വണ്ടിക്കൂലിക്ക് കാശ് ചോദിച്ച് വാട്സ് ആപ്പ് വഴി സന്ദേശം അയച്ചപ്പോൾ പ്രതികാരം തീർക്കാൻ സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമർശിച്ച് റിപ്പോർട്ടർ ചാനൽ പ്രവർത്തകന്റെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളത്തിൽ വാർത്താ ചാനലുകളിൽ ജേണലിസ്റ്റുകളുടെ കൂടുമാറ്റവും രാജിയും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വാർത്താ ചാനൽ ആയ ഇന്ത്യാവിഷന്റെ തകർച്ചയും അടുത്തകാലത്താണ് സംഭവിച്ചത്. എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച റിപ്പോർട്ടർ ചാനലും അടുത്തകാലത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ബോണസ് വർദ്ധനവ് അടക്കമുള്ള സമരങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഇക്കാര്യത്തിൽ തൊഴിലാളികളുടെ പക്ഷത്തു നിന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നത് നികേഷ് കുമാരിന്റെ ചാനലായിരുന്നു. എന്നാൽ, ഇങ്ങനെ തോട്ടം തൊഴിലാളികളുടെ ബോണസ് പ്രശ്നത്തിൽ ഇടപെട്ട് നിരന്തരം റിപ്പോർട്ടുകൾ ചെയ്ത റിപ്പോർട്ടർ ചാനലിലെ ജീവനക്കാർക്ക് നേരാവണ്ണം ശമ്പളം കിട്ടിയിട്ട് രണ്ട് മാസത്തോളം കഴിഞ്ഞു. വാർത്തയെടുക്കാൻ പോകാൻവണ്ടിക്കൂലിക്ക് കാശ് ചോദിച്ചാൽ പോലും കൈമലർത്തുന്ന അക്കൗണ്ട് വിഭാഗമാണെന്നാണ് ഇവിടുത്തെ മാദ്ധ്യമപ്രവർത്തകർ തന്നെ പറയുന്നത്.
ഇതിനിടെ ചാനലിലെ പ്രതിസന്ധി മുറുകുന്നതിനിടെ ചാനൽ എം ഡി എം വി നികേഷ്കുമാറിന്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ രാജിവച്ചു. ഡൽഹി ബ്യൂറോയിൽ ജോലിചെയ്യുന്ന അരുൺ നാരായണന്റെ രാജികത്ത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തുടർച്ചയായി ശമ്പളം മുടങ്ങിയപ്പോൾ ഓഫീസിലേക്ക് വരാൻ വണ്ടിക്കൂലിക്ക് പണം ചോദിച്ചത് വലിയ കുറ്റമായി കണക്കിലെടുത്ത് മാദ്ധ്യമപ്രവർത്തകനോട് പ്രതികാര നടപടിയെന്നോണം ഉടനടി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവർത്തകൻ രാജിവച്ചത്. അക്കൗണ്ട്സ് വിഭാഗത്തിൽ നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ എഡിറ്റർ ഇൻ ചീഫ് കൂടി ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ദുരവസ്ഥ വിവരിച്ച മാദ്ധ്യമപ്രവർത്തകനാണ് നികേഷ് കുമാറിന്റെ പ്രതികാര നടപടിക്ക് പാത്രമായത്.
ചാനലിൽ നിന്നും രാജിവച്ചുള്ള രാജിക്കത്തിൽ എഡിറ്റർ ഇൻ ചീഫും എംഡിയുമായ നികേഷ് കുമാറിനെ വിമർശിച്ചാണ് മാദ്ധ്യമപ്രവർത്തകന്റെ രാജി. വാട്സ് ആപ്പ് വഴിയാണ് മാദ്ധ്യമപ്രവർത്തകന്റെ രാജി അതിവേഗം പ്രചരിക്കുന്നത്. വണ്ടിക്കൂലിക്ക് പണം ചോദിച്ചതിന്റെ പേരിൽ ശിക്ഷാ നടപടിയായി സ്ഥലം മാറ്റുകയും അധിക്ഷേപ വാക്കുകൾ ചൊരിയുകയും ചെയ്തുവെന്ന് രാജിക്കത്തിൽ വ്യക്തമാക്കുന്നു. ഡൽഹി ബ്യൂറോയിലെ മാദ്ധ്യമപ്രവർത്തകന്റെ രാജിയോടെ ചാനലിലെ മറ്റ് മാദ്ധ്യമപ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാജിക്കത്തിന്റെ പൂർണ്ണരൂപം ചുവടേ:
പ്രിയപ്പെട്ടവരെ, റിപ്പോർട്ടർ ചാനലിൽ നിന്ന് പടിയിറങ്ങുകയാണ്...നേരത്തെ ഡൽഹി ബ്യൂറോയിൽ നിന്ന് ഡസ്കിലേക്ക് എന്നെ സ്ഥലം മാറ്റിയ കാര്യം എല്ലാവരും തന്നെ അറിഞ്ഞിരിക്കുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നാണ് ഔദ്യോഗികമായി എച്ച് ആർ മാനേജറും ഡസ്കിന്റെ ചുമതലയുള്ള വ്യക്തിയും ബ്യൂറോയുടെ ചുമതലയുള്ളവരെയും അറിയിച്ചത്. തുടർന്ന് എനിക്ക് ഉടൻ മാറാനുള്ള ബുദ്ധിമുട്ട് പലകുറി അവർ അറിയിച്ചിട്ടും തീരുമാനം മാറ്റാനാകല്ലെന്ന് എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി. തുടർന്ന് ഒരു ദിവസം ബ്യൂറോയിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എന്റെ സഹപ്രവർത്തകനോട് എഡിറ്റർ ഇൻ ചീഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഈ കുറിപ്പിടാൻ കാരണം. എന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ അദ്ദേഹം എന്നോട് ഇതുവരെ പറയാതെ മറ്റൊരാളോട് പറഞ്ഞത് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ഒരാളോടാണ് എന്നതിനാൽ എന്നെ അത് മാനസികമായി ബാധിച്ചില്ല.
അതേസമയം ഇതേകാര്യങ്ങൾ അദ്ദേഹം ഡസ്കിൽ ഉച്ചത്തിൽ പരസ്യമായാണ് പറഞ്ഞതെന്ന് വൈകാതെ എനിക്ക് അറിയാൻ കഴിഞ്ഞു. ഡസ്കിൽ അപ്പോൾ ഉണ്ടായിരുന്നവരിൽ പലരും ഇല്ലാതിരുന്നവരും അപ്പോളും അല്ലാതെയും തുടർന്ന് നിരവധി തവണ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തു. പരസ്യമായി കുറ്റം പറഞ്ഞ സാഹചര്യത്തിൽ പരസ്യമായി തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്ന് എന്റെ വിവേചന ബുദ്ധിയിൽ തോന്നിയതിനാലാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ:
'ഡൽഹി ബ്യൂറോയിൽ ആരും പണി എടുക്കുന്നില്ല. ഉണ്ടായിരുന്നപ്പോൾ പത്രം നോക്കിയെങ്കിലും വാർത്ത നല്കുമായിരുന്നു. ( ച്ചേട്ടൻ പത്രം നോക്കിയെങ്കിലും എന്ന വാക്കിനോട് പൂർണ്ണമായി വിയോജിക്കുന്നു. അദ്ദേഹം വാർത്തയ്ക്ക് വേണ്ടി എങ്ങനെ കഷ്ടപ്പെടുന്ന ആളാണെന്നും ഓരോ ദിവസവും സ്വന്തം വാർത്ത കൊടുക്കാൻ ശ്രമിക്കുന്ന ആളാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബോധ്യപ്പെട്ട സഹപ്രവർത്തകൻ ആണ് ഞാൻ. മറ്റൊരാളെ കുറ്റപ്പെടുത്താൻ വേണ്ടി കൂടെ ഉള്ളവരെ താഴ്ത്തിക്കെട്ടുന്നതിന്റെ നിലവാരം വളരെ മോശമാണ്.) മറ്റുള്ളവർ അവിടെ വെറുതെ ഇരിക്കുകയാണ്. സ്വന്തം വാർത്തകൾ ഡൽഹി ബ്യൂറോ തരാറില്ല. ഇങ്ങനെയൊരാൾ ഇനി അവിടെ ആവശ്യമില്ല. ജോലി ചെയ്യുന്നതിനേക്കാൾ ശമ്പളം വാട്ട്സപ്പിൽ ചോദിക്കാനാണ് അവന് താല്പര്യം. ജോലി ചെയ്യാത്ത പച്ചക്കറികളെ ഡൽഹി ബ്യൂറോയിൽ ആവശ്യമില്ല. അവന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വന്നേ തീരു.
ബ്യൂറോ എക്സ്പെൻസ് ഇല്ലാ എന്നത് ഒഴിവു കഴിവാണ്. കൃത്യമായി എല്ലാ ബ്യൂറോകൾക്കും പൈസ അക്കൗണ്ട്സ് നല്കുന്നുണ്ട്. ഈ സ്ഥാപനം ആതുര സേവനത്തിനല്ല നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷെ എല്ലാവരും സഹിക്കണം. ഈ സ്ഥാപനം പ്രവർത്തിക്കുന്നത് ഒരു കോസിന് (കാരണത്തിന്) വേണ്ടിയാണ്.
ഇനി എന്റെ വിശദീകരണം:
പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല, ശമ്പളം ചോദിച്ച് വാട്ട്സ്പ്പിൽ പോസ്ററിട്ടതാണ് ട്രാൻസ്ഫറിന് കാരണമെന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ട്. ശമ്പളം ചോദിച്ചതിന് അച്ചടക്ക നടപടി നേരിട്ടതിൽ അഭിമാനമുണ്ട്. ഇടുക്കി തൊഴിലാളികളുടെ പ്രശ്നത്തിൽ വാതോരാതെ പ്രസംഗിച്ച താങ്കൾ സ്വന്തം സ്ഥാപനത്തിലെ നിലപാട് വ്യക്തമാക്കിയല്ലോ. ഞാൻ ജോലി ചെയ്യുന്നില്ല എന്ന ആരോപണം എനിക്ക് വിശ്വസിക്കാവുന്നതല്ല. എന്റെ ബ്യൂറോയുടെ ചുമതയുള്ള ചേട്ടന്മാർ ആ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഈ ആരോപണത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ഹരിദ്വാറിൽ നിന്ന് പ്രതിയെ പിടിച്ച വാർത്ത നമ്മുടെ ചാനലിൽ രണ്ട് മണിക്കൂറോളം പോയ ശേഷം മാത്ര മറ്റുള്ളവർ ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞാൻ നല്കിയ വാർത്തകളുടെ കണക്കുകൾ മുല്ലപ്പെരിയാറും കസ്തൂരിരംഗനും ആറന്മുളയും മുതൽ എയർകേരളയും വിഴിഞ്ഞവും വരെ എന്റെ പക്കലുണ്ട്. പച്ചക്കറി എന്ന് വിളിച്ചത് ഏത് അർത്ഥത്തിലാണ് എനിക്കറിയില്ല. ജാതീയമായി അധിക്ഷേപിച്ചതാണെങ്കിൽ ഒരു ചിരി മാത്രമാണ് അതിന് മറുപടി. സാമ്പത്തിക കാര്യം . ഉദാഹരണം ഹരിദ്വാർ എടുക്കുക. പ്രതിയെ പിടിച്ചത് അറിഞ്ഞപ്പോൾ ഹരിദ്വാറൽ പോയിരുന്നെങ്കിൽ ഉണ്ടാകുമാായിരുന്ന മേൽക്കൈ ഇല്ലാതാക്കിയത് താങ്കൾ അവകാശപ്പെട്ടത് പോലെ കൃത്യമായ പണം ഇട്ട് തരാത്ത ആളുകൾ തന്നെയാണ്. പലപ്പോഴും വീട്ടിൽ നിന്ന് ചെലവിന് മേടിച്ച പൈസക്ക് പെട്രോൾ അടിച്ച് ഷൂട്ടിന് പോയവരാണ് ഈ ബ്യൂറോയിലെ എല്ലാവരും. മറ്റ് ചാനലുകാരുടെ വണ്ടിയിൽ കയറി പോകേണ്ടി വന്ന ഷൂട്ടുകളുമുണ്ട്. കൃത്യമായി ബ്യൂറോ എക്സ്പെൻസ് വന്നതിനാലാണല്ലോ ഇതൊക്കെ ചെയ്യേണ്ടി വന്നത്. ഇത് ഈ ബ്യൂറോയിൽ മാത്രമല്ല ഒട്ടുമിക്ക ബ്യൂറോയിലും സഭവിക്കാറുള്ളതാണെന്നാണ് എന്റെ വിശ്വാസം.
അടുത്തത് ഈ സ്ഥാപനം Charity അല്ലെന്നും.. അതേസമയം ഒരു cause നു വേണ്ടിയാണെന്നുമുള്ള വാക്കുകൾ. .....ഇത് രണ്ടും തമ്മിൽ ചേരുന്നില്ലല്ലോ സർ. ഒരു കോസിന് വേണ്ടിയാണെങ്കിൽ, സ്വന്തം സ്ഥാപനത്തിലെ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കോസാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. പിന്നെ, നിങ്ങൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞത്, ശമ്പളമില്ലെങ്കിലും പണിയെടുക്കണമെന്നും റിപ്പോർട്ടറിൽ നിന്നും ഇറങ്ങിയാൽ ആർക്കും പോകാൻ സ്ഥലമില്ലെന്നും ഇന്ത്യാ വിഷനിലുണ്ടായിരുന്നവർ ജോലിക്ക് വേണ്ടി ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നു എന്നുമാണ്....അത് ശരിയാണെങ്കിൽ ഒന്ന് ചോദിച്ചോട്ടെ ....ഒരാളുടെ ഗതികേടിനെ ചൂഷണം ചെയ്ത് പണിയെടുപ്പിക്കലാണോ നിങ്ങളുടെ കോസ്...ഞാനും വിശ്വസിച്ചിരുന്നു ഈ സ്ഥാപനം ഒരു കോസിന് വേണ്ടിയാണെന്ന്... അതുകൊണ്ട് തന്നെയാണ് നിങ്ങൾ കോർപ്പറേറ്റുകളെന്ന് വിളിച്ച് കളിയാക്കിയ, ഫാസിസ്റ്റുകളെന്ന് വിമർശിച്ച പല ചാനലുകളിൽ നിന്നും ജോലി വാഗ്ദാനം ലഭിച്ചിട്ടും പോകാഞ്ഞത്. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി അത് ഇല്ലാതായിരുന്നു. ഇപ്പോൾ അത് വ്യക്തമായി.
ഞാൻ ശമ്പളം ആവശ്യപ്പെട്ട് വാട്ട്സ്അപ്പിൽ പോസ്റ്റിട്ടത് ഗതികേട് കൊണ്ടാണ്. വാടകയും വീട്ട് ചിലവുമുൾപ്പെടെ ആവശ്യമുള്ള ഒരാൾക്ക് രണ്ട് മാസമായി ശമ്പളം കിട്ടാതെ വന്നപ്പോൾ ചോദിച്ചത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ആ പോസ്റ്റിന് മുൻപ് അക്കൗണ്ട്സിൽ എത്ര തവണ വിളിച്ചുവെന്ന് ഒന്ന് അന്വേഷിച്ച് നോക്കണം. അങ്ങേക്ക് അയച്ച മെസേജുകൾക്ക് ഒരു തവണയെങ്കിലും മറുപടി നല്കിയിട്ടുണ്ടോ. ആ പോസ്റ്റ് ഞാനിട്ടത് ഫേസ്ബുക്കിലല്ല.റിപ്പോർട്ടറിലെ സ്റ്റാഫുകൾ മാത്രമുള്ള അതും റിപ്പോർട്ടർമാർ മാത്രമുള്ള ഒരു ഗ്രൂപ്പിൽ. ഉറക്കെ ചോദിക്കുന്നവരെ അടിച്ചിരുത്താൻ ശ്രമിക്കുന്ന നിങ്ങളും ഒരു ഫാസിസ്റ്റല്ലെ...ഒരുകോർപ്പറേറ്റ് ആവുകയല്ലേ....ചിന്തിക്കുന്നത് നല്ലതാകും.
കഴിഞ്ഞ നാലര വർഷത്തിലേറെയായി ഒരിടത്ത് പണിയെടുക്കുന്ന വ്യക്തിയോട് മാറാൻ അസൗകര്യമുണ്ടോ എന്ന് ഒന്നു ചോദിക്കാൻ പോലും...നേരിട്ട് വേണ്ട...അല്ലാതെ പോലും തയ്യാറാകാത്ത... അതും 8 ദിവസത്തിനുള്ളിൽ കൊച്ചിയിൽ ജോയിൻ ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന നിങ്ങളുടേത് പ്രതികാര ബുദ്ധിയല്ലെങ്കിൽ മറ്റെന്താണ്. മറ്റൊന്ന്....ശമ്പളം കിട്ടാത്തതിനേക്കാൾ ഭീകരം...അക്കൗണ്ട്സിൽ ഇരിക്കുന്ന ആളുടെ പെരുമാറ്റമാണ്....ഈ കുറിപ്പ് ഫേസ് ബുക്കിലിടാനാണ് പലരും നിർദ്ദേശിച്ചത്. പക്ഷെ ചാനലിനുണ്ടാക്കാവുന്ന നാണക്കേടോർത്ത് അതിന് ഞാൻ ആഗ്രഹിക്കുന്നില്ല. വാട്സ് ആപ്പിൽ തുടങ്ങിയത് അവിടെ തീർക്കുന്നു ...
നന്ദിയുണ്ട്...ജേർണലിസ്റ്റാകാൻ അവസരം തന്നതിന്. അതിന്റെ നന്മയും തിന്മയയും മനസ്സിലാക്കാൻ അവസരം തന്നതിന്. ഒപ്പം അഞ്ച് വർഷം മുൻപ് മനസ്സിൽ വച്ചാരാധിച്ച്...ഒപ്പം ജോലിചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയെ വിമർശിച്ചു കൊണ്ട് ഇറങ്ങിപോകാൻ ഇടയാക്കിയതിൽ ദുഃഖവും. എങ്കിലും നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കിയാണ് ഡൽഹി ബ്യൂറോയിൽ നിന്ന് പടിയിറങ്ങുന്നത്.. ബ്യൂറോയിലുള്ള, ഉണ്ടായിരുന്ന എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. എല്ലാവർക്കും നന്ദി..സ്നേഹിച്ചതിന് കൂടെ നിന്നതിന്... ഈ കുറിപ്പ് ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക...ഇറങ്ങിപോകുമ്പോൾ എന്തും പറയാമെന്ന ധാർഷ്ട്യത്തിനപ്പുറം...കണ്ടതും അനുഭവിച്ചതുമായ നീതികേട് പറഞ്ഞില്ലെങ്കിൽ ഇത്ര നാൾ ചെയ്ത തൊഴിലിനോട് നീതി പുലർത്താനാവില്ലെന്ന കുറ്റബോധം ഉണ്ടാകും..
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്