സോഷ്യൽ മീഡിയയിലെ കളിചിരിക്കപ്പുറം സഹായ ഹസ്തവുമായി മസ്ക്കറ്റ് മലയാളീസ്; മസ്കറ്റിൽ കുടുങ്ങിയ ഏഴു മലയാളികളെ നാട്ടിലെത്തിച്ചത് ഫേസ്ബുക്ക് കൂട്ടായ്മ ഒടുവിലത്തെ നേട്ടം; 23000 ത്തിലധികം അംഗങ്ങളുമായി സന്നദ്ധരംഗത്തു നിറഞ്ഞു നിൽക്കുന്ന പ്രവാസി കൂട്ടായ്മയെ അറിയാം..
ആശയവിനിമയ രംഗത്ത് തരംഗം സൃഷ്ടിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയിയകൾ കടന്ന് വന്നത്. അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ് ഇവകൾ നേടിക്കൊണ്ടിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ കുറ്റകൃത്യങ്ങളും തട്ടിപ്പും വെട്ടിപ്പും മാത്രമാണ് നടക്കുന്നത് എന്നതായിരുന്നു ഒരു കാലഘട്ടം വരെ ആളുകൾ പറഞ്ഞു കൊണ്ടിരുന്നത്. പതിയെപ്പതിയെ പരസ്പര ആശയ വിനിമയത്തിനും സംവാദത്തിനും ഉതകുന്ന വേദിയായി അവ പരിണമിച്ചു.
ക്രമേണ ആളുകൾക്ക് പരസ്പരം വിവരങ്ങളും അഭിപ്രായങ്ങളുടെ പങ്കുവെക്കലിനും സോഷ്യൽ മീഡിയകൾ മാറി. അത് പിന്നീട് സാമൂഹിക സേവനങ്ങൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കും വഴിമാറിക്കൊടുത്തു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സൗഹൃദക്കൂട്ടായ്മകളും നിലവിലുണ്ട്. അവരിൽ നിന്നെല്ലാം പ്രവർത്തന മികവുകൊണ്ട് വേറിട്ടു നിൽക്കുകയാണ് മസ്കറ്റ് മലയാളീസ്.
ഒമാനിലെ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായാണ് 'മസ്കറ്റ് മലയാളീസ്'. 2012 ഫെബ്രുവരി എട്ടാം തീയതി ഒമാനിലെ നിസ്വയിൽ വച്ചാണ് മസ്കറ്റ് മലയാളീസ് എന്ന ഓൺലൈൻ സൗഹൃദ കൂട്ടായ്മയ്ക്ക് ശ്രീ രാകേഷ് വായ്പൂര് രൂപം നൽകിയത്. എന്തിനാണ് ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങിയത് എന്ന് കേട്ടാൽ കൗതുകം തോന്നും. ഒമാനിൽ എത്ര മലയാളികൾ ഉണ്ട് എന്നറിയാനുള്ള ഒരു കൗതുകത്തിൽ തുടങ്ങിയതാണ് ഈ ഫേസ്ബുക്ക്. ഇന്ന് ഗ്രൂപ്പിൽ പ്രവാസ സംബന്ധമായ വാർത്തകളും ജോലി ഒഴിവുകളും ഒമാനിൽ അനുസരിക്കേണ്ട തൊഴിൽ നിയമങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുമുള്ള അറിവുകൾ പ്രവാസി മലയാളികളുടെ ഇടയിൽ എത്തിക്കുവാൻ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനുവേണ്ട പിന്തുണ രാകേഷിനു നൽകിയത് ശ്രീ മോനാസ് റഷീദ് എന്ന സുഹൃത്തും വഴികാട്ടിയും ആയിരിന്നു.
നാല് വർഷം പൂർത്തിയായി അഞ്ചാം വർഷത്തിലേക്ക് കൂട്ടായ്മ പ്രവേശിക്കുമ്പോൾ 23000 ത്തിലധികം അംഗങ്ങളുണ്ട്. പ്രവാസി മലയാളികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, രക്തദാനം, ജീവൻ രക്ഷാപ്രവർത്തനങ്ങൾ, ഇൻഫർമേഷൻ സംവിധാനം, സ്നേഹ സംഗമങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ മസ്കറ്റ് നടത്തിവരുന്നുണ്ട്.
ഫേസ്ബുക്ക് പേജും ഒരു വെബ്സൈറ്റും മസ്കറ്റ് മലയാളീസ് കൂട്ടായ്മയ്ക്കുണ്ട്. പ്രവാസലോകത്ത് ആരും ഒറ്റപെടാതിരിക്കുക എന്നതാണ് മസ്ക്കറ്റ് മലയാളികളുടെ ലക്ഷ്യം. കളി ചിരി തമാശകളോടൊപ്പം പരസ്പരം അറിവുകൾ പങ്കു വച്ചും, സഹായിച്ചും, വിമർശിച്ചും, സംവദിച്ചും, സ്നേഹിച്ചും, സൗഹൃദം പങ്കുവെയ്ക്കാം.എല്ലാം ഈ രാജ്യത്തിന്റെ നിയമങ്ങൾ പലിച്ചുകൊണ്ടാവണം. വ്യക്തിഹത്യ/വിശ്വാസങ്ങൾ അവഹേളിക്കുന്നത് ആവരുത്. എല്ലാ മലയാളിയും അംഗമാകുക എന്നതാണ് മസ്ക്കറ്റ് മലയാളിയുടെ അടിസ്ഥാനം. അതോടൊപ്പം തന്നെ മസ്ക്കറ്റിലുള്ള വിശേഷങ്ങൾ ജോലിസാദ്ധ്യതകൾ നിയമങ്ങൾ അറിവുകൾ പോസ്റ്റ് ചെയ്തു മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കുകയും കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്.
ഒമാൻ രാജ്യത്തിന്റെ നിയമ പരിധിയിൽ വരുന്ന പോസ്റ്റുകൾ മാത്രമേ മസ്കറ്റ് മലയാളീസ് എന്ന ഓൺലൈൻ ഗ്രൂപ്പ് വഴി പ്രസധീകരിക്കാറുള്ളൂ. അതിനായി കേരളത്തിലും ഒമാനിലുമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പത്തിലധികം (ങീിശീേൃശിഴ ജമിലഹ) ആളുകളുടെ നിരീക്ഷണത്തിലൂടെയാണ് മസ്കറ്റ് മലയാളീസ് ഫേസ്ബുക്ക് ഗ്രൂപ്പിലെ ഓരോ പോസ്റ്റുകളും കമെന്റ്സ് കടന്നു പോകുന്നത്. അതിലുപരി നല്ലവരായ അംഗങ്ങളുടെ നിസ്വാർത്ഥമായ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് ഈ 'മസ്കറ്റ് മലയാളീസ് ഗ്രൂപ്പ്' ഒമാനിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായി മാറിയതും.
നാലു മാസത്തിലധികമായി മസ്കറ്റിൽ തൊഴിൽ തട്ടിപ്പിൽ കുരുങ്ങി ജോലിയും ഭക്ഷണവുമില്ലാതെയും നാട്ടിലേക്കു മടങ്ങാനാവാതെയും വലഞ്ഞ ഏഴു മലയാളികൾ മസ്കറ്റിലെ ഓൺലൈൻ മലയാളി കൂട്ടായ്മയായ 'മസ്കറ്റ് മലയാളീസി'ന്റെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തി എന്ന വാർത്തയാണ് നമ്മൾ കേട്ടത്. വെറുതെ സോഷ്യൽ മീഡിയയിൽ ലൈക്സും കമന്റുകളും പിന്നെ സ്വയം പബ്ളിസിറ്റിയും മാത്രം ആഗ്രഹിക്കുന്ന കൂട്ടായ്മയിൽ നിന്നും മസ്കറ്റ് മലയാളീസ് വേറിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്.
തിരുവനന്തപുരം സ്വദേശി മോഹനൻ രാഘവൻ, കൊല്ലം സ്വദേശികളായ അനിൽകുമാർ സദാനന്ദൻ, നാണു സുരേന്ദ്രൻ, മോഹനൻ ദാമോദരൻ, പ്രിജു സുകുമാരൻ, മനോജ് പുരുഷോത്തമൻ, അജികുമാർ വേലായുധൻ എന്നിവരാണ് ഇന്നലെ വൈകിട്ട് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്.
ഒന്നര വർഷം മുമ്പാണ് ഇവർ നാട്ടിൽ നിന്നു മസ്കറ്റിലേക്ക് ഒരുമിച്ചു പോയത്. ഇബ്രി എന്ന സ്ഥലത്ത് നിർമ്മാണ തൊഴിൽ മേഖലയിൽ കരാർ അടിസ്ഥാനത്തിലായിരുന്നു ഇവർക്കു ജോലി. ഒരു വർഷം കഴിഞ്ഞപ്പോൾ തൊഴിലുടമ കമ്പനി മറ്റൊരാൾക്ക് കൈമാറ്റം ചെയ്തതോടെയാണ് ഇവരുടെ ദുരിതങ്ങൾ ആരംഭിച്ചത്. പുതിയ തൊഴിലുടമ ഇവർക്ക് ജോലിയോ, ശമ്പളമോ നൽകിയില്ല. ഭക്ഷണത്തിനു പോലും ഏറെ ബുദ്ധിമുട്ടി. താമസം പഴയ സ്ഥലത്തു തന്നെയായതിനാൽ മറ്റുള്ളവരോടൊപ്പം തല ചായ്ക്കാൻ ഇടം കിട്ടി. ഇതിനിടെ നാട്ടിലേക്ക് മടങ്ങാൻ ഇവർ തയാറായെങ്കിലും രേഖകൾ കൈവശമില്ലാതിരുന്നത് പ്രശ്നമായി.
ഇവരുടെ ലേബർ കാർഡ് പഴയ തൊഴിലുടമയുടെ പേരിലും പാസ്പോർട്ട് പുതിയ തൊഴിലുടമയുടെ കൈവശവുമായിരുന്നു. പലരുടെയും ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസത്തോളവുമായി. നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാൽ ഒരാളുടെ വിവാഹവും ഒരാളുടെ മകളുടെ വിവാഹവും പല തവണ മാറ്റിവയ്ക്കേണ്ടി വന്നു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിലും ഒമാൻ തൊഴിൽ മന്ത്രാലയത്തിലും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഇവരിലൊരാൾ 'മസ്കറ്റ് മലയാളീസി'ലേക്ക് അയച്ച സന്ദേശമാണ് രക്ഷപ്പെടാൻ നിമിത്തമായത്. ഗ്രൂപ്പ് അഡ്മിൻ ആയ രാകേഷ് വൈപ്പൂർ ഇവരുമായി ബന്ധപ്പെടുകയും കൂട്ടായ്മയിലെ പ്രവർത്തകർ വഴി രണ്ട് തൊഴിലുടമകളെയും പല പ്രാവശ്യം സന്ദർശിച്ചു ചർച്ചകൾ നടത്തി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന കേസുകൾ പിൻവലിപ്പിച്ചു. ലേബർ കാർഡ് തീർന്നതിനെത്തുടർന്നുണ്ടായ പിഴയടയ്ക്കാനും നാട്ടിലേക്കുള്ള ടിക്കറ്റിനുമായി 2.6 ലക്ഷത്തോളം ഇന്ത്യൻ രൂപ കൂട്ടായ്മയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ നൽകി. തൊഴിൽ ചെയ്ത വകയിൽ ഇവർക്ക് സ്ഥാപനമുടമ പണം നൽകാനുണ്ട്. എന്നാൽ നിയമനടപടികൾക്കും മറ്റും പണം കെട്ടിവയ്ക്കാൻ പണമില്ലാത്തതിനാൽ കേസെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മസ്ക്കറ്റ് മലയാളീസിന്റെ നാൾവഴികളിലെ ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം. കഴിഞ്ഞ നാല് വർഷക്കാലമായി ചെറുതും വലുതുമായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾ ഈ കൂട്ടായ്മ ചെയ്തു വരുന്നു.
എംബസിയിൽ അംബാസഡറുടെ ശ്രദ്ധയിൽ പ്രവാസികളുടെ പ്രശ്നം ധരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നിരവധി ഇടപെടലുകളിലൂടെ എംബസിയിൽ അംബാസഡറുടെ ശ്രദ്ധയിൽ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങൾ എംബസിയുടെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് ഉറപ്പും ലഭിക്കുകയും ഉണ്ടായ സംഭവങ്ങൾ ഇന്ന് ഉണ്ട്. കൂട്ടായ്മ വഴി തൊഴിൽ സാധ്യതകൾ അറിയിക്കുന്നതിനും നിരവധി കൂട്ടുകാർക്ക് ജോലി ലഭിക്കുകയുണ്ടായി. മസ്ക്കറ്റിലെ നിയമങ്ങളെക്കുറിച്ചു അംഗങ്ങളെ കൂടുതൽ ബോധാവന്മാരാക്കുവാൻ കൂട്ടായ്മ വഴിസാധിച്ചിട്ടുണ്ട്.
ഒമാനിലെ പ്രവാസി കലാകാരന്മാരുടെ സംഗീത നൃത്ത നാടക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ കൂട്ടായ്മയുടെ സ്നേഹസംഗമത്തിലൂടെ നിരവധിപേർക്ക് അവസരങ്ങൾ നൽകുവാനും സാധിച്ചു. എല്ലാ ആഘോഷ വേളകളിലും വിവിധ പ്രോഗ്രാമുകൾ മസ്ക്കറ്റ് മലയാളീസ് നടത്തി വരുന്നുണ്ട്. 25 വർഷത്തിലധികമായി ഈ പ്രവാസലോകത്ത് കുടുങ്ങി കിടന്ന ഒരുപറ്റം ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപേർക്ക് ചികിത്സ, വിദ്യഭാസം, യാത്ര, മറ്റു ശാരീരിക സഹായങ്ങളും കൂട്ടായ്മ വഴി നൽകുവാൻ സാധിച്ചു. ദിവസേനയുള്ള വ്യതസ്തമായ ബോധവല്കരണ പോസ്റ്റുകൾ (വാർത്തകൾ, ആരോഗ്യ ടിപ്സ്, പാചകം, ബിസിനസ്) മൂലം നിരവധിയാളുകൾക്ക് ഉപയോഗപ്രദമാകുന്നുണ്ട്.
ജന്മദിന, വാർഷിക ആശംസാ പോസ്റ്റുകൾ വഴി ഏതു സാധാരണക്കാരനെയും ഒരു ദിവസം 'സ്റ്റാർ' ആക്കുന്നു. ഒമാനിലെ പ്രശസ്തരും കഴിവുള്ളതുമായ മലയാളികളായ സുഹൃത്തുക്കളെ പരിചയപെടുത്തുന്ന 'സ്നേഹസല്ലാപം' പംക്തി. മലയാളി സുഹൃത്തുക്കളുടെ ബിസിനെസ്സ് സംരംഭത്തിനെ പ്രതിപാദിക്കുന്ന 'ചായപീടികയിലൂടെ' എന്ന പംക്തിയിലൂടെ സ്വാദിഷ്ടമായ ആഹാരങ്ങൾ അംഗങ്ങൾക്ക് ലഭ്യമാകുന്നു.
എംബസിയിലെ ഓപ്പൺ ഹൗസ് പങ്കെടുക്കുന്നതു വഴി അത്യാഹിത പ്രശ്നങ്ങളുമായി വലയുന്ന പ്രവാസി കൂട്ടുകാരുടെ പ്രശ്നങ്ങൾ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു.
കളഞ്ഞുപോയ പാസ്പോർട്ട്, വിസ, ലേബർ കാർഡ്, എടിഎം, പേഴ്സ് മുതലായവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് വഴി എളുപ്പത്തിൽ ഉടമസ്ഥന് ലഭ്യമാകുന്നു. അത്യാവശ്യഘട്ടങ്ങളിൽ രോഗികൾക്ക് രക്തം വേണ്ടി വരുമ്പോൾ മസ്ക്കറ്റ് മലയാളിയിലെ ലിസ്റ്റിലെ ആയിരത്തിൽപരം രക്തദാതാക്കളുടെ സഹായത്തോടെ രക്തം തക്ക സമയത്ത് ലഭ്യമാക്കുവാനും സാധിക്കുന്നു. വിവിധ രക്തദാന ക്യാമ്പുകൾക്കും നേതൃതം നൽകുന്നു.
ചെറുതും വലുതുമായ ഒട്ടനവധി സാമൂഹ്യ പ്രവർത്തനങ്ങൾ നമ്മുടെ ഈ സൗഹൃദ കൂട്ടായ്മ വഴി ദിവസേന ചെയ്യുവാൻ സാധിക്കുന്നതിൽ ഈ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളുടെയും നിസ്വാർത്ഥമായ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.. ഒരു സോഷ്യൽമീഡിയ കൂട്ടായ്മ വഴി ഇത്രയധികം നിസ്വാർത്ഥമായ നല്ല പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്. എന്ന് മസ്ക്കറ്റ് മലയാളീസ് അഡ്മിൻ രാകേഷ് വായ്പൂർ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്