'നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊട്ടിക്കും': ബ്രോയ്ക്ക് പകരം എത്തിയ കളക്ടറെ ചെറുതായി 'റാഗുചെയ്ത്' കോഴിക്കോട്ടുകാർ; നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....പിന്നെ മാറ്റിപ്പറയല്ലേ....എന്ന് ഉരുളയ്ക്കുപ്പേരിയുമായി ജോസേട്ടൻ; അദ്ദാണ്! പ്രിയപ്പെട്ട കോയ്ക്കോട്ട്കാരേ... ഇങ്ങള് ഫുൾ സപ്പോർട്ട് കൊടുത്തോളീ എന്ന ഉറപ്പുമായി ബ്രോ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: പിടിച്ചതിലും വലുതാണ് അളയിൽ എന്നുപറഞ്ഞതുപോലെയാണ് കോഴിക്കോട്ടുകാരുടെ കാര്യം. കോഴിക്കോട്ടുകാരെക്കൊണ്ട് ഇതുതാൻഡാ കളക്ടർ എന്ന് പറയിപ്പിച്ച എൻ പ്രശാന്ത് എന്ന കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടർ ബ്രോ പോയപ്പോൾ പകരംവന്ന ജോസേട്ടനേയും അവർ അതുപോലെ നെഞ്ചിലേറ്റി തുടങ്ങി. പ്രശാന്തിനെ മാറ്റിയതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് കോഴിക്കോട് കളക്ടറായി സ്ഥാനമേറ്റ ടൂറിസം ഡയറക്ടറായിരുന്ന യു വി ജോസ് ഇക്കാര്യം ബ്രോ കോഴിക്കോട്ടുകാരുമായി സംവദിച്ചുകൊണ്ടിരുന്ന കളക്ടർ കോഴിക്കോട് എന്ന ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചത്. മുൻ കളക്ടർ തുടങ്ങിവച്ച നല്ല പ്രവർത്തനങ്ങൾ നമുക്ക് തുടരാമെന്നും നിങ്ങളും കൂടെയുണ്ടാവില്ലേയെന്നും ചോദിച്ച് ജോസ് നൽകിയ ചെറുകുറിപ്പിന് വൻ പ്രതികരണമാണ് ലഭിച്ചത്.
സാധാരണക്കാരുടെ കൂടെയാണ് സാറെങ്കിൽ ചങ്കുപറിച്ച് കട്ടക്ക് കൂടെയുണ്ടാവുമെന്നും സൂരജ് സാറിന് ശേഷം വന്ന നല്ല വ്യക്തിയായിരുന്നു കളക്ടർ ബ്രോയെന്നും പുതിയ സാറും ആ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമെല്ലാം കമന്റിട്ട് ബ്രോയുടെ ആരാധകരും സജീവമായി ഇതിന് താഴെ കമന്റുമായി എത്തി. താങ്കളെ എന്താണ് വിളിക്കേണ്ടതെന്നും കളക്ടർ ബ്രോ എന്നുതന്നെ വിളിച്ചോട്ടെയെന്നുമായി ചിലർ. നല്ലതാണേൽ സാധാരണക്കാരന്റെ കൂടയാണേൽ, പൊതുജന താൽപര്യത്തിന് ഒപ്പമാണ് സാറെങ്കിൽ... ചങ്ക് പറിച്ച് കട്ടക്ക് കൂടെ ഉണ്ടാവും... മറിച്ചാണേൽ വലിച്ച് കീറി (ഫേസ്ബുക്കിൽ ആണേ) ഇതേവാളിൽ തേച്ചൊട്ടിക്കാനും ഞങ്ങൾ തന്നെണ്ടാവും മുമ്പിൽ...... എന്നിങ്ങനെ പുതിയ കളക്ടർക്ക് മുന്നറിയിപ്പുകളും എത്തി.
അജ്ഞരായ, ദരിദ്രരായ പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. അവർ അങ്ങയുടെ ഓഫീസ് കവാടത്തിൽ വന്നു കൊള്ളണമെന്നില്ല. അവരെ കണ്ടറിയണം, കണ്ടെത്തി സഹായിക്കണം, ഭരണപരമായ അവകാശാനുകൂല്യങ്ങൾ മധ്യവർത്തികൾ തട്ടിയെടുക്കുന്നത് തടഞ്ഞ് അർഹർക്ക് എത്തിക്കണം തുടങ്ങി നൂറുകണക്കിന് കമന്റുകൾ നിറഞ്ഞു.
പ്രവർത്തന മികവു കൊണ്ട് മുൻപുണ്ടായിരുന്ന കളക്ടർ ബ്രോയെ കവച്ചു വയ്ക്കാൻ താങ്കൾക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു . . നല്ല തീരുമാനങ്ങൾക്ക് എന്നും കൂടെയുണ്ടാവും . . . ഞങ്ങൾ കോഴിക്കോടുകാർ ഇന്ന് മുതൽ മാർക്ക് ഇടാൻ തുടങ്ങുന്നുണ്ട് ട്ടോ.. എന്നിങ്ങന മുന്നറിയിപ്പുകളുമായും ബ്രോയുടെ കളക്ടർ ആരാധകരായ ചിലരും എത്തി. ഇങ്ങൾ എത്ര പരിശ്രമിച്ചാലും ഞങ്ങളെ ചങ്ക് പ്രശാന്ത് ബ്രൊ യുടെ ഏഴയലത് എത്തൂ ല്ല ... അതുകൊണ്ടു ഇങ്ങള് ഇങ്ങനെ ഫേസ് ബുക്കിൽ കൂടി പോസ്ട്ടിയിട്ടൊന്നും കാര്യമില്ല ...ഇങ്ങളെ ഞങ്ങള്‍ സ്നേഹിക്കും ....എങ്ങനെ എന്നു വച്ചാൽ 'അമ്മ മരിച്ചപ്പോൾ അച്ചൻ വേറെ കെട്ടിയത് പോലെ .... അതിൽ ഉണ്ടായ മകനെ പൊലെ ... എന്നും ചിലർ പോസ്റ്റിട്ടു.
ഇതോടെ പുതിയ കളക്ടറായി എത്തിയ യുവി ജോസിന് കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടി. ഇതോടെ ജനങ്ങളുടെ പ്രതികരണം കണ്ട് പേടിച്ചുപോയെന്നും ഹോ.. എന്തൊരു പോസ്റ്റിങ് ആയിരുന്നുവെന്നും പറഞ്ഞ് ജോസ് വീണ്ടുമെത്തി. പ്രശാന്തിനെ കോഴിക്കോട്ടുകാർ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് പ്രതികരണങ്ങളിലൂടെ വ്യക്തമായെന്നും ഇനി ആ സ്ഥാനത്ത് നിങ്ങളുടെ ജോസേട്ടനായി ഞാൻ ഉണ്ടാവുമെന്നും പറഞ്ഞാണ് ജോസ് പോസ്റ്റിട്ടത്. 'നല്ലതാണെങ്കിൽ ചങ്കുപറിച്ച് കട്ടയ്ക്ക് മറിച്ചാണേൽ വലിച്ചുകീറി തേച്ചൊട്ടിക്കും എന്ന നൗഷീറിന്റെ കമന്റ് ഏറെ ഇഷ്ടപ്പെട്ടെന്നും ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രോയ്ക്കു പകരം കോഴിക്കോട്ടുകാരുടെ മനസ്സു കീഴടക്കാൻ എത്തിയ ജോസേട്ടൻ. ബ്രോയെന്ന പേര് പ്രശാന്തിന് മാത്രം കൊടുക്കാനാണ് ജോസേട്ടന്റെ അഭ്യർത്ഥന.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും...നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....പിന്നെ മാറ്റിപ്പറയല്ലേ....എന്നു പറഞ്ഞുകൊണ്ടാണ് ജോസ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതോടെ കളക്ടറുടെ പേജിന് ആവേശം പകർന്ന് ജോസേട്ടന് പിന്തുണയും പ്രഖ്യാപിച്ച് കമന്റുമായി സാക്ഷാൽ ബ്രോയും എത്തി. അദ്ദാണ്! പ്രിയപ്പെട്ട കോയ്ക്കോട്ട്കാരേ... ഇങ്ങള് ഫുൾ സപ്പോർട്ട് കൊടുത്തോളീ.. ഞമ്മള് ദൂരെ നിന്ന് കണ്ട് ഹാപ്പി ആവട്ടേന്ന്.. എന്ന കമന്റിട്ടാണ് തനിക്കൊപ്പം നിന്നതുപോലെ ജോസേട്ടനൊപ്പവും കോഴിക്കോട്ടുകാർ ഉണ്ടാവണമെന്ന ആഹ്വാനവുമായി പ്രശാന്തും എത്തിയത്.
മുൻസർക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന എൻ.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേൽക്കുന്നത്. ഓപ്പറേഷൻ സുലൈമാനി്, കംപാഷനേറ്റ് കോഴിക്കോട്, കുളംകോരിയാൽ ബിരിയാണി, തുടങ്ങിയ നൂറുനൂറ് ചെറുതും വലുതുമായ ജനകീയ പങ്കാളിത്തം നിറഞ്ഞ പദ്ധതികൾ അവതരിപ്പിച്ച പ്രശാന്ത് അങ്ങനെ കോഴിക്കോട്ടുകാരുടെ കളക്ടർ ബ്രോ ആയി മാറുകയായിരുന്നു.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുക്കുകയും ചെയ്തു. രണ്ടുവർഷം പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തെ മാറ്റി നിലവിൽ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് പുതിയ കളക്ടറായി എത്തുന്നത്. അദ്ദേഹം നേരത്തെ കോട്ടയം കളക്ടറായും കെഎസ്യുഡിപി പ്രൊജക്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഡയറക്ടറും സംസ്ഥാന ഐടി മിഷൻ കോർഡിനേറ്ററുമായിരുന്നു. കെഎസ്യുഡിപിയിൽ പ്രവർത്തിച്ചു വരവെ 2015ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്. ഇനി കോഴിക്കോട്ടുകാരുടെ ജോസേട്ടനായി നിന്ന് ബ്രോയെപ്പോലെയോ.. അതുക്കും മേലെയോ ജനകീയനാകാൻ പുതിയ കളക്ടർക്ക് കഴിയുമോയെന്ന് കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍