്യം ഇല്ല എന്ന് കോടതി കരുതികാണും. അല്ലെങ്കിൽ വാലി മുജ്ബിർ പോലെ പലതും കോടതിയിൽ പരിഗണിക്കപ്പെട്ടെനെ..

അപ്പീൽ സാധ്യതകൾ

അപ്പീലിന് നല്ല സാധ്യതയുണ്ട്. ഇതൊന്നും സമുദായ പ്രശ്‌നം ആക്കി എതിരാളികൾക്ക് വടി കൊടുക്കാൻ നിൽക്കരുത് എന്നാണ് അഭ്യർത്ഥന. ഇതിൽ ഇസ്ലാം ഒരു കഥാപാത്രം അല്ല. സുടാപ്പികൾ ആണ് കഥാ പാത്രം എന്നതിനാൽ ലീഗുകാർ ഈ വിഷയത്തിൽ നിന്നും വിടുന്നത് നല്ലതാണ്. ഭരണഘടനാ അവകാശങ്ങൾ പറഞ്ഞു സുപ്രീംകോടതിയിൽ പോയാൽ അനുകൂല വിധി ഉണ്ടാവാം. ഉഡായിപ്പിനു പകരം ഞങ്ങൾ പ്രണയത്തിൽ ആണ്, ഒന്നിച്ചു ജീവിക്കണം എന്ന് പറഞ്ഞാൽ ചിലപ്പോൾ അനുകൂല വിധി ലഭിക്കാൻ സാധ്യതയുണ്ട്.
അതിനിടെ അഖിലയുടെ വീട്ടിൽ വച്ച് ശരിയായ ഇസ്ലാം എന്താണ് എന്ന് അവർ മനസ്സിലാക്കിയാൽ കേസിന് പോകേണ്ട ആവശ്യം വരില്ല. 

(നസീർ കുന്നുംപുറത്ത് Freethinkers സ്വതന്ത്രചിന്തകർ എന്ന ഗ്രൂപ്പിൽ ഫേസ്‌ബുക്കിൽ നൽകിയ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP