Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികേഷ് കുമാറിനെ ജയിലിൽ അടക്കാൻ ശ്രമിച്ച രേഷ്മ ലഖ്‌നിയും സൈബർ ലോകത്തെ താരമായി; കൊച്ചിയിലൂടെ ബൈക്ക് ഓടിക്കുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലാകുന്നു

നികേഷ് കുമാറിനെ ജയിലിൽ അടക്കാൻ ശ്രമിച്ച രേഷ്മ ലഖ്‌നിയും സൈബർ ലോകത്തെ താരമായി; കൊച്ചിയിലൂടെ ബൈക്ക് ഓടിക്കുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലാകുന്നു

ആവണി ഗോപാൽ

തിരുവനന്തപുരം: അന്യസംസ്ഥാനത്തു നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന ചെറുകിട തൊഴിലാളികളെ മലയാളികൾ കാര്യമായി ഗൗനിക്കാറില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് വലിയ പരിഗണന തന്നെയാണ് നൽകി വരുന്നത്. പ്രത്യേകിച്ചും സൈബർ ലോകം. ഇതിന്റെ തെളിവാണ് ഋഷിരാജ് സിംഗും പി നിശാന്തിനിയും ആലുവ റൂറൽ എസ്‌പി യതീഷ് ചന്ദ്രയ്ക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണ. ഇക്കൂട്ടത്തിലേക്ക് ഒടുവിൽ ഒരു ഉന്നത ഉദ്യോഗസ്ഥ കൂടിയെത്തി. റിപ്പോർട്ടർ ചാനൽ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സേവനനികുതി കുടിശ്ശികയുടെ പേരിൽ ജയിലിൽ അടയ്ക്കാൻ ഒരുങ്ങിയ കൊച്ചി സെൻട്രൽ എക്‌സൈസ് കമ്മിഷണർ രേഷ്മ ലഖാനിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. തന്റെ അറസ്റ്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് നികേഷ് കുമാർ തന്നെ എഴുതിയ വിശദീകരണ കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് രേഷ്മ ലഖാനിയെ സൈബർ ലോകത്തിന്റെ താരമാക്കിയത്.

1.45 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയ മലയാള ചാനൽ മാദ്ധ്യമരംഗത്തെ കടുവയെ പടിച്ച പെൺപുലിയുടെ പരിവേഷമാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ലഖാനിക്ക് ചാർത്തിക്കൊടുത്തത്. എം വിനികേഷ്‌കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം സെൻട്രൽ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നാണ് നികേഷ് കുമാർ വിശദീകരണ കുറിപ്പിൽ പറഞ്ഞത്. തന്റെ ആവശ്യങ്ങൾ ലഖാനി നിരാകരിച്ചതായും നികേഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരുടെ ഫേസ്‌ബുക്ക് പേജിലേക്ക് നിരവധി പേർ എത്തിനോക്കി. സധൈര്യം മോട്ടോർബൈക്ക് ഓടിക്കുന്ന ലഖാനിയുടെ ചിത്രങ്ങൾ കണ്ടതോടെ പലരും അവരുടെ ആരാധകരായി മാറികയും ചെയ്തു. ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സൈബർ ലോകത്ത് വൈറലായി.

നികേഷിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കമ്മിഷണർ സ്വാധീനങ്ങൾക്കു വഴങ്ങാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയാണ് എന്ന ലേബലാണ് സോഷ്യൽ മീഡിയ ലഖാനിക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഒരു കോടിക്കു മുകളിൽ കുടിശികയുള്ളവരായെണ് സെൻട്രൽ എകസൈസ് തീരുമാനം. മുമ്പ് ഇങ്ങനെ തീരുമാനങ്ങൾ എടുക്കുമ്പോൾ തീക്കളിയാകുമെന്ന് ഭയന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ലഖാനി ആ പതിവ് തെറ്റിച്ചു. ഇതു കൂടിയായപ്പോൾ ലഖാനി ശരിക്കും താരമായി മാറുകയായിരുന്നു.

സിവിൽ സർവീസ് എഴുതി ഐപിഎസ് നേടിയ ലഖാനി ഐപിഎസ് കൈവിട്ട് ഇന്ത്യൻ റവന്യൂ സർവീസിലെത്തുകയായിരുന്നു. 1989 ബാച്ചിലാണ് ലഖാനി സർവ്വീസ് ആരംഭിക്കുന്നത്. ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് രേഷ്മ ലഖാനി സൈക്കോളജി ഗോൾഡ് മെഡലോടെ പാസായത്. വൈകാതെ സ്‌റ്റേറ്റ് ബാങ്കിൽ ക്ലാർക്കായി ജോലി കിട്ടി. ജോലിക്കിടെ സായാഹ്‌ന കോഴ്‌സിൽ ഫിലോസഫിയിൽ പിജി നേടി. ഹിന്ദു ഫിലോസഫിയിലായിരുന്നു ബിരുദാനന്തര ബിരുദം. ഇതിനിടെയാണ് ഐപിഎസ് നേടിയത്.

അമ്മയുടെ ഉപദേശപ്രകാരമായിരുന്നു പൊലീസ് ജോലി സ്വീകരിക്കാതെ ഐപിഎസ് കൈവിട്ട് ഇന്ത്യൻ റവന്യൂ സർവീസ് തെരഞ്ഞെുത്തത്. മുംബൈ കസ്റ്റംസ് ഹൗസിൽ ഡപ്യൂട്ടി കമ്മിഷണറായിട്ടായിരുന്നു തുടക്കം. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്ത പരിചയത്തോടെയാണ് കൊച്ചിയിലെത്തിയത്. നേരത്തെ ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫറൂഖിയുടെ അറസ്റ്റിന് നേതൃത്വം നൽകിയതും ലഖാനിയായിരുന്നു.

നാണം കുണുങ്ങിയായ ഉദ്യോഗസ്ഥയോ സ്ത്രീയോ അല്ല താനെന്നാണ് രേഷ്മ തന്നെ വ്യക്തമാക്കുന്നത്. സോ്ഷ്യൽ മീഡിയയിലൂടെ ഇവർ തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നു. നിരവധി ഫോട്ടോകൾ ഇവർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഓടിക്കുന്നതിൽ തല്പരയായ രേഷ്മ ലഖാനി തന്റെ പ്രിയപ്പെട്ട ബുള്ളറ്റിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും തന്റെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്ക് ഓടിക്കാൻ പഠിക്കുന്ന കാലത്ത് സ്‌കൂട്ടിയായിരുന്നു രേഷ്മയുടെ ഇഷ്ടവാഹനം. പിന്നീടാണ് പുരുഷന്മാരുടേത് എന്ന് സമൂഹം വിലയിരുത്തിയ എൻഫീൽഡ് ബുള്ളറ്റുകളോട് പ്രണയം തുടങ്ങിയത്. കോളേജിൽ പഠിക്കുന്ന സമയത്ത് ബൈക്ക് ഓടിച്ച് പോയിരുന്നു. അന്ന് കൂട്ടുകാരിൽ പലർക്കും ഇതിരൊ അത്ഭുതമായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. കേരളത്തിൽ നിന്നും ഗോവ വഴി മഹാരാഷ്ട്രയിലേക്ക് ബൈക്ക് ഓടിച്ചു പോകുക എന്ന മോഹവും കർക്കശക്കാരിയായ ഈ എക്‌സൈസ് കമ്മീഷണർ മനസിൽ സൂക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP