സ്വകാര്യ ഏജൻസികൾ പരീക്ഷ നടത്തിയാൽ അതിന് എന്ത് വിശ്വാസ്യതയാണുണ്ടാവുക? വേണ്ടപ്പെട്ട മാനേജ്മെന്റുകൾക്ക് ചോദ്യ പേപ്പർ ചോർത്തിക്കിട്ടില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷാ തീയതികൾ ഇടയ്ക്കിടെ മാറ്റിയും തോന്നിയതുപോലെ പ്രഖ്യാപിച്ചും വലയ്ക്കരുതെന്നും കലാമിന്റെ പേരിലെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ സ്വപ്ന ചിറകുകൾ അരിയരുതെന്നും വിസിക്ക് തുറന്ന കത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം : പരീക്ഷ നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനെതിരെയും വിദ്യാർത്ഥികളെ വലയ്ക്കുന്ന പരീക്ഷാ സമ്പ്രദായം മാറ്റണമെന്ന് ആവശ്യപ്പെട്ടും എ പി ജെ അബ്ദുൾ കലാം സർവകലാശാല വൈസ് ചാൻസലർക്ക് വിദ്യാർത്ഥിയുടെ തുറന്ന കത്ത്. സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി ടി കെ എം എഞ്ചിനീയറിങ് കോളേജിലെ ബി ടെക് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അനുരാഗാണ് ഫേസ്ബുക്കിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.
പരീക്ഷകൾക്കിടയിൽ വേണ്ട അവധി നൽകാതെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നതായി അനുരാഗ് പറയുന്നു. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിക്കാൻ ഏൽപ്പിച്ചതിനെപറ്റിയും അനുരാഗ് ആശങ്ക ഉന്നയിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടും ആശങ്കകളും മനസ്സിലാക്കി വിദ്യാർത്ഥികളുടെ അഗ്നി ചിറകുകളെ ശക്തിപ്പെടുത്തുന്ന തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .
ഡിസംബർ രണ്ടിന് നടക്കേണ്ട പരീക്ഷ മാറ്റിവച്ചതായി വിദ്യാർത്ഥികൾ അറിയുന്നത് ഒന്നിന് ഉച്ചതിരിഞ്ഞാണെന്നും അവധിക്ക് വീട്ടിൽ പോയി തിരിച്ച് വന്ന വിദ്യാർത്ഥികളെ ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷമാണ് നടക്കുകയെന്ന പ്രോ വൈസ് ചാൻസലറുടെ പ്രസ്താവന പല മാദ്ധ്യമങ്ങളിലും വന്നിരുന്നു. കൂടാതെ സർവകലാശാലയിൽ വിളിച്ച് അന്വേഷിച്ചവർക്കും ഇതേ വിവരമാണ് ലഭിച്ചത്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ, ഉത്തരേന്ത്യ, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ് തങ്ങളുടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുത്തു. വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നതുതന്നെ. വിദേശത്തുനിന്നുള്ളവർ വൻ തുക ചെലവാക്കി സ്വരാജ്യങ്ങളിലേക്ക് പോയി. പലരും വിസ പുതുക്കാൻ കൊടുത്തു. പക്ഷേ, അതിനിടെയാണ് ഡിസംബർ 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് എസ്-1, എസ്-3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത് .
പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും പൊടുന്നനെയുള്ളതുമായ ഒരു തീരുമാനമായി അത്. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കരുതെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഉന്നയിക്കാതെ ഇപ്പോൾ പരീക്ഷ നടത്താൻ തീരുമാനിച്ചതിലും വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്.
അനുരാഗിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എത്രയും ബഹുമാനപ്പെട്ട APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല .VC ശ്രീ Kuncheria P Isaac സർ ന് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട Kuncheria P Isaac സർ ,
ഭാരതീയരുടെ സ്വപ്നങ്ങൾക്ക് അഗ്നി ചിറകുകൾ നൽകിയ , ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ശ്രീ APJ അബ്ദുൾകലാമിന്റെ നാമത്തിൽ നിലനിൽക്കുന്നതണല്ലോ , അങ്ങ് വൈസ് ചാൻസിലർ ആയ 'APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല' ആ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥി എന്നനിലയിൽ , അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായ ഒരു തീരുമാനത്തെ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ തുറന്നകത്ത് എഴുതുന്നത് ..
അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ BTECH S1 , S3 സെമസ്റ്ററുകളിലെ പുതിക്കിയ പരീക്ഷാ ടൈം ടേബിളിലും പരീക്ഷാ നടത്തിപ്പ് രീതിയിലും, വിദ്യാർത്ഥികൾക്ക് ഉണ്ടായ അമർഷം ഇതിനോടകം തന്നെ താങ്കൾ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു .നേരത്തെ Dec 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു എന്ന് വിദ്യർത്ഥികൾ അറിയുന്നത് Dec 1 ഉച്ചതിരിഞ്ഞാണ് പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ മൂലം ഉയർന്നുവന്ന എതിർപ്പുകളായിരുന്നു അതിന്റെ കാരണം. പഠനാവധിക്ക് വീട്ടിൽ പോയി, പരീക്ഷ എഴുതാനായി തിരിച്ചുവന്ന വിദ്യാർത്ഥികളെ ഈ തീരുമാനം വലച്ചു എന്നതിലും താങ്കൾക്ക് സംശയം ഉണ്ടാവില്ലല്ലോ ..?
എന്നിരുന്നാലും യൂണിവഴ്സിറ്റിക്ക് സംഭവിച്ച തെറ്റ് തിരുത്തി ഉടൻ തന്നെ പരീക്ഷകൾ നടത്തും എന്ന് വിദ്യാർത്ഥികൾ പ്രത്യാശിച്ചു . എന്നാൽ ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരീക്ഷ നടക്കാൻ സാധ്യത എന്ന pro.vc യുടെ വാക്കുകൾ തൊട്ടടുത്ത ദിവസങ്ങളിൽ പല പ്രമുഖ മാദ്ധ്യമങ്ങളിലും വരികയുണ്ടായി. യൂണിവേഴ്സിറ്റി യിൽ വിളിച്ച് കാര്യം അന്വേക്ഷിച്ചവർക്കും സമാന മറുപടിയാണ് കിട്ടിയത് .
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ ,ഉത്തരേന്ത്യ , മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികക്ക് തങ്ങളുടെ നാട്ടിലേക്ക് പോകേണ്ടി വന്നു . വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് തന്നെ. NRI വിദ്യാർത്ഥികളും വൻ തുക ചെലവാക്കി രാജ്യം കടന്നു , പലരും വിസ പുതുക്കാൻ കൊടുത്തു .
ഈ സാഹചര്യത്തിലാണ് DEC 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ
BTECH S1 , S3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത്.
പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും, പൊടുന്നനെയുള്ളതുമായ ഒരു തീരുമാനം അതും മുമ്പ് പരീക്ഷ മാറ്റാൻ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്ന 'സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കുക ' എന്ന നടപടി മാറ്റാതെയുള്ള തീരുമാനം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് ആശങ്കകൾ അനവധിയാണ് ..
അവയിൽ ചിലതും കുറിക്കട്ടെ ..
1) സ്വകാര്യ ഏജൻസികൾ പരീക്ഷയിലെ ചോദ്യങ്ങൾ വേണ്ടപ്പെട്ട മാനേജുമെന്റുകൾക്ക്
ചോർത്തി നൽകില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ?
2) വിദേശത്തും അന്യ സംസ്ഥാനത്തും ഉള്ളവർ ഇത്ര പെട്ടന്ന് എങ്ങനെ കേരളത്തിൽ വന്ന് പരീക്ഷ എഴുതണം എന്നാണ് കരുതേണ്ടത് ?
3) ഓടി പിടിച്ച് വന്നാൽ തന്നെ വേണ്ട വിധത്തിൽ അവധിയില്ലാത്ത പരീക്ഷ എങ്ങനെ പഠിച്ച് എഴുതാനാണ് ?
താങ്കളുടെയും , യൂണിവേർസിറ്റി യുടെയും വാക്കിന്റെ പുറത്ത് സംജാതമായ ഈ സാഹചര്യം
വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടും ആശങ്കകളും എത്രയും ബഹുമാനപ്പെട്ട താങ്കൾ മനസ്സിലാക്കും എന്നു തന്നെയാണ് കരുതുന്നത് . ആയതിനാൽ തന്നെ
വിദ്യാർത്ഥികളുടെ അഗ്നി ചിറകുകളെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനം
താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ..
വിശ്വസ്ഥതയോടെ ,
അനുരാഗ് ..
( APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ കീഴിലെ TKM college of engineering ൽ , B TECH
3rd സെമസ്റ്റർ വിദ്യാർത്ഥി )
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍