ദുബായിലെ അറബിയുടെ അടിവസ്ത്രം അലക്കുന്ന ചേട്ടൻ പറയുന്നു കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് ജനപിന്തുണ ഇല്ലെന്ന്! പ്രവാസികളെ അടച്ചാക്ഷേപിച്ച് മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മടുത്ത് പ്രവാസികൾ; വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട മാദ്ധ്യമപ്രവർത്തകനെ തള്ളിപ്പറഞ്ഞ് സഹപ്രവർത്തകരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തിൽ പൊതുസമൂഹം രണ്ട് തട്ടിലാണ്. ഒരു കൂട്ടർ മാദ്ധ്യമപ്രവർത്തകരാണ് പ്രശ്നക്കാർ എന്ന നിലപാട് സ്വീകരിച്ചപ്പോൾ മറ്റൊരു വിഭാഗം അഭിഭാഷകരാണ് കുഴപ്പക്കാരെന്നും പറയുന്നു. എന്തായാലും മാദ്ധ്യമപ്രവർത്തകർക്ക് അമിതമായ പിന്തുണ ഈ വിഷയത്തിൽ ലഭിച്ചിരുന്നില്ല. ഇതിനിടെ മാദ്ധ്യമപ്രവർത്തകരെ അനുകൂലിച്ചിരുന്ന ഒരു വിഭാഗം പ്രവാസികളെയും അധിക്ഷേപിച്ച് ഇപ്പോഴുള്ള പിന്തുണ പോലും ഇല്ലാതാക്കുന്ന വിധത്തിലാണ് ഒരു മാദ്ധ്യമപ്രവർത്തകൻ രംഗത്തെത്തിയത്. മാതൃഭൂമി, ഇന്ത്യാവിഷൻ മാദ്ധ്യമങ്ങളിലെ മുൻ മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മാദ്ധ്യമ സമൂഹത്തിന് മുഴുവൻ തിരിച്ചടിയായി മാറിയത്.
മാദ്ധ്യമ പ്രവർത്തകർക്ക് ജന പിന്തുണയില്ലെന്ന ആരോപണത്തിന് മറുപടി പറയവെയാണ് ശ്യാം ലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാസികളെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ദുബായിൽ അറബിയുടെ അടിവസ്ത്രമലക്കുന്നവരാണ് പ്രവാസികളെന്ന രീതിയിലായിരുന്നു ശ്യാംലാലിന്റെ മറുപടി. ഇതോടെ സോഷ്യൽ മീഡിയയിൽ ശ്യാംലാലിന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു. ഫേസ്ബുക്കിലെ പ്രവാസികളാണ് ശ്യാംലാലിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. പലരും ശ്യാംലാലിനെ തെറിവിളികളുമായി രംഗത്തെത്തി. ഇതോടെ സഹപ്രവർത്തകരായ മാദ്ധ്യമപ്രവർത്തകർ പോലും ശ്യാംലാലിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തെത്തി.
സംഗതി പന്തിയല്ലെന്ന് ബോധ്യമായോടെ ശ്യാംലാൽ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരി. തുടർന്ന് ഈ പോസ്റ്റിടാൻ കാരണമായതെന്തെന്ന് വിശദീകരിച്ചു കൊണ്ട് പോസ്റ്റിട്ടെങ്കിലും അതും പ്രവാസികളുടെ രോഷം ശമിപ്പിക്കാൻ ഇടയാക്കിയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം നടക്കുന്നതിനിടെ ശ്യാംലാലിന്റെ പരാമർശം മാദ്ധ്യമ പ്രവർത്തകർക്കും നാണക്കോടുണ്ടാക്കി. ഇതോടെ പലരും ശ്യാംലാലിനെ തള്ളിപ്പറഞ്ഞു.
അറബിയുടെ അടിവസ്ത്രം അലക്കുന്നവരാണ് പ്രവാസികൾ എന്നത് കടുത്ത അവഹേളനമാണെന്നാണ് പ്രവാസികളും പറയുന്നത്. മാദ്ധ്യമപ്രവർർത്തനവും ഒരു വിധത്തിൽ അടിവസ്ത്രം അലക്കുന്ന ജോലിയാണെന്നും പലരും അഭിപ്രായപ്പെട്ടു. ഒരു തൊഴിലിനെ തന്ന് അവഹേളിച്ച മാദ്ധ്യമപ്രവർത്തകന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സൈബർ ലോകത്ത് ഉയർന്നത്. വി എസ് ശ്യാംലാലിനോട് വിയോജിച്ചു കൊണ്ട് മാദ്ധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
സുഹൃത്ത് ശ്യാംലാൽ എഴുതിയ കുറിപ്പിനോട് പൂർണ്ണ വിയോജിപ്പ്. അതിന്റെ വിശദീകരണത്തോടും. നമ്മൾ ഉദ്ദേശിച്ചത് എന്താണ് എന്ന് പിന്നീട് വിശദീകരിച്ചിട്ട് കാര്യമില്ല എന്നത് ജേർണലിസത്തിന്റെ ബാലപാഠമാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതി ഘടനയുണ്ടാക്കി അടിച്ചമർത്തലിന് സഹസ്രാബ്ദങ്ങളോളം ഉപയോഗിച്ച പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുന്ന കാലമാണ്. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അഭിപ്രായ വ്യത്യാസത്തെ അയാളുടെ തൊഴിലിന്റെ സാമൂഹ്യ പദവിയുമായി ചേർത്തു വായിക്കുന്നത് ശുദ്ധ തോന്ന്യവാസമാണ്.
ശ്യാംലാലിന്റെ ഇൻബോക്സിൽ പോയി പറയേണ്ട കാര്യമാണ്. പക്ഷേ, പൊതുജന ശ്രദ്ധയിൽ നിൽക്കുന്നവരെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന തൊഴിൽ ചെയ്തിരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ശ്യാം ഇപ്പോഴും ചെയ്യുന്നുണ്ട്. അതു കൊണ്ട് സ്വയം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമാകുന്നതാണിത്.നിലപാടുകൾ ഇരുമ്പുലക്കയല്ല. തെറ്റുകൾ പറ്റാത്ത മനുഷ്യരുമില്ല. തിരുത്തലുകൾ നമ്മളെ മനുഷ്യരെന്ന നിലയിൽ വിമലീകരിക്കുകയേ ഉള്ളൂ.
ശ്രീജിത്തിനെ പോലെ തന്നെ ശ്യാംലാലിനെതിരെ നിലപാടെടുത്ത് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ കെ വി മധുവാണ്. റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമപ്രവർത്തകനായ കെ വി മധു ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:
ഞാൻ അടിവസത്രം അലക്കിയിട്ടുണ്ട്. ഇനിയും അലക്കും. ആവശ്യമെങ്കിൽ ആവശ്യക്കാർക്കും അലക്കിക്കൊടുക്കും. അതൊരു ജോലിയായി ചെയ്യുന്നവരോട് ബഹുമാനം മാത്രമേയുള്ളൂ. ആ ജോലി എന്നല്ല, ലോകത്തിന് ആവശ്യമായ ഏത് ജോലിയോടും ബഹുമാനമാണ്. അടിവസ്ത്രമലക്കുന്നവരെ അപമാനിക്കുന്ന വിധത്തിൽ ഒരു മാദ്ധ്യമപ്രവർത്തകൻ നടത്തിയ പരാമർശം ആ തൊഴിൽ ചെയ്യുന്ന ആൾ എന്ന നിലയിൽ എന്നെ കൂടി ബാധിക്കാനാരംഭിച്ചതുകൊണ്ടാണ് ഈ വിശദീകരണം. ഞാൻ ആ നിലപാടിനെതിരാണ്. എന്നെപ്പോലെ ബഹു ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരും. ഇനി ആ പോസ്റ്റും പൊക്കിപ്പിടിച്ച് ഇതാ ഇവന്മാരെല്ലാരും ഇങ്ങനാണെന്നും രണ്ടെണ്ണം കൊടുക്കേണ്ടവനാണെന്നും പറഞ്ഞ് നടക്കുന്നവർക്ക് നല്ല സ്കാരം. അത് എല്ലാ മേഖലയിലും ഉള്ളതുപോലെ ഒറ്റപ്പെട്ട പിന്തിരിപ്പൻ നിലപാടായി കാണാൻ കഴിയുന്നവർ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും. അലക്കൽ എന്നല്ല ഏതു ജോലി ചെയ്യുന്നവരോടും പ്രത്യേകിച്ചും പ്രിയപ്പെട്ടവർക്ക് വേണ്ടി നാടുപേക്ഷിച്ച് പ്രവാസം സ്വീകരിച്ചു വിവിധ ജോലികൾ ചെയ്യുന്നവരോട് ബഹുമാനവും സ്നേഹവും നിറഞ്ഞ ആദരവ് മാത്രം...
ഇങ്ങനെ മാദ്ധ്യമപ്രവർത്തകർക്കിടയിൽ നിന്നും കടുത്ത എതിർപ്പ് ശ്യാംലാലിനെതിരെ ഉയർന്നതോടെ താൻ രണ്ട് വ്യക്തികളെ ഉദ്ദേശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ശ്യാംലാൽ വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. മുഴുവൻ പ്രവാസികളെയുമായല്ല, രണ്ട് പേരെയാണ് ഉദ്ദേശിച്ചതെന്നുമാണ് ശ്യാംലാലിന്റെ വിശദീകരണം.
സിപിഎമ്മിന് ഗുണകരമായ ചില ലേഖനങ്ങൾ ഞാൻ എഴുതിയതിന്റെ പേരിലാണ് ഇവർ സുഹൃത്തുക്കളായത് വന്നത്. എന്റെ ജോലിയുടെ ഭാഗമായി സിപിഎമ്മിന് എതിരായും എഴുതേണ്ടി വരും. ആ പാർട്ടിയുടെ നേതാക്കളെ വിമർശിക്കേണ്ടി വരും. ഇങ്ങനെ വല്ലതും ചെയ്താൽ ഉടനെ പോസ്റ്റിനു താഴെയും ഇൻബോക്സിലും വന്ന് പുലഭ്യം പറയും. എന്നിട്ട് സുഹൃത്തുക്കളാണെന്നു നടിക്കുകയും ചെയ്യും.
ഞാൻ ഇന്ന് ആദ്യം ചെയ്തത് ഇവരെ അൺഫ്രണ്ട് ചെയ്യുകയാണ്. രണ്ടു പേരെ ഉടുമ്പൻചോല മണിയാശാൻ പറഞ്ഞ മാതൃകയിൽ വൺ, ടു എന്ന് അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
1. അബുദാബിയിൽ അറബിക്ക് കണ്ണാടി പിടിപ്പിക്കുന്ന ചേട്ടൻ ഒഫ്താൽമോളജിസ്റ്റ്.
2. ദുബായിൽ അറബിയുടെ അടിവസ്ത്രമലക്കുന്ന ചേട്ടൻ ലോൺഡ്രി മാനേജർ.
മാദ്ധ്യമവേശ്യ എന്ന് എന്നെ വിശേഷിപ്പിക്കുന്നവർ എനിക്ക് വെറും കണ്ണടപിടിയനും അടിവസ്ത്രം കഴുകുന്നവനും തന്നെ. ഞാൻ എന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു. GIVE RESPECT AND GET RESPECT എന്നാണ് പ്രമാണം. ബഹുമാനം ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടും ലഭിക്കും. അക്കാര്യത്തിൽ വലിയ സഹിഷ്ണുതയൊന്നും എന്നിൽ നിന്നു പ്രതീക്ഷിക്കേണ്ട. തൽക്കാലം പേരു പറഞ്ഞ് അവരെ പ്രസിദ്ധരാക്കാൻ ഉദ്ദേശിക്കുന്നുമില്ല.
പ്രവാസികൾ എന്നത് എന്തു തോന്ന്യാസവും പറയാനുള്ള ലൈസൻസാണെന്ന് കരുതുന്ന ചിലരുണ്ട്. ഇതൊരു ന്യൂനപക്ഷം മാത്രമാണ് സ്വയപ്രഖ്യാപിത സൈബർ ഗുണ്ടകൾ. ഇവരെ ഏതായാലും അംഗീകരിക്കാനാവില്ല. ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. എന്റെ തൊഴിലിന്റെ ഭാഗമായി ചിലരെ പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയാലും മുഖ്യമന്ത്രി പിണറായി വിജയനെ ആയാലും പ്രശംസിച്ചിട്ടുണ്ട്, വിമർശിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അതു തെളിയിക്കൂ, അംഗീകരിക്കാം. അല്ലാതെ ഭീഷണിപ്പെടുത്തി എഴുത്തു നിർത്തിക്കാം എന്നാണ് ഭാവമെങ്കിൽ അങ്ങ് അന്റാർട്ടിക്കയിൽ പോയി പറഞ്ഞാൽ മതി.
എന്നാൽ, ശ്യാംലലിന്റെ വിശദീകരണത്തിലും തൃപ്തരാകാത്ത പ്രവാസികൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിൽ കയറി പൊങ്കാലയിടുകയാണ്. മറുപടി നൽകിയതും ധാർഷ്്ട്യത്തിന്റെ ഭാഷയിലാണെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പ്രവാസികളെ അധിക്ഷേപിച്ച ശ്യാംലാലിന്റെ നിലപാടിന് എതിരെ പൊങ്കാലകൾ പെരുകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്