സിന്ധുവിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശിക്കുന്നവരോട് സഹതാപം മാത്രം; എന്റെ പ്രൊഫൈലിലൂടെ ഒന്ന് കണ്ണോടിച്ചാൽ അടിസ്ഥാനരഹിതമായ വാർത്തകൾ ഒഴിവാക്കാമായിരുന്നു; സനൽ കുമാർ ശശിധരന്റെ വിശദീകരണം ഇങ്ങെന
ഒളിംപിക്സ് മെഡൽ ജേതാവ് പി വി സിന്ധുവിനെക്കുറിച്ചുള്ള സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
'എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ, എന്നാൽ ഞാനൊന്നു നീട്ടി തുപ്പിയാലോ ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാൻ'... എന്നായിരുന്നു സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്'.
ഇതിനെതിരെ നിരവധി പേർ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു. വിമർശനം അതിര്കടന്നപ്പോൾവിശദീകരണവുമായി സനൽകുമാർ ശശിധരൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.
വിശദീകരണം ഇങ്ങനെ....
മനസിലാക്കലിനെക്കുറിച്ചും മാനസികാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള ഒരു ഭീതിതമായ തിരിച്ചറിവാണ് കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലവാരത്തിനൊപ്പിച്ചു മാത്രമേ മറ്റൊരാൾ സംസാരിക്കാവൂ എന്ന നിയമം നടപ്പാക്കാൻ ജനക്കൂട്ടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച.
പരിഹാസമോ കറുത്ത ഹാസ്യമോ എന്തോ ആവട്ടെ അതൊക്കെ മാനസികനിലയിൽ സാരമായ തകരാറുപോലുമുള്ള ക്രിമിനലുകൾക്കുവരെ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചുകൊള്ളണം എന്നത് പൊതുബോധം മാദ്ധ്യമങ്ങൾ പോലും സ്വീകരിച്ചിരിക്കുന്നു. ഫേസ്ബുക്കിൽ ഏറെക്കാലമായി എന്റെതായ ഭാഷയിൽ/രീതിയിൽ സംസാരിക്കുന്ന ആളാണ് ഞാൻ.
ഏതാണ്ട് ഏഴുവർഷമായി ഞാനിവിടെയുണ്ട്. ഒരാൾ ഏതുരീതിയിൽ ഇടപെടും എന്നത് അയാളുടെ മുൻകാലത്തെ വാക്കുകളും പ്രവർത്തികളും ഒക്കെ അപഗ്രഥിച്ചുകൊണ്ടാണ് മനസിലാക്കാൻ സാധിക്കുക. അതൊന്നും നോക്കാതെ വാച്യാർത്ഥം പോലും നേരേ പരിശോധിക്കാതെ കേട്ടപാടെ പോസ്റ്റിനടിയിൽ വന്ന് തെറിപറയുന്നവരാണ് സംസ്കാരം പഠിപ്പിക്കുന്നത്. അതൊക്കെ മനസിലാക്കാം. കലാകാരന് ഉത്തരവാദിത്തമുണ്ടെന്ന് അലറിവിളിക്കുന്ന മാദ്ധ്യമങ്ങൾ തന്നെ തങ്ങൾക്ക് ഒരു കാര്യത്തെ വിശകലനം ചെയ്യാനോ മനസിലാക്കാനോ ഉള്ള യാതൊരു ഉത്തരവാദിത്തവുമില്ല എന്നമട്ടിൽ വിശദീകരണം തരൂ എന്ന് മുറവിളിക്കുന്നത് മനസിലാക്കാൻ കഴിയില്ല.
അളിഞ്ഞ പൊതുമനസിന്റെ അടിമകളായി എല്ലാവരും മാറിക്കോളണം എന്ന നിയമമാണ് അവരും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. എന്റെ സ്റ്റാറ്റസിനെ വളച്ചൊടിച്ച് ഇന്നലെ ഒരു ചാനലിലെ സ്ക്രോൾ സംവിധായകൻ സനൽ കുമാർ ശശിധരൻ ഒളിമ്പ്യൻ പിവി സിന്ധുവിനെ അപമാനിച്ചു എന്ന രീതിയിലായിരുന്നു. എന്റെ പ്രൊഫൈലിലൂടെ ഒരഞ്ചുമിനുട്ട് കണ്ണോടിച്ചാൽ പോലും ഇത്ര അടിസ്ഥാനരഹിതമായ ഒരു വാർത്ത പ്രചരിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. ദുരന്തമെന്നല്ലാതെ ഇതേക്കുറിച്ച് യാതൊന്നും പറയാനില്ല. പലരീതിയിൽ സ്ത്രീകളെ അടിമത്തം അനുഭവിപ്പിക്കുന്ന, പുരുഷമേധാവിത്തം കൊടികുത്തിവാഴുന്ന ഒരു രാജ്യത്തുനിന്നും വന്ന പിവി സിന്ധുവും ദീപാ കർമാർകറും സാക്ഷി മാലിക്കും ആ രാജ്യത്തിന്റെ പതാക ലോകത്തിനു മുന്നിൽ ഉയർത്തി പാറിക്കുകയായിരുന്നു ചെയ്തത്.
പെൺകുഞ്ഞുങ്ങൾ ജനിച്ചുവീഴുമ്പോൾ തന്നെ കൊന്നുകളയുന്ന സ്ഥലങ്ങൾ ഇപ്പോഴുമുള്ള രാജ്യമാണിത്. സ്ത്രീകൾ ദാരുണമായി ബലാത്സംഗം ചെയ്തുകൊല്ലപ്പെടുന്ന വാർത്തകൾ നിരന്തരം വരുമ്പോഴും അവൾ രാത്രി ഒറ്റയ്ക്ക് പുറത്തുപോയതെന്തിന് അവൾ എന്തിന് പ്രകോപനപരമായി വസ്ത്രം ധരിച്ചു എന്നമട്ടിൽ കൊല്ലപ്പെട്ടവളെ വിചാരണ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമുള്ള രാജ്യമാണിത്. ആ രാജ്യത്തു നിന്നാണ്, മീശപിരിച്ചുനടക്കുകയും കൊടിയ സ്ത്രീവിരുദ്ധത ജീവിതചര്യയാക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ രാജ്യസ്നേഹത്തിന് ആഘോഷിക്കാനായി ഈ മൂന്ന് സ്ത്രീകൾ തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയത്.
അതിനെ താറടിച്ചുകാണിക്കുന്ന നിരവധി അഭിപ്രായങ്ങൾ (എല്ലാവർക്കും മനസിലാകുന്ന തരത്തിൽ) ഉയർന്നുവരുന്ന മാനസികാവസ്ഥകൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ''എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ! എന്നാൽ ഞാനൊന്നു തുപ്പിയാലോ?.. ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാൻ'' ഇതായിരുന്നു ആ മാനസികാവസ്ഥ.
ഞാനെന്താണ് എഴുതിയതെന്ന് മനസിലാക്കാൻ എന്റെ പോസ്റ്റുകൾ ഫോളോ ചെയ്യുന്ന ആർക്കും ഒരു പ്രയാസവുമില്ല. ആ പോസ്റ്റിനു മുൻപും പിൻപുമായി വന്നിട്ടുള്ള എന്റെ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ തന്നെ ഇത് മനസിലാകും. എന്നാൽ സംഭവിച്ചത് എന്റെ വരികളെ വാച്യാർത്ഥത്തിൽ വായിച്ചുകൊണ്ട് അതിനെ മുൻനിർത്തി നേരേ വിപരീതാർത്ഥം ആരോപിച്ച് എന്നെ തെറിപറയുന്ന ഒരാൾക്കൂട്ടം പെട്ടെന്ന് ഉണ്ടായി എന്നതാണ്.
ഈ ആൾക്കൂട്ടത്തിന്റെ പ്രതികരണം വായിച്ചാൽ മാത്രം മതി അവർ എത്രമാത്രം കാപട്യവും സ്ത്രീവിരുദ്ധതയും ഉള്ളിൽ പേറിയാണ് ഈ അക്രമണം നടത്തുന്നതെന്ന് മനസിലാക്കാൻ. ആ ആൾക്കൂട്ടത്തിന്റെ തെറിവിളി കമന്റുകൾക്ക് മറുപടിപറയേണ്ട യാതൊരു ബാധ്യതയും ഉത്തരവാദിത്തവും എനിക്കില്ല. പക്ഷെ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്ന ഒരു മാദ്ധ്യമം അപകീർത്തിയുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രചരണം നടത്തുന്നത് നമ്മുടെ സമൂഹം എത്രമാത്രം ജീർണാവസ്ഥയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് നൽകുന്നത്.
പറയുന്നതൊക്കെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആയിക്കോളണമെന്ന കടുമ്പിടുത്തം ഒരു ഫാസിസ്റ്റ് കടുമ്പിടുത്തമാണ്. വ്യത്യസ്തമായ ഒരു ഭാഷ, വ്യത്യസ്തമായ ഒരു അഭിപ്രായം ഉയരാൻ പാടില്ല എന്ന അതിന്റെ അജണ്ടകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ഒരു പ്രഖ്യാപിത ഇടതുപക്ഷ മാദ്ധ്യമത്തിന് ഭൂഷണമല്ല.
ഒരുവരിപോലും വായിച്ചുമനസിലാക്കാനുള്ള കഴിവോ മാനസികവളർച്ചയോ ഇല്ലാതെ നിർബാധം തെറിവിളികൾ തുടരുന്ന സംസ്കാരസംരക്ഷകരോടും രാജ്യ സ്നേഹികളോടും പറയാനുള്ള ഒറ്റവാക്ക്. സഹതാപം!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍