അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! ഹരീഷിന്റെ മീശ നോവലിന് എതിരെ ഉറഞ്ഞുതുള്ളി മാതൃഭൂമിക്ക് പരാതി അയച്ച യോഗക്ഷേമ സഭയെ എടുത്തുകുടഞ്ഞ് തനൂജ ഭട്ടതിരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘപരിവാറുകാരുടെ സൈബർ ആക്രമണം ഭീഷണിയും മൂലം മീശ എന്ന നോവൽ പിൻവലിക്കേണ്ടിവന്ന നോവലിസ്റ്റ് ഹരീഷിന് എതിരെ യോഗക്ഷേമ സഭയും നിലപാട് കൈക്കൊണ്ടതിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയായ തനൂജ ഭട്ടതിരി. നോവലിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടെന്നും ഹൈന്ദവവിരുദ്ധമാണെന്നും ആക്ഷേപിച്ചായിരുന്നു സംഘപരിവാർ ഹരീഷിനെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ പൂജാരിമാരെ പറ്റി മോശം പരാമർശമാണ് നോവലിലേതെന്ന് ആക്ഷേപിച്ച് യോഗക്ഷേമ സഭയും രംഗത്തെത്തി. പലയിടത്തും സഭ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എതിരെ നിലപാടും കൈക്കൊണ്ടു. പ്രസിദ്ധീകരണങ്ങളും കത്തിച്ചു. ഇത്തരത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഹരീഷ് ഇന്ന് താൻ നോവൽ പിൻവലിക്കുന്നതായി അറിയിച്ചത്.
എന്നാൽ ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട യോഗക്ഷേമ സഭയുടെ നിലപാടിനെ നഖശിഖാന്തം വിമർശിച്ചാണ് ഇപ്പോൾ കഥാകൃത്ത് തനൂജ ഭട്ടതിരി എത്തിയിട്ടുള്ളത്. ഇനി വി ടി ഭട്ടതിരിപ്പാടിനെ റദ്ദുചെയ്യണമെന്ന് യോഗക്ഷേമ സഭ ആവശ്യപ്പെടുമോ എന്നും നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗക്ഷേമ സഭ ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്നും ചോദിച്ചാണ് തനൂജയുടെ വിമർശനം.
സഭയെ വച്ച് ഒരു നമ്പൂതിരി താലിബാൻ ഉണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ കണ്ടാൽ ജനം ചിരിക്കുമെന്നും നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ മാതൃഭൂമിക്ക് അയച്ച കത്ത് ചരിത്രവസ്തുവാകും എന്ന് പറഞ്ഞുമാണ് തനൂജയുടെ പ്രതികരണം. സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? - തനൂജ ചോദിക്കുന്നു. യോഗക്ഷേമ സഭ ഇന്ന് തരംതാണ് എവിടെ നിൽക്കുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് തനൂജയുടെ പ്രതികരണം.
തനൂജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
യോഗക്ഷേമസഭ വിടി ഭട്ടതിരിപ്പാടിനെ റദ്ദു ചെയ്യുമോ?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപർക്കയച്ച കത്തിലാണാവശ്യം. 'ഈ വികല സൃഷ്ടിയുടെ തുടർപ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോ ടും നിങ്ങൾ പരസ്യമായി മാപ്പു പറയണം. ''എന്നത് കത്തിലെ ഒരു വാചകം മാത്രം.
നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് എവിടെ എത്തി നില്ക്കുന്നു? താലിബാനികളെപ്പോലെ പുസ്തകം നിരോധിക്കാൻ നടക്കുകയാണോ സ്വതന്ത്രചിന്തയുടെ വെളിച്ചം വിതറിയ ഈ സഭയുടെ ഇന്നത്തെ പ്രവർത്തകർ! സഭയെ വെച്ച് ഒരു നമ്പൂതിരി താലിബാനുണ്ടാക്കാനുള്ള ശ്രമം ആളുകൾക്ക് ചിരിക്കാൻ മാത്രമേ വകയുണ്ടാക്കൂ എന്നത് വിവേകമുള്ളവർ ആലോചിക്കണം.നിങ്ങൾ മാതൃഭൂമിക്ക് അയച്ചകത്ത് ഒരു ചരിത്രവസ്തുവാകും. ഹരീഷിനെപ്പോലെ പുതുതലമുറയിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ എത്ര പാമരത്വത്തോടെയാണ് കണ്ടത് എന്നതിന്റെ എന്നത്തേക്കുമുള്ള തെളിവ്.
സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിൻവലിക്കണമെങ്കിൽ വിടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? പതിനേഴുകാരി അമ്മുക്കുട്ടി വാരസ്യാരുമായി അമ്പലത്തിൽ വച്ച് വിടി നടത്തിയ പ്രേമം വിവരിക്കുന്ന കണ്ണീരും കിനാവും? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? ചെറുപ്പം മുതൽ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഒരു ബ്രഹ്മചാരിക്ക് തൊഴാൻ വരുന്ന ഒരു പെൺകുട്ടിയോട് താൻ പൂജിക്കുന്ന ദേവിയോടെന്ന പോലെ അടുപ്പം തോന്നുകയും വാർദ്ധക്യത്തിലും അതേ അടുപ്പം വിധവയായി ക്ഷേത്രത്തിൽ വരുന്ന അവളോട് തോന്നുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കഥ?
ഐഹിക സുഖങ്ങൾ ഒരു മനുഷ്യനു മാത്രമെ മറ്റൊരു മനുഷ്യനു നൽകാനാവൂ. ഒരീശ്വരനും അതിനാവില്ല എന്നു മനസ്സിലാക്കി ശ്രീകോവിലിനുള്ളിൽ ദേവിയുടെ പട്ട് കത്തിച്ച് ആഭരണങ്ങൾ പാവപ്പെട്ടവർക്ക് നല്കിയ വൃദ്ധപൂജാരിയെക്കുറിച്ചുള്ള കഥ? ക്ഷേത്രാധികാരികൾ പൂജാരിയെ ആട്ടിപ്പായിക്കുമ്പോൾ ദരിദ്രരുടെ കണ്ണീർ തുടച്ചു കൊണ്ട് റോഡരുകിൽ ജീവിക്കുന്നു ആ മനുഷ്യൻ. കണ്ണീരിനെ നിങ്ങൾ റദ്ദ് ചെയ്യുമോ? സ്വാതന്ത്ര്യത്തെ? പ്രേമത്തെ? ലൈംഗികതയെ? എനിക്കുറപ്പുണ്ട് ഈ ബഹളം വെച്ച വരാരും ഈ നോവൽ വായിച്ചിട്ടില്ല. ആ ഖണ്ഡിക മാത്രം കേട്ടവർ കേട്ടവർ വായിച്ചെടുത്തു. ലമ്പടനായ ഒരാളുടെ പതിവ് വാചക കസർത്തുകളിലൊന്നാ ണതെന്ന് വായന ശീലമാക്കിയവർ ക്ക് മനസ്സിലാവും.
സ്ത്രീവിരുദ്ധത എന്തെന്ന് ആദ്യം മനസ്സിലാക്കണം. അതിന്റെ മഹത്വ വത്കരണമെന്തെന്നു മനസ്സിലാക്കണം . ഇതിൽ അങ്ങനെ ഇല്ല..മനസ്സ്, രചന ഇതൊക്കെ എന്താണെന്നാലോചിക്കണം. ലേഖനവും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലേ ?മുതിർന്ന ആളുകളാണ് നിങ്ങളൊക്കെ. അതിനാൽ ആദരവോടെ പറയുന്നു. ഈ പഴഞ്ചത്തരം കാണിക്കരുത്. ഒരു എഴുത്തുകാരി എന്ന നിലയിൽ പറയുന്നു, എഴുത്തിന്റെ സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യത്തിലല്ല. ഹരീഷ് എഴുതിയതിനെക്കാളും രൂക്ഷമായ സാഹചര്യങ്ങൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്,
ഇനിയും എഴുതപ്പെടും, ഈ പേന വാങ്ങി ഉടച്ചു കളയാനാണ് നിങ്ങളുടെ വിചാരമെങ്കിൽ വരൂ, ഒരു കൈ നോക്കൂ. ഇത്തരം സമുദായ ചങ്ങലകളിൽ നിന്നൊക്കെ ഞാനെന്നേ പുറത്ത് വന്നതാണ്പക്ഷേ, പുസ്തകം കത്തിച്ചാൽ നിങ്ങൾ ജയിച്ചു എന്ന മണ്ടത്തരം കണ്ടതു കൊണ്ട് എഴുതിപ്പോയതാണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്നൊരു മനഃശാസ്ത്രജ്ഞൻ സ്ത്രീപുരുഷന്മാരുടെ ലൈംഗികകാർഷണത്തെക്കുറിച്ച് എഴുതിയത് കേട്ടിട്ടുണ്ടോ? മനസ്സിലെ ഇത്തരം വിചാരങ്ങളെ ഇഴകീറി പരിശോധിച്ചെഴുതിയതിന് ആ സിദ്ധാന്തങ്ങളെ എതിർക്കണ്ടെ?
സ്വതന്ത്ര ചിന്തയുടേതാണ് നമ്മുടെ എഴുത്തിന്റെപാരമ്പര്യം. സീതയുടെ പക്ഷത്തു നിന്ന് രാമനെ കാണുന്നതാണ്, ശ്രീരാമ വിമർശനമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കൃതി. ''ചിന്താവിഷ്ടയായ സീത .'' ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണൻ സ്ത്രീകൾ അരയ്കൊപ്പം വെള്ളത്തിൽ നിന്ന് കൈകൾ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോൾ തലക്കു മുകളിലേക്ക് കൈ കൂപ്പി യാൽ തിരികെ തരാം ആടകൾ എന്നു പറയുന്നു. എത്ര ആസ്വദിച്ചു അവയൊക്കെനമ്മൾ .എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? നമ്മുടെ കുട്ടികളുടെ കുളിമുറിയിൽ എത്തി നോക്കുന്നവനെ നമ്മൾ എന്ത് ചെയ്യും? പൂവിട്ട് പൂജിക്കുമോ? അപ്പോൾ കഥയുടെ വ്യത്യാസം നമുക്കറിയാം..പുരാണങ്ങൾ വിടൂ. കോളറകകാലത്തെ പ്രണയമോ ഏകാന്തതയുടെ നൂറു വർഷങ്ങളോ ഒക്കെ വായിച്ചിട്ടുണ്ടാവുമോ?ബഷീറിന്റെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങൾ ?
യോഗക്ഷേമ സഭയുടെ പാരമ്പര്യം വി ടിയെപ്പോലുള്ള പുരോഗമനവാദികളുടേതാണ്. അവരുടെ പ്രവൃത്തിയാണ് വെടിവട്ടവും കളിവട്ടവും വിടവട്ടവുമായി നടന്നവരെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തത്. ഇഎം എസ്സ് വിടി ലളിതാംബിക അന്തർജനം എന്നിവരൊക്കെ എഴുത്തിൽ കൂടിയും പ്രസംഗത്തിൽ കൂടിയും നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു. വിധവാ വിവാഹം, പ്രായപൂർത്തി ആയതിനു ശേഷമുള്ള വിവാഹം, സ്വത്ത് ഓഹരി എന്നിവയൊക്കെ ഇവർ നമ്പൂതിരി സമുദായത്തിൽ സാദ്ധ്യമാക്കി. നമ്പൂതിരി സമുദായത്തിലെ പുരുഷന്മാർക്ക് അതിനുമുമ്പുള്ള പഴയ കാലത്തിന്റെ ഓർമകൾ ഇന്നുമുണ്ടാവണം.
മൂത്ത പുത്രൻ മാത്രം വിവാഹം കഴിക്കുകയും ഇളയ ആൺപ്രജകളെല്ലാം സംബന്ധവുമായി നാടാകെ നടന്ന കാലമുണ്ടായിരുന്നു. അന്തർജനങ്ങളെയെല്ലാം വീട്ടിനുള്ളിലെ ഇരുട്ടിൽ വീട്ടുവേലക്കും വേഴ്ചക്കും അടിമകളാക്കി വച്ചിരുന്ന കാലമുണ്ടായിരുന്നു. കാലമിനി പുറകോട്ടില്ല. ബ്രാഹ്മണരെ പറഞ്ഞു എന്നു പറഞ്ഞല്ല ഒച്ചയിടേണ്ടത്. ചുറ്റും നടക്കുന്ന മനുഷ്യത്വ രഹിത പ്രവൃത്തികൾക്ക് എതിരേയാണ് ഏവരുടെയും ഒച്ച ഉയരേണ്ടത്. ഇനി, ലോക സാഹിത്യവും വിവിധ മത പുരാണങ്ങളും ആധുനിക സാഹിത്യവും വായിച്ചാസ്വദിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ മുന്നോട്ട് വരു ഹരീഷിന്റെ നോവലിനെ കുറിച്ച് എഴുത്തുകാരോട് സംസാരിക്കാം. അതല്ലാതെ മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! എല്ലാവരോടുമായി ഒരപേക്ഷയുണ്ട്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചേ എന്തും ചെയ്യാവൂ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്