സിനിമയിലെ തീപ്പൊരി ഡയലോഗും സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട് മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്; ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ടത്: കളക്ടർ ബ്രോ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്് വൈറലാകുന്നു
സിനിമയിലെ തീപ്പൊരി ഡയലോഗും അത് കഴിഞ്ഞ് സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട് മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പൊലീസും സല്യൂട്ടും കണ്ട് കൊതിച്ച് സിവിൽ സർവീസിൽ വരുന്നവൻ വൻ തോൽവിയായിരിക്കും. ചെറുപ്രായത്തിൽ തന്നെ അധികാരവും ഉത്തരവാദിത്തവും വന്ന് ചേരുമ്പോൾ, അതിൽ മതിമറന്ന് ജനത്തിന്റെ മേൽ കുതിരകയറാനും അധികാരം സ്വന്തം ലാഭത്തിനുപയോഗിക്കാനും താൽപര്യം കാട്ടുന്നവർ സിവിൽ സർവീസിനു കളങ്കം സൃഷ്ടിക്കും. ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട കരിയറാണ് സിവിൽ സർവീസ്.
സിവിൽ സർവീസ് പരീക്ഷയിൽ എത്തിക്സിന്റെ പേപ്പർ ഉൾപ്പെടുത്തിയതിനു പിന്നിലെ ഉദ്ദേശ്യം കുഴപ്പക്കാരെ ഒഴിവാക്കുക എന്നതാണ്.എന്നാൽ ഇതൊക്കെ വളരെ വിദഗ്ദ്ധമായി മറികടക്കുന്ന ജഗ ഫ്രോഡുകൾ ഉണ്ടെന്നതാണ് സത്യം. യുകെയിലെ സിവിൽ സർവീസ് പരീക്ഷയിലെ ഫൈനൽ സെലക്ഷൻ മൽസരാർഥികളെ ഒരാഴ്ചയോളം 'ഫാം ഹൗസിൽ' താമസിപ്പിച്ച് അവരുടെ പെരുമാറ്റം സൂക്ഷമ്മായി പരിശോധിച്ചിട്ടാണ്. 'ബിഗ് ബ്രദർ', 'മലയാളി ഹൗസ്' എന്നീ ടി.വി പ്രോഗ്രാമുകൾ പോലെ. ഇവിടെ അതുപോലുള്ള രീതികൾ നടപ്പിലാക്കിയാലും 100% പ്രശ്നപരിഹാരം ആവില്ല.
സമൂഹത്തിലെ മറ്റ് മേഖലകളിൽ കാണുന്ന അപചയങ്ങൾ സിവിൽ സർവീസിനെയും ബാധിക്കുന്നു എന്നതാണ് സത്യം. ഒരു പരീക്ഷയിലൂടെ ഇത് പരിഹരിക്കാനാവില്ല. രാഷ്ട്രീയക്കാരുടെ കാര്യം പറയും പോലെ, ഉദ്ദേശശുദ്ധിയുള്ള, സത്യസന്ധർ മടിക്കാതെ ലജ്ജിക്കാതെ ഈ മേഖലയിലേക്ക് കടന്ന് വരണം. കഴിഞ്ഞ നൂറ്റാണ്ടിൽ വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്നു സിവിൽ സർവീസ്. ഇപ്പോൾ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നു പോലും എത്രയോ പേർ സിവിൽ സർവീസിലേക്കു വന്ന് തുടങ്ങി.
2007 ലെ എന്റെ ബാച്ചിൽ ഉൾപ്പെട്ട ഗോവിന്ദിന്റെ അച്ഛൻ റിക്ഷാക്കാരനായിരുന്നു. അഭിമാനത്തോടെ മകനെ സ്വന്തം റിക്ഷയിൽ ഇരുത്തി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം പല വാരികകളുടെയും മുഖചിത്രമായി. ഒന്നാം റാങ്ക് നേടിയ മുത്യാല രാജുവാകട്ടെ, കറന്റും വെള്ളവും, സ്കൂളും, ആശുപത്രിയും ഇല്ലാത്ത കുഗ്രാമത്തിൽ പഠിച്ച് വളർന്നവൻ. 2009 ബാച്ച്കാരൻ ജയഗണേശ് വെല്ലൂരിൽ ഒരു ഹോട്ടലിൽ വെയിറ്റർ ആയിരുന്നു. പത്രം വിറ്റ് ജീവിച്ചാണ് മധ്യപ്രദേശ്കാരൻ നിരീഷ് 2013 ൽ കഅടപരീക്ഷ കടക്കുന്നത്. വീടുകളിൽ പാത്രം കഴുകിയും മറ്റും കുടുംബം പോറ്റിയിരുന്ന അമ്മയുടെ മകൻ സന്ദീപ് കഴിഞ്ഞ വർഷമാണ് കഅട കാരനായത്. അവർ ജീവിക്കുന്നതോ ഡൽഹിയിലെ ചേരിയിൽ. നിശ്ചയദാർഢ്യത്തിന്റെ എത്രയോ കഥകൾ. സാമുഹ്യവ്യവസ്ഥിതിയിലും ജീവിത സാഹചര്യത്തിലും വരുത്തുന്ന മാറ്റം സിവിൽ സർവീസിനെ ഒരു സ്വപ്ന ജോലിയായി കാണാൻ ഇവരെ പ്രേരിപ്പിക്കുന്നു. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും. അങ്ങനെ നോക്കുമ്പോൾ ഒരു ശരാശരി മലയാളി ഉദ്യോഗാർത്ഥി സുഖലോലുപനും ആഡംബരത്തിന്റെ ദന്തഗോപുരത്തിൽ ജീവിക്കുന്നവനുമാണ്.
കോച്ചിങ് സെന്ററുകളുടെ ആധിപത്യം തകർക്കാൻ എന്നവണ്ണം യുപിഎഎസ് സി പരീക്ഷാ പറ്റേൺ സാവധാനം മാറ്റിക്കൊണ്ടുവന്നു. ഇന്ന് കോച്ചിങ് സെന്ററുകൾ നല്ല സഹപാഠികൾക്ക് ഒത്ത് കൂടാനും സ്റ്റഡി മെറ്റീരിയൽ സംഘടിപ്പിക്കാനുമുള്ള ഒരു കേന്ദ്രം എന്നതിൽ കവിഞ്ഞ് ഒന്നുമല്ല. നിങ്ങളെ സ്പൂൺ ഫീഡ് ചെയ്ത് ഐഎഎസ്ട/ഐപിഎസ് കാരനാക്കാം എന്ന് ആര് അവകാശപ്പെട്ടാലും അത് ശുദ്ധ തട്ടിപ്പാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും വ്യക്തമായ കാഴ്ച്ചപ്പാടും മാത്രമാണു ഇന്ന് ഒരു പരീക്ഷാർത്ഥിക്ക് വേണ്ടത്.
തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിന് ശേഷം സുഖിച്ച് ജീവിക്കാനും പണം സമ്പാദിക്കാനും സ്വകാര്യമേഖലയിൽ വേണ്ടുവോളം സാഹചര്യങ്ങൾ ഉണ്ട്. കാശുണ്ടാക്കാൻ ആരും സിവിൽ സർവീസിലേക്ക് വന്ന് ബുദ്ധിമുടേണ്ട കാര്യമില്ല എന്ന് സാരം. അങ്ങനെ വന്ന് കയറിയവരെ കൊണ്ട് അല്ലാതെ തന്നെ വേണ്ടുവോളം ചീത്തപ്പേരും ജനങ്ങൾക്ക് ഉപദ്രവവും ഉണ്ട്.
രാജകീയമായ, സുഖലോലുപമായ ഒരു ജോലിയല്ല സിവിൽ സർവീസ്. ഇതൊരു 10-5 ജോബ് അല്ല. സ്വകാര്യമേഖലയിലെ മാനേജർക്ക് പലപ്പോഴും അയാളുടെ ഒരു മേലുദ്യോഗസ്ഥനോടു മറുപടി പറഞ്ഞാൽ മതി. എന്നാൽ ഒരു കലക്ടർ ആരോടൊക്കെ ഉത്തരം പറയണം? മുകളിൽ ഉള്ള ഉദ്യോഗസ്ഥർ, അതിനും മുകളിലെ മന്ത്രിമാർ, സർക്കാരിന്റെ ഭാഗമല്ലാത്ത, എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ജനപ്രതിനിധികൾ, സാധാരണക്കാർ, കീഴുദ്യോഗസ്ഥർ, മാധ്യമങ്ങൾ, കുടുംബം, സ്വന്തം മനസ്സാക്ഷി! 24 മണിക്കൂറും ജാഗ്രതയോടെ ജനങ്ങൾക്ക് ഒരു വിളിപ്പാടകലെ നിലകൊള്ളണം. നിലപാടുകൾ കടുപ്പിച്ച് ശക്തരായ പലരെയും പിണക്കേണ്ടിയും വരും. 'പാരകൾ' പ്രതീക്ഷിക്കാം. ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്താലും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കാനും തയ്യാറായിരിക്കണം.
ഇതെല്ലാമാണെങ്കിലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു കരിയർ തന്നെയാണ് സിവിൽ സർവീസ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, സാധാരണക്കാരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്പർശിക്കാൻ സാധിക്കുന്ന അതിവിശാലമായ ക്യാൻവാസാണ് ഈ ജോലി നമുക്ക് സമ്മാനിക്കുന്നത്.
ഇന്നേവരെ ചീത്തപ്പേര് കേൾപ്പിക്കാത്ത ഭരണഘടനാസ്ഥപനമായ യുപിഎസ് സി നടത്തുന്ന ഈ പരീക്ഷ അതത് ജില്ലാകലക്ടർക്ക് നേരിട്ട് ഉത്തരവാദിത്തം ഉള്ള രീതിയിലാണ് ഇന്ത്യ ഒട്ടുക്കും നടത്തുന്നത്. പരീക്ഷാഹാളിലെ ഇൻവിജിലറേറ്ററിൽ ഒതുങ്ങുന്നില്ല മേൽനോട്ടം. ചാർജ്ജ് ഓഫിസർ ആയി എല്ലാ നഗരത്തിലും മുതിർന്ന ഐഎഎസ് ഓഫീസർമാർ ഉണ്ട്. പരീക്ഷാനടത്തിപ്പിന്റെയും മറ്റു കാര്യങ്ങളുടെയും മേൽനോട്ടത്തിന് ഇതിനു മുകളിലും ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്. തട്ടിപ്പ് നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, അല്ല, പിടിക്കപ്പെടുക തന്നെ ചെയ്യും.
ഒരുകാര്യം ഓർത്താൽ നന്ന് - ബ്ലൂ ടൂത്തിന്റെയോ സ്മാർട്ട് ഫോണിന്റെയോ ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ. പട്ടിണിപ്പാവങ്ങൾ പലതും പണയപ്പെടുത്തി, സ്വപ്നങ്ങൾ പോലും കടം വാങ്ങി, പലരുടെയും ത്യാഗങ്ങളും നൊമ്പരങ്ങളും ഏന്തി, ലക്ഷക്കണക്കിന് സാധാരണക്കാരുടെ മക്കൾ എഴുതുന്ന പരീക്ഷകൂടിയാണ് ഇത്. ഖട്ഗ വലിച്ച് ചോര തുപ്പുന്നവന്റെ മകനും എഴുതി പാസ്സാവുന്ന പരീക്ഷയാണ്. അവരോടൊക്കെ മൽസരിച്ച് ഈ പരീക്ഷ എഴുതുമ്പോൾ മിനിമം സത്യസന്ധത പാലിക്കാനുള്ള സെൻസ് എങ്കിലും നമ്മൾ കാണിക്കണം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍