തമിഴ്നാടിന്റെ കയ്യടി നേടി മുഖ്യമന്ത്രിയെ ഉമ്മൻചാണ്ടീ എന്ന് പേരുചൊല്ലി വിളിച്ച ആറുവയസ്സുകാരിയുടെ കഥ; ടിവി ഷോയിൽ പട്ടിമൺട്രം രാജ പറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പി സി വിഷ്ണുനാഥ്; ശിവാനിയുടെ പരാതികേട്ട് അമലിനെ സഹായിച്ച കുഞ്ഞൂഞ്ഞിനെപ്പോലെ ജയലളിതയും ആയെങ്കിലെന്ന് പട്ടിമൺട്രം മോഡറേറ്റർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തമിഴ്നാട്ടിലെ വിദ്വൽ സദസ്സിൽ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിക്കുന്ന പ്രഭാഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്നാട്ടിൽ വലിയ പ്രചാരമുള്ള വിദ്വൽ സദസ്സായ പട്ടിമൺട്രത്തിലാണ് കോഴിക്കോട്ടെ ശിവാനിയെന്ന ആറുവയസ്സുകാരിയുടെ അഭ്യർത്ഥന മാനിച്ച് അവളുടെ സഹപാഠിയായ അമലിന് ഉമ്മൻ ചാണ്ടി ചെയ്തുകൊടുത്ത സഹായത്തെപ്പറ്റിയുള്ള പ്രഭാഷകന്റെ വാക്കുകൾ മുഴങ്ങിയത്. വലിയ കരഘോഷത്തോടെയാണ് സദസ്സ് ഈ കഥയെ വരവേറ്റത്.
തമിഴ്നാട്ടിൽ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വൽ സദസ്സാണ് പട്ടിമൺട്രം. രണ്ടുഭാഗങ്ങളായി ഇരുന്ന് ഒരു വിഷയത്തെ സംബന്ധിച്ച് വാഗ്വാദങ്ങളും തർക്കങ്ങളും നടത്തുന്ന സദസ്സാണിത്. ഒരു അധ്യക്ഷനും ഈ സദസ്സിനുണ്ടാകും. പുതിയ കാലത്ത് ഈ സദസ്സുകൾ ടാക് ഷോകളായി ടിവി ചാനലുകളിലും ഇടംപിടിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി പേർ കാണുന്ന സൺ ടിവിയിലെ പട്ടിമൺട്രം. ഇതിൽ സ്ഥിരമായി ചർച്ചാ വേദികളിലെത്തുന്ന എസ് രാജയെന്ന പ്രമുഖ സിനിമാ നടൻ ഇപ്പോൾ അറിയപ്പെടുന്നതുതന്നെ പട്ടിമൺട്രം രാജയെന്നാണ്. സരസശൈലിയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന് കൂട്ടായി അധ്യക്ഷ സ്ഥാനത്തിരിക്കാറുള്ള സോളമൻ പപ്പയ്യയും ഇപ്പോൾ തമിഴ് കുടുംബങ്ങളുടെ ഹരമാണ്. ഇത്തരത്തിൽ അടുത്തിടെ സൺ ടിവിയിൽ വന്ന പട്ടിമൺട്രത്തിലാണ് എസ് രാജ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് പ്രഭാഷണം നടത്തിയത്.
രാജയുടെ പ്രഭാഷണം പുരോഗമിച്ചത് ഇങ്ങനെ: 'നമ്മുടെ ഒരു അയൽദേശമായ കേരളം. അവിടെ ഉമ്മൻ ചാണ്ടി എന്ന പേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി. ഒരു സ്കൂളിൽ നടന്ന പരിപാടി. രണ്ടാംകഌസിൽ പഠിക്കുന്ന ശിവാനിയെന്നൊരു പെൺകുട്ടി. ഒരു കൊച്ചുപെൺകുട്ടി. അവൾ ഉമ്മൻചാണ്ടീ എന്നു വിളിച്ചു. ആദ്യം ഉമ്മൻ ചാണ്ടി തിരിഞ്ഞുനോക്കിയില്ല. ശിവാനി വീണ്ടും ഉച്ചത്തിൽ വിളിച്ചു. ഏയ് ഉമ്മൻചാണ്ടീ... എന്ന്. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ അത് വലിയൊരു പ്രശ്നമായേനെ. വിളികേട്ട് ആ വലിയമനുഷ്യൻ തിരിഞ്ഞുനിന്ന് ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു. എന്താണ് വേണ്ടതെന്ന് ചോദിച്ചു.
കുട്ടി പറഞ്ഞു. എനിക്കൊന്നും വേണ്ടാ... എന്റെ കഌസിൽ അമൽ കൃഷ്ണൻ എന്നൊരു പയ്യനുണ്ട്. അവൻ പാവപ്പെട്ടവനാണ്. അവന് താമസിക്കാൻ വീടില്ല. നിങ്ങൾ എല്ലാവർക്കും സഹായം ചെയ്യാറുണ്ടല്ലോ.. അവനും എന്തെങ്കിലും സഹായം ചെയ്യുമോ എന്നായി കുട്ടി. വെറും ആറുവയസ്സുകാരി കുട്ടി. തന്റെ നാടു ഭരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെന്നുപോലും തിരിച്ചറിയാനാവാത്ത കുട്ടി. പക്ഷേ, അദ്ദേഹത്തോട് പറഞ്ഞാൽ തന്റെ സുഹൃത്തിന് സഹായം കിട്ടുമെന്ന് ആ കുട്ടിക്ക് അറിയാം.
ഒരു കൊച്ചുകുട്ടിയുടെ വാക്ക് എന്ന മട്ടിൽ ഉമ്മൻ ചാണ്ടി അതിനെ തള്ളിക്കളഞ്ഞില്ല. അദ്ദേഹം സ്കൂളിലെ ടീച്ചറെ വിളിച്ച് ഈ കുട്ടി പറഞ്ഞതിന്റെ പൊരുളെന്തെന്ന് അന്വേഷിച്ചു. മാത്രമല്ല, അപ്പോൾതന്നെ ആ പയ്യന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അനുവദിച്ചു.' രാജ പറഞ്ഞുനിർത്തുമ്പോൾ അതിനു പിന്നാലെ 'ആ കാഴ്ച നമ്മുടെ നാട്ടിലും കാണാനാകുമോ...' എന്ന സഭാധ്യക്ഷന്റെ ചോദ്യത്തിന് പിന്നാലെ സദസ്സിൽ നിന്ന് നീണ്ട കരഘോഷം. ഇത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ നല്ല പ്രവൃത്തികൾക്ക് തമിഴ്നാട്ടിൽപോലും വലിയ പ്രചാരം ലഭിക്കുന്നതിന്റെ വീഡിയോ പിസി വിഷ്ണുനാഥാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റുചെയ്തത്.
കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയിലെ തറക്കല്ലിടൽ ചടങ്ങിനെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധക്ഷണിച്ച് നടക്കാവ് എൽപി സ്കൂൾ വിദ്യാർത്ഥിനി ശിവാനി മുഖ്യമന്ത്രിയെ പേരെടുത്തു വിളിക്കുകയും തന്റെ കൂട്ടുകാരന്റെ കഥ പറയുകയും സഹായം തേടുകയുമായിരുന്നു. അന്ന് ശിവാനിക്കുനൽകിയ വാഗ്ദാനം തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തിൽ വന്നതോടെ അദ്ദേഹത്തിന് നടപ്പാക്കാനായില്ല.
എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഒഴിഞ്ഞതോടെ ജൂലായിൽ ഈ വാഗ്ദാനം ഉമ്മൻ ചാണ്ടി നിറവേറ്റുകയും ചെയ്തു. വാഗ്ദാനം ചെയ്ത മൂന്നുലക്ഷവും കോഴിക്കോട്ടുനിന്നുള്ള രണ്ട് സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽവച്ച് തുക കൈമാറുകയായിരുന്നു. അമൽകൃഷ്ണയും അച്ഛൻ സുധീഷും അമ്മ അനീഷയുമെത്തി തുക കൈപ്പറ്റി. അമലിനെ ചേർത്തുനിർത്തി മിടുക്കനായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് ഉമ്മൻ ചാണ്ടി അവരെ പറഞ്ഞയച്ചത്.
അമലിന് വീടുണ്ടാക്കാൻ സ്കൂളിലെ അദ്ധ്യാപകരും നാട്ടുകാരും മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപീകരിച്ച ഭവന നിർമ്മാണ സമിതി ഒമ്പതര ലക്ഷത്തോളം രൂപ ഇവർക്കായി സ്വരൂപിക്കുകയും ചെയ്തിരുന്നു. ഓണത്തിന് മുൻപ് അമലിന് പുതിയ വീട് നിർമ്മിച്ചുനൽകാനുള്ള ശ്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. അമൽ കൃഷ്ണയുടെ മാതാപിതാക്കൾ രോഗബാധിതരായതു പരിഗണിച്ച് ഒരുനില വാടകയ്ക്കു നൽകാനും അതുപയോഗിച്ച് ജീവിക്കാനും ഈ കുടുംബത്തിന് കഴിയുംവിധമാണ് വീടുപണിയുന്നത്.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- മാഞ്ചെസ്റ്ററിലെ ഇന്ത്യൻ വംശജനായ യുവ ഡോക്ടറുടെ മരണത്തിൽ വിവാദം
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍