മന്ത്രിയും കലക്ടറുമൊത്ത് വേദി പങ്കിടുമ്പോൾ ജൂനിയർ ഐപിഎസുകാരി കാലിന്മേൽ കാലു കയറ്റിവെക്കുന്നത് ശരിയാണോ? മെറിൻ ജോസഫ് ഐപിഎസിനെ തെരഞ്ഞുപിടിച്ച് സോഷ്യൽ മീഡിയയിൽ ആക്രമണം
ആവണി ഗോപാൽ
കൊച്ചി: സൗന്ദര്യം കൂടിയത് ഒരു ശാപമാണോ എന്ന് മെറിൻ ജോസഫ് ഐപിഎസ് ഇപ്പോൾ സ്വയം ചോദിക്കുന്നുണ്ടാകും. അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ഒന്നിനും പിറകേ മറ്റൊന്നായി വിവാദങ്ങളിൽ ചാടുകയാണ് കൊച്ചി എഎസ്പി മെറിൻ ജോസഫ് ഐപിഎസ്. കൊച്ചിയിൽ ചുമതലയേൽക്കും മുമ്പ് വിവാദത്തിൽ ചാടിയ മെറിൻ പിന്നീട് വിവാദത്തിലായത് നിവിൻപോളിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ്. ജൂനിയർ ഐപിഎസുകാരി പ്രോട്ടോക്കോൾ തെറ്റിച്ചെന്ന ആരോപണം ശക്തമായി ഉയർന്നപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെ നിശിതമായി വിമർശിച്ചാണ് മെറിൻ രംഗത്തെത്തിയത്. ഇതോടെ മെറിൻ ജോസഫിനെതിരെ തിരിഞ്ഞു ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെറിന്റെ ചിത്രങ്ങൾ പൊക്കിക്കൊണ്ടുവന്ന് അവരെ വിമർശിക്കുകയാണ് ചിലർ.
കൊച്ചിയിൽ നടന്ന ചടങ്ങിലെ ഒരു ചിത്രം ചൂണ്ടിയാണ് മെറിനെ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങിൽ വേദിയിലെ മറ്റുള്ളവർക്കൊപ്പം ഇരുന്നപ്പോൾ ഉദ്യോഗസ്ഥ കാലിന്മേൽ കാൽകയറ്റി ഇരുന്നത് തെറ്റായെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ വിമർശനം. ഋഷിരാജ് സിംഗിനെ കണ്ടുപഠിക്കുകയാണോ മെറിൻ ജോസഫ് എന്നും ഇവർ വിമർശിക്കുന്നു. മെറിനൊപ്പം വേദിയിൽ ഇരുന്നവർ ചെന്നിത്തലയെ കൂടാതെ കലക്ടർ രാജമാണിക്യം, ഹൈബി ഈഡൻ എംഎഎൽഎ, പിഎസ്ഇ ചെയർമാൻ ഡോ. രാധാകൃഷ്ണൻ തുടങ്ങിയവർ ആയിരുന്നു. ഇവരൊക്കെ ഇരുന്ന വേദിയിലാണ് മെറിൻ കാലിന്മേൽ കാൽ കയറ്റിയിരുന്നത്. ഇതോടെ മെറിൻ ജോസഫിന്റെ നടപടി ശരിയാണോ എന്ന് ചോദിച്ച് ഫോട്ടോഷോപ്പ് പ്രചരണവുമായി രംഗത്തെത്തി ചിലർ.
അതേസമയം ഇത് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയവരെ വിമർശിച്ചും നിരവധി പേർ ഫേസ്ബുക്കിലൂടെ എത്തി. അനാവശ്യമായ വിവാദമാണ് ഇതെന്നാണ് മെറിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. വീക്ഷണം പത്രത്തിലെ മുൻ ലേഖകൻ കൂടിയായ ജിബി സദാശിവൻ മെറിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. ഐപിഎസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചാണ് ജിബി സദാശിവൻ ഫേസ്ബുക്കിൽ എഴുതിയത്. ജിബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ഐ പി എസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ?
വനിതാ ഐ പി എസ് ട്രെയിനി ആയതുകൊണ്ട് ആരോടും ബഹുമാനവും ആദരവും വേണ്ടെന്നുണ്ടോ? ഇവർക്ക് പൊലീസ് മാന്വൽ ബാധകമല്ലേ.. പ്രതികരിക്കെണ്ടെന്നു കരുതിയതാ . പക്ഷെ ഓരോ ദിവസവും അനുകൂലിച്ച് പോസ്സ്റ്റുകൾ ഇടുന്നവരുടെ എണ്ണം കൂടുകയും മാദ്ധ്യമപ്രവർത്തകരുടെ നെഞ്ചത്ത് പൊങ്കാല ഇടുകയും ചെയ്യുന്നത് കണ്ടു സഹികെട്ട് ഇടുന്ന പോസ്റ്റ് ആണിത്.
ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടികൾ രാഷ്ട്രീയത്തിനതീതമായി നാമെല്ലാം ആസ്വദിക്കുന്നതാണ്. പ്രധാനമന്ത്രി മുതൽ താഴേക്ക്, മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ എല്ലാവരെയും ഈ പരിപാടിയിൽ കളിയാക്കാറുണ്ട്. അത് പോലെ തന്നെയാണ് മെറിൻ ജോസഫ് എന്ന ഐ പി എസ്കാരി നിവിൻ പോളിയുടെ ഒപ്പം നിന്ന് എം എൽ എ യെ കൊണ്ട് ഫോട്ടോ എടുപ്പിച്ചത്. അത് അതിന്റേതായ രീതിയിൽ കണ്ടാൽ മതിയായിരുന്നു. പക്ഷെ പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസിനെ കണ്ടിട്ടാണോ എന്തോ ഈ ഐ പി എസ് കാറി കൊച്ച് ഫെസ് ബുക്കിലൂടെ മാദ്ധ്യമങ്ങളെ മുഴുവൻ തെറി പറഞ്ഞു. സ്വാഭാവികമായും അത് വിവാദമായി.
ഇനി മറ്റൊരു കാര്യം പറയാം. ആ പരിപാടിയിൽ ആഭ്യന്തര മന്ത്രി വേദിയിലിരിക്കെ,ജില്ലാ കളക്ടറും നഗരപിതാവും പി എസ് സി ചെയർമനുമടക്കം വേദിയിലിരിക്കെ എസ് പിയും സിറ്റി പൊലീസ് കമ്മീഷണറും ഉൾപ്പെടെ താഴെയിരിക്കെ പൊലീസ് യൂണിഫോം ധരിച്ച് കാലിൻ മേൽ കാൽ കയറ്റി വച്ചിരിക്കുന്നത് പ്രോട്ടോക്കോൾ ലംഘനം ആണോ എന്ന് എനിക്ക് തീർച്ചയില്ല ; പക്ഷെ മര്യാദകേടും വിവരമില്ലയ്മയുമാണ്. അവിടെ ഉണ്ടായിരുന്ന പല പൊലീസ് ഓഫീസർമാരും ഇത് പരിചയമുള്ള മാദ്ധ്യമ പ്രവർത്തകരെ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല പൊലീസ് മാന്വൽ അനുസരിച്ച് തൊപ്പി ധരിച്ചാൽ മുടി പുറത്ത് കാണരുത്. പക്ഷെ ഈ കൊച്ചു മുടി ക്രോപ് ചെയ്ത് മൂന്ന് വശത്തേക്കും ഇട്ട് അതിൽ അലങ്കാര തൊപ്പി വെയ്ക്കും പോലെയാണ് തൊപ്പി ധരിക്കുന്നത്. ഈ ഐ പി എസ് കാരി കൊച്ചിനെന്താ കൊമ്പുണ്ടോ?
ഇതും പല മുതിർന്ന പൊലീസ് ഒഫീസർമാർ മാദ്ധ്യമപ്രവർത്തകരോട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പിറ്റേ ദിവസത്തെ പത്രങ്ങളിലൊന്നും ആരും ഇതൊരു വാർത്ത ആക്കിയില്ലല്ലോ.. ദൃശ്യമാദ്ധ്യമങ്ങളൊന്നും ഇത് വാർത്ത ആക്കിയില്ലല്ലോ. ൂണിഫോം ധരിച്ച പൊലീസ് സേനാംഗങ്ങൾ സേനയുടെ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാതെ ആർക്കും പ്രത്യേക പരിരക്ഷ കിട്ടില്ല. ഇപ്പൊ ദേ വിശദീകരണം ആയി... വിവാദം ആയി. സ്വയം വരുത്തി വച്ചതല്ലേ...
അഹങ്കാരം ആർക്കും നന്നല്ല...ഇനിയെങ്കിലും തെറ്റ് മനസിലാക്കുക. ഒരു മിടുമിടുക്കിയായ പൊലീസ് ഓഫീസർ ആകാൻ എന്റെ ഭാവുകങ്ങൾ.. പ്രാർത്ഥനകൾ... സംസ്ഥാനത്തെ മികച്ച പൊലീസ് ഒഫീസ്സർ ആകാൻ മെറിൻ ജോസഫിന് കഴിയട്ടെ...
താണ നിലത്തെ നീരോടൂ; അവിടെ ദൈവം തുണയുള്ളൂ...
ഐ പി എസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ ?വനിതാ ഐ പി എസ് ട്രെയിനി ആയതുകൊണ്ട് ആരോടും ബഹുമാനവും ആദരവും വേണ്ടെന്നുണ്ടോ? ഇവ...
Posted by Jibi Sadasivan on Friday, July 31, 2015
നേരത്തെ നിവിൻ പോളിയോടൊപ്പം നിന്ന് എ.എസ്പി മെറിൻ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കടുത്ത നടപടികളുണ്ടാകില്ലെങ്കിലും യുവ ഐപിഎസുകാരിക്ക് താക്കീതും ശാസനയുമെങ്കിലും നൽകുമെന്നാണ് സൂചന. പൊലീസിന്റെ അന്തസ്സിന് ചേരാത്ത പ്രവർത്തനങ്ങൾ ഇനി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും നൽകും. ഫോട്ടോ എടുത്തതുമാത്രമല്ല മെറിനെതിരായ കുറ്റം. യൂണിഫോം ധരിക്കുമ്പോൾ വേണ്ട ഡ്രെസ് കോഡ് ഉപയോഗിച്ചില്ലെന്നാണ് വിമർശനം.
യൂണിഫോമിൽ നിൽക്കുമ്പോൾ തലമുടി കെട്ടിവയ്ക്കണമെന്നാണ് ചട്ടം. നിവിൻ പോളിക്കൊപ്പം ചടങ്ങിനെത്തിയപ്പോൾ മുടി അഴിച്ചിട്ട നിലയിലായിരുന്നു. ഇതും ഐപിഎസുകാരിക്ക് തിരിച്ചടിയാണ്. ആ വിഷയത്തിൽ ഡി.ജി.പിയോട് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ ഉടൻ നടപടിക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എഡിജിപി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ലെന്ന വിവാദം കത്തുമ്പോഴാണ് മെറിന്റെ ഫോട്ടോ എടുക്കലും ചർച്ചയായത്. കൊച്ചിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിൻ പോളിയോടൊപ്പം നിന്ന് ചിത്രമെടുത്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍