ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ രാജമൗലി യുക്തിവാദിയാണോ? അതേയെന്ന് വാദിച്ച് ഒരു വിഭാഗം; അല്ലെന്ന് കാണിക്കാൻ അഞ്ച് വർഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി 'ജാതി വ്യവസ്ഥയെ ന്യായീകരിച്ചു' എന്ന് വാദിച്ച് മറ്റൊരു വിഭാഗം; ബാഹുബലി രണ്ട് തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച സംവിധായകന്റെ വിശ്വാസത്തെ ചൊല്ലി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ നാഴികകല്ലാണ് രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലി എന്ന സിനിമ. തെലുങ്കും ഹിന്ദിയും മലയാളവും അടക്കം അഞ്ച് ഭാഷകളിൽ ഇറങ്ങിയ ഈ ചിത്രം ഇന്ത്യൻ ബോക്സോഫീസ് ചരിത്രം തന്നെ തിരുത്തികുറിച്ചു. ആയിരം കോടിയിൽ ഇടംപിടിക്കുന്ന ആദ്യ ചിത്രമാകും രാജമൗലിയുടേത് എന്ന ഉറപ്പിക്കുന്ന വിധത്തിലാണ് ബാഹുബലി രണ്ടിന്റെ കുതിപ്പ്. ആദ്യ ദിവസം തന്നെ 108 കോടി രൂപ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ തന്നെ പുറത്തുവിടുന്ന വിവരം. ചിത്രത്തിന്റെ മേക്കിംഗും അസാധാരണമായ കുതിപ്പും കണ്ട് അന്തംവിട്ടിരിക്കയാണ് ലോക സിനിമാലോകവും. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ബാഹുബലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് താനും. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന രഹസ്യം വെളിപ്പെടുത്താതെയും മറിച്ചുമുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കിൽ നിറയെ. എന്നാൽ, മലയാളം സോഷ്യൽ മീഡിയയിലെ കാര്യം മറ്റൊന്നാണ്. ഇവിടെ ചർച്ചാ വിഷയം സംവിധായകൻ എസ്എസ് രാജൗലിയുടെ വിശ്വാസത്തെ കുറിച്ചാണ്.
ഇത്രയും വലിയൊരു ചിത്രമൊരുക്കിയ രാജമൗലി ഒരു യുക്തിവാദിയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതുകൊണ്ട് യുക്തിവാദികൾക്ക് അഭിമാനിക്കാം എന്ന വിധത്തിൽ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയത് സംവിധായകൻ കൂടിയായ സജീവൻ അന്തിക്കാടായിരുന്നു. സമാനമായ വിധത്തിൽ അഭിപ്രായ പ്രകടനങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തി. ചിത്രത്തിൽ അഭിനയിച്ച സത്യരാജ്, നാസർ എന്നിവർ യുക്തിവാദികളാണെന്നും അത് മാത്രമല്ല, സംവിധായകൻ കൂടിയായ രാജമൗലിയും യുക്തിവാദി ആണെന്നാണ് അഭിപ്രായം പറയുന്നത്. തമിഴ് സിനിമാ ലോകത്ത് യുക്തിവാദികൾ കുറേയുണ്ടെന്നും ചിത്രങ്ങൾ സഹിതം സജീവൻ അന്തിക്കാട് ഫേസ്ബുക്കിൽ പറയുന്നുണ്ട്.
തമിഴ്നാട്ടിലെ യുക്തിവാദികളിൽ പ്രമുഖനായത് കരുണാനിധി ആണെന്നും കമൽ ഹാസനും നെപ്പോളിയനും യുക്തിവാദികളാണെന്നും അന്തിക്കാട് വാദിച്ചു. അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കട്ടപ്പയെന്ന സത്യരാജ് പിംഗളതേവനെന്ന നാസർ സംവിധായകൻ രാജമൗലി നിരീശ്വരവാദികൾ നിറഞ്ഞു നിൽക്കുന്ന ബാഹുബലി. തമിഴ് സിനിമയിൽ നിരീശ്വരവാദികളായ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇവരിൽ എവർഗ്രീൻ സെലിബ്രിറ്റി കരുണാനിധി തന്നെ. രാഷ്ട്രീയക്കാരനായതിനാൽ ആവശ്യത്തിനെ യുക്തിവാദം പറയൂ. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ നിരീശ്വരവാദം പറയാൻ സാക്ഷാൽ കമൽഹാസനെ കഴിഞ്ഞെ വേറാളുള്ളൂ.
പറയേണ്ടത് പറഞ്ഞ് മുങ്ങുകയും വീണ്ടുമൊരു ബോംബുമായി പൊങ്ങുകയുമാണ് പുള്ളിയുടെ സ്ഥിരം പണി. നടൻ നാസർ ഇതിലൊന്നും പെടില്ല. കട്ട നാസ്തികനാണ്. പക്ഷെ തമിഴ്നാട്ടിലെ ഒരു യുക്തിവാദ സംഘടനയിലുമില്ല. ഒറ്റയാനായി നിൽക്കാനാണിഷ്ടം. നീലകണ്ഠനോട് നേർക്കു നേർ നിന്ന ദേവാസുരത്തിലെ നെപ്പോളിയനാണ് മറ്റൊരാൾ. പച്ചക്ക് യുക്തിവാദം പറഞ്ഞു തന്നെ പുള്ളി തമിഴ്നാട്ടിലെ മന്ത്രി വരെയായി.
പക്ഷെ കട്ടപ്പ സത്യരാജ് ഒരു സംഭവം തന്നെയാണ്. തമിഴ്നാടിന്റെ രാഷ്ട്രപിതാവ് സാക്ഷാൽ പെരിയാർ EV രാമസ്വാമിയുടെ യഥാർത്ഥ പിൻഗാമി. മദ്രാസ്സിലെ പെരിയാർ ആസ്ഥാനത്തുള്ള ആശുപത്രിയിൽ ഒരു ബ്ലോക്ക് തന്നെ സത്യരാജിന്റെ പേരിൽ സൗജന്യചികിത്സക്കായുണ്ട്.
കഴിഞ്ഞ മാസം മാർച്ച് 16ന് ഫാറൂഖ് എന്ന ചെറുപ്പക്കാരനെ ഉക്കുടത്ത് വെച്ച് മുസ്ലിം യഥാസ്ഥിതികർ വക വരുത്തിയ വാർത്തയറിഞ്ഞപ്പോൾ സത്യരാജ് ഫാറൂഖിന്റെ വീട്ടിൽ പോയി ഭാര്യയെയും കുട്ടികളെയും സമാശ്വസിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ സഹായം നൽകിയാണ് അദ്ദേഹം തിരിച്ച് പോയത്.
ഈച്ച എന്ന രാജമൗലി സിനിമയിൽ വില്ലന്റെ സന്തത സഹചാരിയായി അഭിനയിച്ച ആദിത്യൻ യുക്തിവാദത്തിന്റെ ഒരു വിസിൽ ബ്ലോവർ ആണെന്നു തന്നെ പറയാം. (മാമ്പഴക്കാലം എന്ന മോഹൻലാൽ സിനിമയിലെ വില്ലൻ) പ്രകൃതി ചികിത്സയിലും ഹോമിയോയിലും വിശ്വസിക്കുന്ന യുക്തിവാദികളാണ് കേരളത്തിലുള്ളത് എന്നൊക്കെ പുള്ളി തുറന്നങ്ങ് പറയും. ഈച്ച,ബാഹുബലി 1 , ബാഹുബലി 2 തുടങ്ങിയ രാജമൗലി സിനിമകളിലൊക്കെ യുക്തിവാദികളായ നടന്മാർ എന്തുകൊണ്ട് നിറഞ്ഞു നിൽക്കുന്നു എന്ന എളിയ സംശയത്തിനുള്ള മറുപടി ഇന്ന് കിട്ടി.
'രാജമൗലിയും ഒരു നിരീശ്വരവാദിയാണ്.' ഒരഭിമുഖത്തിൽ അദ്ദേഹമതു തുറന്നു പറഞ്ഞിരിക്കുന്നു. ക്യാമറയിൽ കാലു കയറ്റി വെച്ച് 'ക്യാമറ വെറുമൊരു ടൂൾ മാത്രം; പൂജിക്കേണ്ട വസ്തുവല്ല' എന്ന് പ്രഖ്യാപിക്കുന്ന സ്പീൽബർഗിന്റെ ഇന്ത്യൻ അവതാരത്തിന് നിരീശ്വരവാദിയാകാതെ നിവൃത്തിയില്ലല്ലോ.
എന്നാൽ, അന്തിക്കാട് ഉദ്ദേശിച്ച ഫേസ്ബുക്ക് പോസ്റ്റിനെ എതിർത്തു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. രാജമൗലി നിരീശ്വര വാദിയല്ലെന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ കൂടി തെളിഞ്ഞതാണെന്നും പലരും പറഞ്ഞു. മറ്റു ചിലർ ഈ അഭിപ്രായത്തെ അംഗീകരിച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തു. രൗജമൗലിയുടെ സൃഷ്ടിയിൽ തന്നെ അദ്ദേഹം ജാതിവാദിയാണെന്ന് തെളിയിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇത് സജീവ ചർച്ചയാകുകയും ചെയ്തു.
ഇതിനിടെ രാജമൗലി യുക്തിവാദി അല്ലെന്നും മറിച്ച് ജാതി വ്യവസ്ഥയെ പോലും ന്യായീകരിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞും ചിലർ രംഗത്തെത്തിയത്. മനു സ്മൃതിയുടെ ആരാധകനാണ് രാജമൗലിയെന്നും വാദിച്ചു കൊണ്ടാണ് മറ്റു ചിലർ രംഗത്തെത്തിയത്. ഇവർ അദ്ദേഹം അഞ്ച് വർഷം മുമ്പ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ഇതിന് വേണ്ടി ഉയർത്തിക്കൊണ്ടുവന്നു. 2012ലെ ഫേസ്ബുക്ക് പോസ്റ്റ് ഉയർത്ത് രാജമൗലി ഒരു ജാതിവാദിയാണെന്ന് വാദിക്കുകയായിരുന്നു എതചിർവാദക്കൾ.
മനുസ്മൃതിയിലെ ജാതിവ്യവസ്ഥ ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും അത് ജീവിതരീതികൊണ്ടു ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രാജമൗലിയുടെ പോസ്റ്റായിരുന്നു ഇത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, ദളിതർ തുടങ്ങിയ ജാതിശ്രേണിയെ ജീവിതരീതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെ ന്യായീകരിക്കാനാണ് രാജമൗലി പോസ്റ്റിലൂടെ ശ്രമിക്കുന്നതെന്നും യുക്തിവാദിയാണെന്ന വാദത്തെ എതിർക്കുന്നവർ വാദിക്കുന്നു.
രൗജമൗലിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
മനുസ്മൃതിയിലെ ജാതി വ്യവസ്ഥ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അല്ലാതെ അത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല. എനിക്കൊപ്പം ടെന്നിസ് കളിക്കാറുള്ള പ്രസാദ് നല്ലൊരു വിശദീകരണമാണ് ഇതുസംബന്ധിച്ച് നൽകിയത്.
പഞ്ചമജാതി (അസ്പൃശ്യർ) എന്നത് ജീവിതത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് (പരാശ്രയി)ശൂദ്രർ എന്നത് തനിക്കും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവർ വൈശ്യർ എന്നത് സ്വയം ലാഭമുണ്ടാക്കുകയും ഒപ്പം മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നയാൾ ക്ഷത്രിയർ എന്നത് തനിക്കു കീഴെയുള്ളവർ ഭക്ഷണം കഴിച്ചശേഷം മാത്രം കഴിക്കുന്നവർ ബ്രാഹ്മണർ എന്നത് ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവർ.
രാജമൗലിയുടെ ബാഹുബലിയിൽ കറുത്തവരെ വില്ലന്മാരായും സംസ്കാരശൂന്യരായും ചിത്രീകരിച്ചത് അദ്ദേഹത്തിനുള്ളിലെ വംശീയതയെയും ജാതീയതയെയും തുറന്നുകാട്ടുന്നതാണെന്ന് ഓർമ്മിച്ചുകൊണ്ടുള്ളതാണ് ഈ നിലപാടിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളിൽ ചിലത്.
'നിങ്ങൾ ഇന്ത്യയിലെ യഥാർത്ഥ ജാതിവാദി. റാസിസ്റ്റാണ് നിങ്ങൾ. നിങ്ങളുടെ ബ്രാഹ്മണിക്കൽ ആശയത്തിന് സമാനമാണ് നിങ്ങളുടെ ചിന്തയും. ഇന്ന് നിങ്ങൾ നിങ്ങളുടെ ചിത്രങ്ങളിലൂടെ ജാതിയെ പുനസൃഷ്ടിക്കുകയാണ്. നിങ്ങളുടെ ജാതീയ ആശയങ്ങളെ തുടച്ചുമാറ്റാൻ ഞങ്ങൾ ഇപ്പോൾ തയ്യാറാണ്.' എന്നാണ് രാജേഷ് കുമാർ എന്നയാൾ ഈ പോസ്റ്റിനു താഴെ കുറിച്ചത്. 'ക്ഷത്രിയന്മാർക്ക് ഭക്ഷിക്കാനായി രാവും പകലും പണിയെടുക്കുന്നത് ദളിതരാണ്. അവർ പണിയെടുത്തില്ലെങ്കിൽ ക്ഷത്രിയർ പട്ടിണികിടന്ന് ചാവും' എന്നാണ് ഒരാളുടെ കമന്റ്.
എന്തായാലും ബാഹുബലി തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ മലയാളം സോഷ്യൽ മീഡിയ സംവിധായകന്റെ വിശ്വാസപ്രമാണത്തെ ചൊല്ലി തർക്കിക്കുന്ന ദയനീയ കാഴ്ച്ചയാണ് കാണുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്