സച്ചിദാനന്ദനും കെഇഎന്നും തൊട്ട് അപ്പുക്കട്ടൻ വള്ളിക്കുന്നും ഒ അബ്ദുല്ലയും വരെ; നിഷ്പക്ഷ ചിന്തകരും ഇടതു ചിന്തകരും ദലിത് ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെട്ടത് ഝാർഖണ്ഡിലെ പോപ്പുലർ ഫ്രണ്ട് നിരോധനം പിൻവലിക്കാൻ; അഭിമന്യു വധത്തിൽ കേരളം ഒറ്റപ്പെടുത്തുന്ന സുഡാപ്പികൾക്കായി വാദിച്ചവർക്ക് സോഷ്യൽ മീഡിയയുടെ ട്രോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളത്തിൽ യുവനേതാവിനെ കാമ്പസിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമായിട്ടും ഇനിയും നേരം വെളുക്കാത്തമട്ടിൽ പ്രതികരിച്ച സാംസ്കാരിക നായകരെയും നിഷ്പക്ഷ ചിന്തകരേയും ഇടതുപക്ഷക്കാരെയും ദളിത് ബുദ്ധിജീവികളേയുമെല്ലാം ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ.
ഒരു വിഭാഗം സാംസ്കാരിക നായകരെയും മാധ്യമ പ്രവർത്തകരെയും നിരന്തരമായി ഗൾഫ്് യാത്രകൾക്ക് കൊണ്ടുപോയും സെമിനാറും സിമ്പോസിയവുമെന്നാക്കെ പറഞ്ഞ് വൻതുക പ്രതിഫലം നൽകിയും പോപ്പുലർ ഫ്രണ്ടുകാർ സ്വാധീനിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വിളയാട്ടം അതിരുവിടുന്ന ഘട്ടത്തിലാണെന്ന ആക്ഷേപം എപ്പോഴും ഉയരുമ്പോഴും സംഘടനയ്ക്കെതിരെ ശക്തമായ നിലപാട് വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. ഇപ്പോഴും നിലപാടുമാറ്റം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും എസ്ഡിപിഐയ്ക്ക് മൂക്കുകയർ ഇട്ടേ മതിയാകൂ എന്ന ചർച്ച സജീവമാണ് പാർട്ടിയിൽ. പ്രത്യേകിച്ച് സിപിഎമ്മിൽ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറി അനുഭാവികളും അംഗങ്ങളുമായി മാറിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ.
ഇതോടെ ഇതുവരെ സംഘപരിവാറുകാർ മാത്രം ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് നിരോധനം എന്ന ആവശ്യം ഇടതുപക്ഷക്കാർക്ക് ഇടയിലും ഉയർന്നുതുടങ്ങി. എന്നാൽ ഇതൊന്നും കാണാത്തമട്ടിലും അറിയാത്ത മട്ടിലുമാണ് പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന സാംസ്കാരിക നായകരും നിഷ്പക്ഷരെന്ന പറയുന്നവരും ഇടതുപക്ഷ ചിന്തകരും ബുദ്ധിജീവികളുമെല്ലാം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുമ്പോൾ മുമ്പ് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ ഉണ്ടായ ഇവരുടെ പ്രതികരണങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുന്നത്. അന്ന് പ്രൊഫ. കെ സച്ചിദാനന്ദൻ, കെഇഎൻ കുഞ്ഞഹമ്മദ്, ഒ അബ്ദുല്ല, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാൽ കൊച്ചങ്ങാടി, എ വാസു, എ സജീവൻ, ഗോപാൽ മേനോൻ, കെ കെ ബാബുരാജ്, രൂപേഷ് കുമാർ, എ എസ് അജിത് കുമാർ, വി ആർ അനൂപ്, ഡോ. വർഷ ബഷീർ, എ എ വഹാബ്, ഡോ. ധന്യ മാധവ്, വി പ്രഭാകരൻ, റെനി ഐലിൻ എന്നിവരടങ്ങുന്ന നീണ്ട നിര ഒപ്പുശേഖരണം നടത്തിയത് സുഡാപ്പികളുടെ നിരോധനം ജാർഖണ്ഡ് സർക്കാർ പിൻവലിക്കണമെന്ന് പറഞ്ഞായിരുന്നു.
എസ്ഡിപിഐയുടെ മുഖപത്രമായ തേജസിൽ അന്ന് ഇതുസംബന്ധിച്ച വന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ ഝാർഖണ്ഡിൽ കേസെടുത്തതായി അറിവില്ലെന്ന് സാംസ്്ക്കാരിക നായകർ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ആൾക്കൂട്ട കൊലപാതകങ്ങളും വിവിധ പൊലീസ് പീഡനങ്ങളുമടക്കം 14 കേസുകളിൽ പോപുലർ ഫ്രണ്ട് നിയമപോരാട്ടം നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടനാ ഓഫിസ് മുദ്രവച്ച പൊലീസ്, സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസുകൾ ചുമത്തി പീഡനം തുടരുകയാണെന്നും സാംസ്്്ക്കാരിക നായകൾ ഒപ്പുവെച്ച രേഖയിൽ അന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തുകയും അതിന് പിന്നാലെ കോട്ടയത്തും പേരാമ്പ്രയിലും വീണ്ടും ആക്രമണങ്ങൾ നടത്തുകയും പോർവിളി മുഴക്കുകയും ചെയ്യുന്ന എസ്ഡിപിഐക്ക് എതിരെ ഇപ്പോഴും ഇവരൊന്നും മിണ്ടുന്നില്ല. കൈവെട്ട് കേസ് ഉൾപ്പെടെ കേരളം കണ്ട മറ്റൊരു ക്രൂരമായ സംഭവത്തിലും പോപ്പുലർ ഫ്രണ്ടിനെതിരെ ചെറുവിരലനക്കാൻ സാംസ്കാരിക നായകരായ പലരും തയ്യാറായിരുന്നുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഇരട്ടത്താപ്പും കപടമുഖവും തുറന്നുകാട്ടി സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.
അന്ന് തേജസിൽ വന്ന വർത്ത ഇങ്ങനെ:
ഝാർഖണ്ഡിലെ പോപുലർ ഫ്രണ്ട് നിരോധനം
ജനാധിപത്യവിരുദ്ധം; ഉടനെ പിൻവലിക്കണം
കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിരോധിച്ച ജാർഖണ്ഡ് സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഉടനെ പിൻവലിക്കണമെന്നും പ്രമുഖ സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
1908ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം സ്വീകരിച്ച നടപടി തികഞ്ഞ മുൻവിധിയോടെയുള്ളതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗവുമാണ്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും പൊലീസ് പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ രംഗത്തുവരുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുന്നതിൽ ബിജെപി സർക്കാരിനുള്ള അസ്വസ്ഥതയാണ് പോപുലർ ഫ്രണ്ടിനെതിരായ നടപടിയിലേക്ക് നയിച്ചതെന്നാണ് മനസ്സിലാകുന്നത്.
ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ ഝാർഖണ്ഡിൽ കേസെടുത്തതായി അറിവില്ല. അതേസമയം, ആൾക്കൂട്ട കൊലപാതകങ്ങളും വിവിധ പൊലീസ് പീഡനങ്ങളുമടക്കം 14 കേസുകളിൽ പോപുലർ ഫ്രണ്ട് നിയമപോരാട്ടം നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടനാ ഓഫിസ് മുദ്രവച്ച പൊലീസ്, സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസുകൾ ചുമത്തി പീഡനം തുടരുകയാണെന്നും വാർത്തയുണ്ട്.
വിയോജിപ്പുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ദുർബലരുടെ ശാക്തീകരണ ശ്രമങ്ങളോട് സന്ധിയില്ലെന്നുമുള്ള സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾക്കു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണ്. പൗരബോധമുള്ള സമൂഹം ഇത്തരം ഫാഷിസ്റ്റ് വെല്ലുവിളികൾക്കെതിരേ രംഗത്തുവരണം. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളിൽ നിന്ന് ജാർഖണ്ഡ് സർക്കാർ അടിയന്തരമായി പിൻവാങ്ങുകയും പോപുലർ ഫ്രണ്ടിനെതിരായ നിരോധനം പിൻവലിക്കുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ ആവശപ്പെട്ടു.
പ്രഫ. കെ സച്ചിദാനന്ദൻ, കെഇഎൻ കുഞ്ഞഹമ്മദ്, ഒ അബ്ദുല്ല, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാൽ കൊച്ചങ്ങാടി, എ വാസു, എ സജീവൻ, ഗോപാൽ മേനോൻ, കെ കെ ബാബുരാജ്, രൂപേഷ് കുമാർ, എ എസ് അജിത് കുമാർ, വി ആർ അനൂപ്, ഡോ. വർഷ ബഷീർ, എ എ വഹാബ്, ഡോ. ധന്യ മാധവ്, വി പ്രഭാകരൻ, റെനി ഐലിൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍