സർ ഇതെന്റെ അച്ഛനാണ്; എന്നെ രക്ഷിക്കാൻ ഈ അച്ഛൻ ഇല്ലായിരുന്നെല്ലെങ്കിൽ ഞാൻ ഒരിക്കലും ഡോക്ടറാവുമായിരുന്നില്ല; ആ മെലിഞ്ഞ കിടക്കയിൽ കിടന്ന് ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചു; റിക്ഷക്കാരന് ഒരു മകളുണ്ടായിരിക്കുന്നു, അതു ഡോക്ടറായ ഒരു മകൾ; റിക്ഷക്കാരന്റെ ജീവിത കഥയിൽ കണ്ണീരുണങ്ങാതെ സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ എന്നും കണ്ണ് നനയിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയാറുള്ള ഫോട്ടോഗ്രാഫറാണ് ജിഎംബി ആകാശ്. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾക്കു പുറമെ കണ്ണുനനയിക്കുന്ന ചെറു വിവരണവുമാണ് ആകാശിനെ ശ്രദ്ധേയനാക്കുന്നത്. ഇപ്പോൾ ആകാശ് പുതിയ 'ജീവിതവുമായി' എത്തിയിരിക്കുകയാണ്. ഒരു പെൺകുഞ്ഞിനു വേണ്ടി കാലങ്ങൾ കാത്തിരിക്കുകയും ഒടുവിൽ അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി മകളായി മാറിയ ബബ്ലു ഷേഖ് എന്ന റിക്ഷാ വണ്ടിക്കാരനെയാണ് ഇത്തവണ ആകാശ് പരിചയപ്പെടുത്തുന്നത്.
ബബ്ലുവിന്റെ ജീവിതത്തിലേക്ക്...
ഒരു മകളുണ്ടാകണമെന്നത് ഞങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. എന്നാൽ ദൈവം മൂന്ന് ആൺമക്കളെയാണ് ഞങ്ങൾക്ക് നൽകിയത്. ഭാഗ്യമുള്ളവർക്കേ പെൺമക്കളെ ലഭിക്കൂ എന്ന് ഞാൻ ഭാര്യയോട് പറയുമായിരുന്നു.
30 വർഷമായി ഞാൻ റിക്ഷാവലിക്കുന്നു. എന്റെ വണ്ടിയിൽ കയറുന്ന യാത്രികരിലേറെയും പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണ്. പലരിൽ നിന്നും ശകാരവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു അച്ഛൻ അദ്ദേഹത്തിന്റെ മകളെ കോളേജിൽ ആക്കാൻ എന്നെ വിളിച്ചു. റിക്ഷയിൽ മുറുകെ പിടിക്കണമെന്ന് മകളോടും മകളെ കരുതലോടെ കൊണ്ടു പോവണമെന്ന് എന്നോടും ആ അച്ഛൻ പറഞ്ഞു. പയ്യെ പോവണമെന്നും മകൾക്ക് ഒരു പോറലുമേൽപിക്കരുതെന്നും അദ്ദേഹം ആവർത്തിച്ചു കൊണ്ടേയിരുന്നു.
യാത്ര തുടങ്ങിയതും അവൾ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം തിരക്കി തിരിഞ്ഞു നോക്കിയെങ്കിലും അവളെന്നെ ശകാരിച്ചു. ശകാരിക്കുക മാത്രമല്ല തിരിഞ്ഞു നോക്കരുതെന്ന് താക്കീതും നൽകി.
യാത്രാ മധ്യേ റിക്ഷ നിർത്താനാവശ്യപ്പെട്ട അവൾ ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. ഫോണിലൂടെ അവൾ പൊട്ടിത്തെറിച്ചു, ഇടയ്ക്കിടെ അലറിക്കരഞ്ഞു. ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചോടാനായിരുന്നു പെൺകുട്ടിയുടെ പദ്ധതിയെന്നും എന്നാൽ പയ്യൻ മുങ്ങിയതാണെന്നും എനിക്ക് മനസിലായി.
പയ്യൻ വരില്ലെന്ന് അവൾക്ക് ബോധ്യമായതോടെ അവൾ റിക്ഷയിൽ നിന്ന് ചാടിയിറങ്ങി. സീറ്റിൽ എനിക്കുള്ള പണം വലിച്ചെറിഞ്ഞു കൊണ്ട് അവൾ തീവണ്ടിപ്പാളത്തിലേക്കോടി. ആ പാവം അച്ഛനെ ഓർത്ത് ഞാൻ ദുഃഖിച്ചു. ഒരു പെൺകുട്ടി ഉണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഓർത്ത് ഞാൻ മടങ്ങാൻ തുനിഞ്ഞു.
പക്ഷെ എനിക്ക് ഒരടി പോലും റിക്ഷ ചവിട്ടാനായില്ല. മകളെ ശ്രദ്ധിച്ച് കൊണ്ടു പോവണമെന്ന ആ അച്ഛന്റെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി.
റിക്ഷ അരികിലാക്കി അവളെത്തേടി ഞാനോടി. സ്വയം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ തീവണ്ടി പാളത്തിലൂടെ ഒരു ഭ്രാന്തിയെപ്പോലെ ഓടുന്ന അവളെ ഞാൻ കണ്ടു. അവൾക്കരികിലെത്തി തന്റെ കൂടെ വീട്ടിലേക്ക് തിരികെ വരണമെന്ന് ഞാൻ നിർബന്ധിച്ചു.
അവൾ എനിക്ക് നേരെ അവൾ അലറിയടുത്തു. അപ്പോഴും അവൾ കരഞ്ഞു കൊണ്ടിരുന്നു. ആ ആളില്ലാത്ത തുരുത്തിൽ അവളെ ഒറ്റക്കാക്കി മടങ്ങാൻ എന്റെ മനസനുവദിച്ചില്ല. മതിയാവുന്നത്ര അവൾ കരഞ്ഞ് തീർക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ച് അവൾക്കരികിൽ നിന്നു. മൂന്നു മണിക്കൂറോളം ഞാൻ അവിടെ നിന്നു. അവൾ ഇരുന്ന് കരയുകയായിരുന്നു.
ഇതിനിടെ മഴ പെയ്യാൻ തുടങ്ങി. അപ്പോൾ ദീർഘനേരത്തെ മൗനം ഭഞ്ജിച്ച് റിക്ഷയുമായെത്താൻ എന്നോടവൾ ആവശ്യപ്പെട്ടു. ഞാനവളെ സുരക്ഷിതയായി വീട്ടിലെത്തിച്ചു. വീട്ടിൽ കൊണ്ടാക്കിയ അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു, 'എന്റെ വീട്ടിലേക്കോ പരിസരത്തേക്കോ താങ്കൾ ഒരിക്കൽ പോലും വരരുത്. എന്നെ അറിയാമെന്ന് ആരോടും പറയുകയും ചെയ്യരുത്'
ഞാൻ ഒന്നും മിണ്ടാതെ അവിടെനിന്ന് മടങ്ങി. അന്നെനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഒരു മകളുണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഓർത്ത് ഞാൻ വീണ്ടും ആശ്വസിച്ചു. പതിയെ ഞാൻ എല്ലാം മറന്നു.
എട്ട് വർഷം കഴിഞ്ഞു കാണും, എനിക്കൊരപടകമുണ്ടായി ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ അതാ, അവൾ. വെള്ളയുടുപ്പിട്ട് എനിക്കരികിൽ നിൽക്കുന്നു. അവളുടെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പുണ്ട്. പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
എനിക്കരികിലേക്ക് വന്ന് സുഖമാണോ എന്നവൾ ചോദിച്ചു. എന്തേ ഇത്ര നാളും അവൾക്കരികിലേക്ക് വന്നില്ലെന്നും ചോദിച്ചു. പിന്നീട് ഒരു വലിയ ഡോക്ടറുടെ അടുത്തേയ്ക്ക് അവൾ എന്നെ കൊണ്ടു പോയി അവൾ അദ്ദേഹത്തോട് പറയുന്നത് ഞാൻ കേട്ടു, 'സർ ഇതെന്റെ അച്ഛനാണ്. എന്നെ രക്ഷിക്കാൻ ഈ അച്ഛൻ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരിക്കലും ഡോക്ടറാവുമായിരുന്നില്ല'.
ആ മെലിഞ്ഞ കിടക്കയിൽ കിടന്ന് ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചു. അപ്പോൾ എനിക്കനുഭവപ്പൈട്ടതെന്തെന്ന് ഇനിയും എനിക്ക് പറയാനാവില്ല. ഈ റിക്ഷാവലിക്കാരന് ഒരു മകളുണ്ടായിരിക്കുന്നു. അതു ഡോക്ടറായ ഒരു മകൾ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍