ഏഷ്യാനെറ്റ് സിനിമ അവാർഡ് വാങ്ങുന്ന മമ്മൂട്ടി എന്തിനാണ് സീരിയലുകളെ വിമർശിക്കുന്നത്? മെഗാതാരം ചെയ്തതു ശരിയോ തെറ്റോ? അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിൽ അങ്കം മുറുകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡു ദാനച്ചടങ്ങിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി സീരിയൽ താരങ്ങളെ അപമാനിച്ചെന്ന ആരോപണത്തിൽ സൈബർ ലോകത്ത് വിവാദം കൊഴുക്കുകയാണ്. മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കടുത്ത ആരാധകരും സീരിയൽ വിരോധികളുമൊക്കെ വാദിക്കുമ്പോൾ മറുപക്ഷം ശക്തമായ എതിർപ്പും ഉയർത്തുന്നത് അങ്കം മുറുകാൻ ഇടയാക്കിയിട്ടുണ്ട്.
അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2015യിൽ സമ്മാനദാനത്തിന് എത്തിയപ്പോഴാണ് മെഗാതാരം സീരിയൽ താരങ്ങളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. താരത്തിന്റെ പെരുമാറ്റത്തിലുള്ള കടുത്ത അമർഷം വേദിയിൽ വച്ച് തന്നെ ചില താരങ്ങൾ തുറന്നു പറയുകയും ചെയ്തു.
21ാം തീയതിയാണ് അങ്കമാലിയിലെ കൺവെൻഷൻ സെന്ററിൽ വച്ച് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സംഘടിപ്പിച്ചത്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളെയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിൽ പ്രമുഖർക്ക് അവാർഡ് നൽകാൻ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. എന്നാൽ, വേദിയിൽ എത്തിയതോടെ തീർത്തും അക്ഷമനായി കാണപ്പെട്ട മമ്മൂട്ടി അവാർഡിന്റെ മാനദണ്ഡം എന്താണെന്നു ചോദിക്കുകയും മികച്ചതെന്നു വിലയിരുത്തപ്പെട്ട സീരിയലുകളെ പരിഹസിക്കുകയുമാണ് ചെയ്തത്.
മികച്ച നടനുള്ള അവാർഡ് കിഷോർ സത്യയ്ക്ക് (കറുത്ത മുത്ത്) നൽകിയ ശേഷം മമ്മൂട്ടി അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോൾ താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. സീരിയൽ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവർക്കും അവാർഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയൽ താരങ്ങളെയും മമ്മൂട്ടി പരിഹസിക്കുകയായിരുന്നു.
സംഭവം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ വലിയ ചർച്ചകളിലേക്കു പോകുകയും ചെയ്തു. മമ്മൂട്ടിയെ അനുകൂലിച്ചും എതിർത്തും വാഗ്വാദങ്ങൾ കൊഴുക്കുകയും ചെയ്തു.
വർഷാവർഷം ഏഷ്യാനെറ്റിന്റെ സിനിമ അവാർഡുകൾ വാങ്ങാൻ ഒരുളുപ്പുമില്ലാതെ പോകുന്ന മമ്മൂട്ടി എന്തിനാണ് ടെലിവിഷൻ പുരസ്കാരദാനച്ചടങ്ങിൽ പോയി കുറ്റം പറഞ്ഞതെന്നാണ് പ്രധാന ആക്ഷേപം. വിമർശിക്കാൻ ഇന്ത്യയിൽ ആർക്കും സ്വാതന്ത്ര്യം ഉണ്ട്. ടി.വി സീരിയലുകളെക്കാൾ അധഃപതിച്ച മറ്റൊരു കലാരൂപമില്ല. എങ്കിലും ഇത്തരമൊരു വേദി ആയിരുന്നില്ല മമ്മൂട്ടി തെരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്.
ലാലേട്ടൻ ഒരു ബ്ലോഗിൽ പറഞ്ഞതു പോലെ ,നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നും നമ്മളല്ലേ മാറി നിൽക്കേണ്ടത് എന്ന് മമ്മൂട്ടിയെ എതിർക്കുന്ന ഒരു വിഭാഗം ചോദിക്കുന്നു. സീരിയലുകളോട് വിമുഖത ഉണ്ടെങ്കിൽ അവയെ വിമർശിക്കാൻ പലേ മാദ്ധ്യമങ്ങൾ ഉണ്ടെന്നിരിക്കെ ഏഷ്യാനെറ്റിന്റെ സീരിയൽ അവാർഡിൽ സമ്മാനദാനം നടത്താൻ അവരുടെ ക്ഷണം സ്വീകരിച്ച് പോയി അവാർഡിനെയും സീരിയലുകാരെയും അടച്ചാക്ഷേപിച്ച് അപമാനിച്ചിട്ടുണ്ടെങ്കിൽ അത് ഒട്ടും ശരിയായില്ല. ഇതേ മമ്മൂട്ടി തന്നെയല്ലെ വർഷാവർഷം യാതൊരു സങ്കോചവും ഇല്ലാതെ രണ്ടു കയ്യും നീട്ടി ഭൂലോക അസംബന്ധമായ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഏറ്റു വാങ്ങുന്നത്. അഭിപ്രായങ്ങളും പ്രവർത്തികളും ഒന്നാകുന്നതല്ലേ അന്തസ്സ് എന്നും മമ്മൂട്ടിക്കെതിരായി പരാമർശം ഉയരുന്നു.
'മമ്മൂട്ടിക്ക് സീരിയൽ നടിനടന്മാരെ പരിഹസിക്കാം.. ഇക്കയുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒക്കെ ഓരോരുത്തർ പറയുന്നു.. ഇപ്പോൾ മമ്മൂട്ടിയെ പൊക്കി പറയുനവർ എന്തെ പണ്ട് റാം ഗോപാൽ വർമ അങ്ങേരുടെ അഭിപ്രായം പറഞ്ഞപോൾ കേറി പൊങ്കാല ഇട്ടേ..? എന്താ പുള്ളിക്കും പറയാൻ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ ?' എന്നും വിമർശനം സൈബർ ലോകം ഉയർത്തുന്നു.
മമ്മൂട്ടി പറഞ്ഞത് ശരിയും ചെയ്തത് ചെറ്റത്തരവും ആയിപ്പോയെന്നാണ് മറ്റൊരു പരാമർശം. ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യം ഇല്ലായിരുന്നു എങ്കിൽ അതിൽ നിന്നും മാറി നിൽക്കുകയായിരുന്നു ചെയ്യണ്ടത്.
അല്ലാതെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചവരെ അപമാനിച്ചത് മാന്യത അല്ല. സീരിയലുകൾ ആണുങ്ങളെ സംബന്ധിച്ചിട ത്തോളം സഹിക്കാൻ കഴിയാത്ത ഒന്നു തന്നെയാണ്. എങ്കിലും രാവിലെ മുതൽ രാത്രിവരെ കഷ്ടപ്പെട്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാർക്ക് ഒരാശ്വാസം നൽകാൻ സീരിയലുകൾക്കു സാധിക്കുന്നു എന്നതിൽ തർക്കമില്ല. ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ എന്ന സ്ക്രീൻ വ്യത്യാസം മാത്രമാണു മമ്മൂട്ടിയും സീരിയൽ താരങ്ങളും തമ്മിൽ ഉള്ളത്. രണ്ടുപേരും ചെയ്യുന്ന തൊഴിൽ ഒന്നു തന്നെയാണ്. അഭിനയം. അതാണു മമ്മൂട്ടി മറന്നതെന്നാണ് വിമർശനം.
എന്നാൽ, സീരിയലുകളെ അവയുടെ മടയിൽത്തന്നെ പോയി വിമർശിച്ചുവെന്നതിന് മമ്മൂട്ടിക്കു കൈയടി നൽകുന്നവരും കുറവല്ല. അവയെ വിമർശിച്ചതിനും സത്യം പറഞ്ഞതിനും ബിഗ് സല്യൂട്ട് നൽകുന്നുവെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്.
തനിക്ക് അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ അത് അവരുടെ തന്നെ മുന്നിൽ വച്ച് തുറന്നു പറയുക എന്നത് മമ്മൂട്ടി എന്ന നടന്റെ വലിപ്പവും അദ്ദേഹത്തോട് ഉള്ള ബഹുമാനവും കൂട്ടുന്നതാണെന്നാണ് ഒരു പക്ഷം പറയുന്നത്. ഇതല്ലേ ശെരി?? ഇതല്ലേ ആണുങ്ങൾക്ക് ചേർന്നത്?? എന്നും ആരാധകർ പറയുന്നു.
അസൂയ, വഞ്ചന, പരപുരുഷ ബന്ധം, സ്വത്തിനോടുള്ള ആർത്തി തുടങ്ങിയ വിഷയങ്ങൾ മാത്രമാണ് എല്ലാ സീരിയലുകളും വർഷങ്ങളായി കൊണ്ട് നടക്കുന്നത്. ഇങ്ങനത്തെ മാലിന്യങ്ങൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് പോലുള്ള പൈങ്കിളി ചാനലുകൾ ഈ പോഴത്തരത്തിനു പുരസ്കാരങ്ങൾ കൊടുക്കുന്നത് തീർത്തും പരിഹാസ്യമാണ്. ക്ലീഷേയുടെ കൊട്ടാരമാണു സീരിയലുകൾ. കലയുടെ നശീകരണമാണ് ഇതിൽ നടക്കുന്നത്. ഈ മാലിന്യത്തെ തുടച്ചു നീക്കാൻ മനസ്സ് കൊണ്ട് അതിയായ ആഗ്രഹം ഉണ്ട്. മമ്മുക്കയെ പോലുള്ള ഒരാൾ ഇതിനെതിരെ രോഷം പ്രകടിപ്പിച്ചത് പ്രശംസാർഹമാണെന്നും മമ്മൂട്ടിയുടെ അഭിപ്രായത്തോടു യോജിക്കുന്നവർ പറയുന്നു.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍