ഈ ലോകം ഇതുപോലെ ഇനി പരമാവധി 10,000 വർഷം കൂടി മാത്രം; ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളിൽ; ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഇങ്ങനെ
പ്രകൃതിശക്തികളെ നിയന്ത്രിച്ച് ഭൂമിക്ക് മേൽ ഒരു പരിധി വരെ അധീശത്വം സ്ഥാപിച്ചുവെന്ന് മനുഷ്യൻ ഇടയ്ക്കൊക്കെ അഹങ്കരിക്കാറുണ്ട്. എന്നാൽ അത് വെറും മിഥ്യാധാരണയാണെന്ന് മനുഷ്യനെ ഓർമിപ്പിക്കാനെന്ന വണ്ണം ചിലപ്പോഴൊക്കെ കടുത്ത പ്രകൃതി ദുരന്തങ്ങളുണ്ടാവുകയും ആയിരങ്ങൾ മരിക്കുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകാറുമുണ്ട്. എന്നാൽ മനുഷ്യന്റെ പരിധി വിട്ട പ്രവർത്തനങ്ങൾ മൂലമുള്ള മഹാദുരന്തങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ലോകാവസാനവും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഏതാണ്ട് 10,000 വർഷം കൂടിയേ ഈ ലോകം ഇതു പോലെ നിലകൊള്ളുകയുള്ളൂവെന്നാണ് പുതിയ കണ്ടെത്തൽ.
പിന്നീട് ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ പലതും കടലിൽ മുങ്ങുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞന്മാർ നൽകുന്നത്. ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിലുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിലാണ് ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഗവേഷകർ വിശദീകരിച്ചിരിക്കുന്നത്.
മനുഷ്യൻ പരിധിവിട്ട പ്രവർത്തനങ്ങൾ മൂലം കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാവുകയും തൽഫലമായി 10,000 വർഷങ്ങൾക്കകം ഇവിടെ ഇത്തരത്തിലുള്ള മഹദുരിതങ്ങളുണ്ടാകുമെന്ന ആശങ്ക ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആഗോളതാപനം പരിധിവിട്ടുയരരുന്നതിനെ തുടർന്ന് ലോക ജനസംഖ്യയിൽ 20 ശതമാനവും തീരദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറച്ചിട്ടില്ലെങ്കിൽ മേൽപ്പറഞ്ഞ മഹാനഗരങ്ങളെല്ലാം കടലിനടിയിലാകാൻ അധികകാലം വേണ്ടി വരില്ലെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ഐസ്ഷീറ്റുരുകിയാണ് കടലിൽ ഇത്തരത്തിൽ പരിധിവിട്ട് ജലമുയർന്ന് ഇത് നഗരങ്ങളെ പ്രളയത്തിലകപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കകം ദൃശ്യമാകുമെന്നാണ് അടുത്തിടെ നാച്വർ ക്ലൈമറ്റ് ചേഞ്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പേകുന്നത്. 2000ത്തിനും 2300നും ഇടയിലുള്ള കാലഘട്ടത്തിൽ കാർബൺ പുറന്തള്ളൽ 1280 ബില്യൺ ടണ്ണിൽ നിന്നും 5120 ബില്യൺ ടണ്ണിലേക്ക് വർധിക്കുമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രസ്തുത പഠനത്തിന്റെ ഭാഗമായി ഗവേഷകർ കഴിഞ്ഞ 20,000 വർഷങ്ങളിലെ ഡാറ്റകളെ അവലോകനം ചെയ്തിരുന്നു. തുടർന്ന് ആഗോള ഊഷ്മാവ്, കടലിന്റെ ലെവൽ, ഐസിന്റെ അവസ്ഥ തുടങ്ങിയവ അടുത്ത 10,000 വർഷങ്ങളിൽ എങ്ങനെയാണ് മാറ്റങ്ങൾക്ക് വിധേയമാവുകയെന്ന് പ്രവചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ, സൈൻ ഫ്രാസെർ യൂണിവേഴ്സിററിയിലെയും ഗവേഷകനായ മൈക്കൽ എബിയാണ് ഇത് സംബന്ധിച്ച സങ്കീർണമായ മോഡലിങ് യത്നത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. കാർബൺ പുറന്തള്ളൽ വർധിച്ച് വരുന്നതിനെ തുടർന്നുള്ള പ്രത്യാഘാതം സമീപഭാവിയിൽ രൂക്ഷമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. വെള്ളം ചൂടാക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ബർണർ ഓഫ് ചെയ്താലും വെള്ളത്തിലെ ചൂട് നിലനിൽക്കുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെയും സംഭവിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഇതിന് സമാനവും എന്നാൽ ഇതിനേക്കാൾ സങ്കീർണവുമായ അവസ്ഥയാണ് കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഗവേഷകസംഘം വിശദീകരിക്കുന്നു.
നിലവിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിലെ കാർബണിന്റെ അളവ് വർഷത്തിൽ 10 ബില്യൺ ടണ്ണാണ്. ഈ അളവ് വർഷം തോറും 2.5 ശതമാനമായി ഉയർന്ന് കൊണ്ടിരിക്കുകയുമാണ്. 1990കളിലുണ്ടായ വർധനവിനേക്കാൾ ഇരട്ടിയാണിത്. മനുഷ്യർ നിലവിൽ 580 ബില്യൺ ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2000ത്തിനും 2300നും ഇടയിൽ 1280 ബില്യൺ ടണിൽ നിന്നും 5120 ടണ്ണിലേക്ക് കാർബൺ ബഹിർഗമനം ഉയരുന്നതോടെ സ്ഥിതിഗതികൾ കൂടുതലാവുമെന്നും ഗവേഷകർ ഭയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് കടലും അന്തരീക്ഷവും ചൂടാകുന്നതിനാൽ തൽഫലമായി ഐസ് പാളികൾ ഉരുകുകയും തുടർന്ന് കടലിൽ ജലം കയറി കടുത്ത പ്രളയദുരിതങ്ങൾ ഉണ്ടാകുമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള താപവർധനവിനെ തുടർന്ന് വെസ്റ്റ് അന്റാർട്ടിക് ഐസ് ഷീറ്റ് കൂടുതലായി ഉരുകാൻ തുടങ്ങിയാൽ അത് സമുദ്രത്തിലെ ജലനിരപ്പുയർത്തുകയും തീരദേശ പട്ടണങ്ങളെ മുക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഐസ്ഷീറ്റുരുകുന്നതിന്റെ ഫലമായി കടലിന്റെ നിരപ്പ് 10അടിയോളമുയരുന്നതിനെ തുടർന്നാണ് ഈ സർവനാശം വിതയ്ക്കുന്ന പ്രളയം സമീപഭാവിയിൽ സമാഗതമാകാൻ പോകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍