പോപ്പുലർഫ്രണ്ടിനെ മാത്രമല്ല പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണം; കേന്ദ്രസർക്കാർ നീക്കത്തിന് സ്വാഗതമോതി വനിതാ ലീഗ് നേതാവ്; സുഹറാ മമ്പാടിനെ 'സംഘി'യാക്കി സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും
എം പി റാഫി
മലപ്പുറം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട വനിതാ ലീഗ് നേതാവ് സുഹറാ മമ്പാടിനെ 'സംഘി'യാക്കി പോപ്പുലർഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും. കഴിഞ്ഞ ദിവസമാണ് സുഹറ തന്റെ ഫേസ്ബുക്ക് പേജിൽ പോപ്പുലർ ഫ്രണ്ടിനും റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിനുമെതിരെ ആഞ്ഞടിച്ചത്.
നിലവിൽ മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡന്റായ സുഹറ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തീവ്രവാദ വിരുദ്ധ പ്രഭാഷക കൂടിയായ സുഹറ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള രാഷ്ട്രപതിയിൽ നിന്നുള്ള അവാർഡ് നേടിയിട്ടുണ്ട്. പോപ്പുലർഫ്രണ്ടിനെയും റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിനെയും എതിർത്തതിന്റെ പേരിൽ നിരവധി പേരാണ് സുഹറയെ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിക്കാൻ എത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യെ നിരോധിക്കുന്നു എന്ന വാർത്തകൾ മതേതര മനസുകൾക്ക് സന്തോഷമുണ്ടെന്നും പോപ്പുലർഫ്രണ്ടിനെയും പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണമെന്നും ഇതിന് എല്ലാ പിന്തുണയും അറിയിക്കുന്നു എന്നും കുറിക്കുന്നതായിരുന്നു സുഹറാ മമ്പാടിന്റെ പോസ്റ്റ്. എൻ.ഡി.എഫ് മാറി പി.എഫ്.ഐ ആയതു പോലെ പേരുമാറി രക്ഷപ്പെടാനുള്ള അവസരം ഇക്കുറി അധികാരികൾ ഒരുക്കരുത്. ജോസഫ് മാഷിന്റെ കൈവെട്ട് മുതൽ തിരൂരിലെ കൊലപാതകം വരെയുള്ള സംഭവങ്ങളിൽ പോപ്പുലർഫ്രണ്ടിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പൂർണമായും ഇല്ലാതാകുന്ന രീതിയിലാവണം നിരോധനമെന്നും സുഹറ പോസ്റ്റിൽ മുന്നോട്ടു വെയ്ക്കുന്നു.
പോപ്പുലർഫ്രണ്ടിന് കീഴിൽ പല പേരുകളിലായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും സുഹറ പോസ്റ്റിൽ പറയുന്നു. ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഏറെ പ്രതിരോധത്തിലായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെ പേരെടുത്ത് പറഞ്ഞായിരുന്നു സുഹറയുടെ പോസ്റ്റ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ എൻ.ഐ.എ നിരീക്ഷിക്കുന്ന ഫേസ് ബുക്ക് ഗ്രൂപ്പ് കൂടിയാണ് റൈറ്റ് തിങ്കേഴ്സ്. വർഗീയ ചിന്ത വളർത്തുന്ന റൈറ്റ് തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണമെന്നും എസ്.ഡി.പി.ഐ, വുമൺസ് ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ഇമാംസ് കൗൺസിൽ തുടങ്ങിയ സംഘടകളൊക്കെ നിരോധനത്തിന്റെ പരിധിയിൽ വരണമെന്നും സുഹറ കുറിക്കുന്നു.
പഴുതടച്ച സമ്പൂർണ നിരോധനത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു എന്നുകൂടി കുറിച്ചാണ് സുഹറ പോസ്റ്റ് അവസമാനിപ്പിക്കുന്നത്. നൂറുകണക്കിന് ഷെയറുകൾ പോയ പോസ്റ്റിന് ആയിരത്തിലേറെ ലൈക്കുകൾ ഇതുവരെ ലഭിച്ചു. 1500 ഓളം കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. രൂക്ഷമായി സുഹറയെ എതിർക്കുന്നതായിരുന്നു പല കമന്റുകളും. ഗ്രൂപ്പിനെ പേരെടുത്ത് വിമർശിച്ചതോടെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അഡ്മിന്മാരടക്കം സുഹറക്കെതിരെ കമന്റുകളും പോസ്റ്റുകളുമായി രംഗത്തെത്തി. പൂർണ പിന്തുണ നൽകി മുസ്ലിംലീഗ് പ്രവർത്തകരും സുഹറ മമ്പാടിന്റെ കൂടെയുണ്ട്.
സുഹറ 'സംഘി'യായെന്നാരോപിച്ചായിരുന്നു കൂടുതലും കമന്റുകൾ. ആർ.എസ്.എസും പോപ്പുലർഫ്രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും നിരോധിക്കുകയാണെങ്കിൽ രണ്ട് സംഘടനകളേയും നിരോധിക്കണമെന്നുമുള്ള കമന്റുകളും ഉയർന്നു. മുജാഹിദ് പ്രവർത്തക കൂടിയായ സുഹറ മമ്പാടിന്റെ സലഫി ആശയത്തെയും കമന്റ് ബോക്സിൽ ചോദ്യം ചെയ്തു. അതേസമയം ലീഗ് അനുഭാവിയും പ്രവർത്തകരുമാണെന്നു പറഞ്ഞ് ഒറ്റപ്പെട്ട എതിർ കമന്റുകളും കാണാമായിരുന്നു. വിയോജിക്കാൻ ആർക്കും അവകാശമുണ്ടെന്നായിരുന്നു സുഹറ കമന്റിലൂടെ ഇന്‍ മറുപടി നൽകിയത്.
മണ്ണാർക്കാട് കല്ലടി കോളേജിൽ പഠിക്കുന്ന കാലം മുതൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ പൊതു പ്രവർത്തനം ആരംഭിച്ച സുഹറ മമ്പാട് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി മലപ്പുറത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമാണ്. നിരവധി വർഷം പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ഒരു വനിത മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷയായെത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു എയ്ഡഡ് സ്കൂൾ അദ്ധ്യാപികയായ സുഹറ മികച്ച പ്രവർത്തനം കാഴ്ച വെച്ചത്.
രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ബഹുമതിയിലേക്ക് ഇത് എത്തിച്ചു. മികച്ച പ്രാസംഗിക കൂടിയായ സുഹറ മുസ്ലിംലീഗിലെ തീവ്രവാദ വിരുദ്ധ ശബ്ദം കൂടിയാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിൽ സമാധാന സന്ദേശം എത്തിക്കുന്നതിന് മുൻപന്തിയിലുണ്ടായിരുന്നു. എല്ലാ തരം തീവ്രവാദങ്ങൾക്കുമെതിരെയും പ്രസംഗിക്കുന്നതിന് വനിതാ നേതാക്കളുടെ കൂട്ടത്തിൽ, അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചുമതലപ്പെടുത്തിയ വ്യക്തികൂടിയാണ് സുഹറ മമ്പാട്. നിലവിൽ മുജാഹിദ് വനിതാ വിഭാഗം സംഘടന എം.ജി.എം സംസ്ഥാന ഭാരവാഹിയുമാണ് സുഹറ.
സുഹറ മമ്പാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:
'PFI പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയെ കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു. മതേതര മനസ്സുകളെ സംബന്ധിച്ച് ഈ വാർത്ത തീർച്ചയായും സന്തോഷകരമാണ്. ഇതിനു മുൻപും പലപ്പോഴും നിരോധനത്തിന്റെ വക്കിൽ നിന്ന് പേരുമാറ്റിയാണു ഇക്കൂട്ടർ രക്ഷപ്പെട്ടിട്ടുള്ളത്. അങ്ങിനെയാണു NDF എന്ന സംഘടന PFI ആയിമാറിയത്. ഇക്കുറി അത്തരത്തിലുള്ള പൊടിക്കൈകൾ കാണിച്ച് രക്ഷപ്പെടാനുള്ള അവസരം അധികാരികൾ ഒരുക്കരുത്.
ജോസഫ് മാഷിന്റെ കൈവെട്ടിയ കേസുമുതൽ അവസാനം നടന്ന തിരൂരിലെ കൊലപാതകം വരെ കേരളത്തിലെ ഒട്ടേറെ കേസുകളിൽ ഇവരുടെ പങ്ക് വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന രീതിയിലാവണം നിരോധനം.
കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ NDF നിയന്ത്രണത്തിലുള്ള വർഗ്ഗീയ ചിന്തവളർത്തുന്ന ചില ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണം. സംഘടനയുടെ പേരിലല്ലാതെ റൈറ്റ് തിങ്കേഴ്സ് Right_thinkers പോലുള്ള പേരുകളിലാണു ഇവ പലതും പ്രവർത്തിക്കുന്നത്. PFI ക്ക് കീഴിലുള്ള രാഷ്ട്രീയ പാർട്ടിയായ SDPI, വനിതാ സംഘടന വുമൺസ് ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ഇമാംസ് കൗൺസിൽ തുടങ്ങിയവയൊക്കെ നിരോധനത്തിന്റെ പരിധിയിൽ വരണം. അത്തരത്തിൽ പഴുതടച്ചുള്ള സമ്പൂർണ്ണ നിരോധനത്തിനു എല്ലാ പിന്തുണയും അറിയിക്കുന്നു.'
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍