Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കോണിലിരുന്ന് അമ്മ തലതല്ലി പ്രാകുന്നുണ്ട്; ഉറക്കമില്ലാതെ അച്ഛൻ ഉമ്മറത്തിരുന്ന് കരയുന്നുണ്ട്; എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ? നീ എന്തിനാ എന്നെ ഒറ്റയ്ക്കാക്കി പോയത്? അഴീക്കോട് സദാചാര ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യാജ സന്ദേശം

ഒരു കോണിലിരുന്ന് അമ്മ തലതല്ലി പ്രാകുന്നുണ്ട്; ഉറക്കമില്ലാതെ അച്ഛൻ ഉമ്മറത്തിരുന്ന് കരയുന്നുണ്ട്; എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ? നീ എന്തിനാ എന്നെ ഒറ്റയ്ക്കാക്കി പോയത്? അഴീക്കോട് സദാചാര ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യാജ സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ടെങ്കിലും പോരാടാൻ ഉറപ്പിച്ചു തന്നെയായിരുന്നു അനീഷിന്റെ തീരുമാനം. അതുകൊണ്ടാണ് പെൺസുഹൃത്തിനൊപ്പം എത്തി പൊലീസിൽ പരാതി നൽകിയതും. താനല്ല, തെറ്റുകാരനെന്ന് സമൂഹത്തോട് ഏറ്റു പറഞ്ഞെങ്കിലും അത് വകവെക്കാൻ ആരും തയ്യാറായില്ല. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമണം തുടർന്നതോടെയാണ് ജീവിതം മതിയാക്കി ആ യുവാവ് യാത്രയായത്. എന്നിട്ടും സദാചാര കഴുകന്മാർക്ക് മതി വന്നിട്ടില്ല. അവരുടെ ഇപ്പോഴത്തെ ആക്രമണം പാവപ്പെട്ട ആ പെൺകുട്ടിയുടെ നേർക്കാണ്.

വാലന്റൈൻ ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടകളുടെ അക്രമത്തിനിരയായ സംഭവത്തിൽ യുവാവിനൊപ്പം ഉണ്ടായിരുന്നെന്ന് കരുതുന്ന പെൺകുട്ടിയുടേത് എന്നു പറഞ്ഞ് ഒരു വ്യാജ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടർ. ഒരു ഭീരുവിനെപ്പോലെ മരിക്കാനില്ലെന്നും ഒളിച്ചോടിയാൽ സമുഹത്തിന് മുന്നിൽ തെറ്റുകാരായി മാറുമെന്നും നാളെ ഒരാൾക്കും ഈ വിധി ഉണ്ടാകാതിരിക്കാൻ ജീവിച്ചേ മതിയാകൂ എന്നും കുറിപ്പിൽ പറയുന്നു. മറ്റൊരോ എഴുതിയാണ് ഇതെന്നത് വ്യക്തമാണ്. എന്നാൽ പലരും തെറ്റിദ്ധരിച്ച് ലൈക്കും ഷെയറും ചെയ്യുകയാണ് ഈ പോസ്റ്റ്.

പെൺകുട്ടിയുടെ വീട്ടുകാരെ കൂടി അവഹേളിക്കുന്ന വിധത്തിലാണ് സൈബർ ലോകത്ത് പ്രചരണം. പെൺകുട്ടിയുടെ കത്തെന്ന വിധത്തിൽ സൈബർ ലോകത്ത് പ്രചരിക്കുന്ന കത്ത് ഇങ്ങനെയാണ്.

എന്റെ പ്രിയപ്പെട്ട അനീഷിന്..

നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിക്കുണ്ടായിരു ന്നു. എല്ലാം ഒരു നിമിഷം കൊണ്ട് ഞാനൊരു പെൺകുട്ടിയാണ്. എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ? സമൂഹം എന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്നും എന്റെ കുടുംബത്തെ മൊത്തത്തിൽ എന്തൊക്കെയാണ് പറയുന്നതെന്നും നിനക്കറിയാമോ? അതിനു ശേഷം ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.. ഒരു കോണിലിരുന്ന് അമ്മ തലതല്ലിക്കരഞ്ഞ് പിരാകുന്നുണ്ട്.. അച്ഛൻ ജോലിക്ക് പോയിട്ടില്ല.. പല രാത്രികളിലും ഉറക്കമില്ലാതെ ആ പാവം ഉമ്മറത്തിരുന്നു കരയുന്നുണ്ട്.

പക്ഷെ എനിക്ക് നിന്നിൽ ഒരു പാട് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും. ഈ ദുഷിച്ച സമൂഹത്തിനു മുന്നിൽ നമുക്ക് ജീവിച്ച് കാണിക്കണമായിരുന്നു. അന്ന് അഴീക്കൽ ബീച്ചിൽ വച്ച് നമ്മൾ എന്ത് തെറ്റാണ് ചെയ്തത്? അതിരുവിട്ട് നമ്മളെന്തെങ്കിലും ചെയ്തോ?പൊലീസ് സ്റ്റേഷനിലും നീ സധൈര്യമായാണ് പെരുമാറിയത്. പക്ഷെ എവിടെയാണ് നിനക്ക് പിഴച്ചത്?
സോഷ്യൽ മീഡിയ നമ്മോടൊപ്പമായിരുന്നില്ലേ . ഭരണകൂടം നമ്മോടൊപ്പമായിരുന്നില്ലേ.പിന്നെ നീ ആരെയാണ് ഭയപ്പെട്ടത്? ഞാൻ ഇനി ആർക്കു വേണ്ടി ജീവിക്കണം?

ഞാൻ ജീവിക്കും അനീഷ്. എനിക്ക് ജീവിക്കണം. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാൻ ഞാനില്ല. അങ്ങനെ ചെയ്താൽ ഞാനും നീയും സമൂഹത്തിനു മുന്നിൽ തെറ്റുകാരാകും .നാളെ ഒരാൾക്കും ഈ അവസ്ഥയുണ്ടാകാൻ പാടില്ല. അതിന് ഞാൻ ജീവിച്ചേ മതിയാകൂ.
നിന്നോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല അനീഷ്. ജീവിക്കാനുള്ള ആഗ്രഹത്തിനും.. പൊരുതാനുറച്ച് തന്നെയാണ് ഞാൻ ഇനി ജീവിക്കുക. എന്റെ കണ്ണ് ഇനി നിറയില്ല. എന്റെ ചെറിയൊരു വേദന പോലും നിനക്ക് സഹിക്കാൻ കഴിയില്ല. എന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരദൃശ്യ ശക്തിയായി നീയുണ്ടാകുമെന്നെനിക്കറിയാം. ആ ഒരു പ്രതീക്ഷയോടെ..
സ്വന്തം. മോളൂട്ടി.

സംഭവത്തിൽ രണ്ടുപേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ധനീഷ്, രമേശ് എന്നിങ്ങനെ രണ്ടു പേരാണ് മരണകാരണമെന്ന് പ്രതിപാദിക്കുന്ന അനീഷിന്റെ കത്ത് കണ്ടെത്തിയതായും വിവരമുണ്ട്. അക്രമത്തിന് ഇരയായതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ കുറ്റവാളികൾ നടത്തിയ അപമാനമാണ് അനീഷിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP