ഐസിയുവിനെ രണ്ടാമത്തെ വീടായി കണ്ടു; വേദന കുറക്കുന്നതിനുള്ള ചികിൽസയിലും പുഞ്ചിരിച്ചു; ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിച്ചവർക്കെതിരെ ആഞ്ഞടിച്ചു; അസുഖക്കിടക്കയിലെ ജിഷ്ണുവിന്റെ കുറിപ്പുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏതാനം നാളുകളായി നടൻ ജിഷ്ണു ഒരു പോരാട്ടത്തിലായിരുന്നു. കാൻസർ രോഗത്തോട് സന്ധിയില്ലാതെ പോരാടിയാണ് ജിഷ്ണുവിന്റെ മടക്കം. നിരവധി തവണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും എല്ലാറ്റിനെയും പോസിറ്റീവായി ചിന്തിച്ച നടൻ. ഇതിനിടെ കാൻസറിനെ ചിരിച്ചു കൊണ്ട് നേരിടുന്ന ജിഷ്ണുവിന്റെ വികാര നിർഭരമായ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പലപ്പോഴും ജിഷ്ണുവിന്റെ മരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. 2014ലാണ് ജിഷ്ണു കാൻസർ രോഗ ബാധിതനാണെന്ന് പുറം ലോകം അറിയുന്നത്. നവംബറിൽ തന്നെ വ്യാജ മരണവാർത്തയെത്തി. അതിനെല്ലാം ഫെയ്സ് ബുക്കിലൂടെ വിശദീകരണം നൽകിയ ജിഷ്ണു തന്റെ ചികിൽസയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പടരരുതെന്ന ഉത്തമബോധ്യത്തോടെയായിരുന്നു അത്. ഒടുവിൽ ഈ മാസം ആദ്യവാരം ജിഷ്ണു ഫെയ്സ് ബുക്കിൽ തന്റെ ആരോഗ്യം അതീവ ഗരുതരമാണെന്ന സൂചന നൽകി പോസ്റ്റിട്ടു. അന്ന് മുതൽ മലയാളികൾ ജിഷ്ണുവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു.
താനിപ്പോൽ ഐസിയുവിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ജിഷ്ണു ഫേസ്ബുക്കിൽ എഴുതിയത്. 'ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിപ്പിൽ പറയുന്നു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ജിഷ്ണു പറയുന്നു. എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ജിഷ്ണു പറഞ്ഞു.
ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന്റെ വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ തളരാത്ത മനസിനെയും പോസിറ്റീവ് ചിന്തയെയും എല്ലാവരും ഒരുപോലെ പിന്തുണച്ചു കമന്റുകൾ രേഖപ്പെടുത്തി. അത് വൈറലുമായി. പക്ഷേ നടൻ പങ്കുവച്ച ആത്മവിശ്വാസം ഇത്തവണ മരണത്തെ തോൽപ്പിക്കാൻ പോന്നതായിരുന്നില്ല.
Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my...
Posted by Jishnu Raghavan on Monday, March 7, 2016
കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും അറിയിച്ചിരുന്നു. ജിഷ്ണുവിന്റെ അറിയിപ്പ് മലയാളികൾക്ക് ഏറെ സന്തോഷം പകരുകയും ചെയ്തു. എന്നാൽ കാൻസറിന്റെ പിടിയിൽ നിന്നും പൂർണ്ണായും മുക്തനാകാൻ മലയാളികളുടെ യുവനടന് സാധിച്ചില്ല. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് നടന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് 2014ൽ വാർത്തകളെത്തിയത്. ജിഷ്ണു കാൻസറിന് പൂർണ്ണമായും കീഴടങ്ങി എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പ്രചരണങ്ങളുണ്ടായിരുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.
തുടർന്ന് സ്ഥിതിഗതികൾ അറിയാൻ വിഷ്ണുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു വീണ്ടും രോഗം ബാധിച്ച് ചികിത്സയിൽ ആണെന്ന് വ്യക്തമായി. ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായിരുന്ന ജിഷ്ണു കഴിഞ്ഞ ഒരു മാസമായി അപ്ഡേറ്റ് ഒന്നും നടത്തിയിരുന്നില്ല എന്നതും രോഗാവസ്ഥക്ക് തെളിവായാണ് വാട്സ് ആപ്പിലും മറ്റും ചിത്രങ്ങൾ ഇട്ട് പ്രചരിപ്പിച്ചവർ വിശ്വസിച്ചിരുന്നു. ആ ചിത്രങ്ങൾ ആദ്യതവണ ചികിത്സിച്ചപ്പോൾ എടുത്തതാണ് എന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തകർ തന്നെ രംഗത്ത് വന്നു. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ താൻ ചികിത്സയിലാണെന്ന് സൂചിപ്പിച്ചുകൊണ്ടും വാട്സ് ആപ്പ് ദൃശ്യങ്ങൾ പഴയതാണെന്നും വ്യക്തമാക്കികൊണ്ടും ജിഷ്ണുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും വിശദീകരണം എത്തി. ഇതോടെ ജിഷ്ണുവിന്റെ അസുഖത്തിലെ ആശങ്കയും അന്ന് നീങ്ങി.
I see God and feel his love through so many people around me. i have gone through a lot but the support love I get just...
Posted by Jishnu Raghavan on Monday, March 7, 2016
എന്നാൽ ആ സന്തോഷത്തിന് ജിഷ്ണു തന്നെ വിരാമമിട്ടു. പ്രാർത്ഥനയും പ്രതീക്ഷയുമായി അർബുദത്തെ വീണ്ടും നേരിടുകയാണ് ജിഷ്ണുതെന്നെ 2015 ഏപ്രിലിൽ വെളിപ്പെടുത്തി. ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫേസ്ബുക്കിൽ അന്ന് പോസ്റ്റ് ഇട്ടു. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമർ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഞാൻ. പണ്ട് പൂർണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാൻ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോൾ ഓർക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവുംവ വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങൾ ജീവിതത്തിലൂടെ ചെയ്യൂ. - ഇതോടെ വീണ്ടും ആശങ്കയിലേക്ക് കാര്യങ്ങളെത്തി. പിന്നീടൊരിക്കലും രോഗം ജിഷ്ണുവിനെ വിട്ടുപോയില്ല.
At last back home after 8 months ...my room sweet room :).... a small break from treatment to get together with family...
Posted by Jishnu Raghavan on Thursday, August 27, 2015
അർബുദം ശമിപ്പിക്കാനുള്ള അത്ഭുത മരുന്നെന്ന നിലയിൽ ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ജിഷ്ണു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ലക്ഷ്മി തരുവും മുള്ളാത്തയും അർബുദശമനത്തിന് ഉപയോഗിക്കണമെന്ന് നിരവധി ബന്ധുമിത്രാദികൾ തന്നോട് ഉപദേശിച്ചിരുന്നതായി ജിഷ്ണു പറയുന്നു. എന്നാൽ ഇതു ഫലം കണ്ടില്ലെന്നും തന്റെ അവസ്ഥ കൂടുതൽ അപകടത്തിലാക്കാൻ മാത്രമാണ് ഇത് കാരണമായതെന്നും ജിഷ്ണു വ്യക്തമാക്കുന്നു. 'സോഷ്യൽ മീഡിയയിലൂടെയും ലക്ഷ്മി തരുവും മുള്ളാത്തയും അർബുദ മരുന്നുകളെന്ന നിലയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ഇതടക്കമുള്ള നിരവധി ബദൽ മരുന്നുകൾ സ്വയം പരീക്ഷിച്ചയാളാണ് ഞാൻ. എന്നാൽ എന്റെ അർബുദബാധയെ തെല്ലും ശമിപ്പിക്കാൻ ഇവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം മരുന്നുകൾ വളരെ അപകടകരമായ അവസ്ഥയിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു' ജിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.
'അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം മരുന്നുകളെ ഞാൻ ഒരിക്കലും ആർക്കും ശുപാർശ ചെയ്യില്ല. പ്രാഥമിക ചികിത്സക്കുശേഷം ഇത്തരം മരുന്നുകളുപയോഗിച്ചാൽ ദോഷമില്ല. ഉപകാരമില്ല എന്നതുപോലെ ഉപദ്രവമില്ലെന്നതാണ് അതിന്റെ കാരണം. ഇത്തരം ബദൽ മരുന്നുകളുടെ അർബുദം ശമിപ്പിക്കാനുള്ള ശേഷിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾക്കുശേഷമേ ഇവ പ്രചരിപ്പിക്കാവൂ. ദയവുചെയ്ത് ഇത്തരം മരുന്നുകൾ കീമോതെറാപ്പി പോലുള്ള ആധുനിക ചികിത്സാ മാർഗ്ഗങ്ങൾക്ക് ബദലായി ആർക്കും ഉപദേശിക്കരുത്. അത് വളരെ അപകടകരമാണ്. സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം പ്രചരണങ്ങളെ വിശ്വസിക്കുകയുമരുത്. ജിഷ്ണു പറയുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. കാൻസർ ചികിൽസയിലെ കള്ളനാണയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴും ജിഷ്ണുവിന്റെ ആരോഗ്യം ഭേദമാകാനുള്ള പ്രാർത്ഥനയിലായിരുന്നു മലയാളികൾ.
Another day of battle... My army of chemo warriors all set to enter the battle field.... With expert strategies from Dr...
Posted by Jishnu Raghavan on Thursday, May 21, 2015
നേരത്തെ കാൻസറിന്റെ പിടിയിൽപെട്ട് ആദ്യഘട്ടത്തിൽ ജിഷ്ണു ചികിത്സ തേടിയത് ബാംഗലൂർ നാരായണ ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്തതായി ജിഷ്ണുവിന്റെ അച്ഛനും നടനുമായ രാഘവൻ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നു. ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു. ഇതിനിടെയാണ് വീണ്ടും യുവനടനെ കാൻസർ പിടികൂടിയത്. ഈ രോഗം പിന്നോടൊരിക്കലും ജിഷ്ണുവിനെ പൂർണ്ണമയാും വിട്ടു പോയില്ല. അപ്പോഴും പ്രതീക്ഷ കൈവിടാതെ ജിഷ്ണു ചികിൽസ തുടർന്നു. ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് മാറി. ഇതെല്ലാം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ജിഷ്ണുവിന്റെ മടക്കവാർത്തകൾ ഏറെ പ്രതീക്ഷയോടെ മലയാളി ഏറ്റെടുത്തു. എന്നാൽ ഈ പ്രതീക്ഷകൾ അധികകാലം ആയുസുണ്ടായില്ല. കാൻസർ എത്തി രണ്ട് കൊല്ലം കഴിയുമ്പോൾ നടനെ മരണത്തിന് പൂർണ്ണമായും കീഴടക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്