സാക്ഷാൽ പാണക്കാട് തങ്ങൾ പറഞ്ഞിട്ടും മുസ്ലിംലീഗ് കുഞ്ഞുങ്ങൾ പഠിക്കുന്നില്ല..! അവരുടെ പഠനം ഇപ്പോഴും സംഘപരിവാർ സ്കൂളിൽ തന്നെ! വാട്സ് ആപ്പ് ഹർത്താൽ പോലെ തീയറ്റർ പീഡന കേസിലും സംഘപരിവാർ നുണപ്രചരണം ഏറ്റുപിടിച്ചു; കേസിൽ അറസ്റ്റിലായ മൊയ്തീൻ കുട്ടിക്ക് പകരം പാവപ്പെട്ടൊരു മൊയ്തീൻ കുട്ടിയിൽ കുറ്റം ആരോപിച്ച് സൈബർ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി സ്വദേശി
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മുസ്ലിംലീഗിലെ യുവാക്കൾ ഇപ്പോൾ ആത്മീയ ആചാര്യനാക്കിയിരിക്കുന്നത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അല്ലേ? അതോ സംഘപരിവാർ നേതാക്കളാണോ അവരുടെ അപ്പോസ്തലന്മാർ? ഈ ചോദ്യം ആരെങ്കിലും ചോദിച്ചു പോയാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ആ വിധത്തിലാണ് സൈബർ ലോകത്ത് മുസ്ലിംലീഗിന്റെ നുണപ്രചരണം കൊഴുക്കുന്നത്.
ബാലപീഡനത്തിൽ അറസ്റ്റിലായത് തൃത്താല സ്വദേശിയായ മൊയ്തീൻ കുട്ടിയായിരുന്നു. ഇയാൾ ജുവല്ലറി വ്യവസായിയും പ്രവാസി ലീഗിന്റെ നേതാവുമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, മൊയ്തീൻ കുട്ടി അറസ്റ്റിലായതിന് പിന്നാലെ സംഘപരിവാർ അനുയായികൾ ഇയാൾ ഇടതു അനുഭാവിയാണെന്ന വിധത്തിൽ സൈബർ ലോകത്ത് നുണപ്രചരണം നടത്തി. പട്ടാമ്പിക്കാരനായ മൊയ്തീൻകുട്ടിയെന്ന സാധുവായ മനുഷ്യന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാളാണ് കുറ്റവാളിയെന്ന വിധത്തിൽ നുണ പ്രചരണം നടത്തിയത്. ഈ നുണ പ്രചരണം വാട്സ് ആപ്പ് ഹർത്താൽ കാര്യത്തിൽ എന്നതു പോലെ സൈബർ ലോകത്തെ മുസ്ലിംലീഗ് അനുഭാവികളും പ്രചരിപ്പിക്കുകയായിരുന്നു.
പട്ടാമ്പിക്കാരനായ മൊയ്തീൻ കുട്ടി ഇടതു അനുഭാവിയാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുന്ന്ത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പേജിലുണ്ട്. ഇടതു അനുഭാവിയാണെന്ന ഒറ്റക്കാരണം കൊണ്ടാണ് നിരപരാധിയായ വ്യക്തിയെ അപരാധിയാക്കി സൈബർലോകത്ത് സംഘപരിവാർ പേജുകൾ ആരോപണങ്ങൾ ഉന്നയിച്ചത്. വ്യാപകമായി പ്രചരണം നടത്തുകയും ചെയ്തു ഇക്കൂട്ടർ. എന്നാൽ, ഈ ആരോപണം മുസ്ലിംലീഗുകാരും ഏറ്റെടുക്കുകയായിരുന്നു.
കത്വ പെൺകുട്ടിയുടെ പേരിൽ ഹർത്താലിന് ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകർ ആഹ്വാനം ചെയ്തപ്പോൾ അതേ തുടർന്ന് രംഗത്തിറങ്ങിയതും അക്രമം നടത്തിയവരിൽ ഭൂരിഭാഗവു മുസ്ലിംലീഗ് പ്രവർത്തകരായിരുന്നു. ഇതോടെ പാണക്കാട് തങ്ങൾ സൈബർ പേജിലൂടെ ഇത്തരം കെണികളിൽ വീഴരുതെന്ന മുന്നറിയിപ്പു നൽകി രംഗത്തുവന്നിരുന്നു. എന്നാൽ തങ്ങളുടെ സാരോപദേശം കൊണ്ടൊന്നും ലീഗുകാർ നന്നാവാൻ പോകുന്നില്ലെനന് തെളിവാണ് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പേജുകൾ തന്നെ സാധുവായ മനുഷ്യനെ അപരാധിയാക്കി പ്രചരിപ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ബാലികാ പീഡന കേസിസും സംഘപരിവാർ പ്രചരണങ്ങളിൽ ലീഗുകാർ കുടുങ്ങുകയായിരുന്നു.
അതേസമയം തന്റെ ചിത്രം അടക്കം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പട്ടാമ്പിക്കാരനായ വ്യക്തിയും ഒരുങ്ങുന്നുണ്ട്. ഇക്കാര്യം മുഹമ്മദ് മുഹ്സിൻ എംഎൽഎ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുച്ഛം മാത്രം.
മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ 'മാന്യതയിലും', ഓൺലൈൻ സൈബർ വിങ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ 'സംഘ്-ലീഗ്' തോമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. വ്യാജപ്രചരണങ്ങളെ അപലപിച്ചു കൊണ്ടാണ് മുഹ്സിൻ ഫേസുബുക്കിൽ പോസ്റ്റിട്ടത്.
മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചങ്ങരംകുളത്തെ സിനിമാ തിയേറ്ററിൽ വെച്ച് ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതും മലയാളികൾക്കാകെ അപമാനകരവുമാണ്. പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന ബന്ധപ്പെട്ട പൊലീസുകാരും കൂട്ടുനിന്ന അമ്മയും ഒരേപോലെ കുറ്റക്കാർ തന്നെയാണ്. സംരക്ഷിക്കേണ്ടവർ തന്നെ ക്രൂരമായി ശിക്ഷിക്കുമ്പോൾ, ആ പിഞ്ചു ബാല്യം എന്താണ് ചിന്തിച്ചിട്ടുണ്ടാവുക?
നിഷ്കളങ്കമായി കളിച്ചു നടുക്കേണ്ട പ്രായത്തിൽ ഈ ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഈ ക്രൂരത ചിരിക്കുന്ന മുഖവുമായി ചെയ്ത തൃത്താല സ്വദേശിയുടെ മാനസികാവസ്ഥ മനുഷ്യന്റതല്ല ! ഈ സംഭവം നൽകുന്ന പാഠം കുട്ടികളുടെ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നിൽ ഈ കുഞ്ഞിന് നീതി നിഷേധിച്ച പൊലീസുകാർക്ക് സസ്പെൻഷനല്ല, ഡിസ്മിസലും ജയിലഴികളുമാണ് നൽകേണ്ടത്. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും വേണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ എന്നെയും, പ്രതിയുടെ പേരുള്ള പട്ടാമ്പികാരനായ ഒരാളെയും ചേർത്ത് സംഘികളുടെയും മുസ്ലിം ലീഗിന്റെ ഓൺലൈൻ ചാവേറുകളും നടത്തുന്ന കുപ്രചാരങ്ങങ്ങൾ സംസ്കാരമുള്ള ജനതക്ക് ചേർന്നതല്ല. യഥാർത്ഥ പ്രതി തൃത്താല സ്വദേശിയാണെന്നും അദ്ദേഹം ഗൾഫിലെ ഒരു വ്യാപാരിയാണെന്നും തെളിയുകയും അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന വീഡിയോയും ഉണ്ടായിരിക്കെ അതേ പേരിലുള്ള പട്ടാമ്പി സ്വദേശിയായ മറ്റൊരാളുടെ ഫോട്ടോ ഇരുകൂട്ടരും ചേർന്ന് പ്രചരിപ്പിക്കുന്നു. മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഈ പട്ടാമ്പി സ്വദേശിയുടെ ഫേസ് ബുക്ക് പ്രൊഫൈലോടു കൂടി പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കവർ പേജിൽ എന്റെ ഫോട്ടോ ഉണ്ട്. ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്.
സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവർ നുണകൾ കൊണ്ട് കെട്ടിപ്പടുത്ത രാഷട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാൽ സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി നിങ്ങളുടെ സംഘടനയായ കെ.എം.സി.സിയുടെ മെമ്പറോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അംഗമോ ആയിക്കൊള്ളട്ടെ, അയാൾക്ക് കടുത്ത ശിക്ഷ കിട്ടണം. ഇതു പോലുള്ളവർ നാടിന് ആപത്താണെന്നും, റേപ്പ് കേസിലെ പ്രതികൾക്ക് വേണ്ടി സംഘികളെപ്പോലെ സമരം ചെയ്യാൻ കേരളത്തിലെ ലീഗ് അടക്കമുള്ള ഒരു പാർട്ടിയും നിൽക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
എന്നാൽ പ്രതിയുടെ പേര് ഉള്ള മറ്റൊരാളെ ഉപയോഗിച്ച എന്നെ ആക്രമിക്കുന്ന സൈബർ ലീഗിന്റെ 'പോരാളികളെ', നിങ്ങൾക്കെന്താണ് വേണ്ടത്? തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ തീവ്രവാദിയാണെന്ന് സംഘികൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ചന്ദ്രികയിൽ മുഖപ്രസംഗം തന്നെ സംഘികൾക്കായി മാറ്റി വെച്ചു. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുഛം മാത്രം. മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ 'മാന്യതയിലും', ഓൺലൈൻ സൈബർ വിങ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ 'സംഘ്-ലീഗ്' തോമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബാലികയെ പീഡിപിച്ചവൻ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. കൂട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പൊലീസുകാരനും, ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാർ ഇടപെട്ടിട്ടുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
Stories you may Like
- വ്യാജപ്രചരണം; പരാതി നൽകി പി.കെ. ശ്രീമതി
- ശബരിമല സ്ത്രീപ്രവേശനം: പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര രോഗമെന്നത് വ്യാജപ്രചാരണം
- വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്;
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്